മൂവാറ്റുപുഴക്കാരി നിധിൻ ചന്ദ് തുടങ്ങിയ പോരാട്ടം ഒടുവിൽ ബ്രിട്ടീഷ് പാർലമെന്റിന് മുന്നിൽ; പിന്തുണയേകി ബ്രിട്ടീഷ് എംപിമാരും; മികച്ച വിദേശ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്നതിൽ തെരേസ മേ കുറ്റക്കാരിയാണോ? 25 ലക്ഷം രൂപ മുടക്കി യുകെയിൽ പഠിക്കാൻ വരുന്നവരുടെ ഭാവി കുഴപ്പത്തിലാക്കാൻ ബ്രിട്ടൻ ആഭ്യന്തര മന്ത്രാലയം ക്വട്ടേഷൻ എടുത്തതായി ആരോപണം
മറുനാടൻ ഡെസ്ക്
ലണ്ടൻ: ബ്രിട്ടനിൽ എത്താൻ ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷ എഴുതിയേ എത്ര മികച്ച വിദ്യാർത്ഥിക്കും വിദേശത്തു നിന്നും യുകെയിലെ സർവ്വകലാശാലകളിലേക്കു വിമാനം കയറാൻ സാധിക്കൂ. അതിനു നിലവിൽ ഐഇഎൽടിഎസ്, ടിഓഐഇസി എന്നീ പരീക്ഷകളാണ് ഉള്ളത്. അൽപം അനായാസം ഉണ്ടെന്നതിനാൽ ഭൂരിഭാഗം പേരും ടോയ്ക്ക് എന്നറിയപ്പെടുന്ന പരീക്ഷ എഴുതി പാസായാണ് അടുത്ത കാലത്തായി യുകെയിൽ എത്തുന്നത്.
എന്നാൽ ഈ പരീക്ഷ എഴുതിയ മുഴുവൻ പേരും അടിസ്ഥാന യോഗ്യതയിൽ മികവ് കാട്ടിയിട്ടില്ല എന്നാരോപിച്ചു ബ്രിട്ടനിൽ എത്തിയാൽ അറസ്റ്റ് ചെയ്തു വന്ന രാജ്യത്തേക്ക് മടക്കി അയക്കുന്ന ബ്രിട്ടനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിബിസി പനോരമ അടക്കം വെളിപ്പെടുത്തിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പ്രതിഷേധം ബ്രിട്ടന് നേരെ ഉയരാൻ ഉള്ള സാധ്യത വളരുകയാണ്. തെരേസ മേ ആഭ്യന്തര സെക്രട്ടറി ആയിരിക്കവേ നടപ്പാക്കിയ തീരുമാനം എന്ന നിലയിലാണ് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത വളഞ്ഞ വഴി ഇപ്പോൾ വിദ്യാർത്ഥികൾ പ്രക്ഷോഭമായി വളർത്തിയെടുക്കുന്നത്.
മിനിഞ്ഞാന്ന് ബ്രിട്ടീഷ് പാർലമെന്റിനു മുന്നിൽ ടോയെക് കേസിൽ നാടുകടത്തപ്പെടാൻ വിധിക്കപ്പെട്ട വിദ്യാർത്ഥികൾ നടത്തിയ സമരപരിപാടി ഒട്ടേറെ എംപിമാരുടെ ശ്രദ്ധയിലും എത്താൻ കാരണമായി. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഒറ്റയടിക്ക് നാട് കടത്തപ്പെടുന്നു എന്നതാണ് പ്രഥമ ദൃഷ്ടിയിൽ ഇതിനു ഗൂഢാലോചനയുടെ സ്വഭാവം നൽകിയത്.
മാത്രമല്ല തന്റെ വിസ നീട്ടിക്കിട്ടാൻ ടോയ്ക്ക് സർട്ടിഫിക്കറ്റ് നൽകാതെ പോലും അപേക്ഷ നൽകിയ നിഥിനെ രണ്ടു വർഷം മുൻപ് ഈ പരീക്ഷ എഴുതി എന്ന കാരണത്തിന് അറസ്റ്റ് ചെയ്തതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കള്ളി കയ്യോടെ പിടികൂടപ്പെടാൻ കാരണമായത്. തുടർന്ന് പാർലമെന്റിലും മറ്റും നിധിൻ അടക്കമുള്ളവർ നടത്തിയ ശക്തമായ ലോബിയിങ് സർക്കാരിന്റെ നീക്കങ്ങൾ സംശയിക്കത്തക്കതാണെന്നു തെളിയിക്കുന്നതായിരുന്നു. ടോയ്ക്ക് പരീക്ഷ നടത്തുന്ന ഇടിഎസ് എന്ന സ്ഥാപനം നൽകുന്ന ലിസ്റ്റിൽ പേരുള്ളവരെ കണ്ടെത്തിയാണ് നാടുകടത്തൽ നടക്കുന്നത്.
ഈ പരീക്ഷ എഴുതിയിട്ടുണ്ടെങ്കിലും അതിന്റെ ആവശ്യമില്ലാതെയും ബ്രിട്ടനിൽ താങ്ങാൻ കഴിയുന്ന നിധിനെ പോലുള്ളവരുടെ കാര്യത്തിലും അറസ്റ്റ് ഉണ്ടായതോടെയാണ് കുടിയേറ്റ നിരക്കിന്റെ എണ്ണം കുറച്ചു കാട്ടാൻ ഒറ്റയടിക്ക് പതിനായിരങ്ങളെ പുറത്താക്കി മേനി കാട്ടാൻ സർക്കാർ തയ്യാറായത് എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. എന്നാൽ മികച്ച ഭാവി നോക്കി പഠിക്കാൻ എത്തി ഒടുവിൽ മാനം പോകും വിധത്തിൽ നാടുകടത്തപ്പെട്ട ഹതഭാഗ്യരായ പതിനായിരങ്ങളുടെ ഭാവിയെന്ത് എന്ന ചോദ്യമാണ് ഇപ്പോൾ ബ്രിട്ടൻ നേരിടേണ്ടി വരുന്നത്. ഓരോ വിദ്യാർത്ഥിയും ഫീസും ചിലവും അടക്കം 25 ലക്ഷം രൂപയോളം മുടക്കിയാണ് പഠിക്കാൻ എത്തുന്നത് എന്ന വസ്തുത മുന്നിൽ നിൽക്കെ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം ഈ വിദ്യാർത്ഥികൾക്ക് ജീവിതകാലം മൊത്തം നൽകുന്ന മാനസിക, സാമ്പത്തിക പീഡനമായി വളരുകയാണ് നാടുകടത്തൽ നടപടി.
എന്റെ ഭാവി തിരിച്ചു തരൂ എന്ന മുദ്രാവാക്യം ഉയർത്തിയാണ് വിദ്യാർത്ഥികൾ പാർലമെന്റിനു മുന്നിൽ തടിച്ചു കൂടിയത്. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദം എന്ന നിലയിൽ ഈ പ്രതിഷേധം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഇതിനകം 48000 വിദ്യാർത്ഥികൾ എങ്കിലും നാടുകടത്തപ്പെട്ട എന്നാണ് ലഭ്യമായ വിവരം. കൂടുതൽ അറസ്റ്റുകൾ ഇപ്പോഴും നടക്കുകയാണ്. എന്തുവില കൊടുത്തും സർക്കാരിന്റെ ഈ അന്യായം തടയണം എന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ഭാവിയിൽ ഒരാൾ പോലും ബ്രിട്ടനിലേക്ക് വരാൻ കഴിയാത്ത സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെടുന്നതെന്നും വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകുന്നു. ബ്രിട്ടനിൽ പഠിക്കാൻ തയ്യാറെടുക്കുന്ന ഓരോ മലയാളി വിദ്യാർത്ഥിയും മുൻകരുതൽ എടുക്കണമെന്നും നിഥിനെ പോലുള്ള അനുഭവസ്ഥർ പറയുന്നതും ഗൗരവമുള്ള കാര്യമായി മാറുകയാണ്.
ആരോപണത്തിന്റെ കുന്തമുന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് എതിരെ തന്നെ നീളുന്നതിനാൽ ഈ പ്രശ്നത്തിന് വലിയ രാഷ്ട്രീയ മാനങ്ങളും ഉണ്ട്. മികച്ച ഭാവിയുള്ള വിദ്യാർത്ഥികൾ യുകെയിൽ എത്തി തങ്ങളുടേത് അല്ലാത്ത കാരണത്തിന് നിയമ നടപടി നേരിട്ട് മടങ്ങി പോകേണ്ടി വന്ന സാഹചര്യം ഒരു ഡസനിലേറെ എംപിമാർക്ക് ബോധ്യപ്പെട്ടതിനാൽ സർക്കാർ സമാധാനം പറയേണ്ടി വരും എന്നുറപ്പാണ്. മൂവാറ്റുപുഴക്കാരി നിധിൻ ചന്ദ് രണ്ടു വർഷം മുൻപ് ഉയർത്തിയ പ്രതിഷേധത്തിന്റെ കൊടുംകാറ്റാണ് ഇപ്പോൾ പാർലിമെന്റിനു മുന്നിൽ പ്രക്ഷോഭമായി വളർന്നിരിക്കുന്നത്.
നിധിൻ ചന്ദിനെ സഹായിക്കാൻ ഇറങ്ങിയ ഈസ്റ്റ് ഹാം എംപി സ്റ്റീഫൻ ടിംസ് തന്നെയാണ് ഇപ്പോഴും പാറ പോലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുന്നിൽ ഉറച്ചു നിൽക്കുന്നത്. മാർട്ടിൻ ഡേ, ഹരിയാട്ട് ഹെർമൻ, കീത് വ്യാസ് തുടങ്ങി പ്രധാനികളായ ഒട്ടേറെ എംപിമാർക്ക് ഈ പ്രശ്നത്തിൽ സർക്കാരിന്റെ കുത്സിത താൽപ്പര്യങ്ങൾ അടുത്തറിയാവുന്നതിനാൽ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങൾക്കു ബ്രിട്ടനുമായുള്ള ബന്ധം വഷളാകുന്ന തരത്തിലേക്ക് വരെ ഈ പ്രശനം വഷളായേക്കാം എന്ന് കരുതുന്നവരുമുണ്ട്. തൽക്കാലം തടിയൂരാൻ സർക്കാർ വിഷയം ഗൗരവത്തോടെ എടുക്കുകയാണ് എന്ന ഒഴുക്കൻ മറുപടിയാണ് തെരേസ നൽകുന്നത്.
എന്നാൽ അടുത്തിടെ ഇന്ത്യൻ ആഭ്യന്തര മന്ത്രിയുടെ ഹരിയാനക്കാരനായ സുഹൃത്തിന്റെ മകൻ അടക്കമുള്ളവർ ഡീപോർട്ട് ചെയ്ത് മടങ്ങി എത്തിയതോടെയാണ് ബ്രിട്ടന്റെ കുതന്ത്രം കൂടുതൽ പരസ്യമായിരിക്കുന്നത്. എന്നാൽ ഈ സർക്കാർ സ്പോൺസറെഡ് ഗൂഢാലോചന എന്ന് സംശയിക്കപ്പെടുന്ന ഈ നീക്കത്തിനെതിരെ ബ്രിട്ടനിലും ഇന്ത്യയിലും മാധ്യമങ്ങൾ സജീവമായി രംഗത്തുണ്ട് എന്നതിനാൽ ബ്രിട്ടൻ ഏതുതരത്തിൽ ഇതിനെ സമീപിക്കും എന്നതും കൗതുകകരമാണ്. ബ്രക്സിറ്റ് വരുന്നതോടെ കൂടുതൽ വിദേശ വിദ്യാർത്ഥികൾക്കായി യൂണിവേഴ്സിറ്റികൾ മത്സരിക്കുന്നതിനിടെയാണ് ടോയ്ക്ക് പരീക്ഷ ആരോപണം എന്നതും ശ്രദ്ധേയമാണ്.
ഇടക്കാല തിരഞ്ഞെടുപ്പ് മുന്നിൽ കാണുന്ന തെരേസ മേ യൂണിവേഴ്സിറ്റി ഫീസ് 9000ൽ നിന്നും 6200 ആയി കുറയ്ക്കാൻ ഗൗരവമായി ആലോചിക്കുന്നതിനാൽ ഇനി പിടിച്ചു നിൽക്കാൻ വിദേശ വിദ്യാർത്ഥികൾ മാത്രം എന്ന നിലയിൽ യുകെയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ഗ്രൂപ്പായ റസൽ, അല്ലൈൻസ്, സിഎംയു എന്നിവരൊക്കെ നീങ്ങുന്ന സാഹചര്യത്തിൽ വിദേശ വിദ്യാർത്ഥികൾക്ക് യുകെയിൽ സർക്കാരിൽ നിന്ന് തന്നെ നേരിടുന്ന പ്രയാസങ്ങൾ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്