Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്ന് പറഞ്ഞപ്പോൾ വ്യാജ മുന്നറിയിപ്പിന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്; മോദിക്ക് കത്തെഴുതിയപ്പോൾ തികഞ്ഞ അവജ്ഞ; എന്നാൽ പാറശ്ശാലക്കാരൻ ബാബുവിന്റെ മുന്നറിയിപ്പ് ഗൗരവത്തിൽ എടുത്ത് പാക് ചാര സംഘടനയായ ഐഎസ് ഐ; ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി മുന്നറിയിപ്പ് ഗൗരവമായി എടുക്കാൻ പാക്കിസ്ഥാൻ

അന്ന് പറഞ്ഞപ്പോൾ വ്യാജ മുന്നറിയിപ്പിന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്; മോദിക്ക് കത്തെഴുതിയപ്പോൾ തികഞ്ഞ അവജ്ഞ; എന്നാൽ പാറശ്ശാലക്കാരൻ ബാബുവിന്റെ മുന്നറിയിപ്പ് ഗൗരവത്തിൽ എടുത്ത് പാക് ചാര സംഘടനയായ ഐഎസ് ഐ; ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി മുന്നറിയിപ്പ് ഗൗരവമായി എടുക്കാൻ പാക്കിസ്ഥാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ശക്തമായ ഭൂകമ്പത്താൽ ഏഷ്യാഭൂഖണ്ഡം ഇളകി മറിയുമെന്നും ഈ ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങളെ ഇളക്കി മറിക്കുമെന്നുമുള്ള മുന്നറിയിപ്പാണ് പാറശാലക്കാരൻ ബാബു കാലായിൽ നൽകിയത്. തിരുവനന്തപുരത്തെ പാറശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബികെ റിസർച്ച് അസോസിയേറ്റ്സ് എന്ന സംഘടനയുടെ ഡയറക്ടറാണ് ബാബു. ഏറെ നാശം വിതയ്ക്കുന്ന ഈ ഭൂകമ്പത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബാബു കാലായിൽ അയച്ച കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നത്. മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ഈ കത്തിന്റെ പകർപ്പ് കേരള-തമിഴ്‌നാട്മു മുഖ്യന്ത്രിമാർക്ക് കേന്ദ്രമന്ത്രിമാർക്കും സെപ്റ്റംബർ 20-ന് നൽകി. പ്രധാനമന്ത്രിക്കും അയച്ചു. എന്നാൽ ആരും ഗൗരവത്തോടെ എടുത്തില്ല. ഈ വെളിപ്പെടുത്തൽ കേട്ടപ്പോൾ പൊലീസ് എത്തി അതിരുവിട്ടാൽ അറസ്റ്റ് ചെയ്യുമെന്നാണ് ബാബുവിനോട് പറഞ്ഞത്. മോദി പോലും കത്ത് ഗൗരവത്തോടെ എടുത്തില്ല.

പാക്കിസ്ഥാൻ ചാരസംഘടനയും പാക്കിസ്ഥാനിലെ ജനങ്ങളും ആശങ്കയിലാണ്. ഇതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബാബു അയച്ച കത്തെന്നാണ് റിപ്പോർട്ടുകൾ റിപ്പോർട്ടുകൾ. തനിക്ക് അതിന്ദ്രീയ ജ്ഞാനമുണ്ടെന്നും ഡിസംബർ 31നുള്ളിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ഭൂകമ്പമുണ്ടാവുമെന്നുമുള്ള മലയാളിയായ ബാബു കലയിലിന്റെ അവകാശവാദമാണ് പാക്കിസ്ഥാാനിലെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയത്. പാക് ചാര സംഘടനയായ ഐഎസ്ഐ കൂടി ഈ അവകാശവാദത്തിന്റെ ചുവടുപിടിച്ച് രംഗത്തെത്തിയതോടെയാണ് പാക്കിസ്ഥാനിലെ ജനങ്ങൾ പരിഭ്രാന്തിയിലായത്.'ചാരസംഘടനയായ ഐ.എസ്.ഐയുടെ ഡയറക്ടർ ജനറൽ നൽകിയ വിവരമനുസരിച്ച് സമീപഭാവിയിൽ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു വമ്പൻ ഭൂകമ്പമുണ്ടാക്കും എന്നാണ് പാക്കിസ്ഥാൻ ഇ.ആർ.ആർ.എ കഴിഞ്ഞ ദിവസം പരസ്യമായ മുന്നറിയിപ്പ് നൽകിയത്.

ഏഷ്യ ഉപഭൂഖണ്ഡത്തെ സാരമായി ബാധിക്കുന്ന ഭൂചലനം പാക്കിസ്ഥാനിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പിൽ പറഞ്ഞത്. ഭൂകമ്പത്തെ നേരിടാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. അമേരിക്കയിലെ മുൻ പാക്കിസ്ഥാൻ അംബാസിഡർ ഹുസൈൻ ഹഖ്വാനി അടക്കമുള്ളവർ ഇതിനെ പരിഹസിച്ചു കഴിഞ്ഞ ദിവസം രംഗത്തു വരികയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യക്കാരനായ ബാബു കലയിലിന്റെ അവകാശവാദമാണ് ഐഎസ്ഐ ഗൗരവമായെടുത്തതെന്നാണ് പാക്കിസ്ഥാൻ പ്രസിദ്ധീകരണമായ ദി എക്സ്പ്രസ് ട്രിബ്യൂണും ബിബിസിയും പുറത്തു വിട്ട റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഡിസംബർ 31നുള്ളിൽ വൻ ഭൂകമ്പമുണ്ടാവുമെന്ന് ചൂണ്ടിക്കാണിച്ച് ബാബു കലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റംബർ 20നയച്ച കത്താണ് ചാരസംഘടനയായ ഐഎസ്ഐ രഹസ്യ വിവരമായി എടുത്ത് ജാഗ്രതാ നിർദ്ദേശം പാക്കിസ്ഥാനിൽ പുറപ്പെടുവിച്ചത്. ബിബിസിയും ഇങ്ങനെയാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഡിസംബർ 31-ന് മുൻപ് ഈ പ്രതിഭാസം ഉണ്ടാകുമെന്നാണ് ബാബു പറയുന്നത്. ഭൂകമ്പത്തോടൊപ്പം രൂപം കൊള്ളുന്ന ന്യൂനമർദ്ദം 'സിഷ്മ' കൊടുങ്കാറ്റായി മാറി സുനാമി സാധ്യത ഉണ്ടെന്നും ബാബു കാലായിൽ മുന്നറിയിപ്പു നൽകുന്നു. ഇന്ത്യയ്ക്കു പുറമെ ജപ്പാൻ, ചൈന, തായ്ലന്റ്, ഫിലിപ്പെയ്ൻസ്, നേപ്പാൾ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഗൾഫ് മേഖലയിലും ഇത്തരത്തിൽ സുമാനി എത്തുമെന്നുമാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 120 മുതൽ 180 കിലോമീറ്റർ വരെ വേഗതയിൽ രൂപപ്പെടുന്ന 'സീഷ്മ' കൊടുങ്കാറ്റ് തമിഴ്‌നാട് കേരളം, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടാക്കും. ജനങ്ങൾ ഇതൊരു മുന്നറിയിപ്പായി കണ്ട് മുൻകരുതൽ നടപടികളെടുക്കണമെന്നാണ് ബാബു കാലായിൽ അഭ്യർത്ഥിക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രിയോ ഇന്ത്യൻ മാധ്യമങ്ങളോ ഗൗനിക്കാതെ ചിരിച്ചു തള്ളിയ പ്രവചനമാണ് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ഗൗരവത്തിലെടുത്തതും ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തിയതെന്നും ബിബിസി റിപ്പോർട്ടു ചെയ്യുമ്പോൾ ഈ മലയാളി വീണ്ടും ചർച്ചയാവുകയാണ്. സുനാമിയുടെ പ്രഭവകേന്ദ്രം തനിക്ക് കൃത്യമായി അറിയാമെങ്കിലും അത് ഏതെന്നും പറയാൻ ബാബു തയാറല്ല. അതു പുറത്തു പറഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകുമെന്നാണ് ബാബു കാലായിൽ പറയുന്നത്. അതേസമയം താൻ ഇതിനു മുൻപും ഇത്തരത്തിൽ പ്രവചനങ്ങൾ നടത്തിയിട്ടുണ്ടെന്നും അതെല്ലാം സത്യമാണെന്നു പിന്നീട് തെളിഞ്ഞിട്ടുണ്ടെന്നും ബാബു കാലായിൽ മറുനാടൻ ലേഖകനോടു പറഞ്ഞിരുന്നു. ഭൂമിയുടെ മാന്റിലിൽ ഉണ്ടാകുന്ന ചലനങ്ങൾ മൂന്നു മാസമായി നിരീക്ഷിച്ചാണ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിയതെന്നു കാലായിൽ പറയുന്നു.

1998-ൽ താൻ 'ഡോമിഗോ' എന്ന പേരിൽ ഭൂമിക്കു സമാനമായ ഗ്രഹം കണ്ടെത്തിയിട്ടുണ്ടെന്നും ബാബു കാലായിൽ അവകാശപ്പെട്ടു. ഇതിനു പേറ്റന്റ് നേടാൻ നാസ തന്നോട് ആവശ്യപ്പെട്ടുട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാങ്ങളെ സംബന്ധിച്ച് നിരവധി കണ്ടെത്തലുകൾ താൻ നടത്തിയിട്ടുണ്ടെന്നും അതൊക്കെ യാഥാർഥ്യമായെന്നുമാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. ബികെ റിസർച്ച് അസോസിയേഷൽ ഡയറക്ടർമാരായി വിരമിച്ച ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം ഇദ്ദേഹത്തിന്റെ സുനാമി മുന്നറിയിപ്പ് സംബന്ധിച്ച് ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ഇതവരെ പുറത്തു വന്നിട്ടില്ല. അതേസമയം കാലായിലിന്റെ വെളിപ്പെടുത്തൽ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP