ഇംഗ്ലണ്ടിലെ പാവപ്പെട്ട കുട്ടികൾക്ക് ഉച്ചഭക്ഷണവുമായി ഇന്ത്യൻ ചാരിറ്റി സംഘടന; സ്കൂൾ അവധി സമയത്തു ഉച്ചഭക്ഷണം നിഷേധിച്ച ബോറിസ് സർക്കാർ വിമർശം നേരിടുമ്പോൾ ആരും വിശന്നിരിക്കരുത് എന്ന സന്ദേശവുമായി വാറ്റ്ഫോഡ് സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം നൽകിയത് അക്ഷയ പാത്ര; ഇംഗ്ലണ്ടിൽ ഇന്ത്യ തിളങ്ങുന്നതിങ്ങനെ
മറുനാടൻ ഡെസ്ക്
കവൻട്രി: ഇംഗ്ലണ്ടിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണവുമായി ഇന്ത്യയിൽ നിന്നൊരു ജീവകാരുണ്യ സംഘടന. നേരെ തിരിച്ചാണോ സംഭവിച്ചത് എന്ന് സംശയിക്കേണ്ട, ഇപ്പോൾ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ. യുകെയിലെ സ്കൂളുകളിൽ രണ്ടാം ക്ളാസ് വരെയുള്ള ചെറിയ കുട്ടികൾക്കും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ള കുട്ടികൾക്കും നൽകുന്ന സൗജന്യ ഭക്ഷണ വിതരണം ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ശരത് കാല അവധിക്കായി സ്കൂൾ അടച്ചപ്പോൾ രാജ്യമൊട്ടാകെ സർക്കാർ നിർദേശ പ്രകാരം മുടങ്ങിയിരിക്കുകയാണ്.
സ്കൂൾ അവധിക്കാലത്തും ഇങ്ങനെ ഭക്ഷണം വിതരണം ചെയ്യാൻ സർക്കാരിന് ഫണ്ട് ഇല്ലെന്നാണ് ന്യായമായി പറഞ്ഞിരുന്നത്. എന്നാൽ ഇതിനെതിരെ ദേശ വ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും പ്രധാന മന്ത്രി ബോറിസ് ജോൺസണും ചാൻസലർ ഋഷി സുനകും തീരുമാനത്തിൽ നിന്നും മാറാൻ തയ്യാറായില്ല. ഇതിനിടയിലാണ് ഇന്ത്യൻ വംശജർക്ക് ആധിപത്യമുള്ള വടക്കേ ഇംഗ്ലണ്ട് പട്ടണമായ വാറ്റ്ഫോഡിലെ ഒരു പ്രൈമറി സ്കൂളിൽ ഈ ആഴ്ച ഇന്ത്യൻ ചാരിറ്റി സംഘടനാ അക്ഷയ പാത്ര സൗജന്യ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിൽ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അക്ഷയ പാത്രയുടെ പ്രധാന പ്രവർത്തനം. ഭക്ഷണം ഇല്ലാതെ സ്കൂളിൽ കുട്ടികൾ വരാതിരിക്കുന്ന സാഹചര്യം ഇന്ത്യയിൽ അവസാനിപ്പിക്കുകയാണ് അക്ഷയ പാത്ര ലക്ഷ്യമിടുന്നത്. ഒരു ദിവസം ദശലക്ഷക്കണക്കിനു കുട്ടികളാണ് ഇവർ നൽകുന്ന ഭക്ഷണം കഴിച്ചു വിശപ്പകറ്റുന്നത്. ഇപ്പോൾ ആ നിരയിലേക്ക് നൂറു കണക്കിന് ഇംഗ്ലീഷുകാരായ കുട്ടികളും ചേർന്നിരിക്കുന്നു. ഇന്ത്യയിൽ ഒരു കുട്ടിക്ക് ഒരു വർഷം മുഴുവൻ ഭക്ഷണം നൽകാൻ 750 രൂപയാണ് അക്ഷയ പാത്ര സംഭാവനയായി സ്വീകരിക്കുന്നത്.
എന്നാൽ ഇംഗ്ലണ്ടിൽ ഒരു നേരത്തെ ഭക്ഷണം നൽകാൻ സംഘടനാ ഒരു കുട്ടിക്ക് രണ്ടു പൗണ്ട് വീതമാണ് ചെലവിടുന്നത്. സർക്കാർ സഹായം നിലച്ചത് മൂലം ഈ ഒരാഴ്ച ഇംഗ്ലണ്ടിലെ അനേകം കുട്ടികൾ വിശന്നിരിക്കാനുള്ള സാഹചര്യം ഉള്ളതുകൊണ്ടാണ് തങ്ങൾ ഈ ശ്രമം പരീക്ഷണാടിസ്ഥാനത്തിൽ ഏറ്റെടുത്തതെന്നും അക്ഷയ പാത്ര പ്രവർത്തകർ പറയുന്നു. എന്നാൽ ഇവരുടെ പ്രവർത്തിക്കു സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നും കയ്യടികൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വിവിധ സംഘടനകളും സെലിബ്രിറ്റികളും വരെ സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ സംഭവനയുമായി രംഗത്തു വരാൻ തയ്യാറായിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ നോർത്ത് ലണ്ടൻ പട്ടണമായ വാറ്റ്ഫോഡ് ഇന്ത്യൻ സാന്നിധ്യം ശക്തമായ പ്രദേശം കൂടിയാണ്. ഇസ്കോൺ, ഹരേ കൃഷ്ണ പ്രസ്ഥാനങ്ങൾ സജീവമായ ഇവിടെ ഐടി രംഗത്ത് പ്രവർത്തിക്കുന്ന അനേകം ഇന്ത്യക്കാരടങ്ങിയ പ്രൊഫഷണലുകളും സജീവമാണ്. ഇവരുടെയടക്കം പിന്തുണ അക്ഷയ പാത്രയുടെ പ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്. സ്കൂളിൽ ഉച്ച ഭക്ഷണം മുടങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾ എന്തുകൊണ്ട് ഇന്ത്യയിലെ പ്രവർത്തന രീതി ഇംഗ്ലണ്ടിലും നടപ്പാക്കാൻ സാധിക്കില്ല എന്ന ചിന്തയാണ് വാറ്റ്ഫോഡ് ക്രിക്വുഡിലെ മോറ പ്രൈമറി സ്കൂളിൽ ഈ അവധിക്കാലത്തും ഭക്ഷണം മുടങ്ങാതിരിക്കാൻ അക്ഷയ പാത്രയെ പ്രേരിപ്പിച്ചത്.
ആശയം സ്കൂൾ ഹെഡ് ടീച്ചർ കെയ്റ്റ് ബാസ് സർവാത്മനാ ഏറ്റെടുത്തതോടെ പദ്ധതി അതിവേഗം നടപ്പാക്കുക ആയിരുന്നു. ഇപ്പോൾ എന്നും ഉച്ചക്ക് ഹെഡ് ടീച്ചറുടെ നേതൃത്വത്തിൽ തന്നെയാണ് ഭക്ഷണ വിതരണം. സ്വാദേറിയ ഇന്ത്യൻ ഭക്ഷണം രുചിയോടെ കൈയിൽ കിട്ടിയപ്പോൾ ബ്രിട്ടീഷുകാരായ കുട്ടികൾക്കും അതിയായ സന്തോഷം. പലരും അത്തരം ഒരു ഭക്ഷണം ആദ്യമായി കഴിക്കുന്ന അനുഭവവും മാധ്യമങ്ങളുമായി പങ്കിടുകയും ചെയ്തു.
പാസ്തയോടൊപ്പം കോളിഫ്ളവറും ചീസും വിവിധ തരം പച്ചക്കറികളും ചേർത്ത രുചികരമായ വിഭവമാണ് ആദ്യ ദിവസം വിതരണം ചെയ്തത്. ഓരോ ദിവസവും വ്യത്യസ്ത വെജിറ്റേറിയൻ മെനു അവതരിപ്പിക്കാൻ ഉള്ള ശ്രമമാണ് അക്ഷയ പാത്ര ആലോചിക്കുന്നത്. വാറ്റ്ഫോഡിൽ 9000 പേർക്ക് കഴിക്കാൻ സാധിക്കും വിധം പാചകം ചെയ്യാൻ ശേഷിയുള്ള കൂറ്റൻ അടുക്കളയിൽ നിന്നുമാണ് സ്കൂളിന് ആവശ്യമായ ഭക്ഷണം നൽകുന്നത്.
അക്ഷയ പാത്ര അഞ്ചു ലക്ഷം പൗണ്ട് മുടക്കിയാണ് ഈ അടുക്കള സജ്ജമാക്കിയിരിക്കുന്നത്. ഇവിടെ നിന്നും സ്വന്തം കാറിൽ നിറയെ ഭക്ഷണവുമായി തിരികെ സ്കൂളിൽ എത്തുകയാണ് ഇപ്പോൾ ഹെഡ് ടീച്ചർ കെയ്റ്റ് പ്രധാനമായും ചെയ്യുന്നത്. തികച്ചും അത്യാവശ്യമായ സമയത്തു ലഭിച്ച അസാധാരണമായ സഹായം എന്നാണ് അവർ അക്ഷയ പാത്രയുടെ ഇടപെടലിനെ വിശേഷിപ്പിക്കുന്നതും.
വാറ്റ്ഫോഡിൽ ഭക്ഷണ വിതരണം ഏറെ ശ്രദ്ധ നേടിയതോടെ സമാനമായ സാഹചര്യം ക്രിസ്മസ് അവധിക്കാലത്തും ഉണ്ടാകുമെന്നു ഉറപ്പായ സാഹചര്യത്തിൽ ഇന്ത്യൻ സാന്നിധ്യം ശക്തമായ ലെസ്റ്റർ, ഈസ്റ്റ് ലണ്ടൻ പട്ടണ പ്രദേശങ്ങളിലും സമാനമായ വിധത്തിൽ അടുക്കളകൾ ആരംഭിച്ചു സൗജന്യ ഭക്ഷണ വിതരണ പദ്ധതി നടപ്പാക്കാൻ ആലോചിക്കുകയാണ് അക്ഷയ പാത്ര. ഒരു പക്ഷെ ഇന്ത്യയിൽ വിജയകരമായി നടപ്പാക്കിയ ഒരു പദ്ധതി അതേവിധം ഇംഗ്ലണ്ടിലേക്കു പറിച്ചു നടുന്നത് ആദ്യമായിരിക്കും. എന്നാൽ സാഹചര്യങ്ങളിൽ വലിയ വത്യാസം ഇല്ലെന്നതാണ് പ്രധാനം എന്ന് അക്ഷയ പാത്രയുടെ ചീഫ് എക്സ്ക്യൂട്ടീവ് ഭവാനി സിങ് ശെഖാവത് പറയുന്നു.
ബ്രിട്ടീഷ് സർക്കാരുമായി സഹകരിച്ചു പാതി വിലയ്ക്ക് ഈ ഭക്ഷണം സാധ്യമായ സ്കൂളുകളിൽ നൽകാൻ കഴിയുന്ന കാര്യവും സംഘടനാ ആലോചിക്കുകയാണ്. ഒരു കുട്ടിക്ക് വേണ്ടി ദിവസം രണ്ടു പൗണ്ട് മാത്രം ആവശ്യമായി വരുമ്പോൾ പാതി പണം സർക്കാരും പാതി പണം പദ്ധതിക്ക് സംഭാവന ആയി നൽകുന്നവരിൽ നിന്നും കണ്ടെത്തുവാനുമാണ് ആലോചന. ഇത്തരം ഒരു ആവശ്യം ബ്രിട്ടീഷ് സമൂഹത്തിൽ നടപ്പാക്കാൻ കാര്യമായ പ്രയാസം ഉണ്ടാകില്ല എന്നാണ് അക്ഷയ പാത്ര കരുതുന്നത്.
കോവിഡ് മൂലം തന്റെ ഭർത്താവിന് ഫുൾ ടൈം ജോലി നഷ്ടമായ സാഹചര്യത്തിൽ സ്കൂളിൽ നിന്നും ഇങ്ങനെ ഒരു സഹായം ലഭിച്ചത് ഏറെ നന്ദിയോടെ കാണുകയാണ് എന്ന് രണ്ടു കുട്ടികളുടെ മാതാവായ അധിക എൽ മിർ പറയുന്നു. ഇത്തരം അനുഭവമുള്ള നൂറുകണക്കിനാളുകളിൽ ഒരാൾ മാത്രമാണ് അധികം. ഡിസൈൻ ടെക്നീഷ്യൻ ആയ ഡെന്നിസ് പെരസ് താൻ ഫുൾ ടൈം ജോലി ചെയ്തിട്ടും വാടകയും ബിലും നൽകിയ ശേഷം കയ്യിൽ ബാക്കി ഒന്നും അവശേഷിക്കുന്നില്ല എന്ന സാഹചര്യത്തിലാണ് മൂന്നു കുട്ടികൾക്ക് വേണ്ടി സൗജന്യ ഭക്ഷണം ശേഖരിക്കാൻ സ്കൂളിൽ എത്തിയതെന്ന് പറയാൻ മടി കാട്ടുന്നില്ല.
ആഴ്ചയിൽ 16 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ പിന്നെ സർക്കാരിൽ നിന്നും ഒരു സഹായവും ഇല്ല എന്നത് തന്നെപോലെയുള്ള രക്ഷിതാക്കൾക്ക് ഇത്തരം സഹായങ്ങൾ വേണ്ടെന്നു വയ്ക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണെന്നും ഡെന്നിസ് കൂട്ടിച്ചേർക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്