പാക് അധീന കാശ്മീരിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ ഇന്ത്യൻ സൈന്യം മൂന്ന് പരിശീലന ക്യാമ്പുകൾ തകർത്ത് 20 ഭീകരരെ വധിച്ചു; ഉറി സെക്ടറിൽ ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണം; 200 ഓളം പേർക്ക് പരിക്കേറ്റതായും വാർത്താ വെബ്സൈറ്റ് റിപ്പോർട്ട്; യുഎൻ സമ്മേളനം നടക്കുന്നതിനാൽ പാക്കിസ്ഥാനുള്ള ചുട്ട മറുപടി അതീവ രഹസ്യമായി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഉറയിൽ ഇന്ത്യയിൽ സൈനിക ക്യാമ്പ് ആക്രമിക്കുകയും 18 ഭടന്മാരെ കൊന്നൊടുക്കുകയും ചെയ്ത പാക് സഹായത്തോടെ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി തുടങ്ങിയതായി റിപ്പോർട്ട്.
പാക് അധീന കാശ്മീരിൽ പ്രവർത്തിക്കുന്ന മൂന്ന് ഭീകര പരിശീലന ക്യാമ്പുകൾ ആക്രമിച്ച് ഇന്ത്യൻ കരസേന 20 ഭീകരരെ കൊന്നൊടുക്കിയതായി 'ദി ക്വിന്റ്' വാർത്താ വെബ്സൈറ്റിന്റെ എക്സ്ക്ലൂസീവ് റിപ്പോർട്ടിൽ പറയുന്നു.
ഉറിയിൽ സൈനിക ക്യാമ്പ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ തന്നെ സേനയ്ക്ക് തിരിച്ചടി നൽകാനും പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകൾ ആക്രമിക്കാനും സേനയ്ക്ക് കേന്ദ്രസർക്കാരും സൈനിക നേതൃത്വവും അനുമതി നൽകിയതായാണ് സൂചനകൾ. ഉറി സെക്ടറിൽ തന്നെ മിലിട്ടറി ഹെലികോപ്റ്ററിൽ പാക് അധീന കാശ്മീരിൽ ഇറക്കിയ 18-20 സൈനികരുൾപ്പെടുന്ന രണ്ടു എലൈറ്റ് ഗ്രൂപ്പ് കമാൻഡോകളാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നുഴഞ്ഞുകയറാൻ ഒരുങ്ങിയ പത്തു ഭീകരർ ഇന്ത്യൻ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.ശക്തമായ ആക്രമണമാണ് ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സേന ഉറി സെക്ടറിൽ നടത്തുന്നതെന്നും പാക് സേനാഭാഗത്തും ഭീകര ക്യാമ്പുകളിലുമായി ഇരുന്നുറോളം പേർക്ക് പരിക്കേറ്റതായും സൂചനകളുണ്ട്. സെപ്റ്റംബർ 20നും 21നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സൈനിക നടപടി കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്നും ഇപ്പോഴും തുടരുകയാണോ എന്നും വ്യക്തമല്ല. സൈനിക കേന്ദ്രങ്ങളിൽ നിന്ന് തന്നെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെബ്സൈറ്റ് ഈ എക്സ്കഌസീവ് റിപ്പോർട്ട് പുറത്തുവിടുന്നത്.
അതേസമയം, ഇന്ത്യ അതിർത്തി കടന്ന് ആക്രമണം തുടങ്ങിയെന്നതിന് വ്യക്തമായ സൂചനകളുമായി പാക്കിസ്ഥാൻ പാക് അധീന കാശ്മീരിനു മുകളിലൂടെ രാജ്യത്തെ വിമാനങ്ങൾ പറക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. പാക് ദേശീയ പതാക മുദ്രണം ചെയ്ത് പാക്കിസ്ഥാൻ ഇന്റർനാഷണർ എയർലൈൻസ് ഇതേത്തുടർന്ന് നിരവധി സർവീസുകൾ കാൻസൽ ചെയ്യുകയും ചെയ്തു.
വടക്കൻ പാക്കിസ്ഥാൻ നഗരങ്ങളിലേക്ക്, പ്രത്യേകിച്ച് ഗിൽജിത്, പാക് അധീന കാശ്മീരിലെ സ്കർദു എന്നിവിടങ്ങളിലേക്ക് വിമാനങ്ങൾ സർവീസ് നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് കാരണം പറയാതെ അറിയിപ്പ് നൽകിയിട്ടുള്ളത്.
നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ ആക്രമണം തുടങ്ങിയ സാഹചര്യത്തിൽ വിമാനങ്ങൾക്കുനേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയാണ് വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായതെന്നാണ് സൂചനകൾ. ഖൈബർ-പക്തുൻഖ്വ മേഖലയിലെ ചിത്രാലിലേക്കുള്ള സർവീസുകളും റദ്ദുചെയ്തു. ഇതും ഇന്ത്യ-പാക് നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള പ്രദേശമാണ്. പാക് എയർലൈൻസ് വക്താവ് ദൻയാൽ ഗിലാനി ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ട്വീറ്റ് സന്ദേശവും നൽകി. രണ്ടു വടക്കൻ മേഖലകളിൽ വ്യേമ നിയന്ത്രണം ഉണ്ടായതിനാൽ പാക് ഇന്റർനാഷണൽ എയർലൈൻസിന്റെ ഗിൽജിത്, സ്കർദു, ചിത്രാൽ എന്നിവ ക്യാൻസൽ ചെയ്തതായാണ് അറിയിപ്പ്.
ന്യൂയോർക്കിൽ യുഎൻ സമ്മേളനത്തിൽ സംബന്ധിക്കുന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ സൈനിക പരമാധികാരിയായ കരസേനാ മേധാവി ജനറൽ റഹീൽ ഷരീഫിനോട് സ്ഥിതിഗതികൾ ആരാഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ബോധപൂർവമല്ലാത്തതെന്നു തോന്നുംവിധം, സ്വാഭാവികമായ ഒരു തിരിച്ചടി ഉറി ആക്രമണത്തിന് ഉണ്ടാവുമെന്ന് കഴിഞ്ഞദിവസം ഇന്ത്യൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറും സൂചനകൾ നൽകിയിരുന്നു.
ഉറിയിലെ സൈനിക ക്യാമ്പ് ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാം ഇന്ത്യ തിരിച്ചടിക്കുന്നുവെന്നതിന്റെ സൂചനകളാണെന്നും യുഎൻ സമ്മേളനം നടക്കുന്ന സമയമായതിനാൽ ഇതിന്റെ വിവരങ്ങൾ പുറത്തുപറയാതെ രഹസ്യമാക്കി വച്ചിരിക്കുയാണെന്നുമാണ് വിവരം.
പാക്കിസ്ഥാന്റെ കൈവശമുള്ള കാശ്മീർ ഭാഗത്ത് ഇന്ത്യ ആക്രമണം നടത്തിയെന്നും ഭീകരരെ കൊന്നുവെന്നും തുറന്നുപറഞ്ഞാൽ വെട്ടിലാവുമെന്നതിനാൽ പാക്കിസ്ഥാൻ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, ഉറി ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു തുടങ്ങിയെന്ന് പുറത്തറിഞ്ഞാൽ പാക്കിസ്ഥാനിൽ വൻ കലാപത്തിന് വഴിവയ്ക്കുമെന്ന ആശങ്കയും പാക് അധികൃതരെ ഇക്കാര്യത്തിൽ മൗനം പാലിക്കാൻ പ്രേരിപ്പിക്കുന്നതായാണ് അറിയുന്ന വിവരങ്ങൾ.
ഞായറാഴ്ച പുലർച്ചെയാണ് നാലു ഭീകരർ ഉറി സൈനിക ക്യാമ്പിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയത്. ഇന്ത്യയുടെ 18 ഭടന്മാർക്ക് ഈ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചു. പാക് അധീന കാശ്മീരിൽ പ്രവർത്തിക്കുന്ന ഭീകര പരിശീലന ക്യാമ്പുകളിലാണ് പാക്കിസ്ഥാൻ ചാവേറുകൾക്ക് സൈനികരുടേയും ഐഎസ്ഐയുടെയും നേതൃത്വത്തിൽ രഹസ്യ പരിശീലനം നൽകുന്നത്. ഇവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ത്യ ഇപ്പോൾ ആക്രമണം ആരംഭിച്ചിട്ടുള്ളത്.
പാക്കിസ്ഥാന്റെ സഹായത്തോടെയാണ് ഉറിയിൽ ആക്രമണം നടന്നതെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പ്രത്യാക്രമണത്തിന് മടിക്കേണ്ടതില്ലെന്ന നിലപാടിലാണ് സേനാ നേതൃത്വവുമെന്നാണ് അറിയുന്നത്. കനത്ത തിരിച്ചടി നൽകിയില്ലെങ്കിൽ ഇത്തരം സഭവങ്ങൾ പാക്കിസ്ഥാൻ ആവർത്തിക്കുമെന്ന അഭിപ്രായമാണ് എല്ലായിടത്തുനിന്നും ഉയരുന്നത്.
കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് പാക് നിർമ്മിത ആയുധങ്ങളും ജിപിഎസ് ഉപകരണങ്ങളും സന്ദേശങ്ങളും വാർത്താവിനിമയ ഉപകരണങ്ങളഉം പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം ആക്രമണത്തിൽ പാക് പങ്കാളിത്തം ഉറപ്പിക്കുന്ന വിവരങ്ങളാണ്. ജിപിഎസ് സംവിധാനത്തിലെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഏതെല്ലാം ക്യാമ്പുകളിൽ വച്ചാണ് പാക്കിസ്ഥാൻ ഇവർക്ക് പരിശീലനം നൽകിയതെന്ന് ഇതിന്റെ ട്രാക്കിങ്ങിലൂടെ വ്യക്തമായി മനസ്സിലാക്കാനാകും.
പാക് അധീന കാശ്മീരിൽ ഇന്ത്യൻ അതിർത്തിയോട് ചേർന്നും അല്ലാതെയും പ്രവർത്തിക്കുന്ന ഭീകര പരിശീലന കേന്ദ്രങ്ങൾ എവിടെയാണെന്ന് ഉപഗ്രഹ സഹായത്തോടെയും സന്ദേശങ്ങൾ പിടിച്ചെടുത്തും ഇന്ത്യ നേരത്തേ മനസ്സിലാക്കിയിരുന്നു. ഇവയിൽ അതിർത്തിയോട് ചേർന്നുള്ള മൂന്ന് ക്യാമ്പുകളിലാണ് ഇപ്പോൾ ആക്രമണം നടത്തിയതെന്നാണ് വിവരങ്ങൾ. അതേസമയം പാക് അധീന കാശ്മീരിൽ കടന്നുകയറി ആക്രമണം നടത്തിയിട്ടില്ലെന്നും ഇന്ത്യൻ അതിർത്തി മേഖലയിലെ നുഴഞ്ഞുകയറ്റം തടയാനുള്ള സേനാ മുന്നേറ്റങ്ങളാണ് നടക്കുന്നതെന്നുമാണ് കരസേന ഔദ്യോഗികമായി നൽകുന്ന പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്