Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ മിറാഷുകൾ 1000 കിലോ ലേസർ ബോംബുകൾ വർഷിച്ചത് കൃത്യമായും പാക് ഭീകരരുടെ നെഞ്ചത്തുതന്നെ; ബാലാകോട്ടിൽ നിന്ന് 200ൽ അധികം മൃതദേഹങ്ങൾ പാക്കിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വയിലേക്ക് മാറ്റി; ഉറുദു മാധ്യമത്തെ ഉദ്ധരിച്ച് വ്യോമാക്രമണത്തിൽ ഇന്ത്യ അവകാശപ്പെടുന്നത്രയും ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാമെന്ന് പാക് അധീന കാശ്മീരിലെ ആക്റ്റിവിസ്റ്റ്; ഇന്ത്യൻ എയർസ്‌ട്രൈക്കിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാക് സൈനിക ഉദ്യോഗസ്ഥൻ ആശ്വസിപ്പിക്കുന്ന വീഡിയോയും പുറത്ത്

ഇന്ത്യൻ മിറാഷുകൾ 1000 കിലോ ലേസർ ബോംബുകൾ വർഷിച്ചത് കൃത്യമായും പാക് ഭീകരരുടെ നെഞ്ചത്തുതന്നെ; ബാലാകോട്ടിൽ നിന്ന് 200ൽ അധികം മൃതദേഹങ്ങൾ പാക്കിസ്ഥാൻ ഖൈബർ പഖ്തൂൺഖ്വയിലേക്ക് മാറ്റി; ഉറുദു മാധ്യമത്തെ ഉദ്ധരിച്ച് വ്യോമാക്രമണത്തിൽ ഇന്ത്യ അവകാശപ്പെടുന്നത്രയും ഭീകരർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാമെന്ന് പാക് അധീന കാശ്മീരിലെ ആക്റ്റിവിസ്റ്റ്; ഇന്ത്യൻ എയർസ്‌ട്രൈക്കിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാക് സൈനിക ഉദ്യോഗസ്ഥൻ ആശ്വസിപ്പിക്കുന്ന വീഡിയോയും പുറത്ത്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ബാലാകോട്ടിൽ എത്ര ഭീകരരെ ഇന്ത്യ കൊന്നൊടുക്കിയെന്ന വിവരം ഇന്ത്യ പുറത്തുവിടാതിരിക്കുകയും പാക്കിസ്ഥാൻ കള്ളക്കഥകൾ ദിവസവും ചമയ്ക്കുകയും ചെയ്യുന്നതിനിടെ ഏതാണ്ട് ഇരുന്നൂറിലേറെ മൃതദേഹങ്ങൾ പാക്കിസ്ഥാൻ നീക്കിയെന്ന് ഉറുദു മാധ്യമത്തിലെ റിപ്പോർട്ട്. പാക് മാധ്യമത്തെ ഉദ്ധരിച്ച് വീഡിയോയും ദൃശ്യങ്ങളും സഹിതം ഇക്കുറി പാക് അധീന കാശ്മീരിലെ തന്നെ ഒരു ആക്റ്റിവിസ്റ്റാണ് ഇത്തരമൊരു വെളിപ്പെടുത്തൽ ട്വിറ്ററിലൂടെ നടത്തിയിരിക്കുന്നത്.

ഇന്ത്യ ഇത്തരമൊരു ആക്രണം നടത്തിയില്ലെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ ഉപഗ്രഹ ചിത്രങ്ങളിലൂടെ ഇന്ത്യൻ മിസൈലുകൾ ക്യാമ്പിലെ കെട്ടിടങ്ങളെ ഇല്ലാതാക്കിയെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒരു പാക് അധീന കാശ്മീരിലെ പൗരൻ തന്നെ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ബാലകോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പാക് അധീന കശ്മീരിൽ നിന്നുള്ള ആക്ടിവിസ്റ്റ് പറയുന്നത്. പാക് അധീന കശ്മീർ സ്വദേശിയായ സെൻജെ ഹസ്നാൻ സെറിങാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ അമേരിക്കയിലുള്ള ഇയാൾ ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തൽ നടത്തിയതും.

നിരവധി മൃതദേഹങ്ങൾ ബാലകോട്ടിൽ നിന്ന് പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് മാറ്റിയതായി ഒരു ഉർദു മാധ്യമത്തിൽ റിപ്പോർട്ടുണ്ടായിരുന്നുവെന്നും ഇന്ത്യൻ വ്യോമാക്രമണത്തിൽ 200 ൽ അധികം ഭീകരർ കൊല്ലപ്പെട്ടിരിക്കാമെന്നും ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ പാക്കിസ്ഥാൻ സൈനികോദ്യോഗസ്ഥൻ ആശ്വസിപ്പിക്കുന്ന വീഡിയോയും ഇദ്ദേഹം ട്വീറ്റ് ചെയ്തതോടെ വിഷയം വലിയ ചർച്ചയായിരിക്കുകയാണ്. ഭീകരർക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുമെന്നും അവർ ശത്രുക്കളോട് പോരാടാൻ പാക് സർക്കാരിനെ സഹായിച്ചവരാണെന്നും സൈനികോദ്യോഗസ്ഥൻ വീഡിയോയിൽ പറയുന്നുവെന്നും വ്യക്തമാക്കിയാണ് വിവരങ്ങൾ പങ്കുവച്ചിട്ടുള്ളത്.

ഏതായാലും ഇക്കാര്യം ഉറുദു മാധ്യമറിപ്പോർട്ടിനെയും വീഡിയോയെയും ഉദ്ധരിച്ചാണ് പറയുന്നതെന്നും താൻ നേരിട്ട് സ്ഥിരീകരിച്ചതല്ലെന്നുമാണ് ഇദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ്്അതേസമയം, പാക്കിസ്ഥാൻ എന്തെല്ലാമോ മറയ്ക്കാൻ ശ്രമിക്കുന്നുവെന്ന് ഉറപ്പാണെന്നും സെൻജെ സെറിങ് പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളേയോ പ്രാദേശിക മാധ്യമങ്ങളേയോ വ്യോമാക്രമണം നടന്ന സ്ഥലത്ത് പ്രവേശിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. അത് എന്തുകൊണ്ടെന്ന ചോദ്യവും ശക്തമാണ്. ഇന്ത്യൻ ആക്രമണം നടന്ന രാത്രിതന്നെ പാക്്‌സൈന്യം പ്രദേശം വളഞ്ഞെന്നും പൊലീസിനെ പോലും അടുപ്പിച്ചില്ലെന്നും ജനങ്ങളെ അറിയിക്കാതെ രാത്രിക്കുരാത്രിതന്നെ ആംബുലൻസുകളിൽ മൃതദേഹങ്ങൾ കൊണ്ടുപോയി എന്നുമെല്ലാം റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. ഇത്തരത്തിൽ ഏറ്റവും ഒടുവിൽ വരുന്ന വിവരമാണ് ഇന്നത്തേത്.

തങ്ങളുടെ മദ്രസ അവിടെയുണ്ടായിരുന്നുവെന്ന് ജെയ്ഷെ വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യ ആക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ നിരവധി മൃതദേഹങ്ങൾ ഖൈബർ പഖ്തൂൺഖ്വയിലേക്ക് മാറ്റിയതായി ഉർദു പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണം പൂർണവിജയമായിരുന്നു - ഇതാണ് പാക് അധീന കാശ്മീരിലെ പൗരന്റെ പ്രതികരണം.

ഫെബ്രുവരി 14 നാണ് കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തെ തുടർന്ന് 40 സിആർപിഎഫ് ജവാന്മാർ മരിച്ചതിന് പ്രതികാരമായാണ് പാക്കിസ്ഥാനിൽ തന്നെ പ്രവർത്തിച്ച മലമുകളിലെ ജയ്‌ഷെ പരിശീലന ക്യാമ്പ് ഇന്ത്യൻ മിറാഷ് വിമാനങ്ങൾ ആക്രമിച്ചു തകർത്തത്. ഇന്ത്യൻ വിമാനങ്ങൾ അതിർത്തി കടന്നുവെന്നും കാട്ടിൽ ബോംബിട്ട് കടന്നുവെന്നുമാണ് പാക്കിസ്ഥാൻ പറഞ്ഞത്. എന്നാൽ ഇന്ത്യ ആക്രമണം നടത്തിയ സ്ഥലത്ത് 200-300 മൊബൈലുകൾ പ്രവർത്തിച്ചിരുന്നു എന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പാക് അധീന കാശ്മീരിലെ ഒരു വ്യക്തിതന്നെ ഇത്തരമൊരു ട്വീറ്റും വീഡിയോയും പങ്കുവച്ചത് വലിയ ചർച്ചയാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP