തദ്ദേശിയരുടെ സഹായത്തോടെ ജെയ്ഷെ നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കി അക്രമത്തിന് കോപ്പ് കൂട്ടി സേന; ഇന്ത്യക്കൊപ്പം എന്ന വ്യാജേന കാശ്മീരിൽ ഭീകര പ്രവർത്തനം നടത്തുന്ന എല്ലാ സംഘടനകളേയും കൈവിട്ടതോടെ കുറച്ചു പേർ തല്ലി ചാകുമെന്ന് കണക്ക് കൂട്ടൽ; കൊല്ലപ്പെടാതിരിക്കാൻ സാധാരണ ജനങ്ങൾക്കും സേനയുടെ മുന്നറിയിപ്പ്; ഏത് നിമിഷവും യുദ്ധത്തിനുള്ള തയ്യാറെടുപ്പോടെ സൈന്യം മുമ്പോട്ട്; ഒപ്പം തുണയുമായി സിആർപിഎഫും ബിഎസ്എഫും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി. പാക്കിസ്ഥാനിലിരുന്ന് മെഹമ്മൂദ് അസ്ഹർ നയിക്കുന്ന സംഘടനയാണ് പുൽവാമയിലും പ്രശ്നമുണ്ടാക്കിയത്. ഇവരെ തകർക്കാർ യുദ്ധത്തിന് പോലും ഇന്ത്യൻ സൈന്യം തയ്യാറെടുക്കുകായണ്. ഇതിന് മുമ്പ് ഇന്ത്യയിലെ ജെയ്ഷെ നേതൃത്വത്തെ ഉന്മൂലനം നയ്യും. ദക്ഷിണ കശ്മീരിൽ ഒളിവിൽ കഴിയുന്ന ജയ്ഷ് ഭീകരരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കി അവരെ വധിക്കാൻ കരസേനാ നീക്കം. ഭീകരരുടെ നീക്കങ്ങൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രദേശവാസികളുടെ സഹായം തേടും. അങ്ങനെ പുൽവാമയിലെ ഭീകരാക്രമണത്തിന് അതിവേഗ തിരിച്ചടി നൽകാനാണ് സൈന്യത്തിന്റെ തീരുമാനം. ബിഎസ്എഫും സി ആർ പി എഫും സൈന്യത്തിന് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
കശ്മീരിൽ നുഴഞ്ഞുകയറ്റം തുടരുകയാണ്. എങ്കിലും എണ്ണത്തിൽ കുറവാണ്. മഞ്ഞുവീഴ്ചയും ഭൂപ്രദേശത്തിന്റെ അവസ്ഥയും കാരണം നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം കഴിഞ്ഞമാസം കുറഞ്ഞു. അപ്പോഴും സാംബ, ഹിരാനഗർ, പത്താൻകോട്ട് വഴി ഭീകരരെത്തുന്നു. ഇവരെ തുരത്താനും സൈന്യം പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തദ്ദേശിയരുടെ പിന്തുണ ഇപ്പോഴത്തെ നീക്കങ്ങളിൽ സൈന്യം ഉറപ്പാക്കും. ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞ് ഭീകരതയെ പിന്തുണയ്ക്കുന്നവർക്ക് സൈന്യം പിന്തുണ നൽകില്ല. കാശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് സുരക്ഷ പിൻവലിച്ചത് ഇതിന്റെ ഭാഗമാണ്. ഇങ്ങനെ തന്ത്രപരമായ നീക്കങ്ങളിലൂടെ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നവരുടെ കാശ്മീരിലെ വേരറക്കാനാണ് നീക്കം. ഇതിനൊപ്പം യുദ്ധത്തിന്റെ സാധ്യതയും തേടുന്നു.
നാവിക-വ്യോമ സേനകൾ യുദ്ധത്തിന് എല്ലാ അർത്ഥത്തിലും തയ്യാറെടുത്തു കഴിഞ്ഞു. കര സേന ആവശ്യപ്പെടാലുടൻ ഇവ പിന്തുണയുമായി എത്തും. ഇതിനൊപ്പമാണ് കാശ്മീരിലെ ഭീകരരെ ഉന്മൂലനം ചെയ്യാനുള്ള പ്രത്യേക പദ്ധതി. തിങ്കളാഴ്ച കൊല്ലപ്പെട്ട കൊടും ഭീകരൻ കമ്രാന്റെ നേതൃത്വത്തിൽ അറുപതോളം ഭീകരർ ദക്ഷിണ കശ്മീരിൽ ഒളിവിലുണ്ടെന്നാണു നിഗമനം. ഇതിൽ 40 പേരെക്കുറിച്ചു വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ് അതിന്റെ നേതൃനിരയുടെ വിവരങ്ങൾ പുറത്തുവിടാറില്ല. അതുകൊണ്ടു ഭീകരരുടെ പട്ടിക തയാറാക്കുക എളുപ്പമല്ല. മറ്റു ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹിസ്ബുൽ മുജാഹിദീൻ എന്നിവയുടെ ഭീകരർക്കായും തെരച്ചിൽ ശക്തമാക്കും. ഭീകരർ എന്നു സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ, സ്ഥലത്തെ ഫോൺ വിശദാംശങ്ങൾ സേന നിരീക്ഷിക്കും. ഭീകരനാണെന്നു സ്ഥിരീകരിച്ചാൽ സൈന്യം പ്രദേശം വളയും. മുൻനിരയിൽ സൈന്യം നിലയുറപ്പിക്കും. ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, സിആർപിഎഫ് എന്നിവ പിന്നിൽ അണിനിരക്കും. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അകപ്പെടുന്നത് ഒഴിവാക്കാൻ പ്രദേശവാസികൾ ശ്രദ്ധിക്കണമെന്നു സൈന്യം അഭ്യർത്ഥിച്ചിട്ടുണ്ട്. പുൽവാമയ്ക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരുടെ വെടിയേറ്റു പ്രദേശവാസിയായ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുൾപ്പെടെ മൂന്നുപേരെ സൈന്യം തിങ്കളാഴ്ച വധിച്ചെങ്കിലും തെക്കൻ കശ്മീരിൽ ഇപ്പോഴും നാൽപ്പതോളം ജെയ്ഷെ മുഹമ്മദ് ഭീകരർ ഉള്ളതായി സൂചന സൈന്യത്തിന് ലഭിച്ചിട്ടുണ്ട്. സാങ്കേതികസംവിധാനങ്ങളുപയോഗിച്ച് ഇവരുടെ നീക്കം നിരീക്ഷിക്കുകയാണ് സൈന്യം. സാങ്കേതികവിദ്യ ഉപയോഗിച്ച് ഭീകരരുടെ ഫോൺസംഭാഷണങ്ങളും സന്ദേശങ്ങളും പിടിച്ചെടുക്കാനാണിപ്പോൾ ശ്രമം. ഭീകരരുടെ എണ്ണവും ഒളിച്ചിരിക്കുന്ന കൃത്യസ്ഥലവും അറിഞ്ഞശേഷമാണ് ഒളിത്താവളം വളയുന്നത്. ഏജമ്മുവിലെ മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രണ്ടുമണിക്കൂറോളം കർഫ്യൂ പിൻവലിച്ചു. നവാബാദ്, ജമ്മുസിറ്റി, പീർ മിത്ത എന്നിവിടങ്ങളിൽ രാവിലെ 11.30 മുതൽ 1.30 വരെയാണിത്. എങ്കിലും 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ തുടർന്നു. മദ്യശാലകൾ അടച്ചിട്ടു. മൊബൈലുകളിലെ ഇന്റർനെറ്റും വിച്ഛേദിച്ചു. ഇതെല്ലാം ഭീകര വേട്ടയ്ക്ക് വേണ്ടിയാണ്.
അതിനിടെ രാജസ്ഥാൻ ജില്ലയായ ബികാനേറിൽനിന്ന് പാക്കിസ്ഥാൻ സ്വദേശികൾ 48 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് നിർദ്ദേശം. തിങ്കളാഴ്ച ജില്ലാ മജിസ്ട്രേറ്റാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40-ലേറെ സൈനികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണിത്. ഉത്തരവിറങ്ങി വൈകാതെ ജില്ലയിലെ ഹോട്ടലുകളും ലോഡ്ജുകളും പാക്കിസ്ഥാൻ പൗരന്മാർക്ക് പ്രവേശനം നിഷേധിച്ചു. പാക് പൗരന്മാർക്ക് ജോലി നൽകരുതെന്നും അയൽരാജ്യവുമായി നേരിട്ടോ അല്ലാതെയോ ഉള്ള വ്യവസായ പങ്കാളിത്തം പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. ''പാക്കിസ്ഥാനിൽനിന്ന് വ്യാജഫോൺ കോളുകൾ വരാൻ സാധ്യതയുള്ളതിനാൽ, മുൻപരിചയമില്ലാത്തയാളുകളുമായി ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയ മാധ്യമംവഴി സൈന്യവുമായി ബന്ധപ്പെട്ടതോ സൂക്ഷ്മസ്വഭാവമുള്ളതുമായ വിവരങ്ങൾ പങ്കുവെക്കാൻ പാടില്ല''-ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ കാലാവധി രണ്ടുമാസമാണ്. വിദേശികളുടെ രജിസ്ട്രേഷൻ ഓഫീസിൽ പേരു രജിസ്റ്റർ ചെയ്തവർക്ക് ഉത്തരവ് ബാധകമല്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
പുൽവാമയിൽ 40 സിആർപിഎഫ്. ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് നേതൃത്വമായിരുന്നു. ആക്രമണം ആസൂത്രണം ചെയ്തതും നിയന്ത്രിച്ചതും ഏകോപിപ്പിച്ചതും നടപ്പാക്കിയതും കശ്മീർ താഴ്വരയിലെ ജെയ്ഷിന്റെ ചുമതലക്കാരാണ്. തിങ്കളാഴ്ചത്തെ 16 മണിക്കൂർനീണ്ട ഏറ്റുമുട്ടലിൽ മൂന്നു ജെയ്ഷെ ഭീകരരെ വധിക്കാനായി. ജെയ്ഷ് ചീഫ് ഓപ്പറേറ്റിങ് കമാൻഡർ കമ്രാനടക്കം രണ്ടു പാക് ഭീകരരും കശ്മീർ സ്വദേശിയായ ഹിലാൽ അഹമ്മദ് എന്ന ഭീകരനെയുമാണ് വധിച്ചത്.
ജെയ്ഷ് പാക്കിസ്ഥാൻ തലച്ചോറിന്റെ സന്തതിയാണ്. പാക് സൈന്യവും ഐ.എസ്ഐ.യുമാണിത് നിയന്ത്രിക്കുന്നത്. പുൽവാമയിലെ ആക്രമണത്തിന് പാക് സൈന്യത്തിന്റെയും ഐ.എസ്ഐ.യുടെയും ഇടപെടലിന് 100 ശതമാനവും ഉറപ്പ് സൈന്യത്തിനുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചുകയറ്റിയുള്ള തരം ആക്രമണം കശ്മീരിൽ ആദ്യമാണ്. സിറിയയിലും അഫ്ഗാനിസ്താനിലും പാക്കിസ്ഥാനിലുമൊക്കെ ഇത്തരത്തിൽ നടന്നിട്ടുണ്ട്. ആ രീതി ഇവിടെയും തുടങ്ങിയ സാഹചര്യത്തിൽ ഭാവിയിൽ അതു നേരിടാൻ സൈന്യം സജ്ജമാണ് -ലെഫ്. ജനറൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍