നീല ജീൻസും ചെക്ക് ഷർട്ടുമിട്ട് മുഖം മറച്ച് വടിയുമേന്തി ജെഎൻയുവിലെ സബർമതി ഹോസ്റ്റലിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പെൺകുട്ടി ആരാണ്? എബിവിപി പ്രവർത്തകയായ കോമൾ ശർമയെന്ന് ഇന്ത്യ ടുഡേ സ്റ്റിങ് ഓപ്പറേഷൻ വെളിപ്പെടുത്തൽ; താൻ ആരെന്ന് വെളിപ്പെടുത്തരുതെന്ന് കോമൾ സീനിയർ വിദ്യാർത്ഥിയോട് പറയുന്ന ഓഡിയോയും പുറത്ത്; ആക്രമണ സമയത്ത് കോമൾ രഹസ്യമായാണ് സബർമതി മെസിലേക്ക് കടന്നതെന്ന് എബിവിപി പ്രവർത്തകൻ അക്ഷത് അവസ്തി; ഡൽഹി പൊലീസിന്റെ തരികിടകളും പുറത്ത്

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ജെഎൻയുവിൽ ഫീസ് വർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ഇരുട്ടിന്റെ മറവിൽ ക്രൂരമായി തല്ലിച്ചതച്ചത് ആരാണ് ? പുറത്തുനിന്നെത്തിയ അക്രമിസംഘമെന്ന് ഒരുകൂട്ടർ വാദിക്കുമ്പോൾ, ഡൽഹി പൊലീസ് ഇടത് വിദ്യാർത്ഥി സംഘടനകളെ തന്നെയാണ് ഇക്കാര്യത്തിൽ പഴിക്കുന്നത്. ഏതായാലും ഇന്ത്യ ടുഡേ നടത്തിയ സ്റ്റിങ് ഓപ്പറേഷൻ മറ്റൊരു കഥയാണ് പറയുന്നത്.
ഇന്ത്യടുഡേ സ്റ്റിങ് ഓപ്പറേഷന്റെ ആദ്യവീഡിയോയിൽ മൂന്നു വിദ്യാർത്ഥി പ്രവർത്തകരെയാണ് ഒളിക്യാമറയിൽ കാട്ടുന്നത്. അതിൽ, രണ്ടുപേർ എബിവിപി പ്രവർത്തരും മൂന്നാമത്തയാൾ ഇടത് അനുഭാവമുള്ള ഐസ സംഘടനാ പ്രവർത്തകനുമാണ്. ജെഎൻയു വിദ്യാർത്ഥിയും എബിവിപി പ്രവർത്തകനുമായ അക്ഷത് അവസ്തിയാണ് അക്രമത്തെ കുറിച്ച് മാധ്യമ സംഘത്തോട് വെളിപ്പെടുത്തുന്നത്.
വീഡിയോ ഭാഗം രണ്ടിലാണ്, ജനുവരി അഞ്ച്, ഞായറാഴ്ച നടന്ന അക്രമത്തിൽ മുഖം മൂടി ധരിച്ച് പങ്കെടുത്ത പെൺകുട്ടി ആരെന്ന് വെളിപ്പെടുത്തുന്നത്. വടിയുമേന്തി വിദ്യാർത്ഥികളെ മർദ്ദിക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നേരത്തെ പ്രചരിച്ചിരുന്നു. ആരാണ് പെൺകുട്ടി എന്ന് നിരവധി അഭ്യൂഹങ്ങളും പരന്നു.
ഈ പെൺകുട്ടി എബിവിപി പ്രവർത്തകയായ കോമൾ ശർമയാണെന്ന് ഇന്ത്യ ടുഡേയുടെ ജെഎൻയു ടേപ്പുകളിൽ പറയുന്നു. ഡൽഹി സർവകകാശാലയ്ക്ക് കീഴിലുള്ള ദൗലത് റാം കോളേജിലെ വിദ്യാർത്ഥിനിയാണ് കോമൾ. കോമളാണ് മുഖംമൂടി ധരിച്ച് ജെഎൻയുവിൽ എത്തിയതെന്ന് വെളിപ്പെടുത്തിയത് അവരുടെ സീനിയേഴ്സിൽ ഒരാളാണ്. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു തുറന്നുപറച്ചിൽ. സീനിയർ പുറത്തുവിട്ടത് ഒരു ഓഡിയോ സംഭാഷണമാണ്. തന്റെ ചിത്രങ്ങൾ വൈറലായെന്നും, താൻ ആരെന്ന് വെളിപ്പെടുത്തരുതെന്നും കോമൾ ശർമ അഭ്യർത്ഥിക്കുന്ന സംഭാഷണമാണ് കേൾക്കുന്നത്. 'ദയവായി ആരോടും പറയരുത്....എന്നെ കണ്ടുവെന്ന് ദയവായി ആരോടും പറയരുത്, ' സംഭാഷണം ഇങ്ങനെ.
ജെഎൻയുവിൽ ആദ്യവർഷ വിദ്യാർത്ഥിയും എബിവിപി പ്രവർത്തകനുമായ അക്ഷത് അവസ്തിയും കോമളിന്റെ കാര്യം പുറത്തുവിട്ടിരുന്നു. കോമൾ ശർമ അവിടെ മെസിലുണ്ടായിരുന്നു. സബർമതി ഹോസ്റ്റലിലേക്ക് ആൾക്കൂട്ടം കടന്നുവരുന്നതിനിടെ, കോമൾ ശർമ രഹസ്യമായി മെസിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഞാൻ മെസിൽ കയറിയപ്പോൾ കോമൾ ഭയത്തോടെ എന്നെ നോക്കി. ഞാനും ഇടതുപക്ഷക്കാരെനെന്നായിരുന്നു അവൾ ധരിച്ചത്. ഞാൻ അവളോട് പറഞ്ഞു..ഞാൻ നിന്റെ കൂടെയാണ്', ജെഎൻയു ടേപ്പിൽ അക്ഷത് അവസ്തി പറഞ്ഞു.
ജനുവരി അഞ്ചിന് നടന്ന അക്രമത്തിന്റേതായി പ്രചരിച്ച വീഡിയോയിൽ കോമൾ ശർമ ഒരു ചെക് ഷർട്ടാണ് ധരിച്ചിരിക്കുന്നത്. മുഖംമൂടി ധരിച്ചിട്ടുണ്ട്. ജെഎൻയു ഹോസ്റ്റലിന്റെ ഇടനാഴികളിലൂടെ വടിയുമേന്തി കോമൾ നടക്കുന്നതും വീഡിയോയിൽ കാണാം.
അക്ഷത് അവസ്തിയുടെ റോൾ
ജെഎൻയു ടേപ്പിൽ ആദ്യം പുറത്തുവന്നത് അക്ഷത് അവസ്തിയുടെ റോളാണ്. ഫ്രഞ്ച് ഭാഷാ വിഷയത്തിൽ ആദ്യ വർഷ വിദ്യാർത്ഥിയാണ്. 20 ഓളം എബിവിപി പ്രവർത്തകരെ സംഘടിപ്പിക്കാണ് താൻ എത്തിയതെന്ന് അവ്സ്തി ഇന്ത്യ ടുഡേ ടേപ്പിൽ പറയുന്നു. അക്രമത്തെ കുറിച്ച് തന്റെ പക്കലുള്ള വീഡിയോയും അക്ഷത് കാണിക്കുന്നുണ്ട്. ഹെൽമറ്റ് കൊണ്ട് മുഖം മറച്ച് വടിയുമേന്തി ഹോസ്റ്റൽ ഇടനാഴികളിലൂടെ ഭ്രാന്തനെ പോലെ ഓടി നടക്കുകയും തന്റെ നേരേ വരുന്ന എല്ലാറ്റിനെയും ഇടിച്ചിടുകയും ചെയ്യുന്നത് കാണാം. ആരെയെങ്കിലും മർദ്ദിച്ചോ എന്ന് ചോദിച്ചപ്പോൾ നീണ്ട താടിയുള്ള ഒരാളെ കണ്ടുവെന്നും, കശ്മീരിയെ പോലെ തോന്നിച്ചതുകൊണ്ട് നല്ലതുകൊടുത്തുവെന്നും അക്ഷത് പറയുന്നു.
പെരിയാർ ഹോസ്റ്റലിൽ അന്ന വൈകുന്നേരം എബിവിപി വിദ്യാർത്ഥികൾക്ക് നേരേ നടന്ന ആക്രമണത്തിന് തിരിച്ചടി നൽകാനാണ് സബർമതി ഹോസ്റ്റൽ തങ്ങൾ ആക്രമിച്ചതെന്നും അക്ഷത് അവസ്തി പറയുന്നു. 'ക്യാമ്പസിന് പുറത്ത് നിന്നുള്ള എബിവിപിയുടെ സംഘടനാ സെക്രട്ടറിയെ വിളിച്ചാണ് താൻ പ്രത്യാക്രമണം ആസൂത്രണം ചെയ്തത്. ഞാനാണ് എല്ലാവരെയും സംഘടിപ്പിച്ചത്. ഈ സന്ദർഭത്തിൽ ഒരുകമാൻഡറെ പോലെയാണ് ഞാൻ നിന്നത്. എവിടെയാണ് ഒളിച്ചിരിക്കേണ്ടത്, എവിടെയൊക്കെയാണ് പോകേണ്ടത്, എല്ലാം വളരെ ക്യത്യമായി പറഞ്ഞുകൊടുത്തു. എനിക്ക് എബിപിവിയിൽ സ്ഥാനമാനങ്ങളൊന്നുമില്ല, എന്നിട്ടും അവർ ഞാൻ പറഞ്ഞതെല്ലാം കേട്ടു', അക്ഷത് അവസ്തി പറഞ്ഞു.
ഡൽഹി പൊലീസിന്റെ തരികിട
ജെഎൻയു അക്രമത്തിൽ ഡൽഹി പൊലീസിന്റെ റോൾ എന്തെന്നും വ്യക്തമാകുന്നുണ്ട്. ക്യാമ്പസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസഥൻ ഇടത് അനുഭാവമുള്ള വിദ്യാർത്ഥികളെ തല്ലാൻ പ്രോത്സാഹിപ്പിച്ചതായി അക്ഷത് വീഡിയോയിൽ പറയുന്നുണ്ട്. 'പൊലീസ് ക്യാമ്പസിന് ഉള്ളിലുണ്ടായിരുന്നു, പുറത്തല്ല. അക്രമത്തിനിടെ തെരുവുവിളക്കുകൾ കെടുത്തിയതും ഡൽഹി പൊലീസ് തന്നെ. ഡൽഹി പൊലീസിന്റെ കൂറ് ആരോടാണ് എന്നാണ് നിങ്ങൾ കരുതുന്നത്', അക്ഷത് ചോദിക്കുന്നു.
ഏതായാലും ഇന്ത്യ ടുഡേ തങ്ങളുടെ സ്റ്റിങ് ഓപ്പറേഷന്റെ അൺ എഡിറ്റഡ് ടേപ്പുകൾ ഡൽഹി പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് കൈമാറിയിട്ടുണ്ട്. അതിനിടെ മറ്റൊരു വിചിത്രമായ കാര്യവും സംഭവിച്ചു. അക്രമത്തിൽ അക്ഷത് അവസ്തിയുടെ പങ്ക് പുറത്തുവന്നിട്ടും, അയാളോട് അന്വേഷണത്തിൽ പങ്കുചേരാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടതും പുറത്തുവന്നു. എന്നാൽ, താൻ പൊലീസ് സ്റ്റേഷനിൽ പോകുമെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പങ്കെടുക്കുകയൊന്നുമില്ലെന്നാണ് അക്ഷത് അവസ്തിയുടെ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
- ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
- 89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
- സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
- അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
- കേസിൽ കുടുങ്ങി നാടുവിട്ട കുന്ദംകുളത്തെ പൊലീസുകാരന്റെ മകൻ; ബോംബേയിൽ നിന്ന് കുവൈറ്റ് വഴി കഞ്ചിക്കോട്ടെത്തിയ സിപിഎമ്മുകാരൻ; സോളാറിൽ വിഐപി ഫോൺ വിളി പുറത്താക്കി; ബാർ കോഴയിലും മലബാർ സിമൻസിലും പോരാട്ടങ്ങൾ; ബിഷപ്പ് കത്തെഴുതിയത് ഈ ഐസക് വർഗ്ഗീസിന് വേണ്ടി; മണ്ണാർക്കാട് സിപിഐയുടെ സ്ഥാനാർത്ഥിയാകാൻ കൊതിക്കുന്ന ബിസിനസ്സുകാരന്റെ കഥ
- വി ടി ബൽറാമിനെതിരെ മത്സരിക്കാൻ മുട്ടിടിച്ച് സിപിഎമ്മിലെ യുവകേസരികൾ! തൃത്താല തിരിച്ചു പിടിക്കാൻ എം സ്വരാജ് വേണമെന്ന ആവശ്യം തള്ളി; സ്വന്തം നാടായാ നിലമ്പൂരിലും മത്സരിക്കാൻ മടി; സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ തന്നെ മത്സരിക്കാൻ താൽപ്പര്യം; അല്ലാത്ത പക്ഷം ഉറച്ച സിപിഎം സീറ്റുകളിലും കണ്ണുവെച്ച് സ്വരാജ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍