പ്രതിപക്ഷ നേതാവ് മീഡിയാ മാനിയാക് എന്ന് അധിക്ഷേപിക്കുമ്പോഴും ഹീറോയായി തലയുയർത്തി കേരളത്തിന്റെ ടീച്ചറമ്മ; കൊറോണയെ തുരത്താൻ രാജ്യം മാതൃകയായി ചൂണ്ടിക്കാണിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല; ലോകമെങ്ങും മരണം വിതച്ച് കൊവിഡ് 19 എന്ന മഹാമാരി പടരുമ്പോൾ കേരളം ഭയക്കാതെ നിൽക്കുന്നത് സർക്കാർ ഒപ്പമുണ്ടെന്ന ഒറ്റവാചകത്തിൽ വിശ്വസിച്ച്; ആരോഗ്യ മേഖലയിലെ കേരള മോഡൽ ചർച്ചയാക്കി ദേശീയ മാധ്യമങ്ങളും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കൊവിഡ് 19നെ പ്രതിരോധിക്കാൻ കേരള കാട്ടുന്ന ജാഗ്രത രാജ്യം മുഴുവൻ ചർച്ചയാകുന്നു. നേരത്തേ ബിബിസി ഇന്ത്യ കേരളമാതൃകയെ കുറിച്ച് ചർച്ച ചെയ്തതിന് പിന്നാലെ ഇന്ത്യാ ടുഡെയും കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ജാഗ്രതയേയും കഴിവിനെയും ചർച്ചയാക്കുകയാണ്. രജ്ദീപ് സർദേശായി ഇന്നലെ നയിച്ച ചർച്ചയിലായിരുന്നു ഇന്ത്യാ ടുഡെ കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. കേരളത്തിലെ പ്രതിപക്ഷം ആരോഗ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്ന സമയത്താണ് ദേശീയ മാധ്യമങ്ങൾ കേരളം കൈക്കൊള്ളുന്ന പ്രതിരോധ പ്രവർത്തനങ്ങളെ മാതൃകയായി ഉയർത്തിക്കാട്ടുന്നത്.
പബ്ലിക് ഹെൽത്ത് എമർജൻസി വിഭാഗം നോഡൽ ഓഫീസർ ഡോ. അമർ ഫെട്ടിൽ ചർച്ചയിൽ പങ്കെടുത്തു. കേരളം യുദ്ധസമാനമായ സാഹചര്യത്തിലാണ് കൊവിഡ് 19 നെ പ്രതിരോധിക്കുന്നതെന്ന് ഡോക്ടർ അമർ പറഞ്ഞു. 'ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് കേസുകളിലും ഉടൻ നടപടി സ്വീകരിക്കാൻ കഴിഞ്ഞു. അതാണ് അതിനെ ചെറുക്കാൻ കഴിഞ്ഞത്. എന്നാൽ നിലവിലെ സാഹചര്യം വൈറസ് ബാധിതരായ ഇറ്റലിയിൽ നിന്ന് വന്ന മൂന്ന് പേർ പരിശോധന നടത്താതെ രക്ഷപ്പെട്ടത് മൂലം ഉണ്ടായതാണ്. ഇവർ പലവഴിക്ക് സഞ്ചരിച്ചത് പ്രശ്നം രൂക്ഷമാക്കി. ഇവരുടെ സഞ്ചാരപാത കണ്ടെത്താൻ ഞങ്ങൾ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.', ഡോക്ടർ അമർ പറഞ്ഞു. ആളുകളെ ജാഗരൂകരാക്കാൻ ഇത് സഹായിക്കുമെന്നും ഡോക്ടർ അമർ കൂട്ടിച്ചേർത്തു.
കേരളം ഒരുപാട് എൻ.ആർ.ഐകളുള്ള സംസ്ഥാനമാണെന്നിരിക്കെ വൈറസ് ബാധ കൂടുമെന്ന് സംശയിക്കുന്നുണ്ടോ അങ്ങനെയെങ്കിൽ പ്രതിരോധത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് രജ്ദീപ് സർദേശായി ചോദിച്ചു. അങ്ങനെ കൂടാതിരിക്കാനാണ് തങ്ങൾ പരിശ്രമിക്കുന്നത് എന്ന് ഡോക്ടർ പറഞ്ഞു. 'അതിനായി ഞങ്ങൾ ഓരോനിമിഷവും പ്രവർത്തിക്കുകയാണ്. സ്കൂളുകൾ അടച്ചിട്ടു, സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുന്നില്ല, യാത്രകൾ ഒഴിവാക്കാൻ നിർദ്ദേശിച്ചു. എയർപോർട്ടിൽ 100 ശതമാനം പരിശോധന നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. സഹായങ്ങൾക്കായി ദിശ ഹെൽപ്പ്ലൈൻ 24 മണിക്കൂറും പ്രവർത്തിക്കുന്നു.' അമർ കൂട്ടിച്ചേർത്തു. ഇന്ന് കേരളം ചിന്തിക്കുന്നത് പോലെ നാളെ ഇന്ത്യ മുഴുവൻ ചിന്തിക്കട്ടെ എന്ന് പറഞ്ഞായിരുന്നു രജ്ദീപ് സർദേശായി ചർച്ച അവസാനിപ്പിച്ചത്.
നേരത്തെ നിപ, കൊറോണ വൈറസുകളെ പ്രതിരോധിക്കുന്നതിൽ കേരളം മികച്ച മാതൃകയാണെന്ന് ബി.ബി.സിയും അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് 19 വൈറസിനെ സംബന്ധിച്ച് നടത്തിയ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളെക്കുറിച്ച് അവതാരകയും പാനലിസ്റ്റും സംസാരിച്ചത്. ചൈനീസ് മാധ്യമപ്രവർത്തക ക്യുയാൻ സുൻ, സുബോധ് റായ്, ഡോ. ഷാഹിദ് ജമാൽ എന്നിവർ പങ്കെടുത്ത ചർച്ചയിൽ അവതാരക ദേവിന ഗുപ്തയാണ് വൈറസ് രോഗങ്ങളെ കേരളം നേരിട്ടത് ചൂണ്ടിക്കാണിച്ചത്.
'കേരളത്തിൽ മൂന്ന് കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും അവർക്ക് രോഗം ഭേദമായി. നിപ, സിക വൈറസുകൾക്കെതിരെയും കേരളം പോരാടുകയും കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്തു', ദേവിന ഗുപ്ത ചുണ്ടിക്കാണിച്ചു. ഈ മാതൃകകളിൽ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം.
പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടർ ഷഹീദ് ജമീലാണ് ഇതിന് മറുപടി നൽകിയത്. ആരോഗ്യ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഷഹീദ് ജമീൽ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വളരെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. 'ആശുപത്രികൾ മാത്രമല്ല, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ. അതാണ് ജനങ്ങൾ ആദ്യം എത്തുന്ന ഇടം. ഒരുവശത്ത് അവ നന്നായി പ്രവർത്തിക്കുമ്പോൾ മറ്റൊരു വശത്ത് രോഗനിർണയം വളരെ ഫലപ്രദമായി ചെയ്യുന്നു. ഈ വൈറസുകളെയും അതിന്റെ വ്യാപനത്തെയും അവർ മികച്ച രീതയിൽ പിന്തുടരുന്നു', ഡോ. ഷാഹിദ് ജമാൽ ചൂണ്ടിക്കാണിച്ചു.
കേരളത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ സംസ്ഥാന സർക്കാരിനെയും ആരോഗ്യ മന്ത്രിയേയും പ്രതിപക്ഷം രൂക്ഷമായി വിമർശിക്കുന്ന സാഹചര്യത്തിലാണ് ദേശീയ മാധ്യമങ്ങൾ കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇമേജ് ബിൽഡിംഗിന് ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. കൊറോണ പ്രതിരോധ നടപടികളോട് പ്രതിപക്ഷം നല്ല രീതിയിൽ സർക്കാരിനോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്. ആരോഗ്യമന്ത്രിയുടെ മീഡിയാ മാനിയയും ഇമേജ് ബിൽഡിംഗും അവസാനിപ്പിക്കണം. പ്രതിച്ഛായ വളർത്താനാണ് മന്ത്രിയുടെ ശ്രമം. എല്ലാ ദിവസവും നാലു വാർത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നത്.', ചെന്നിത്തല പറഞ്ഞു. എപ്പോഴും വാർത്താസമ്മേളനം നടത്തേണ്ടതില്ലെന്നും വാർത്താക്കുറിപ്പ് ഇറക്കിയാലും മതിയെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയിലെ കാര്യങ്ങൾ തനിക്ക് അനുകൂലമായി മന്ത്രി പ്രചരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ വലിയ തോതിലുള്ള വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകളാണ് കൊറോണ വ്യാപനം തടയുന്നതിൽ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെ പ്രശംസിച്ച് രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ ഇതിന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയതിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയർന്നിരുന്നു.
പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സംസ്ഥാനം സന്ദർശിച്ച് ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കിയ തെലങ്കാന സർക്കാരിന്റെ പ്രതിനിധിസംഘം അഭിപ്രായപ്പെട്ടിരുന്നു. കൊറോണ വൈറസ് പ്രതിരോധിക്കുന്നത്തിന് ഒഡീഷ, ഡൽഹി, കർണാടക സർക്കാരുകളും കേരളത്തോട് സഹായം അഭ്യർത്ഥിച്ചിരുന്നു.
ആദ്യം കൊറോണ അണുബാധയേറ്റ മൂന്നുപേരെ രോഗവിമുക്തരാക്കിയ സംസ്ഥാനമാണ് കേരളം. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ പ്രതിനിധികളെ കേരളത്തിലേക്ക് അയച്ചത്. തെലങ്കാനയിൽ നിന്നുള്ള സംഘമാണ് ആദ്യം സംന്ദർശിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ നേട്ടം നേരിട്ടറിയാനായി 12 അംഗ പ്രതിനിധി സംഘമാണ് എത്തിയത്. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാർഗങ്ങൾ, വീട്ടിലെ നിരീക്ഷണം, ഐസലേഷൻ വാർഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ പഠിച്ച ശേഷമാണ് ഇവർ മടങ്ങിയത്.
വൈറസുകളെ പ്രതിരോധിച്ച കേരളം ലോകമാധ്യമങ്ങളിലും ചർച്ചയായിരുന്നു. ബിബിസിയിൽ പോലും ചർച്ചയായിരുന്നു. ബിബിസിയുടെ വർക്ക് ലൈഫ് ഇന്ത്യ എന്ന പരിപാടിയിൽ കൊറോണ വൈറസിനെ ചെറുക്കാനായി കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ പരാമർശിക്കപ്പെട്ടു. ആരോടും പറയാതെ ഇറ്റലിയിൽ നിന്നും എത്തിയ വൈറസ് വാഹകരായ മൂന്നുപേർ കറങ്ങി നടന്നതാണ് പിന്നീട് കേരളത്തിൽ കൊറോണയുടെ സാന്നിധ്യം എത്തിച്ചത്. അൽപ്പം വൈകിയെങ്കിലും വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആരോഗ്യമേഖല കൂടുതൽ ജാഗ്രതയോടെ രംഗത്തെത്തുകയായിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാനും വൈറസ് ബാധിതരെ തിരികെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനും നടത്തുന്ന ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങൾ പൊതുവെ സ്വാഗതം ചെയ്യപ്പെടുകയാണ്.
മീഡിയാ മാനിയാക് എന്ന വിളിക്കും തകർക്കാൻ കഴിയാത്ത കരുത്ത്
കേരളത്തിന്റെ പൊതു സമൂഹം ഒന്നാകെ ഇന്ന് അമ്മേ എന്ന് വിളിക്കുന്നത് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെയാണ്. സോഷ്യൽ മീഡിയയിലും പൊതു സമൂഹത്തിലും താര പരിവേഷമാണ് കേരളത്തിന്റെ ടീച്ചറമ്മക്ക്. കൊറോണ ആദ്യമായി തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്തപ്പോൾ അവിടെ ഓടിയെത്തിയാണ് അവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ പത്തനംതിട്ടയിൽ കൊറോണ റിപ്പോർട്ട് ചെയ്തപ്പോഴും തലസ്ഥാനത്ത് മന്ത്രിമന്ത്രിരത്തിൽ ഇരുന്ന് മേൽനോട്ടം വഹിക്കുകയല്ല, മറിച്ച് വൈറസ് ബാധിത ജില്ലയിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് അവർ ചെയ്തത്. ഇതോടെ കേരളം ആരോഗ്യമന്ത്രിയെ തങ്ങളുടെ ഹൃദയത്തിൽ ഏറ്റെടുക്കുകയായിരുന്നു.
കെ കെ ശൈലജ ടീച്ചർ ദുരന്തബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇതാദ്യമല്ല. പേരാമ്പ്രയിൽ നിപ്പ ബാധിച്ച സമയത്തും കേരളം ഇവരുടെ നിശ്ചയദാർഢ്യത്തിനും ഭയമില്ലായ്മക്കും സാക്ഷ്യം വഹിച്ചതാണ്. പത്രസമ്മേളനം നടത്തുന്നതാണ് മന്ത്രിയുടെ ഹോബിയെങ്കിൽ ഇവർക്ക് സുരക്ഷിതമായി തിരുവനന്തപുരത്ത് ഇരുന്ന് അതാകുമല്ലോ എന്നാണ് ശൈലജ ടീച്ചറിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
Stories you may Like
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- ആന്റിമൈക്രോബിയൽ പ്രതിരോധം മൂലം ഉയർന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- എക്സാലോജിക്കിന്റെ ഇടപാടുകളിലേക്ക് അന്വേഷണം കടക്കുമ്പോൾ പുറത്തുവരാൻ രഹസ്യങ്ങളേറെ
- വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി; ബജറ്റ് പ്രസംഗം തുടരുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്