'വലുതായിരിക്കണം....ഹിന്ദുസ്ഥാൻ കരയണം...' എന്ന സന്ദേശം ഭീകരർ പങ്കുവച്ചത് മൂന്നു മാസം മുമ്പ്; ഡിസംബർ ഒമ്പതിന് ഇന്ത്യയിലേക്ക് ഒളിച്ചുകടന്ന് ജയ്ഷെ മുഹമ്മദ് കമാൻഡർ അബ്ദുൾ റഷീദ് ഖാസി; അഫ്ഗാനിൽ ഐഇഡി കാർബോംബുകൾ ഒരുക്കുന്നതിൽ മികവു തെളിയിച്ചതോടെ ഇന്ത്യൻ ദൗത്യത്തിന്റെ ചുമതലയും; ഡിസംബർ അവസാനം പുൽവാമയിലെ ഒളിവിടത്തിൽ എത്തിയ ഭീകരൻ റഷീദ് ഖാസി തന്ത്രങ്ങൾക്ക് അന്തിമ രൂപം നൽകി ആദിൽ ധറിനെ ചാവേറാക്കി; ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ആക്രമണത്തിന്റെ ആസൂത്രണം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ' വലുതായിരിക്കണം....ഹിന്ദുസ്ഥാൻ കരയണം...' - ജയ്ഷെ മുഹമ്മദ് ഭീകരർ അയച്ചതെന്ന് ഉറപ്പിക്കാവുന്ന ഇത്തരമൊരു സന്ദേശം പിടിച്ചെടുത്തിട്ടും ഇന്ത്യൻ ഇന്റലിജൻസ് ഉണർന്നു പ്രവർത്തിച്ചില്ലെന്ന സൂചനകളാണ് ഇപ്പോൾ പുൽവാമയിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെ പുറത്തുവരുന്നത്. കാശ്മീർ താഴ്വര സമീപകാലത്തു കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച നടന്നത്. ഇത്തരമൊരു വൻ ആക്രമണത്തിന് ഭീകരർ പദ്ധതിയിട്ടതായി മുന്നറിയിപ്പ് നൽകുന്നതിൽ ഇന്ത്യൻ ഇന്റലിജൻസിന് വീഴ്ച വന്നുവെന്ന ആരോപണം ഉയർന്നിരുന്നു. കാശ്മീർ ഗവർണർ തന്നെ ഇന്ന് ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.
ഇത്തരത്തിൽ ഇന്റലിജൻസ് വീഴ്ചയ്ക്കൊപ്പം ഈ ആക്രമണത്തിന്റെ ശക്തികേന്ദ്രം ജയ്ഷെ മുഹമ്മദ് കമാൻഡറായ അബ്ദുൾ റഷീദ് ഘാസി ആണെന്ന വിവരവും പുറത്തുവരികയാണ്. 'ബഡാ ഹോനാ ചാഹിയേ, ഹിന്ദുസ്ഥാൻ രോനാ ചാഹിയേ' ('വലുതായിരിക്കണം....ഹിന്ദുസ്ഥാൻ കരയണം...) എന്ന ഒരു സന്ദേശം ആണ് മാസങ്ങൾക്ക് മുമ്പ് പിടിച്ചെടുത്തത്. ഇതോടെ തന്നെ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികമായ ഫെബ്രുവരി ഒമ്പതിന് രാജ്യത്ത് വൻ ആക്രമണത്തിന് സാധ്യതയുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഇതിനായി ആസൂത്രണം നടക്കുന്നതിന്റെ സൂചനകൾ വന്നതിന് പുറമെയാണ് ഇതിന്റെ ബുദ്ധികേന്ദ്രം ആരായിരിക്കുമെന്ന കാര്യത്തിൽ ചില സൂചനകൾ ലഭിക്കുന്നത്.
ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധറാണു സ്ഫോടനം നടത്തിയത്. പക്ഷേ, ഈ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് മറ്റൊരാളാണെന്ന സൂചനകളാണ് ഇപ്പോൾ ഇന്റലിജൻസ് ഏജൻസികൾ നൽകുന്നത്. ജയ്ഷെ കമാൻഡറായ അബ്ദുൽ റഷീദ് ഖാസിയെയാണ് ഭീകരസംഘടന ഈ ദൗത്യം ഏൽപിച്ചത്. ഇന്ത്യയെ കരയിക്കുന്ന തരത്തിൽ അതി ശക്തമായ ആക്രമണം ആകണമെന്ന നിർദ്ദേശം വന്നത് ഘാസിയെ ഉദ്ദേശിച്ചാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള സ്ഫോടക വിദഗ്ധനാണ് ഐഇഡി ഉപയോഗിച്ചുള്ള (റിമോട്ടിലൂടെയും മറ്റും സ്ഫോടനം നടത്താവുന്ന) ബോംബ് ക്രമീകരിച്ചതെന്നാണ് സൂചനകൾ ലഭിച്ചിട്ടുള്ളത. ഇത്തരത്തിൽ അഫ്ഗാനിലും മറ്റും പല സ്ഫോടനങ്ങളും നടന്നിരുന്നു. ഇതിന്റെ സൂത്രധാരൻ ആയിരുന്നു റഷീദ് ഖാസി. അഫ്ഗാനിൽ സമീപകാലത്ത് നടന്ന തരത്തിൽ ഉള്ള സ്ഫോടന രീതി തന്നെയാണ് വാഹനം ഓടിച്ചുകയറ്റി നടത്തുന്ന ആക്രമണ തന്ത്രം. ഇതാണ് ഇന്നലെ പുൽവാമയിലും പ്രയോഗിക്കപ്പെട്ടത്. ഇത്തരം സാമ്യങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ഈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ജയ്ഷെ കമാൻഡർ ആയ അബ്ദുൾ റഷീദ് ഖാസി തന്നെയെന്നാണ്.
ഭീകരാക്രമണങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും വിധം ഐ ഇ ഡി ബോംബുകൾ ഒരുക്കുന്നതിലെ വിദഗ്ധനായ ഇയാളെ ഇന്ത്യയിലും ആക്രമണത്തിന് ചുമതല ഏൽപിക്കുകയായിരുന്നു എന്നാണ് സൂചനകൾ. അതേസമയം, നേരത്തെ തന്നെ ഇത്തരത്തിൽ ആക്രമണ സാധ്യതയുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടും മുൻകരുതൽ എടുക്കാത്തതും മുന്നറിയിപ്പ് നൽകാത്തതുമെല്ലാം ഇപ്പോൾ ചർച്ചയാവുന്നു. ഡിസംബർ മുതൽ തന്നെ ഇത്തരത്തിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ തിരഞ്ഞെടുപ്പുകാലം അടുക്കുന്ന സാഹചര്യം മുതലെടുത്ത് കാശ്മീർ ഭീകരർ പാക്കിസ്ഥാൻ സഹായത്തോടെ രാജ്യത്ത് പലയിടത്തും ഭീകരാക്രമണം നടത്തിയേക്കും എന്ന് കഴിഞ്ഞ മാസം അമേരിക്കൻ ഏജൻസിയും മുന്നറിയിപ്പ് നൽകി. മുമ്പ് മുംബൈ ഭീകരാക്രമണത്തിന് മുമ്പ് കടൽവഴി ഭീകരർ എത്തി ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് നൽകിയ അതേ ഏജൻസിയാണ് ഇത്തരമൊരു സൂചനയും നൽകിയത്. എന്നാൽ അന്നും ഇക്കുറിയും ഇന്ത്യ ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.
ആസൂത്രണം മൂന്നുമാസങ്ങൾക്ക് മുന്നേ?
പാർലമെന്റ് ആക്രമണ കേസിനു പിന്നിൽ പ്രവർത്തിച്ച അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികദിനമായ ഫെബ്രുവരി ഒൻപതിന് ആക്രമണം പദ്ധതിയിടുന്നുവെന്ന വിധത്തിൽ ആണ് ഏറ്റവും ഒടുവിൽ സൂചനകൾ ഇന്റലിജൻസിനു ലഭിച്ചത്. മുന്മാസങ്ങളിൽ പിടിച്ചെടുത്ത സംഭാഷണത്തിൽ ഒന്നായിരുന്നു 'വലുതായിരിക്കണം....ഹിന്ദുസ്ഥാൻ കരയണം...' എന്നത്. ഇന്ത്യയെ കരയിപ്പിക്കാൻ തക്കവിധം വലുതായിരിക്കണം ആക്രമണമെന്ന സന്ദേശം ഭീകരർ പരസ്പരം കൈമാറിയതിന് പിന്നാലെയാണ് ഖാസിയെ ജയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹർ കശ്മീരിലേക്ക് അയച്ചതെന്നാണു സൂചന. ഡിസംബർ മധ്യത്തോടെയായിരുന്നു ഇത്. കശ്മീരിലേക്ക് ഡിസംബർ ഒൻപതിന് ഖാസി ഒളിച്ചുകടന്നതായാണു വിവരം. അവിടെനിന്നു ഡിസംബർ അവസാനത്തോടെ പുൽവാമയിലെത്തി. ഇക്കാര്യങ്ങളിൽ സൂചനകൾ ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിരുന്നില്ല.
ഇയാളുടെ യാത്രാവഴികളും വ്യത്യസ്തമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാൽനടയായി മിക്ക സ്ഥലങ്ങളും താണ്ടിയായിരുന്നു ഓരോ കേന്ദ്രങ്ങൾ മാറി യാത്ര. സ്വകാര്യ വാഹനങ്ങൾ ഒട്ടും ഉപയോഗിക്കാതെ പൊതുവാഹനങ്ങളിൽ തന്നെ വന്ന്, അത്തരത്തിൽ ജനക്കൂട്ടത്തിൽ ഒളിച്ചുകടന്നാണ് പുൽവാമയിൽ ഖാസി എത്തുന്നത്. അസ്ഹറിന്റെ ബന്ധുക്കളും ജയ്ഷെ കമാൻഡർമാരുമായ തൽഹ, ഉസ്മാൻ എന്നിവരുടെ കൊലപാതകത്തിലുള്ള പ്രതികാരത്തിന്റെ ഭാഗമായിട്ടായിരുന്നു ഘാസി ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ലഭിച്ചിട്ടുള്ളവിവരം. ഉസ്മാന്റെ മരണത്തിനു തൊട്ടുപിന്നാലെ, പ്രതികാരം ചെയ്യുന്ന കുറിപ്പും ജയ്ഷെ പുറത്തുവിട്ടിരുന്നത് ഇതിന്റെ സൂചനയായി വിലയിരുത്തുന്നു.
ഇതിന് പുറമെ ജയ്ഷെയിലെ അഫ്സൽ ഗുരു സ്ക്വാഡിന്റെ പങ്കാളിത്തവും ഇന്ത്യ അന്വേഷിക്കുന്നുണ്ട്. കാരണം അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ടതിന്റെ വാർഷികത്തിൽ ആക്രമണം നടത്തുമെന്ന സൂചനകൾ ലഭിച്ചതോടെ അന്ന് വലിയ സുരക്ഷ പല കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതിന് പിന്നാലെ ദിവസങ്ങൾക്കകം പുൽവാമയിൽ ആക്രമണം നടന്നു. ഇതിന് പിന്നാലെ മിനിറ്റുകൾക്കകം സമൂഹമാധ്യമമായ ടെലഗ്രാമിൽ ജയ്ഷെ അനുകൂല അക്കൗണ്ടുകളിലെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദേശങ്ങളും എത്തി. ഇന്ത്യയോട് പ്രതികാരം ചെയ്തു എന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇതോടെയാണ് അഫ്സൽ ഗുരു അനുയായികളുടെ സാന്നിധ്യവും സംശയിക്കുന്നത്.
ഇത്തരത്തിൽ സന്ദേശം വന്നതിന് പിന്നാലെ ജയ്ഷെയിൽ വഖാസ് കമാൻഡറായി അറിയപ്പെടുന്ന ആദിൽ അഹമ്മദിന്റെ വിഡിയോയും പ്രചരിച്ചു. അസ്ഹറിന്റെ ബന്ധുക്കളായ കമാൻഡർമാരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് ഈ ആക്രമണമെന്ന് ഇയാൾ പറയുന്നുണ്ട്. എന്നാൽ ഇതെല്ലാം ഇന്ത്യൻ സുരക്ഷാവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന സംശയവും ഉയർത്തിയിട്ടുണ്ട്. ഇതിനായി ഇന്ത്യൻ ശ്രദ്ധ മറ്റിടങ്ങളിലേക്ക് മാറ്റാൻ ശ്രമം നടന്നിരുന്നു. ഫെബ്രുവരി 10നു നടത്തിയ ഗ്രനേഡ് ആക്രമണമായിരുന്നു അത്. അഫ്സൽ ഗുരു സ്ക്വാഡിൽപ്പെട്ടവർ ശ്രീനഗറിലെ ലാൽ ചൗക്കിലാണ് സിആർപിഎഫ് പട്രോൾ സംഘത്തിനു നേരെ ആക്രണം നടത്തുകയായിരുന്നു. അന്നു ഗ്രനേഡ് പൊട്ടിത്തെറിച്ച് ഏഴു സൈനികർക്കുൾപ്പെടെ 11 പേർക്ക് പരുക്കേറ്റിരുന്നു അന്ന്. ഫെബ്രുവരി 14ന് ആസൂത്രണം ചെയ്ത വൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് ഇപ്പോൾ വിലയിരുത്തൽ.
ഏതായാലും തുടരെ ഇന്ത്യയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഭീകരസ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്ന സൂചനയിൽ സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഭീകരരെ സഹായിക്കാൻ സാധ്യതയുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. ഇന്നലെ സ്ഫോടനത്തിനൊപ്പം വെടിവയ്പ്പും നടന്നതായും അത്തരത്തിൽ ചാവേർ ആക്രമണത്തിന്റെ മറവിൽ വെടിയുതിർത്ത ഭീകരർ രക്ഷപ്പെട്ട് ഗ്രാമങ്ങളിൽ ഒളിച്ചിരിക്കാമെന്നും സംശയം ശക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ.
Stories you may Like
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- അഫ്സാന പറഞ്ഞിടത്തെല്ലാം കുഴിച്ച് അവശരായി പൊലീസ്
- 'നൗഷാദിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് മർദ്ദിച്ചു': അഫ്സാന
- നൗഷാദിന് സംഭവിച്ചത് എന്ത്? ഭാര്യയുടെ കുറ്റസമ്മതത്തിൽ വലയുന്നത് പൊലീസ്
- നൂറാം ജന്മവാർഷികത്തിൽ നിത്യചൈതന്യ യതിയെ ഓർക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്