ലോ ഓർബിറ്റ് സാറ്റലൈറ്റുകളെ വെടിവെച്ചിടുക ചെറിയ കാര്യമല്ല; മണിക്കൂറിൽ 8000 കിലോമീറ്റർ വേഗത്തിൽ ഭ്രമണം ചെയ്യുന്ന സാറ്റലൈറ്റിനെതിരെ മിസൈൽ തൊടുക്കുന്നത് കൃത്യമല്ലെങ്കിൽ ഉന്നം പിഴയ്ക്കും; മിഷൻ ശക്തിയിലെ നേട്ടം സാറ്റലൈറ്റുകൾ എയ്തു വീഴ്ത്തുന്നത് ശീലമാക്കിയ ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പ്; ഇന്ത്യൻ മിസൈൽ പരീക്ഷണത്തിൽ ആശങ്കപ്പെട്ട് പാക്കിസ്ഥാനും; ബഹിരാകാശത്ത് സൈനികവൽക്കരണത്തിന് ശ്രമമെന്ന് ആക്ഷേപം; വലിയ നേട്ടമെങ്കിലും രഹസ്യമാക്കേണ്ട 'വജ്രായുധം' പരസ്യമാക്കിയതിലെ അനൗചിത്യംബാക്കി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: മണിക്കൂറിൽ 8000 കിലോമീറ്റർ വരെ വേഗത്തിലാണ് ലോ ഓർബിറ്റിലെ ഉപഗ്രഹങ്ങൾ ഭ്രമണം നടത്തുന്നത്. ഈ വേഗത്തിൽ സഞ്ചരിക്കുന്ന സാറ്റലൈറ്റുകളെ ഭൂമിയിൽ നിന്നും മിസൈൽ ഉപയോഗിച്ച് എയ്തു വീഴ്ത്തുക എന്നു പറഞ്ഞാൽ അത് ചെറിയ കാര്യമല്ല. അതിസങ്കീർണമായ പ്രക്രിയ തന്നെയാണ് ഇത്. സാറ്റലൈറ്റിന്റെ സഞ്ചാപദവും വേഗതയും കൃത്യമായി കണക്കാക്കി വേണം മിസൈൽ തൊടുക്കാൻ. അതുകൊണ്ട് തന്നെ ഇന്നലെ ഇന്ത്യ കരസ്ഥമാക്കിയ ആന്റി സൈറ്റലൈറ്റ് മിസൈൽ പദ്ധതിയുടെ നേട്ടം വളരെ വലുതാണെന്ന് തന്നെ വിലയിരുത്തണം.
മിക്ക രാജ്യങ്ങളുടെയും ചാര ഉപഗ്രഹങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് ലോ ഓർബിറ്റിലാണ്. ഭൂമിയിലെ ദൃശ്യങ്ങൾ വ്യക്തതയോടെ പകർത്താൻ ചാര ഉപഗ്രഹങ്ങൾ നിലകൊള്ളുന്നിടമാണ് ലോ ഓർബിറ്റ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളെ അതേപടി പകർത്താൻ ശ്രമിക്കുന്ന ചാര ഉപഗ്രഹങ്ങൾ ഇനി അത്രകണ്ട് സുരക്ഷിതമാകില്ലെന്ന് ഉറപ്പ്. ഓർബിറ്റിന്റെ ഉയരം കൂടും തോറും ഉപഗ്രഹങ്ങളുടെ ഭ്രമണ വേഗവും കുറയും. ഹൈ ഓർബിറ്റിലെ ഉപഗ്രഹങ്ങൾ തകർക്കാൻ താരതമ്യേന പെട്ടെന്ന് സാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഉപഗ്രഹങ്ങളുടെ വേഗം ഭ്രമണപഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.
ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹങ്ങളെല്ലാം ഭ്രമണം നടത്തുന്നത് ലോ ഓർബിറ്റിലാണ്. മണിക്കൂറിൽ 8000 കിലോമീറ്റർ വരെ വേഗത്തിലാണ് ലോ ഓർബിറ്റിലെ ഉപഗ്രഹങ്ങൾ ഭ്രമണം നടത്തുന്നത്. അതായത് ശരാശിര 35,000 അടി മുകളിൽ പറക്കുന്ന ജെറ്റ് വിമാനങ്ങളേക്കാൾ എത്രയോ ഇരട്ടി വേഗത്തിലാണ് ചാര ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. ഇന്ത്യയുടെ തന്നെ ഉപഗ്രഹം ഇന്ത്യ വിജകരമായി വെടിവച്ചിട്ടത് നേട്ടം തന്നെയാണ്. അതേസമയം ഇന്ത്യയുടെ ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണം ബഹിരാകാശത്തെ ശക്തിപ്രകടനങ്ങൾക്ക് വഴിവെക്കുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ മിസൈൽ പരീക്ഷണം ചൈനയ്ക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തുപ്പെടുന്നത്. ബഹരികാശത്തുള്ള മിസൈലുകളെ വീഴ്ത്തുന്നതിൽ പരീക്ഷിച്ചു വിജയിച്ച രാജ്യമാണ് ചൈന. സാറ്റലൈറ്റുകളെ വീഴ്ത്തുന്നതിൽ ചൈന മൂന്നു വർഷം മുൻപ് വിജയിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യയുടെ പരീക്ഷണം. മിഷൻ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനാണ്. ഇതിനാലാണ് ലോകശക്തികൾ പോലും പെട്ടെന്ന് പരീക്ഷണം നടത്താൻ മുതിരാത്തത്.
ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകളെ തകർത്ത് വിവര കൈമാറ്റ സംവിധാനം തകരാറിലാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കൂടി എത്തിയിരിക്കുന്നു. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങൾ നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ച ദൗത്യം ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആയുധം പ്രയോഗിച്ചാണ് നടപ്പിലാക്കിയത്. 2017ൽ ഈ പരീക്ഷണം പൂർത്തിയാക്കിയ ചൈന ഡോങ് നെങ് 3 എന്ന് പേരിട്ടിരിക്കുന്ന മിസൈലാണ് ഉപയോഗിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ ഭാഗത്തെത്തിയാണ് മിസൈൽ പൊട്ടിത്തെറിച്ചത്. ഡിഎൻ 3 എന്ന് വിളിക്കുന്ന മിസൈൽ 2017 ജൂലൈ 23നാണ് പരീക്ഷിച്ചത്. മംഗോളിയയിലെ ജിഗ്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു പരീക്ഷണം.
എന്നാൽ ചൈനീസ് പരീക്ഷണം വിജയമാണോ എന്ന കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. എങ്കിലും ചൈനയുടെ ബഹിരാകാശ യുദ്ധ പദ്ധതി അതിവേഗത്തിൽ മുന്നേറുകയാണെന്നാണ് ലഭിക്കുന്ന വിവരം. ബഹിരാകാശ മേഖലയിലെ നിയന്ത്രണത്തിൽ അമേരിക്കക്കൊപ്പം എത്തുകയെന്നതാണ് ചൈന ലക്ഷ്യമിടുന്നത്. ചൈന മാത്രമല്ല റഷ്യയും ബഹിരാകാശ യുദ്ധ തന്ത്രങ്ങളിൽ അതിവേഗം മുന്നേറുന്നുണ്ടെന്ന് യുഎസ് എയർഫോഴ്സ് ജനറൽ ജോൺ ഇ ഹൈറ്റൻ നേരത്തെ പറഞ്ഞത്.
കൃത്രിമോപഗ്രഹങ്ങൾ തകർക്കുന്നതടക്കമുള്ള ബഹിരാകാശ യുദ്ധ തന്ത്രങ്ങളിൽ റഷ്യയേക്കാൾ വേഗത്തിലാണ് ചൈന കുതിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ചൈനയെ ഇതിന് സഹായിച്ചത്. പരീക്ഷണത്തിന്റെ ഭാഗമായി 2007ൽ ചൈന ഒരു കാലാവസ്ഥാ ഉപഗ്രഹം തകർത്തിരുന്നു. ഇതിന്റെ ആയിരക്കണക്കിന് ഭാഗങ്ങളാണ് ബഹിരാകാശത്ത് കറങ്ങി നടക്കുന്നത്. ചൈനയുടെ ഈ നീക്കം വലിയ തോതിൽ വിമർശനം വരുത്തിവെച്ചിരുന്നു.
ഡിഎൻ3യുടെ മുൻഗാമിയായ ഡിഎൻ2 2013ലാണ് ചൈന പരീക്ഷിക്കുന്നത്. അന്ന് ഭൂമിയിൽ നിന്നും 30,000 കിലോമീറ്റർ വരെ ഉയരത്തിൽ ഈ മിസൈൽ എത്തിയിരുന്നു. അമേരിക്കൻ സാറ്റലൈറ്റുകൾ നിലകൊള്ളുന്ന ഉയരമാണ് ഇതെന്നതും ശ്രദ്ധേയം. 2015 ഒക്ടോബറിലാണ് ഡിഎൻ3 ആദ്യമായി പരീക്ഷിച്ചത്. പിന്നീട് 2016ഡിസംബറിലും പരീക്ഷണം നടന്നു. ശത്രുമിസൈലുകളെ പ്രതിരോധിക്കാനുള്ള മിസൈലെന്ന നിലയിലായിരുന്നു ഈ പരീക്ഷണങ്ങളെ ചൈന വിശേഷിപ്പിച്ചിരുന്നത്. തങ്ങളുടെ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ പിടിച്ചെടുക്കുന്ന സാറ്റലൈറ്റുകൾ ചൈന നിർമ്മിക്കുന്നതായി വാർത്തകളുണ്ടായിരുന്നു.
അതേസമയം ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചതിനെതിരെ വിമർശനവുമായി പാക്കിസ്ഥാൻ രംഗത്തുവന്നു കഴിഞ്ഞു. ബഹിരാകാശത്ത് സൈനികവൽക്കരണത്തിനാണ് ഇന്ത്യൻ ശ്രമമെന്നു പാക്കിസ്ഥാൻ കുറ്റപ്പെടുത്തി. ബഹിരാകാശം മനുഷ്യരാശിയുടെ പൊതുസ്വത്ത്. ഇത് ആക്രമണമേഖല ആക്കാതിരിക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും പാക്കിസ്ഥാൻ ചൂണ്ടിക്കാട്ടി.
അതിനിടെ ഉപഗ്രഹവേധ മിസൈൽ ശേഷി 2007ൽതന്നെ ഇന്ത്യ കൈവരിച്ചതാണെന്നും എന്നാൽ അതു പരീക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നില്ലെന്നും ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഒരു ഉപഗ്രഹം 2007ൽ ചൈന മിസൈലുപയോഗിച്ച് തകർത്ത് പരീക്ഷണം നടത്തിയിരുന്നു. അതുപോലെ ദൗത്യനിർവഹണത്തിന് ഇന്ത്യ അന്നുതന്നെ സാങ്കേതികശേഷി നേടിയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രി മോദി അതു ലോകത്തിനുമുന്നിൽ പരീക്ഷിച്ചുകാണിക്കുകയായിരുന്നു -മാധവൻ നായർ പറഞ്ഞു. മോദി സധൈര്യം രാഷ്ട്രീയ തീരുമാനമെടുത്തുവെന്നും അദ്ദേഹം തുടർന്നു. 2003 മുതൽ 2009വരെ ഐ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ കമീഷന്റെ മേധാവിയും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം.
ബഹിരാകാശത്ത് ഭ്രമണം നടത്തുന്ന ഒരു ഉപഗ്രഹം വെടിവച്ചു വീഴ്ത്തിയെന്ന നേട്ടം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയതിലെ അനൗചിത്യവും ശക്തമാണ്. രഹസ്യമായി സൂക്ഷിക്കേണ്ട കാര്യം എന്തിന് പരസ്യമാക്കി എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഡിആർഡിഒ ഗവേഷകർക്ക് വെളിപ്പെടുത്താവുന്ന, അല്ലെങ്കിൽ രാഷ്ട്രപതിക്ക് വെളിപ്പെടുത്താവുന്ന കാര്യമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞതെന്നാണ് വിമർശനവും ശക്തമാണ്.
ബഹിരാകാശരംഗത്തെ കുതിച്ചുചാട്ടമായ ഓപ്പറേഷൻ ശക്തിയുടെ വിജയം രാജ്യത്തെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. സൈനിക ഉപഗ്രഹങ്ങളെ തകർക്കാനുള്ള മിസൈലാണ് ഡിആർഡിഒ ഇന്ന് വിജയകരമായി പരീക്ഷിച്ചത് . ഉപഗ്രഹ വേധ മിസൈൽ നിർമ്മിക്കാനും പരീക്ഷിക്കാനുമുള്ള സാങ്കേതിക വിദ്യ സ്വായത്തമായിരുന്നെങ്കിലും ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തെ തകർക്കുന്നത് ഇതാദ്യമാണ്.
അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിക്കുന്ന രാജ്യമെന്ന നേട്ടത്തിലേക്ക് ഇന്ത്യയും ഇതോടെ എത്തി. താഴ്ന്ന ഭ്രമണ പഥത്തിലുള്ള ഉപഗ്രഹമായ മെറ്റോസാറ്റ് ആർ 7 ആണ് തകർത്തത്. ഡിആർ ഡി ഒ യുടെ പരീക്ഷണത്തിനായി ജനുവരി 24 നാണ് ഐഎസ്ആർഒ ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 150 കിലോമീറ്റർ മുതൽ 2000 കിലോമീറ്റർ വരെയാണ് താഴ്ന്ന ഭ്രമണപഥം. 300 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുകയായിരുന്നു തകർന്ന ഉപഗ്രഹം. ഇതിനുപയോഗിച്ച വിക്ഷേപണ മിസൈൽ ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബാലിസ്റ്റിക് മിസൈലായ പൃഥ്വിയായിരിക്കുമെന്നാണ് സൂചന.
സമീപകാലത്ത് അമേരിക്കയും ചൈനയും മാത്രമാണ് ഭ്രമണപഥത്തിലുള്ള ഉപഗ്രഹം തകർത്ത് ഉപഗ്രഹവേധ മിസൈലുകൾ വിജയകരമായി പരീക്ഷിച്ചത്. 2007 ൽ ചൈന 800 കിലോമീറ്റർ ദൂരത്തിലുള്ള ഉപഗ്രഹം തകർത്തിരുന്നു. 2008 ൽ അമേരിക്ക നാവിക സേനാ കപ്പലിൽ നിന്ന് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ച് 240 കിലോമീറ്റർ അകലെയുള്ള ഉപഗ്രഹം തകർത്തിരുന്നു. റഷ്യയുടെ PL 19 എന്ന ഉപഗ്രഹവേധ മിസൈൽ തയാറാണെങ്കിലും ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിൽ പരീക്ഷിച്ചിട്ടില്ല. ബഹിരാകാശത്തെ ആയുധ ഉപയോഗത്തിനെതിരെ രാജ്യാന്തര ബഹിരാകാശ ഉടമ്പടിയുണ്ടെങ്കിലും പരീക്ഷിച്ചത് കൂട്ട നശീകരണ ആയുധമല്ലാത്തതിനാൽ ഉടമ്പടി ലംഘിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ വാദം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്