ഉപരോധമെന്ന ഉമ്മാക്കി കാട്ടി അമേരിക്ക പേടിപ്പിച്ചെങ്കിലും ചൈനയോട് മല്ലിടാൻ വരും ഈ ഗെയിം ചേഞ്ചർ; 40 മുതൽ 400 കിലോമീറ്റർ വരെ പാഞ്ഞ് ക്രൂസിനെയും ബാലിസ്റ്റിക്കിനെയും വെടിവച്ചിടുന്ന എസ്-400 മിസൈൽ സംവിധാനം; സുഖോയ് എംകെഐയും സുഖോയ്-57ഉം മിഗ് 29ഉം റഡാറുകളെ കബളിപ്പിക്കുന്ന മിടുമിടുക്കർ; ശത്രുവിമാനങ്ങളെ കണ്ണടച്ച് തുറക്കും മുമ്പേ വീഴ്ത്തുന്ന ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ; ചൈന വമ്പുകാട്ടാൻ വന്നാൽ വിറപ്പിക്കാൻ ഇവരുണ്ട് ഇന്ത്യക്ക് കൂട്ട്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അതിർത്തിയിൽ യഥാർഥ നിയന്ത്രണ രേഖയിലെ രണ്ടുമാസം നീണ്ട സംഘർഷത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷകൾ മങ്ങിയിരിക്കുകയാണ്. സൈനിക-നയതന്ത്ര ചർച്ചകളിൽ പരിഹാരം അകലെയായതോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയി. 3488 കിലോമീറ്റർ ദൂരം വരുന്ന ചൈനീസ് അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചതിനൊപ്പം അതിന് പോന്ന സൈനിക ഉപകരണങ്ങളും നീക്കിക്കഴിഞ്ഞു.
കര-നാവിക-വ്യോമ ശക്തിയിൽ ചൈനയോളം വളർന്നിട്ടില്ലെങ്കിലും, കരുത്ത് കൂട്ടാൻ അടിയന്തരമായി കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. ഒരുയുദ്ധം വന്നാൽ, ഇന്ത്യൻ സൈനിക ശക്തി ചൈനയോളം പോന്നവരല്ലെന്ന പഴഞ്ചൻ ധാരണ ഉപേക്ഷിക്കാൻ സമയമായി.
2018 ഒക്ടോബറിലാണ് നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും വലിയ ആയുധിടപാടിൽ ഒപ്പുവച്ചത്. 5.43 ബില്യന്റെ കരാർ റഷ്യയുമായി ഒപ്പിട്ടത് എസ്-400 വ്യോമ പ്രതിരോധ മിസൈലുകൾ വാങ്ങാനായിരുന്നു. റഡാറുകൾ, കമാൻഡ്-കൺട്രോൾ, നാലുതരത്തിലുള്ള ഭൂതല വ്യോമ മിസൈലുകൾ എന്നിവ അടങ്ങിയതാണ് സമഗ്രമായ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം. നാലുതരത്തിലുള്ള മിസൈലുകൾ എന്ന് പറഞ്ഞാൽ 40 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ പായാനും വിമാനം, ഡ്രോൺ, ക്രൂസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ വെടിവച്ചിടാനും പോന്നവ. കളി മാറുമെന്ന കൂടെക്കൂടെ വ്യോമസേന വിശേഷിപ്പിക്കുന്നതും എസ്-400 നെ തന്നെ. പിന്നെ റഫാൽ പോർ വിമാനങ്ങളും.
എന്തിനും പോന്ന ഒരു അത്യാധുനിക ആയുധസംവിധാനം എന്നതിന് പുറമേ, അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ വലിയചർച്ചാവിഷയവുമാണ് എസ്-400. എസ്-400 മിസൈൽ കരാർ റദ്ദാക്കാൻ തുർക്കി തയ്യാറാവാതിരുന്നതോടെ, എഫ്-35 ചാരപോർവിമാനം വാങ്ങാനും നിർമ്മിക്കാനും2019 ജൂലൈയിൽ ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തിയത് ഓർക്കാം. റഷ്യയിൽ നിന്ന് എസ്-4000 വാങ്ങിയാൽ ഇന്ത്യക്ക് നേരേ യുഎസ് ഉപരോധഭീഷണിയും മുഴക്കിയിരുന്നു. കരാർ ഉപേക്ഷിച്ചാൽ, ആനുകൂല്യമെന്ന നിലയിൽ എഫ്-35 ചാര പോർവിമാനം ഇന്ത്യക്ക് അമേരിക്ക വാഗ്ദാനം ചെയ്തതായും വാർത്തകൾ വന്നിരുന്നു.
ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമിക്ക് ഒട്ടും സന്തോഷമില്ലാത്ത ഒരുകരാറാണ് എസ്-400 കരാർ. അദ്ദേഹം പലവട്ടം അത് തുറന്നടിച്ചിട്ടുണ്ട്. ജൂൺ 13 ന് വീണ്ടും അദ്ദേഹം ട്വീറ്റ് ചെയ്തു. ചൈനയുമായി സംഘർഷമുണ്ടായാൽ എസ്-400 ഉപയോഗിക്കരുതെന്നാണ് സ്വാമി മോദി സർക്കാരിന് നൽകുന്ന് മുന്നറിയിപ്പ്. എസ്-400 ചൈനീസ് ഇലക്രോണിക്സ് കൊണ്ട്നിർമ്മിച്ചതാണെന്നാണ് സ്വാമിയുടെ ആക്ഷേപം. 2014 ൽ ചൈനയാണ് ഈ മിസൈൽ സംവിധാനം ആദ്യമായി കയറ്റുമതി ചെയത് രാഷ്ട്രം. എസ്-400 ന്റെ പ്രഹരശേഷിയെ കുറിച്ച് സ്വാമിക്ക് സംശയമൊന്നുമില്ല. എന്നാൽ, എന്തുതരം ചൈനീസ് ഇലക്രോണിക്സാണ് സ്വാമി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. 2018 ൽചൈനീസ് വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് അനുസരിച്ച് ചൈനയുമായുള്ള എസ്-400 കരാർ സാങ്കേതിക കൈമാറ്റമോ ലൈസൻസ് ഉത്പാദനമോ ഇല്ലാതെയാണ്. അതുകൊണ്ട് തന്നെ സ്വാമിയുടെ ആക്ഷേപത്തിൽ വലിയ കഴമ്പില്ലെന്നാണ് കരുതേണ്ടത്. ഇന്ത്യൻ അതിർത്തിയുടെ നിയന്ത്രണം വരുന്ന പടിഞ്ഞാറൻ കമാൻഡിന് കീഴിൽ രണ്ട് എസ്-400 മിസൈൽ സംവിധാനം ചൈന വിന്യസിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
വരുന്നു സുഖോയ് എംകെഐയും മിഗ് 29 നും
ദുർഘടപ്രദേശങ്ങളിൽ എക്കാലത്തും സൈന്യത്തിന് തുണയാവുക വ്യോമസേന തന്നെ. വ്യോമശേഷി കൂട്ടുന്നതിന്റെ ഭാഗമായി 12 പുതിയ സുഖോയ് എംകെഐ പോർ വിമാനങ്ങളും 21 മിഗ് 29 പോർ വിമാനങ്ങളും വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
6000 കോടിയുടെ പദ്ധതി ശുപാർശ പ്രതിരോധ മന്ത്രാലയത്തിനാണ് സമർപ്പിച്ചിരിക്കുന്നത്. റഷ്യയിൽ നിന്ന് 21 മിഗ് 29 വിമാനങ്ങൾ അധികമായി വാങ്ങുമ്പോൾ നിലവിലുള്ള കരാർ ഭേദഗതി ചെയ്യുമെന്നാണ് സൂചന.
കുടൂതൽ വിമാനങ്ങൾ വാങ്ങാൻ നേരത്തെ തന്നെ വ്യോമസേന മേധാവി രാകേഷ് കുമാർ സിങ് ബദൂരിയ പദ്ധതിയിട്ടിരുന്നു. ഇപ്പോൾ ഈ പദ്ധതി അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 12 സുഖോയ്-30 എംകെഐ പോർ വിമാനങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സിലായിരിക്കും ഉത്പാദിപ്പിക്കുക. നിലവിൽ ഉപയോഗിക്കുന്നവയ്ക്ക് ചൈനയുടെ ജെ-16, ഇനിയും സേനയുടെ ഭാഗമായി തീർന്നിട്ടില്ലാത്ത ജെ-11ഡി എന്നിവയുമായി വലിയ അന്തരമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിന്റെ പരിഷ്കരിച്ച 4++ വേരിയന്റുകൾ വാങ്ങാനാണ് പദ്ധതി. അതേസമയം, മിഗ് 29 പോർ വിമാനങ്ങൾ റഷ്യയിൽ തന്നെ ഉത്പാദിപ്പിക്കും.
ചൈനയുടെ ഭീഷണികളെ നേരിടാൻ പോന്നതാണ് റഷ്യൻ നിർമ്മിത പോർവിമാനമായ സുഖോയ്-57. ഹൈപ്പർ സോണിക് മിസൈലുകൾ വരെ വഹിക്കാൻ ശേഷി. ചെനയുടെ ജെ-16, ജെ-20 വിമാനങ്ങളേക്കാൾ മികച്ചതാണ് അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ്-57. റഡാറുകളെ കബളിപ്പിക്കാനുതകുന്ന സ്റ്റെൽത്ത് സംവിധാനം, ശക്തിയേറിയ എഞ്ചിൻ, മികച്ച റഡാർ എന്നിവ സവിശേഷതതളാണ്.
ആരുപറഞ്ഞു പോരിൽ മുമ്പരല്ലെന്ന്
ചൈനയ്ക്ക് നാലാം തലമുറയിൽ ഏകദേശം 101 പോർവിമാനങ്ങളാണ് ഉള്ളത്. ഇവയിൽ പലതും റഷ്യൻ അതിർത്തി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഇത്തരത്തിലുള്ള 122 പോർവിമാനങ്ങളുണ്ട്. ഇതിന് പുറമേ ജാഗ്വർ പോർ വിമാനങ്ങളും ഇന്ത്യയുടെ മുതൽക്കൂട്ടാണ്.
ലക്ഷ്യവേധിയായ അഗ്നി മിസൈലുകളും ഇന്ത്യയുടെ ബ്രഹ്മാസ്ത്രം തന്നെയാണ്. അഗ്നി 3- 1990 മൈൽ, അഗ്നി-2- 1240 മൈൽ എന്നിവയും ലക്ഷ്യവേധിയാണ്. 16,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ കൃത്യമായി എത്താൻ കഴിയുന്ന സൂര്യയെന്ന ഭൂഖണ്ഡാന്തര മിസൈലാണ് ഇന്ത്യയുടെ മറ്റൊരു തുറുപ്പു ചീട്ട്. അഗ്നി 5നും താണ്ടാൻ കഴിയും 6000 കിലോമീറ്റർ പരിധി. ന്യൂഡൽഹിയിൽനിന്ന് ബെയ്ജിങ്ങിലേക്കുള്ള ദൂരം വെറും 3766 കിലോ മീറ്റാണ്. അതായത് അഗ്നി മിസൈൽ മാത്രം വെച്ച് ഇന്ത്യക്ക് ബെയ്ജിങ്ങിനെ അഗ്നിക്കിരയാക്കാൻ കഴിയുമെന്ന് ചുരുക്കം. ഇത് ചൈനക്കും നന്നായി അറിയാം. അവർക്കും അതി ശക്തമായ മിസൈലുകൾ കൈവശമുണ്ട്.
കണക്കിൽ മുന്നിൽ ചൈന തന്നെ
ഇന്ത്യയേക്കാൾ ശക്തമാണ് ചൈനയുടെ മിസൈൽ സംവിധാനം. പ്രധാനമായും രണ്ട് മിസൈലുകളാണ് ചൈനയുടെ കുന്തമുനകൾ. മധ്യദൂര ബാലിസ്റ്റ് മിസൈൽ ആയ ഡിഎഫ്-21, ദീർഘദൂര ബാലിസ്റ്റിക്ക് മിസൈൽ ആയ ഡിഎഫ് -31 എന്നിവയാണ് അവ.ഡിഎഫ് 31ന് ആഫ്രിക്കൻ ഭൂഖണ്ഡംവരെ എത്താൻ കഴിയും. ഇതിനുപുറമെ എട്ടുമാസം മുമ്പ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ ആയ ഡിഎഫ്-41 എന്നതും ചൈന പുറത്തിറക്കിയിരുന്നു.ലോകത്തിൽ ഏറ്റവും ദൂരത്തേക്ക് തൊടുക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ ഇതാണെന്ന് പറയുന്നു. 17000 കിലോമീറ്ററാണ് ഇതിന്റെ പരിധി. 31 മിനുട്ട് കൊണ്ട് ഈ മിസൈലിന് അമേരിക്കയിലുള്ള ലക്ഷ്യത്തിൽ വരെ എത്താൻ കഴിയും. അതേസമയം, ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ ഹൈപ്പർ സോണിക് പതിപ്പാണ് വരാൻ പോകുന്നത്. നിലവിലുള്ള മിസൈലിനേക്കാൾ കൂടുതൽ ദൂരം പോകാൻ കഴിയുന്നതും ശത്രുവിന്റെ യുദ്ധവിമാനങ്ങളേയും ടാങ്കർ വിമാനങ്ങളേയും കണ്ണിമ ചിമ്മുന്ന വേഗതയിൽ തകർക്കാൻ കഴിയുന്നതുമായ പതിപ്പാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. 60 കിലോയോളം വരുന്ന പോർമുന വഹിക്കാൻ ഇവയ്ക്ക് സാധിക്കും.
ചൈനയ്ക്ക് സൈനികമായി മുൻതൂക്കമുണ്ടെങ്കിലും ഇന്ത്യൻ സൈന്യവും ഒട്ടും പിന്നിലല്ല. ചൈനീസ് വ്യോമശക്തി പൂർണമായി ഇന്ത്യക്കെതിരെ വിന്യസിക്കാൻ കഴിയില്ലെന്നതാണ് ചൈനയുടെ പ്രധാന പോരായ്മ. ഇന്ത്യയിലേക്ക് ശക്തമായ ആക്രമണം നടത്തണമെങ്കിൽ അതിർത്തിയിൽനിന്നു കുറഞ്ഞത് 300 കിലോമീറ്റർ അകലെയെങ്കിലും യുദ്ധവിമാനങ്ങൾ വിന്യസിക്കണം. ഇതിന് ചൈനയ്ക്ക് കഴിയില്ല. ചൈനയ്ക്ക് യുദ്ധവിമാനങ്ങൾ ടിബറ്റിലോ സമീപത്തോ മാത്രമേ വിന്യസിക്കാനാവൂ. പരിമിതമായ സൗകര്യങ്ങളേ ഇക്കാര്യത്തിൽ ചൈനയ്ക്കുള്ളൂ. ബാക്കി സൈനിക ബലത്തിൽ കണക്കുകളിൽ ഇന്ത്യയെക്കാൾ മുന്നിലാണ് ചൈന.
23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങൾ ചൈനയ്ക്കുള്ളപ്പോൾ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്ടേഴ്സിൽ ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും. ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വൻകിട പോർ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോർവെറ്റ് പോർക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോൾ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോർവെറ്റ് പോർകപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോൾ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.
ചൈനീസ് വിമാനങ്ങളുടെ എണ്ണം 2955 വരും. 1271 പോർ വിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 782 ട്രാൻസ്പോർട്ടറുകളും 352 റെയ്ഡർ എയർ ക്രാഫ്റ്റുകളുമാണ് ചൈനയ്ക്കുള്ളത്. ചൈനയുടെ 912 ഹെലിക്കോപ്റ്ററുകളിൽ 206 എണ്ണം അറ്റാക്കർ ഹെലിക്കോപ്റ്ററുകളാണ്. ഇന്ത്യൻ വ്യോമസേനയിലെ വിമാനങ്ങളുടെ എണ്ണം 2102 വരും. ഇതിൽ 676 എണ്ണം പോർ വിമാനങ്ങളാണ്. 809 ആക്രമണ വിമാനങ്ങളും 857 ട്രാൻസ്പോർട്ടറുകളും 323 റെയ്ഡർ എയർ ക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. ഹെലിക്കോപ്റ്ററുകളുടെ എണ്ണം 666 വരും. ഇതിൽ 16 എണ്ണം അറ്റാക്കർ ഹെലിക്കോപ്റ്ററുകളാണ്. ചൈനീസ് സേനയ്ക്കു സർവീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ എണ്ണം 507 എണ്ണവും ഇന്ത്യയുടേത് 346 ഉം ആണ്.
അണ്വായുധത്തിന്റെ കാര്യത്തിലും ചൈനയാണു മുന്നിൽ. 270 അണ്വായുധങ്ങളാണ് അവർക്കുള്ളത്. ഇന്ത്യക്ക് 130 ആണവായുധങ്ങളാണുള്ളത്. കുറഞ്ഞ മിസൈൽ പരിധി 150 കിലോമീറ്ററാണ്. അഗ്നി 5 മിസൈലുകൾ 5000 6000 കിലോമീറ്റർ പരിധിയുള്ളതാണ്. ഇന്ത്യയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈലായ സൂര്യയ്ക്ക് 16,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താനാകും
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്