കളി കാര്യമാകുമോ? കാശ്മീരിന്റെ പേരിൽ തർക്കം മുറുകുമ്പോൾ ആശങ്കയോടെ ക്രിക്കറ്റ് പ്രേമികൾ; ജൂണിൽ ബ്രിട്ടനിൽ നടക്കുന്ന ഇന്ത്യ-പാക് ലോകകപ്പ് മത്സരം എന്താകുമെന്ന ആശങ്കയോടെ മാധ്യമ ചർച്ചകൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കളി കാര്യമാകുമോ? ഇപ്പോൾ അതാണ് എല്ലാവരുടെയും ആശങ്ക. ലോക കപ്പു ക്രിക്കറ്റ് ബ്രിട്ടനിലേക്ക് വിരുന്നെത്തുമ്പോൾ കാശ്മീർ സംഭവങ്ങളുടെ പേരിൽ ഇന്ത്യയും പാക്കിസ്ഥാനും കൊമ്പുകോർക്കുമ്പോൾ ജൂൺ 16നു മാഞ്ചസ്റ്ററിൽ നടക്കുന്ന ഇരു രാജ്യങ്ങളുടെയും മത്സരം ബ്രിട്ടന് തലവേദനയായി മാറുകയാണ്. രാജ്യത്തെ പത്തു വേദികളിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാക് മത്സരം മാഞ്ചസ്റ്ററിൽ എത്തുന്നത് ഇരു രാജ്യങ്ങളുടെയും ആയിരക്കണക്കിന് ആരാധകരെ വേദിയിൽ എത്തിക്കാൻ കാരണമാകും. ഇത് തന്നെയാണ് ബ്രിട്ടന്റെ ആശങ്കയും.
സുരക്ഷാ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ മത്സരം ലോക കപ്പു സംഘാടനത്തിലെ തന്നെ വെല്ലുവിളിയായി മാറുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിൽ മാധ്യമങ്ങളിലൂടെയുള്ള തുറന്ന ചർച്ചകളിൽ ഇരു ഭാഗത്തിനും വേണ്ടിയുള്ള ചേരിതിരിവുകളും പ്രകടമാണ്. ബിബിസി ഏഷ്യൻ റേഡിയോയും മറ്റും നടത്തുന്ന ചർച്ചകളിൽ ഇന്ത്യ മത്സരം ഉപേക്ഷിക്കണം എന്ന് പറയുന്നവർക്കാണ് മുൻതൂക്കം ലഭിക്കുന്നത്.
ഇരു രാജ്യങ്ങൾക്കും തുല്യ നിലയിൽ എന്നോണം ആരാധകർ യുകെയിൽ ഉള്ളതിനാൽ മാഞ്ചസ്റ്റർ മത്സരം അൽപം ആശങ്ക ഉയർത്തുന്ന കാര്യം കൂടിയാണ്. മാഞ്ചസ്റ്റർ ഇന്ത്യൻ, പാക്കിസ്ഥാൻ വംശജരുടെ പ്രധാന കേന്ദ്രം കൂടി ആയതിനാൽ ഇരു ടീമിനും ആവേശം പകരാൻ ആരാധക കൂട്ടം എത്തുമ്പോൾ സുരക്ഷാ അടക്കമുള്ള കാര്യങ്ങൾ അധികൃതർക്ക് തലവേദന ആയി മാറും. കശ്മീരിലെ സ്ഥിഗതികൾ കൂടുതൽ നിയന്ത്രണം വിടാതിരിക്കണമേ എന്ന് മാത്രമാണ് ഇപ്പോൾ സംഘാടകർ ആഗ്രഹിക്കുന്നത്.
നിലവിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ലോക കപ്പിന്റെ മത്സര ഘടന തന്നെ കുഴപ്പത്തിലാകുമോ എന്ന ആശങ്കയും ക്രിക്കറ്റ് ആരാധകർക്ക് ഉണ്ട്. ഒന്നര മാസത്തെ, പത്തു വേദികളിൽ ആയി നടക്കുന്ന ലോക കപ്പു മത്സരങ്ങളിൽ ഇന്ത്യക്കു വേണ്ടി എട്ടു രാജ്യങ്ങളിൽ ഒന്നിനെ തഴയുക എന്നത് രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷനും തലവേദന ആയി മാറുകയാണ്.
എന്നാൽ കളിയെ രാഷ്ട്രീയവുമായി കൂട്ടി കുഴക്കേണ്ടെന്നും കളിയും രാഷ്ട്രീയവും രണ്ടും രണ്ടായി കാണണമെന്നും വാദിക്കുന്നവരും ഉണ്ട്. ഇന്ത്യ പിന്മാറുകയല്ല, പകരം കളിച്ചു പാക്കിസ്ഥാനെ തോൽപിക്കുകയാണ് വേണ്ടത് എന്ന് പറയുന്നവരും കുറവല്ല. ക്രിക്കറ്റിൽ ഇരു രാജ്യങ്ങളും തുല്യ ശക്തികൾ ആയതിനാൽ ഗ്രൗണ്ടിൽ ബാറ്റും ബോളും ഉപയോഗിച്ചുള്ള യുദ്ധത്തിൽ ആര് ജയിക്കും എന്നത് പ്രവചനാതീതമാണ്. അതിനാൽ തന്നെ കളിച്ചു തോൽപ്പിക്കുക എന്നത് ഒരു വീരസ്യം പറച്ചിലായി മാറും ഇരു കൂട്ടർക്കും.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി രാജ്യങ്ങൾ തമ്മിൽ ഉള്ള ശിഥിലീകരണം മൂലം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് ഗ്രൗണ്ടിൽ പരമ്പരകളിൽ ഏറ്റുമുട്ടിയിട്ടില്ല. മുംബൈ ഭീകര ആക്രമണത്തിൽ പാക്കിസ്ഥാനു പങ്കുണ്ടെന്ന ഇന്ത്യയെ ആരോപണത്തെ തുടർന്നാണ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കാതെ പോയത്. ഇപ്പോൾ കാശ്മീർ സംഭവത്തെ ഇന്ത്യ കൂടുതൽ ഗൗരവത്തിൽ കാണുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വേദിയിൽ പോലും പാക്കിസ്ഥാനുമായി നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ കളിക്കളത്തിൽ മാത്രമായി സൗഹൃദം ആവശ്യം ഇല്ലെന്ന നിലപാടാണിപ്പോൾ ശക്തമാകുന്നത്.
മുൻപും ഇരു രാജ്യങ്ങളും നീണ്ട കാലം ക്രിക്കറ്റിൽ അകലം പാലിച്ചിട്ടുണ്ട്. അതിർത്തി സംഘർഷങ്ങളും യുദ്ധങ്ങളും ഒക്കെ ഉണ്ടായപ്പോൾ ഇന്ത്യക്കും പാക്കിസ്ഥാനും ക്രിക്കറ്റിൽ പരസ്പരം വിലക്കുകൾ ഉണ്ടായിട്ടുണ്ട്. ഇതിൽ പതിനെട്ടു വർഷം നീണ്ടുനിന്ന ഇടവേളകൾ പോലും സംഭവിച്ചിട്ടുണ്ട്. ഇരുവരും ഏറ്റുമുട്ടിയ മുൻകാല സംഘർഷ നാളുകളിൽ ഡെൽഹിയിൽ ക്രിക്കറ്റ് പിച്ച് കൊത്തിയിളക്കി നശിപ്പിക്കുകയും കറാച്ചിയിൽ സ്റ്റേഡിയം തീയിടുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ അഹമ്മദാബാദിൽ കളിച്ചപ്പോൾ പാക്കിസ്ഥാൻ താരങ്ങൾ ഹെൽമെറ്റ് ധരിച്ചാണ് ഫീൽഡ് ചെയ്തത്. ഈ സാഹചര്യത്തിലാണ് ജൂണിൽ മാഞ്ചസ്റ്റർ ഓൾഡ് ട്രാഫോൾഡ് സ്റ്റേഡിയത്തിലെ മത്സരം നിർണായകമാകുന്നത്.
ആകെ 25000 സീറ്റുകൾക്കായി ഇതിനകം അഞ്ചു പേരാണ് അപേക്ഷിച്ചിരിക്കുന്നത്. അതിനാൽ തന്നെ ലോകകപ്പിലെ ഏറ്റവും പ്രസ്റ്റീജ് മത്സരവും ഇത് തന്നെയാകും. പരമ്പരാഗത വൈരികൾ ഏറ്റുമുട്ടുമ്പോൾ ആ സമ്മർദ്ദം കളിയിലും ദൃശ്യമാകാം എന്നതാണ് ഈ മത്സരത്തിലേക്ക് റെക്കോർഡ് ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രധാന ഘടകം. എന്നാൽ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ വെറും രണ്ടര ലക്ഷം പേരു മാത്രമാണ് ടിക്കറ്റിന് അപേക്ഷ നൽകിയത് എന്ന് വ്യക്തമാകുമ്പോഴാണ് ഇന്ത്യ, പാക്കിസ്ഥാൻ മത്സരത്തിന്റെ വീറും ചൂരും ലോകത്തിനു വ്യക്തമാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍