നുഴഞ്ഞു കയറ്റക്കാർക്ക് വേണ്ടി പ്രകോപനം സൃഷ്ടിച്ച് വെടിവെയ്പ്പ്; തിരിച്ചടിയിൽ കൊല്ലപ്പെട്ടത് പാക് സൈനികൻ; വെടിയുതിർത്ത് ഭയപ്പെടുത്തി മൃതദേഹം കൊണ്ടു പോകാൻ ആദ്യ ശ്രമം; തുരുതുരാ തിരിച്ചാക്രമണം ഉണ്ടായപ്പോൾ വീണ്ടും പാക് പടയ്ക്ക് ഒരു സൈനികനെ കൂടി നഷ്ടമായി; തോക്കു കൊണ്ട് തോൽപ്പിക്കാനാവില്ലെന്ന തിരിച്ചറിവിൽ വെള്ളക്കൊടി വീശി കീഴടങ്ങൽ; ശാന്തിയുടെ കൊടി പാറിയത് അംഗീകരിച്ച് വെടി നിർത്തി ഇന്ത്യൻ സൈനികരും; അതിർത്തിയിൽ പാക്കിസ്ഥാനെ ഇന്ത്യ നാണം കെടുത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ശ്രീനഗർ: അതിർത്തിയിൽ പാക്കിസ്ഥാൻ ഒടുവിൽ വെള്ളക്കൊടി വീശി. കളിച്ചാൽ കളി പഠിപ്പിക്കുമെന്ന ഇന്ത്യൻ സൈന്യത്തിന്റെ സന്ദേശം പാക്കിസ്ഥാൻ വിറച്ചു കൊണ്ട് അംഗീകരിക്കുകയായിരുന്നു. എന്തിനും ഏതിനും ഇന്ത്യ തയ്യാറാണെന്ന സന്ദേശം കരസേനാ മേധാവി നൽകിയിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചാൽ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന സന്ദേശമാണ് അതിർത്തിയിൽ ഇന്ത്യ നൽകുന്നത്. ഇതിന്റെ പ്രതിഫലനമായിരുന്നു പാക് സൈന്യത്തിന്റെ വെള്ളക്കൊടി വീശൽ.
ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ കൊല്ലപ്പെട്ട പാക് സൈനികരുടെ മൃതദേഹങ്ങൾ അവർ കൊണ്ടുപോയത് വെള്ളക്കൊടി വീശിക്കാണിച്ച ശേഷം ആയിരുന്നു. പാക് അധീന കശ്മീരിലെ ഹാജിപുർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം വീണ്ടെടുക്കാൻ വെടിവെപ്പ് നടത്തിയെങ്കിലും ആളപായം കൂടിയതോടെയാണ് പാക്കിസ്ഥാൻ സമാധാനത്തിന്റെ വെള്ള നിറം പുറത്തെടുത്തത്. ഇത്തരം രീതികൾ പാക്കിസ്ഥാൻ ചെയ്യാറെ ഇല്ലായിരുന്നു. എന്നാൽ അതിർത്തിയിൽ എന്തിനും തയ്യാറായാണ് ഇന്ത്യ നിൽക്കുന്നതെന്ന തിരിച്ചറിവാണ് പാക്കിസ്ഥാന്റെ വെള്ളക്കൊടി പ്രയാഗത്തിന് കാരണം.
കാശ്മീരിൽ പ്രത്യേകാധികാര വകുപ്പ് ഇന്ത്യ പിൻവലിച്ചതോടെ കുഴപ്പങ്ങളുണ്ടാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ട്. നുഴഞ്ഞു കയറ്റം വ്യാപകമാക്കാനാണ് ശ്രമം. ഇതിന് വേണ്ടിയാണ് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘനം നടത്തുന്നത്. സൈന്യത്തിന്റെ ശ്രദ്ധ മാറ്റിയ ശേഷം തീവ്രവാദികളെ എത്തിക്കാനാണ് നീക്കം. ഇത് മനസ്സിലാക്കി അതിർത്തിയിൽ എങ്ങും ജാഗ്രത കർശനമാക്കി. സൈന്യത്തിന്റെ പിന്തുണയോടെ നുഴഞ്ഞു കയറാൻ ശ്രമിച്ച നിരവധി പേരെ കൊല്ലുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം വെള്ളക്കൊടി വീശേണ്ടി വന്ന സംഭവവും. ബാലക്കോട്ടിലെ ഇന്ത്യൻ വ്യോമ സേനയുടെ കടന്നാക്രമണത്തിന് ശേഷം പ്രതിരോധത്തിലായ പാക് സൈന്യം കൂടുതൽ നാണം കെടൽ ഒഴിവാക്കാനാണ് വെള്ളക്കൊടി വീശിയത്.
അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് പാക് സൈന്യം കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായ വെടിവെപ്പ് നടത്തിയിരുന്നു. ഇതിനെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രി ഒരു പാക് സൈനികൻ കൊല്ലപ്പെട്ടു. തുടർന്ന് മൃതദേഹം വീണ്ടെടുക്കാൻ പാക്കിസ്ഥാൻ വീണ്ടും വെടിയുതിർത്തെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ഈ വെടിവെപ്പിലും ഒരു പാക് സൈനികൻ കൊല്ലപ്പെട്ടു. ഇതോടെ പാക് സൈനികർ വെടിവെപ്പ് അവസാനിപ്പിച്ച് വെള്ളക്കൊടി വീശിക്കാണിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടി അവസാനിപ്പിക്കുകയും പാക് സൈനികർ മൃതദേഹങ്ങൾ കൊണ്ടുപോവുകയും ചെയ്തു.
വെടിവെപ്പിലൂടെ ഇന്ത്യൻ സൈന്യത്തെ ഭയപ്പെടുത്തി സൈനികരുടെ മൃതദേഹങ്ങൾ കൊണ്ടുപോവാനായിരുന്നു പാക്കിസ്ഥാൻ സൈന്യത്തിന്റെ ആദ്യ ശ്രമം. എന്നാൽ ഇന്ത്യ തിരിച്ചടിച്ചു. കൂടുതൽ മരണങ്ങൾ ഉണ്ടാകുമെന്ന് മനസ്സിലായപ്പോള്‍ പാസ് സേന പ്രതിരോധത്തിലായി. ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെവന്നതോടെയാണ് പാക് സൈനികർ വെള്ളക്കൊടി വീശിയത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ.യും പുറത്തുവിട്ടിട്ടുണ്ട്. വെള്ള പതാക സാധാരണയായി ഉപയോഗിക്കുന്നത് കീഴടങ്ങൽ, യുദ്ധവിരാമം എന്നി സന്ദേശങ്ങൾ നൽകാനാണ്. സെപ്റ്റംബർ 10-11 തീയതികളിൽ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാക്കിസ്ഥാൻ സൈനികൻ ഗുലാം റസൂൽ വധിക്കപ്പെട്ടതെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. പാക് അധിനിവേശ കശ്മീരിലെ ഹജിപൂർ സെക്ടറിലായിരുന്നു വെടിവെയ്പ്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള സൈനികനാണ് ഗുലാം റസൂൽ. തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തി മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ സൈന്യം തുടക്കത്തിൽ ശ്രമം നടത്തിയിരുന്നു.പാക്കിസ്ഥാനിലെ പഞ്ചാബി പ്രവിശ്യയിൽ നിന്നുമുള്ള മുസ്ലിം സൈനികന്റെ മൃതദേഹം വീണ്ടെടുക്കാൻ നടത്തിയ ഇത്തരം ശ്രമത്തിൽ മറ്റൊരു പാക്കിസ്ഥാൻ സൈനികൻ കൂടി വധിക്കപ്പെട്ടതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നു. തുടർച്ചയായി രണ്ടുദിവസം വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം ശക്തമാക്കിയെങ്കിലും മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പാക്കിസ്ഥാന് സാധിച്ചില്ല. തുടർന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പാക്കിസ്ഥാൻ സൈന്യം വെള്ളപതാക ഉയർത്താൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പറയുന്നു.
#WATCH Hajipur Sector: Indian Army killed two Pakistani soldiers in retaliation to unprovoked ceasefire violation by Pakistan. Pakistani soldiers retrieved the bodies of their killed personnel after showing white flag. (10.9.19/11.9.19) pic.twitter.com/1AOnGalNkO
— ANI (@ANI) September 14, 2019
നേരത്തെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ആണ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ദുർബലമായിരിക്കാം. എന്നാൽ സൈന്യം ദുർബലരല്ലെന്ന് റാഷിദ് അഹമ്മദ് പറഞ്ഞു. താൻ ഒറ്റയാൾ സൈന്യമാണെന്നും ഇന്ത്യയോട് മാത്രം പോരാടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുർബലമായേക്കാവുന്ന പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ ഇന്ത്യ തെറ്റിദ്ധരിക്കരുത്. കാശ്മീരിലെ ആളുകളോട് ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്നും റാഷിദ് കൂട്ടിച്ചേർത്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉടൻ യുദ്ധം നടക്കാൻ സാധ്യതയുണ്ടെന്നും നേരത്തെ റാഷിദ് അഹമ്മദ് പറഞ്ഞിരുന്നു. ഇത്തരം വീമ്പു പറച്ചിലിനിടെയാണ് പാക് സൈന്യത്തിന്റെ വെള്ളക്കൊടി വീശൽ.
ശനിയാഴ്ച നിയന്ത്രണരേഖയ്ക്ക് സമീപം പൂഞ്ചിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരേ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഷെല്ലാക്രമണത്തെ പ്രതിരോധിച്ച ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. പ്രദേശത്തെ മണിക്കൂറുകളോളം വെടിവെപ്പ് നടന്നതായാണ് വിവരം. പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രദേശവാസികളോട് മുൻകരുതൽ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പൂഞ്ച് ഡെപ്യൂട്ടി കമ്മീഷണർ രാഹുൽ യാദവ് പറഞ്ഞു.
കശ്മീർ വിഷയത്തിൽ പാക് നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. രാജ്യാന്തര കോടതിയിലെത്തിച്ചാലും കേസ് നിലനിൽക്കില്ലെന്ന പാക് നിയമമന്ത്രാലയ സമിതി റിപ്പോർട്ട് ഇതിന്റെ സൂചനയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യൻ നടപടി അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ ചർച്ചയാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിനാണ് തിരിച്ചടിയേറ്റത്. കശ്മീർ പ്രശ്നം രാജ്യാന്തര കോടതിയിലെത്തിക്കാൻ ഇന്ത്യയും പാക്കിസ്ഥാനുമായി അത്തരത്തിൽ ഒരു ഉടമ്പടിയുമില്ലെന്നാണ് പാക് നിയമമന്ത്രാലയം ചൂണ്ടിക്കാണിച്ചത്. കശ്മീർ വിഷയം പാക് പ്രധാനമന്ത്രിക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലോ സുരക്ഷാ കൗൺസിലിലോ ഉന്നയിക്കാം. ശരിയായ മാർഗ്ഗത്തിൽ രാജ്യാന്തര കോടതിയിൽ ഉന്നയിക്കാൻ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍