137 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ദരിദ്രർ ജനസംഖ്യയുടെ ആറുശതമാനം ആയ എട്ടുകോടിയാണ്; എന്നാൽ 20 കോടി ജനസംഖ്യയുള്ള നൈജീരിയയുടെ 33 ശതമാനവും പട്ടിണിക്കാരാണ്; നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോക പട്ടിണി രാജ്യമായെന്നത് വെറും കണക്കിലെ കളി മാത്രം; ഡോ അരുൺകുമാർ അടക്കമുള്ള സൈബർ പോരാളികളുടെ നുണ പൊളിയുമ്പോൾ
എം റിജു
കോഴിക്കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാർത്ത ആയിരുന്നു, നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോകത്തിൽ ഏറ്റവും പട്ടിണിക്കാർ ഉള്ള രാജ്യമായി മാറിയെന്നത്. 24 ന്യൂസിലെ മുൻ എക്സിക്യൂട്ടീവ് എഡിറ്ററും, ഇപ്പോൾ കേരളാ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകനുമായ ഡോ അരുൺകുമാർ അടക്കമുള്ള ഇടതുപക്ഷ അനുഭാവികൾ ഈ വാർത്ത വ്യാപകമായി ഷെയർ ചെയ്തിരുന്നു. ഡോ അരുൺകുമാറിന്റെ പോസ്റ്റ് ഇങ്ങനെയാണ്. 'കുതിക്കുന്ന അദാനി, വിശക്കുന്ന ഇന്ത്യ! 121.7 ബില്യൻ ഡോളർ ആസ്തിയുള്ള വാറൻ ബുഫെയെ പിന്തള്ളി 123.7 ബില്യൻ ഡോളർ ആസ്തിയുമായി ഗൗതം അദാനി ഫോബ്സ് പട്ടികയിൽ ലോകത്തെ നാലാമത്തെ ധനികനായി.അതേ സമയം നൈജീരിയയെ പിന്തള്ളി 8.30 കോടി ദരിദ്ര മനുഷ്യരുമായി ഇന്ത്യ ലോക പട്ടിണി തലസ്ഥാനമായി''.
പക്ഷേ ഈ വാദം എത്രകണ്ട് ശരിയാണ് എന്നതാണ് ചോദ്യം ഉയരുന്നത്. വെറും 20 കോടി ജനസംഖ്യയുള്ള നൈജീരിയയെയും, 137 കോടി ജനസംഖ്യയുള്ള ഇന്ത്യയെയും താരതമ്യം ചെയ്ത് വ്യാജമായി ഉണ്ടാക്കിയ കണക്കാണിത്. നൈജീരിയയിൽ 33 ശതമാനം പേരും പട്ടിണിയിലാണ്. എന്നാൽ ഇന്ത്യയിൽ ആവട്ടെ വെറും ആറുശതമാനം മാത്രമാണ് ദരിദ്രർ ഉള്ളത്. ഇന്ത്യയെ ഒരു വളരുന്ന സാമ്പത്തിക ശക്തിയായി ലോക ബാങ്ക്വരെ വിലയിരുത്തുമ്പോൾ, വ്യാജ കണക്കുകളുമായി ഒരു വിഭാഗം രംഗത്ത് ഇറങ്ങുകയാണ്. വർധിച്ച ജനസംഖ്യ വെച്ചുനോക്കിയാൽ വാഹനാപകടങ്ങളുടെ എണ്ണം എടുത്താലും, കൊലപാതകങ്ങളുടെ എണ്ണം എടുത്താലും ഇന്ത്യയിൽ അത് കൂടുതൽ ആയിരിക്കും. അതുവെച്ച് ഇന്ത്യ കൊലപാതകികളുടെ രാജ്യമായി എന്ന് വിലയിരുത്താൽ പറ്റുമോ എന്നാണ് ചോദ്യം.
അതേസമയം ബംഗ്ലാദേശ് യുദ്ധകാലത്തൊക്ക് 60 ശതമാനത്തിലേറെ ആയിരുന്നു ഇന്ത്യയുടെ ദാരിദ്ര്യം. സാമ്പത്തിക ഉദാരീകരണം വന്ന 91ശേഷം എതാണ്ട് 30 കോടി ജനങ്ങളെ ഇന്ത്യക്ക് ദാരിദ്ര്യത്തിൽനിന്ന് കരയറ്റാൻ ആയി എന്നാണ് കണക്ക്. എന്നാൽ ഇതെല്ലാം മറച്ചുവെച്ചുകൊണ്ട്, ഇന്ത്യ ഒരു പട്ടിണി രാജ്യമാണെന്ന ചിത്രമാണ് കമ്യൂണിസ്റ്റുകൾ ഇപ്പോഴും പ്രചരിപ്പിക്കുന്നത്.
ഇത് വെറും കണക്കിലെ കളി മാത്രം
സ്വതന്ത്രചിന്തകനും പ്രഭാഷകനും ബ്ലോഗറുമായ പ്രവീൺ രവിയാണ് ഈ വിഷയത്തിൽ അരുൺകുമാറിന് കൃത്യമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രവീൺ രവിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. 'ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ ഏറ്റവും വലിയ ദുരവസ്ഥ എന്തെന്നാൽ, വസ്തുതകൾ പറഞ്ഞോ, യഥാർത്ഥ കാരണങ്ങൾ ചൂണ്ടിക്കാട്ടിയോ ഇവർക്ക് ബിജെപിയെ പ്രതിരോധിക്കാൻ കഴിയുന്നില്ല എന്നതാണ്. പകരം കുറച്ച് അധികം സാമ്പത്തിക അന്ധവിശ്വാസങ്ങളും, നുണകളും, വെറുപ്പിന്റെ രാഷ്ട്രീയത്തിൽ കൂടി പാക്കേജ് ചെയ്ത് അവതരിപ്പിക്കുക എന്നതാണ് ഇവരുടെ രീതി. ഇതുകൊണ്ട് ഇന്ത്യക്കോ ഇന്ത്യക്കാർക്കോ യാതൊരു ഗുണവുമില്ല എന്ന് മാത്രമല്ല ബിജെപിയെ ഒന്ന് സ്പർശിക്കാൻ പോലും ആകുന്നുമില്ല. നല്ലൊരു പ്രതിപക്ഷമില്ലാതെ വരുന്നത് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് അപകടമാണ് എന്ന വസ്തുത നമ്മൾ മറക്കരുത്.'
'24 ന്യൂസ് അവതാരകനും സ്വതന്ത്ര ചിന്തകനും ഒക്കെയായ ഡോക്ടർ അരുൺ കുമാറിന്റെ പരാമർശം നമുക്കൊന്നു നോക്കാം. വിശക്കുന്ന ഇന്ത്യ. സത്യത്തിൽ ഇന്ത്യയിൽ പഴയതുപോലെ വിശപ്പുണ്ടോ? ഇല്ല എന്നതാണ് വാസ്തവം? ഇന്ത്യയിൽ ഉള്ളത് പോഷകാഹാര കുറവാണ്. ഒരു 20 കൊല്ലം മുമ്പ് കോവിഡ് പോലെ ഒരു മഹാമാരി വന്നു വിപണി മുഴുവൻ അടച്ചിട്ടിരുന്നുവെങ്കിൽ കോടിക്കണക്കിന് ജനങ്ങൾ പട്ടിണി കിടന്ന് മരിച്ചു പോയേനെ. എന്നാൽ കോവിഡ് കാലത്ത് അത് ഉണ്ടായില്ല. കാരണം നമ്മൾ ഉണ്ടാക്കിയ വെൽത്ത് നമുക്ക് കാര്യക്ഷമമായി ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ സാധിച്ചു. എല്ലാവർക്കും സുഭിക്ഷമായി കൊടുക്കാൻ സാധിച്ചില്ല എങ്കിലും പട്ടിണി കിടന്ന് മരിക്കാതെ രക്ഷിക്കാൻ നമുക്കായി. അതിനു സാധിച്ചത് 1990 കളിൽ നമ്മുടെ വിപണി തുറന്നു കൊടുത്തതും ലൈസൻസ് രാജ് അവസാനിപ്പിച്ചതും നമ്മുടെ സാമ്പത്തിക മേഖലയെ കരുത്തുറ്റതാക്കിയതും ആണ്.'
'നൈജീരിയയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും ദരിദ്ര്യമുള്ള രാജ്യമായി, അതാണ് അടുത്ത പ്രസ്താവന. ഇന്ത്യയിൽ 137 കോടി ജനമുണ്ട് അതിന്റെ 6 ശതമാനം ആണ് ഈ പറഞ്ഞ 8 കോടി ജനം. അതേസമയം 7 കോടി ദരിദ്രർ ഉള്ള നൈജീരിയയിൽ അവരുടെ ജനസംഖ്യയുടെ 33 ശതമാനം ആണ് അവിടുത്തെ പട്ടിണി പാവങ്ങൾ. അതായത് 20 കോടി ജനങ്ങളിൽ 7 കോടി ജനവും ദരിദ്രരാണ് എന്നതാണ് വാസ്തവം. ഇന്ത്യയിലെ വാഹനാപകടങ്ങളുടെ എണ്ണം എടുത്താലും ഇന്ത്യയിൽ ഉള്ള ക്രിമിനലുകളുടെ എണ്ണം എടുത്താലും ഒക്കെ തന്നെ നമ്മൾ കൂടുതലായിരിക്കും കാരണം നമ്മുടെ ജനസംഖ്യാ അത്രത്തോളം വലുതാണ്. അതിനാണ് നമ്മൾ ശതമാനം നോക്കുന്നത്. അപ്പോഴാണ് നമ്മക്ക് ഒരു ഫെയർ കമ്പാരിസൻ സാധിക്കുക. ഇവിടെ അരുൺ കുമാറിനെ പോലെ ഒരു സ്വതന്ത്ര ചിന്തകൻ ഇത്തരം നുണപ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് രാഷ്ട്രീയ സത്യസന്ധത ഇല്ലാത്തതുകൊണ്ടാണ്.''- പ്രവീൺ രവി ചൂണ്ടിക്കാട്ടുന്നു.
അദാനി വളർന്നത് എങ്ങനെ?
അദാനിയുടെ വളർച്ചയെക്കുറിച്ചും പ്രവീൺ രവി വിശദമായി എഴുതുന്നു. 'ഇനിയും അദാനിയുടെ വളർച്ച നമുക്ക് നോക്കാം. അദാനി എന്റർപ്രൈസസിന്റെ കീഴിൽ നിരവധി സബ്സിഡറി കമ്പനികൾ ആരംഭിച്ച് കമ്പനികളെ ഓരോന്നും സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഷെയർ വാങ്ങിച്ചും അതിന്റെ വില ഉയർത്തിയും മാർക്കറ്റിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയും ഇതേ ഷെയറുകൾ ബാങ്കിൽ സെക്യൂരിറ്റിയായി നൽകിയും ലഭിക്കുന്ന ലോണിന്റെ ബലത്തിൽ ആണ് അദാനി വളർന്നത്.
ഇവിടെ അദാനിയുടെ വളർച്ചയ്ക്ക് രണ്ടുകാര്യങ്ങൾ സഹായകരമായിട്ടുണ്ട്. ഒന്ന് വളരെ അഗ്രസീവ് ആയ വെൽത്ത് മാനേജ്മെന്റ്. രണ്ട് ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിൽ അദാനിക്കുള്ള ആക്സസ്. അദാനിക്ക് ആക്സസ് കൊടുക്കരുത് എന്നല്ല അദാനിക്ക് ലഭിക്കുന്നതുപോലെ ബാക്കി എല്ലാവർക്കും ആക്സസ് ലഭിക്കണം എന്നതായിരിക്കണം നമ്മൾ പറയേണ്ടത്. പകരം ഒരുത്തനും കൊടുക്കരുത് എന്ന നിലപാടാണ് ഇവിടെയുള്ള ഇടതന്മാരുടെ സ്ഥിരം നിലപാട്.
ഇന്ത്യയിലെ ബാങ്കുകൾ ഇൻഡസ്ട്രിയൽ ലോൺ കൊടുക്കുന്നതിൽ ചൈനയെക്കാളും വിയറ്റ്നാമിനേക്കാളും എന്ന് വേണ്ട പല എമർജിങ് കൺട്രികളെക്കാളും വളരെ പിന്നിലാണ്. നമ്മുടെ ലോണുകളിൽ ഭൂരിഭാഗവും പേഴ്സണൽ ലോണും കാർഷിക ലോണുമാണ്. ഒരു സ്ഥാപനം തുടങ്ങിയാൽ അതിന് വേണ്ട മൂലധനം സ്വരൂപിക്കാൻ വേണ്ടി ഈ നാട്ടിലെ സാധാരണ ജനങ്ങൾ ബ്ലേഡ് പലിശയ്ക്ക് വായ്പയെടുത്താണ് പലപ്പോഴും കാര്യങ്ങൾ നടത്തുന്നത്. ഇതിനെയാണ് ചോദ്യം ചെയ്യേണ്ടത്, നമ്മുടെ നാട്ടിലെ സാധാരണ സംരംഭകർക്കും വളരെ എളുപ്പം ക്രെഡിറ്റ് ലഭിക്കുന്ന രീതിയിൽ ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തെ കൂടുതൽ സുതാര്യമായി കൊണ്ട് പോകുന്നതിന് വേണ്ടി ശ്രമിക്കുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളിൽ കൂടി മാത്രം ബാങ്കുകളിൽ നിന്ന് ലോൺ കിട്ടുന്ന ഈ അവസ്ഥക്ക് എതിരെ ആണ് സംസാരിക്കേണ്ടത്.
അദനിക്കും അംബാനിക്കും ഒക്കെ വളരെ എളുപ്പം ലോൺ കിട്ടുന്നത് അവർക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതുകൊണ്ടാണ്, ഇതേ കാരണങ്ങൾ കൊണ്ടാണ് സഹകരണ ബാങ്കിൽ നിന്ന് പലപ്പോഴും പാർട്ടി അനുഭാവികൾക്ക് വളരെ എളുപ്പം ലോൺ കിട്ടുന്നത്. എന്നാൽ സാധാരണക്കാരൻ ലോണിന് വേണ്ടി ചെന്നാൽ അവന്റെ മുമ്പിൽ കൈ മലർത്തി കാണിക്കുകയാണ് പലപ്പോഴും പൊതുമേഖല ബാങ്കുകൾ ഉൾപ്പെടെ ചെയ്തിരുന്നത്. ഈ അവസ്ഥക്ക് മാറ്റം വരുത്തണം എന്ന് പറയാൻ ഉള്ള സാമ്പത്തിക സാക്ഷരത ഇല്ലാത്ത ആളുകൾ ആണ് കോർപ്പറേറ്റുകൾക്ക് കൊടുക്കരുത് എന്ന് പറഞ്ഞു നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കിട്ടാകടം പെരുകി കിടക്കുന്നത് പൊതുമേഖല ബാങ്കുകളിലാണ്, ഇതേ ആളുകൾ തന്നെ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ രംഗത്തുവരുന്നു. അതായത് രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും അവരുടെ സിൽബന്ധികൾക്കും മാത്രം ആക്സസ് ഉള്ള ഒരു ക്രെഡിറ്റ് മേഖല ഇതാണ് ഇന്ദിരാഗാന്ധി ബാങ്കുകൾ ദേശസാൽക്കരിച്ചതിലൂടെ ഉണ്ടായത്. ഇതിനെയാണ് അംബാനിയും അദാനിയും വിജയ് മല്യയും ഒക്കെ സൗകര്യപൂർവ്വം ഉപയോഗിച്ച് കൊണ്ടുപോകുന്നത്.
നിങ്ങൾക്ക് ഇപ്പോഴും ഈ രാജ്യത്തെ പ്രശ്നങ്ങൾ എന്തെന്നും അതിനെ പരിഹരിക്കേണ്ടത് എങ്ങനെ ഒന്നും യാതൊരു ബോധവുമില്ല, ആകെ അറിയാവുന്നത് ഇതുപോലെ കുറെ ചപ്പടാച്ചികൾ അടിച്ചു വിടാനാണ്.''- പ്രവീൺ രവി ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്