ജനത കർഫ്യൂ ടെസ്റ്റ് ഡോസാക്കിയ കേന്ദ്രം മോദിയെ മുന്നിലിറക്കി കോവിഡിന്റെ ഭീതി ജനങ്ങളോട് തുറന്നു പറഞ്ഞു ലോക്ക് ഡൗണിലേക്ക് നീങ്ങി; 21 ദിവസം രാജ്യം അടിച്ചിടുമ്പോൾ ജനങ്ങളോട് വീട്ടിലിരിക്കാൻ പറഞ്ഞ പ്രധാനമന്ത്രി അതിജീവന പാക്കേജുകൾ പ്രഖ്യാപിക്കാത്തതിൽ ആശങ്ക; ഏറ്റവും കഷ്ടത്തിലാകുക നിത്യവൃത്തിക്ക് കേണ്ടി കൂലിപ്പണി എടുക്കേണ്ടുന്ന പാവങ്ങൾ തന്നെ; അവതാളത്തിലായ ദിവസവേതന തൊഴിലാളികൾക്ക് പാക്കേജുകൾ പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തുണ്ടാകുക പട്ടിണി മരണങ്ങൾ; ലോക്ക് ഡൗണിൽ നിറയുന്ന ആശങ്കകൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യത്തെ ഒരേയൊരു സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം ബോളിവുഡ് താരങ്ങളല്ല, മറിച്ച് നരേന്ദ്ര മോദി എന്നു തന്നെയാണ്. കേരളത്തിലും മറ്റിടങ്ങളിലും എതിർപ്പുകൾ ഉണ്ടെങ്കിലും ഹിന്ദി ഹൃദയഭൂമിയുടെ നായകൻ മോദി തന്നെയാണ്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തി ആദ്യം ജനതാ കർഫ്യൂ പ്രഖ്യാപിച്ചതും അതിനെ ടെസ്റ്റ് ഡോസാക്കിയ ശേഷം കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും. 21 ദിവസം നീളുന്ന ലോക്ക് ഡൗണിന്റെ പ്രധാന്യം എടുത്ത പറഞ്ഞു കൊണ്ടായിരുന്നു നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജനങ്ങൾ എന്തുകൊണ്ട് വീ്ട്ടിലിരിക്കണം എന്ന കാര്യത്തിലാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. അതേസമയം തന്നെ ഈ ദിവസങ്ങളിൽ രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനും മറ്റ് പ്രതിസന്ധികൾ ഒന്നും ഇല്ലാതിരിക്കാനുമുള്ള പ്രഖ്യാപനങ്ങൾ മോദിയിൽ നിന്നും ഉണ്ടാകാത്തത് ആശങ്കയ്ക്കും ഇട നൽകുന്നു.
മോദി രാജ്യത്തോട് പറയുന്ന വിഷയത്തിന്റെ ഗൗരവം ജനങ്ങങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. അതേ സമയം തന്നെ 21 ദിവസം നീണ്ട സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ ക്ഷേമപദ്ധതികളും ഉത്തേജന പ്രക്രിയകളും നടത്തേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോൾ തന്നെ അവതാളത്തിലായ ദിവസവേതന തൊഴിലാളികൾക്ക് കാര്യക്ഷമമായ പാക്കേജുകൾ അടിയന്തരമായി പ്രഖ്യാപിക്കേണ്ടി വരും. അല്ലെങ്കിൽ മറ്റൊരു പ്രതിസന്ധിയായി ഇത് രൂപപ്പെടും. ഇക്കാര്യത്തിൽ കേന്ദ്രം ശ്രദ്ധിക്കണമെന്ന ആവശ്യം ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു. അ്ല്ലാത്ത പക്ഷം രാജ്യത്ത് പട്ടിണി മരണങ്ങൾ ഉണ്ടായാൽ പോലും അത്ഭുതപ്പെടാനില്ലെന്നും അഭിപ്രായം ഉരുന്നുണ്ട്. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയതു പോലൊരു ഉറപ്പ് മോദിയിൽ നിന്നും പ്രതീക്ഷിച്ചവരും നിരാശയിലാണ്.
കർഫ്യൂവിന് സമാനമായിരിക്കും ഈ ലോക്ഡൗണെന്നും നിർദേശങ്ങൾ പൂർണ്ണമായും പാലിക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി തന്നെ ഊന്നിപറഞ്ഞിട്ടുണ്ട്. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടികൾ നേരിടേണ്ടി വരും. ഒരുവിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്ന് തന്നെയാണ് പ്രധാമന്ത്രിയുടെ വാക്കുകളിൽ കൂടി വ്യക്തമാകുന്നത്. ഞായറാഴ്ച നടന്ന ജനതാ കർഫ്യൂ നടത്തിയപ്പോൾ അവശ്യ സേവനങ്ങൾ അതേ പടി തുടരും.
കർഫ്യൂവിന് തുല്യമായിരിക്കും അടച്ചുപൂട്ടലെന്ന് പ്രധാനമന്ത്രി തന്നെ പറയുമ്പോൾ കർശന നിയമങ്ങളായിരിക്കും സർക്കാർ നടപ്പിലാക്കുക എന്നുറപ്പാണ്. നിർണ്ണായക സാഹചര്യങ്ങളിൽ മാത്രമാണ് സാധാരണ കർഫ്യൂ ഏർപ്പെടുത്തുക. രാജ്യസുരക്ഷ ,പൗരന്മാരുടെ സുരക്ഷിതത്വം എന്നിവ ഹനിക്കപ്പെടുമ്പോൾ ഗവൺമെന്റ് പ്രഖ്യാപിക്കുന്ന കർശന നിയമമാണിത്. സംഘം ചേരലുകൾ ,ആഘോഷങ്ങൾ,യാത്ര തൊഴിൽ മേഖല എന്നിങ്ങനെ സകലജനസമ്പർക്ക ഇടങ്ങളിലും വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്യാൻ കർഫ്യൂവിലൂടെയാകും.
ഇതിന്റെ ആദ്യപടിയായിട്ടാണ് നേരത്തെ പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ചത്. ഭാഗികമായി ഇത് വിജയം കണ്ടു. അതിന് ശേഷം മിക്ക സംസ്ഥാനങ്ങളിലും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പലയിടങ്ങളിലും ജനങ്ങൾ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടായിരുന്നു. പലരും അടച്ചുപൂട്ടലിനെ ഗൗരവമായി എടുക്കുന്നില്ലെന്നും സംസ്ഥാനങ്ങൾ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മോദി കഴിഞ്ഞ ദിവസം ട്വിറ്റിറിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് കേരളത്തിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. ആറ് സംസ്ഥാനങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇന്ന്കൂടുതൽ ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കേരളത്തിലും പലയിടങ്ങളലും ആളുകൾ നിർദേശങ്ങൾ ലംഘിച്ച് റോഡുകളിലും മറ്റുമിറങ്ങുകയുണ്ടായി. നൂറോളം പേർക്കെതിരെ പൊലീസ് കേസെടുക്കുയും ചെയ്തിട്ടുണ്ട്. രാജ്യമൊട്ടാകെ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തമാക്കിയ സ്ഥിതിക്ക് നിയമം ലംഘിക്കുന്നവർ കൂടുതൽ ശക്തമായ നടപടി നേരിടേണ്ടി വരും.
ഈ നിമിഷം നിങ്ങൾ എവിടെയാണോ അവിടെ തന്നെ നിങ്ങൾ തുടരുക. പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബത്തിലുള്ള ഒരാൾ എന്ന നിലയ്ക്കാണ് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നത്. നിങ്ങളുടെ ഒരു ചുവട് പോലും കൊറോണയ്ക്ക് വഴിയൊരുക്കിയേക്കാം എന്നായിരുന്നു മോദി രാജ്യത്തോട് ഊന്നിപറഞ്ഞ കാര്യം. സാമൂഹിക ഉത്തരവാദിത്തമാണ് ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൊറോണയുടെ വ്യാപനം എത്രത്തോളം നിയന്ത്രിക്കാനാവുമെന്ന് മാത്രമാണ് നമുക്ക് ഇനി നോക്കാനുള്ളത്. ഓരോ ചുവടും ശ്രദ്ധിച്ചുവേണം ഇനി നമ്മൾ നീങ്ങേണ്ടത്.
കഴിഞ്ഞ വ്യാഴാഴ്ച മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു രോഗവ്യാപനത്തെ തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ മുന്നോടിയായി ഞായറാഴ്ച ജനത കർഫ്യു ആചരിക്കാൻ ആഹ്വാനം ചെയ്തത്. രാജ്യവ്യാപകമായി ഇതിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ മിക്കവാറും സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായി. ഇതിന് പുറമെ രാജ്യത്തുകൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പ്രഖ്യാപനം. സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കാര്യമായെടുക്കാതിരിക്കുന്ന പശ്ചാത്തലത്തിൽ മോദി മുമ്പ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങൾ കർശനമാക്കാൻ സംസ്ഥാനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വികസികത രാജ്യങ്ങൾ പോലും മഹാമാരിക്കു മുന്നിൽ തകർന്നു നിൽക്കുന്നു. സാമൂഹ്യ അകലം പാലിക്കൽ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാർഗം. എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണം. ചിലരുടെ അനാസ്ഥ രാജ്യത്തെ തന്നെ അപകടത്തിലാക്കുന്നു. നടപടികൾ എല്ലാമെടുത്തിട്ടും രോഗം പടരുന്നുവെന്നും മോദി പറഞ്ഞു. വ്യാജവാർത്തകളും കൊറോണയ്ക്കൊപ്പം വ്യാപിക്കുന്നുണ്ട്. ഇത് നിങ്ങളെ ബാധിക്കേണ്ടതില്ല. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ ഒരിക്കലും കഴിക്കരുത്. വലിയ അപകടങ്ങളിലേക്കാണ് അത് നിങ്ങളെ കൊണ്ടുപോവുക.21 ദിവസം വളരെ ദൈർഘ്യമേറിയ സമയമാണ്. എന്നാൽ ഇത് നിങ്ങളുടേയും കുടുംബത്തിന്റേയും ജീവൻ രക്ഷിക്കാനുള്ള സമയം കൂടിയാണ്. എനിക്ക് നിങ്ങളെ വിശ്വാസമാണ്. എല്ലാവരും ഇത് പാലിക്കണം. രാജ്യത്തെ രക്ഷപ്പെടുത്തണം, പ്രധാനമന്ത്രി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്