കരഞ്ഞുപറഞ്ഞപ്പോഴും ആശുപത്രിയിൽ കയറാൻ നൂറുഫോർമാലിറ്റികൾ; മണിക്കൂറുകൾ കാത്തിരുന്ന് മടുത്തപ്പോൾ 28 കാരൻ മുകുളിന്റെ അമ്മയുടെ മരണം കൊണ്ടുവന്ന ഓട്ടോയിൽ; ഭാര്യയുടെ കൈയും പിടിച്ച് ആശുപത്രിക്ക് വെളിയിൽ ശ്വാസം കഴിക്കാൻ വിഷമിക്കുന്ന സുരീന്ദർ; ഡൽഹിയിലെ കാഴ്ചകൾ ഇതെങ്കിൽ അമ്മയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്ന മകനും മരുമകനും ആന്ധ്രയിൽ; രണ്ടാംതരംഗം താറുമാറാക്കുന്ന ഇന്ത്യൻ ജീവിതങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രണ്ടാം കോവിഡ് തരംഗത്തിൽ രാജ്യതലസ്ഥാനത്ത് ഞെട്ടിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും. അടിയന്തര ചികിത്സ കിട്ടാതെ ഒരു 28 കാരന്റെ അമ്മ ഓട്ടോയിൽ കിടന്ന് മരിച്ചത് ഹൃദയഭേദകമായ കാഴ്ചയായി. ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് കൈകാര്യം ചെയ്യുന്ന ദക്ഷിണ ഡൽഹിയിലെ സർദാർ വല്ലഭായ് പട്ടേൽ കോവിഡ് സെന്ററിൽ പ്രവേശിപ്പിക്കാനാണ് മുകുൾ വ്യാസ് അമ്മയെ ഓട്ടോയിൽ കൊണ്ടുവന്നത്. എന്നാൽ, ഗേറ്റുകൾ തുറന്നില്ല. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ അമ്മ ഓട്ടോയിൽ വച്ച് തന്നെ മരണമടഞ്ഞപ്പോൾ അയാൾ ഫുട്പാത്തിലിരുന്ന് വിതുമ്പി. അതല്ലാതെ എന്തുചെയ്യാൻ. 52 കാരിയായ കിരൺ വ്യാസാണ് മരണമടഞ്ഞത്. മുകുളിന്റെ സഹോദരൻ അമ്മയുടെ നെഞ്ചിൽ ഇടിച്ച് ഹൃദയമിടിപ്പ് പുനരുജ്ജീവിപ്പിക്കാൻ നോക്കി. എല്ലാം വൈകിയിരുന്നു.
' അവരാണ് എന്റെ അമ്മയെ കൊന്നത്. ഇനി ഞാൻ അമ്മയെ എവിടേക്ക് കൊണ്ടുപോകും. ഞാൻ ഇവിടെ മണിക്കൂറുകൾ കാത്തിരുന്നു. അവർ ഓരോ ഫോർമാലിറ്റികൾ പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. മെസേജ്, വാട്സാപ്പ്...ഞാൻ അലറിവളിച്ചു...സഹായത്തിനായി..ആരും വിളികേട്ടില്ല. ഇപ്പോൾ എന്റെ അമ്മ വിട്ടുപോയി'-മുകുൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
എന്താണ് മുകുളിന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തടസ്സമായത്. പല കാര്യങ്ങളുടെ കൂട്ടത്തിൽ ജില്ലാ നിരീക്ഷണ ഓഫീസറുടെ റഫറൻസ് വേണമായിരുന്നുവത്രേ. ഒരാൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ ഇത്തരം നൂറു ചിട്ടവട്ടങ്ങളിലൂടെ പോകാൻ കഴിയുമോ..മണിക്കൂറുകൾ അധികാരികളോട് സംസാരിച്ച് നിരാശനായതിന്റെ അനുഭവം അയാൾ പറഞ്ഞുകൊണ്ടേയിരുന്നു.
രാവിലെ 10 മണി മുതൽ രണ്ടുമണി വരെ സർദാർ വല്ലഭായ് പട്ടേൽ കോവിഡ് സെന്ററിൽ ആകെ താറുമാറായ അവസ്ഥയായിരുന്നു. 500 ബെഡ്ഡുള്ള ആശുപത്രിയിൽ, രോഗികളെ പ്രവേശിപ്പിക്കാനായി ബന്ധുക്കൾ കാത്തുകെട്ടിക്കിടന്നു. മറ്റൊരു രോഗി 40 കാരനായ സുരീന്ദർ സജ്വാൻ ശ്വാസം കഴിക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഫുട്പാത്തിൽ ഭാര്യയുടെ കൈയും പിടിച്ച് അയാൾ ഇരുന്നു. സമീപത്തായി ബന്ധുക്കൾ ആരെയൊക്കെയോ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. സെന്ററിൽ ഐസിയുവോ, വെന്റിലേറ്ററോ ഇല്ലാത്തതുകൊണ്ട് ഓക്സിജൻ ലെവൽ 85 ൽ താഴെയുള്ളവരെ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നില്ല. സുരീന്ദറിന്റെ ശ്വാസം മൂട്ടൽ കൂടിക്കൊണ്ടിരുന്നു.
ഡോക്ടർമാർക്ക് നേരേ ആക്രമണം
ഡൽഹി:യിൽ അപ്പോളോ ആശുപത്രിയുടെ പുറത്തായിരുന്നു സംഭവം. രാവിലെ എട്ടിനും പത്തിനും ഇടയ്ക്ക്. എമർജൻസി വാർഡിൽ 67 കാരി മരിച്ചതോടെയാണ് ബന്ധുക്കൾ ഡോക്ടർമാർക്കെതിരെ തിരിഞ്ഞത്. ആശുപത്രിയിൽ ഐസിയു ബെഡ്ഡുകൾ ഒന്നും ലഭ്യമായിരുന്നില്ല. പൊലീസ് ഒരുമണിക്കൂർ കഴിഞ്ഞാണ് എത്തിയത്. ആർക്കും കാര്യമായ പരിക്കൊന്നും ഏറ്റില്ല എന്നു പറഞ്ഞ് സംഭവം നിസ്സാരമാക്കുകയും ചെയ്തു.
അമ്മയുടെ മൃതദേഹം കൊണ്ടുപോയത് ബൈക്കിൽ
ആന്ധ്രയിലെ ശ്രീകാകുളത്ത്, കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചപ്പോൾ മകനും മരുമകനും ചേർന്ന് മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത് ബൈക്കിൽ. അൻപത് വയസുകാരിയായ വീട്ടമ്മയെ കോവിഡ് ലക്ഷണങ്ങളോടെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ വൈകാതെ നില ഗുരുതരമാകുകയും മരണമടയുകയുമായിരുന്നു.
ശ്രീകാകുളത്തെ മണ്ഡസ മണ്ഡൽ ഗ്രാമവാസിയായ വീട്ടമ്മയുടെ മൃതദേഹം കൊണ്ടുപോകാൻ മകനും മരുമകനും ആംബുലൻസോ മറ്റ് വലിയ വാഹനങ്ങളോ ലഭിക്കുമോയെന്ന് അന്വേഷിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും വണ്ടി ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും മൃതദേഹം ശ്മശാനത്തിലേക്ക് ബൈക്കിൽ കയറ്റി പോകുകയായിരുന്നു.കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായ സമയത്ത് ആന്ധ്രാ പ്രദേശ് സർക്കാർ 104 മെഡിക്കൽ യൂണിറ്റുകളും 1088 ആംബുലൻസുകളും പുറത്തിറക്കിയിരുന്നു. എന്നിട്ടും ഇത്തരം ദാരുണ സംഭവങ്ങൾ സംസ്ഥാനത്ത് തുടരുകയാണ്.
ആശുപത്രികളിലെ ജനക്കൂട്ടം ഇന്ത്യക്ക് തിരിച്ചടിയെന്ന് ലോകാരോഗ്യ സംഘടന
ജനങ്ങൾ അനാവശ്യമായി ആശുപത്രിയിലേക്കെത്തുന്നത് ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കാൻ കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധിച്ച 15 ശതമാനത്തിൽ താഴെ രോഗികൾക്ക് മാത്രമെ ആശുപത്രികളിലെ പരിചരണം ആവശ്യമുള്ളൂ. അതിനെക്കാൾ കുറച്ച് പേർക്കു മാത്രമേ ഓക്സിജൻ ആവശ്യമായി വരുന്നുള്ളുവെന്നും ഡബ്ല്യൂഎച്ച്ഒ വക്താവ് താരിക് ജസാറെവിക് പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ പ്രധാന പ്രശ്നം ധാരാളം പേർ ആശുപത്രികളിലേക്ക് എത്തുന്നു എന്നതാണ്. വിദഗ്ധ ഉപദേശമോ കൃത്യമായ വിവരങ്ങളോ ലഭിക്കാത്തതു കൊണ്ടാണ് അവർ ആശുപത്രികളിലേക്ക് എത്തുന്നത്. ഗുരുതര രോഗമില്ലാത്തവരെ വീടുകളിൽതന്നെ ചികിത്സ നൽകുകയും നിരീക്ഷിക്കുകയും ചെയ്യാൻ കഴിയും.
താഴെത്തട്ടിലുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങൾ തന്നെ രോഗികളെ കണ്ടെത്തുകയും അവർക്ക് വിദഗ്ധ ഉപദേശം നൽകി വീടുകളിൽതന്നെ കഴിഞ്ഞ് രോഗമുക്തി നേടാൻ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്. ഹോട്ട്ലൈൻ സംവിധാനത്തിലൂടെയും ഡാഷ്ബോർഡുകൾ വഴിയും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണം.
വലിയ ജനക്കൂട്ടങ്ങൾ അനുവദിക്കുക, തീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തുക, കുറച്ചു പേർക്കുമാത്രം വാക്സിൻ ലഭ്യമാക്കുക, വ്യക്തിസുരക്ഷയിൽ വീഴ്ച വരുത്തുക എന്നീ സാഹചര്യങ്ങൾ ഉണ്ടായാൽ ഏത് രാജ്യത്തും സ്ഥിതിഗതികൾ അതീവ ഗുരുതരമാകാം എന്നും ഡബ്ല്യൂഎച്ച്ഒ വക്താവ് മുന്നറിയിപ്പ് നൽകി.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍