Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ വൻ നഗരങ്ങളിൽ കോവിഡ് പടരുന്നത് അതിവേഗം; കോവിഡ് ബാധിതരിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിൽ; ഈ നിലയ്ക്ക് പോയാൽ കോവിഡ് നിരക്കിൽ മറ്റെല്ലാം രാജ്യങ്ങളെയും ഇന്ത്യ കടത്തി വെട്ടിയേക്കും; രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനം ഒരു ദിവസം 5000 പേർക്ക് രോഗം എന്ന നിലയിൽ; മരണ നിരക്കിൽ കുറവുണ്ടെങ്കിലും അതീവ ഗുരുതരാവസ്ഥയിലുള്ളത് 450 പേർ; രോഗമുക്തി 40 ശതമാനത്തോളം പേർക്ക്

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ വൻ നഗരങ്ങളിൽ കോവിഡ് പടരുന്നത് അതിവേഗം; കോവിഡ് ബാധിതരിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിൽ; ഈ നിലയ്ക്ക് പോയാൽ കോവിഡ് നിരക്കിൽ മറ്റെല്ലാം രാജ്യങ്ങളെയും ഇന്ത്യ കടത്തി വെട്ടിയേക്കും; രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനം ഒരു ദിവസം 5000 പേർക്ക് രോഗം എന്ന നിലയിൽ; മരണ നിരക്കിൽ കുറവുണ്ടെങ്കിലും അതീവ ഗുരുതരാവസ്ഥയിലുള്ളത് 450 പേർ; രോഗമുക്തി 40 ശതമാനത്തോളം പേർക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് മറ്റ് രാജ്യങ്ങളെയെല്ലാം കടത്തിവെട്ടി മുന്നോട്ടു പോകുന്നു. ഒരു ദിവസം ചുരുങ്ങിയത് അയ്യായിരം പേർക്കെന്ന വിധത്തിലാണ് ഇപ്പോൾ രോഗങ്ങളുടെ വർദ്ധനവ്. ഇത് രാജ്യത്തെ കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തലുകൾ. കുറഞ്ഞ മരണനിരക്ക് മാത്രമാണ് രാജ്യത്തിന് ആശ്വമായിരിക്കുന്നത്. എന്നാൽ, ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ആളുകൾ മുൻകരുതലുകൾ സ്വീകരിക്കാതെ കൂട്ടത്തോടെ തെരുവിൽ ഇറങ്ങുന്നതും മറ്റും സ്ഥിതിഗതികൾ വഷളാക്കുന്നു. രോഗമുക്തിയും ആശ്വാസം നൽകുമ്പോഴും പുതിയ കോവിഡ് രോഗികളുടെ വർധന തടയാനാകാത്തത് രാജ്യത്തിന് വൻ വെല്ലുവിളിയാണ് സമ്മാനിക്കുന്ന്ത.

കൂടുതൽ ഇളവുകൾ വന്നതോടെ വരുംദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകാനാണു സാധ്യത. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കു കടുത്ത വെല്ലുവിളിയാകും ഇനിയുള്ള നാളുകൾ. ഒരു വശത്തു രോഗമുക്തിയിൽ നില മെച്ചപ്പെടുമ്പോഴാണു പുതിയ രോഗികളുടെ എണ്ണത്തിലെ വർധന. 40% ആണ് രോഗമുക്തി. എന്നാൽ, ആകെ കേസുകളിൽ 30 ശതമാനവും ഈ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തതാണ്. പ്രതിദിന പരിശോധന ഒരുലക്ഷം കടന്നെങ്കിലും ജനസംഖ്യാനുപാതികമായി ഇതു കുറവാണ്. ഓരോ 10 ലക്ഷം പേരിലും രണ്ടായിരത്തിൽ താഴെ പേരെ മാത്രമേ ഇതുവരെ പരിശോധിച്ചിട്ടുള്ളൂ. പരിശോധനയുടെ എണ്ണം കൂട്ടിയാൽ ലോകത്തെ കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യ ഒരുപാട് മുന്നിലെത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

രാജ്യത്തു സമൂഹവ്യാപനം ഇല്ലെന്നാണ് ഇപ്പോഴും ആരോഗ്യമന്ത്രാലയത്തിന്റെ വാദം. എന്നാൽ, ചിലയിടങ്ങളിൽ പ്രാദേശിക സമൂഹവ്യാപനമുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ തന്നെ അവകാശപ്പെടുന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് രോഗബാധിതരുട എണ്ണത്തിലുണ്ടായിരിക്കുന്ന വർദ്ധനവ്. ആകെ രോഗികളിൽ 80% പേരും 30 മുനിസിപ്പൽ കോർപറേഷൻ പരിധിയിലാണ്. മുംബൈ, ഡൽഹി, അഹമ്മദാബാദ്, സൂറത്ത്, ചെന്നൈ, ജയ്പുർ തുടങ്ങിയ വൻനഗരങ്ങളിൽ വ്യാപനം കുറഞ്ഞിട്ടില്ല. രോഗവ്യാപന തോത് ഒരു ഘട്ടത്തിലും കുറഞ്ഞില്ല. ലോക്ഡൗൺ തുടങ്ങുമ്പോൾ 1000 ൽ താഴെയായിരുന്ന രോഗികളുടെ എണ്ണം. ഇപ്പോൾ ഒരു ലക്ഷം കടന്നു. വർധന നിയന്ത്രണാതീതമാകുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.

മൂന്നിലൊന്ന് രോഗികളും മഹാരാഷ്ട്രയിൽ

മുംബൈ നഗരത്തെ കോവിഡ് ശരിക്കും കീഴടക്കി കഴിഞ്ഞു. രാജ്യത്തെ മുന്നിലൊന്ന് രോഗികളും മഹാരാഷ്ട്രയിലാണ്. ഈ നില തുടർന്നാൽ ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം കോടി കടന്നേക്കാമെന്നു വിലയിരുത്തലുണ്ട്. രാജ്യത്തെ 20 കോടിയോളം പേർ 45 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. മറ്റു രോഗങ്ങളും പ്രായവും രോഗബാധ സങ്കീർണമാക്കും. വിദേശത്തു നിന്നുള്ളവരുടെ വരവും അതിഥിത്തൊഴിലാളികളുടെ പലായനവും ആശങ്ക സൃഷ്ടിക്കുന്നു. ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെടുന്നതും ഭീഷണിയാണ്.

രാജ്യത്തെ കോവിഡ് ബാധിതരിൽ അതീവ ഗുരുതരാവസ്ഥയിലുള്ളത് 450 പേർ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവർ ജീവൻ നിലനിർത്തുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു വ്യക്തമാക്കുന്നു. രോഗികളുടെ എണ്ണം 1 ലക്ഷം കടന്നപ്പോൾ 6000 പേർക്കാണു തീവ്രപരിചരണ സംവിധാനങ്ങളുടെ സഹായം വേണ്ടിവന്നത്. ആകെ രോഗികളിൽ 2.94% പേർക്കു ശ്വസന സഹായിയും 3% പേർക്കു തീവ്ര പരിചരണ സംവിധാനങ്ങളും വേണം. 39.62% ആണ് രോഗമുക്തി നിരക്ക്. ലോക്ഡൗൺ തുടങ്ങുമ്പോൾ ഇത് 7.1% മാത്രമായിരുന്നു.

മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കുന്നത് കുറവാണ്. ഓരോ ലക്ഷം പേരിലും 7.9 പേർ എന്ന നിരക്കിലാണു രോഗബാധ. ആഗോള ശരാശരി 62 ആണ്. മരണ നിരക്കിലും ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. ലോകത്ത് ഒരു ലക്ഷത്തിൽ 4.2 പേർ മരിക്കുമ്പോൾ ഇന്ത്യയിൽ 0.2 മാത്രം. രോഗികളുടെ എണ്ണം 13.6 ദിവസം കൂടുമ്പോൾ ഇരട്ടിക്കുന്നു.

കോവിഡ് 19 ബാധിച്ചത് ലക്ഷത്തിൽ 7.9 പേർക്ക്; രോഗമുക്തി 40 ശതമാനം

ഇന്ത്യയിൽ കോവിഡ് ബാധിച്ചത് ലക്ഷത്തിൽ 7.9 പേർക്കാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്താകമാനമുള്ള ജനസംഖ്യ കണക്കിലെടുത്താൽ ലക്ഷത്തിൽ 62 പേർക്കാണ് കോവിഡ് ബാധിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ നിരക്ക് 39.62 ശതമാനമാണ്. ലോകത്താകമാനം ലക്ഷത്തിൽ 4.2 പേർക്ക് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. എന്നാൽ ഇന്ത്യയിൽ ലക്ഷത്തിൽ 0.2 പേർ മാത്രമാണ് മരണപ്പെട്ടതെന്നും ലവ് അഗർവാൾ പറഞ്ഞു.

നിലവിൽ ആശുപത്രികളിലുള്ള 0.45 ശതമാനം രോഗികൾ മാത്രമേ വെന്റിലേറ്റർ സഹായത്താൽ ചികിത്സയിലുള്ളു. 2.94 ശതമാനം രോഗികൾ ഓക്‌സിജൻ സഹായത്താലും മൂന്ന് ശതമാനം പേർ ഐസിയു സംബന്ധമായ സഹായത്താലുമാണ് ചികിത്സയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ലോക്ക്ഡൗൺ ആരംഭിക്കുന്ന വേളയിൽ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ നിരക്ക് 7.1 ശതമാനം മാത്രമായിരുന്നു. രണ്ടാം ലോക്ക്ഡൗണിനിടയിൽ ഇത് 11.42 ശതമാനമായി ഉയർന്നു. പിന്നീട് ഇത് 26.59 ശതമാനത്തിലെത്തി. പുതിയ കണക്ക്പ്രകാരം രോഗം ഭേദമായവരുടെ നിരക്ക് 39.62 ശതമാനത്തിലേക്കെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആകെ രോഗികളിൽ ഇതുവരെ 42,298 പേർ രോഗമുക്തരായത് തൃപ്തികരമാണെന്നും നിലവിൽ 61,149 പേരാണ് ചികിത്സയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് വർധിക്കുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ബുധനാഴ്ച മാത്രം 2250ലധികം പേർക്ക് ഇവിടെ രോഗം ബാധിച്ചു. 65 പേർ മരിച്ചു. രാജ്യത്ത് മൂന്നിൽ ഒന്നു രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. അഞ്ചിൽ രണ്ടുമരണം സംഭവിക്കുന്നതും മഹാരാഷ്ട്രയിൽ തന്നെയാണെന്ന് മഹാരാഷ്ട്രയുടെ നില അവതാളത്തിലാക്കുന്നു. മഹാരാഷ്ട്രയിലെ 40 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്.

മഹാരാഷട്രയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2250 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടതും. രോഗികളിൽ 1372 പേരും മരിച്ചവരിൽ 41 പേരും മുംബൈയിൽ നിന്നുള്ളവരാണ്. ധാരാവി ചേരിയിൽ പുതുതായി 25 പേർക്ക് കൂടി കോവിഡ സഥിരീകരിച്ചു. കഴിഞ്ഞ മൂന്ന ദിവസത്തിനിടെ ഇവിടെ മരണം റിപ്പോർട്ട ചെയതിട്ടില്ല. ഇതോടെ, മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 39, 297 ആയും മരണം 1390 ആയും ഉയർന്നു. 24,118 പേർക്കാണ് മുംബൈയിൽ രോഗബാധിതർ. 841പേർ മരണപ്പെട്ടു.

ധാരാവിയിൽ കോവിഡ വ്യപാനം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനകളാണ് പ്രകടമാകുന്നത. പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ നാല ദിവസമായി കോവിഡ മരണമില്ല. 1378 പേർക്കാണ ഇതുവരെ ധാരാവിയിൽ രോഗം പിടിപ്പെട്ടത. 54 പേർ മരണപ്പെട്ടു. മുഴുവൻ പേരെയും പരിശോധിച്ച ആവശ്യമായവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക മാറ്റാനുള്ള നടപടി ഊർജിതമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP