തുറന്നു കാട്ടൽ കൂടുന്നുവെന്ന ആക്ഷേപത്തിനിടയിലും ഹണിമൂൺ ആഘോഷം വൈറലാക്കിയ മലയാളി ദമ്പതികളെ തേടി ബിബിസിയും എത്തി; ഹോട്ട് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ മൂലം തങ്ങൾ സൈബർ ആക്രമണം നേരിടുകയാണെന്ന് യുവ ദമ്പതികൾ
പ്രത്യേക ലേഖകൻ
ലണ്ടൻ: മറച്ചു വയ്ക്കേണ്ടത് ഒക്കെ തുറന്നു കാട്ടുന്നുവെന്ന ആക്ഷേപമാണ് കുറേക്കാലമായി മലയാളിയുടെ സദാചാര ബോധത്തെ ഇക്കിളിപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഷക്കീല സിനിമക്കാലത്തെ ഓർമ്മിപ്പിക്കും വിധം സേവ് ദി ഡേറ്റ്, ഹണിമൂൺ ഫോട്ടോഷൂട്ടുകൾ വൈറലായി മാറിയ ഇക്കാലത്ത് അത്തരം ചിത്രങ്ങൾ വഴി ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്ന മലയാളി യുവത്വത്തിന് ബ്രിട്ടൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും ശ്രദ്ധ കിട്ടി തുടങ്ങിയിരിക്കുന്നു.
ഇതോടെ കണ്ടതൊന്നുമല്ല, കാണാൻ ഇരിക്കുന്നതാകും ഇത്തരം കാഴ്ചകളുടെ സ്വർഗീയ ഭൂമിക മലയാളിക്ക് മുന്നിൽ തുറന്നിടുക എന്നോർമ്മപ്പെടുത്തി സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ പൂർണ നഗ്നതയുടെ പ്രചാര ജോലികളും ഏറ്റെടുത്തിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ചാലക്കുടിയിലെ വിവാഹ ഫോട്ടോഗ്രാഫർ ആയ അഖിൽ കാർത്തികേയൻ എടുത്ത ചിത്രങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കാൻ ബിബിസി തയ്യാറായിരിക്കുന്നത്.
രണ്ടു വർഷം മുൻപ് വവ്വാൽ ഫോട്ടോഗ്രാഫി എന്ന പേരിൽ പ്രശസ്തനായ വിഷ്ണു എടുത്ത ചിത്രങ്ങളും ബിബിസി വലിയ പ്രാധാന്യത്തോടെയാണ് വാർത്തയാക്കി മാറ്റിയത്. അന്ന് ഫോട്ടോഗ്രാഫിയിൽ വിഷ്ണു കാണിച്ച ആത്മാർത്ഥയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടിയെടുത്തതെങ്കിൽ ഇപ്പോൾ വിവാഹ ഫോട്ടോ ഷൂട്ടുകളിൽ കടന്നു വരുന്ന പുത്തൻ ട്രെന്റുകളാണ് ബിബിസി അടക്കമുള്ള അന്താരഷ്ട്ര മാധ്യമങ്ങളുടെ കണ്ണ് കേരളത്തിലേക്ക് എത്താൻ കാരണം. ഒരു പാരമ്പര്യ ഹിന്ദു വിവാഹ കാഴ്ചകൾ എന്ന പേരിൽ അഖിൽ കാർത്തികേയൻ സാമൂഹ്യ മാധ്യമങ്ങളിൽ നൽകിയ നവവരനും വധുവും നഗ്നരെന്നു തോന്നിപ്പിക്കും വിധം വലിയ ടവൽ മറയ്ക്കുള്ളിൽ എടുത്ത ചിത്രങ്ങൾ ഹൈന്ദവ സമൂഹത്തിൽ നിന്നും വലിയ തരത്തിൽ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.
ഇങ്ങനെയല്ല പാരമ്പര്യ വിവാഹ കാഴ്ചകൾ എന്നതായിരുന്നു വിമർശകരുടെ ആക്ഷേപം. ഏതായാലും വിവാദമായതോടെ ഫോട്ടോഷൂട്ടുകൾ വ്യാപകമായി ലോകമെമ്പാടും മലയാളികളുടെ ഫോണുകളിലും കാഴ്ചയുടെ വസന്തമായി പറന്നെത്തി. ഇതോടെ മാധ്യമങ്ങളും ഇതേക്കുറിച്ചു വിശദമായ വാർത്തകൾ നൽകി, ഈ സാഹചര്യത്തിലാണ് ഫോട്ടോഷൂട്ട് വിശേഷങ്ങളുമായി ബിബിസി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയത്. ഫോട്ടോകൾ പുറത്തു വന്ന ശേഷം തങ്ങൾ കടുത്ത സൈബർ ആക്രമണം നേരിടുകയാണ് എന്ന ദമ്പതികളുടെ ഭാഗമാണ് ബിബിസി പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചത്.
ബിബിസിയിൽ അടുത്തകാലത്തായി ഇത്തരം വാർത്തകൾ പതിവായി വന്നു തുടങ്ങിയതോടെ കൂടുതൽ പ്രശസ്തി ആഗ്രഹിക്കുന്നവർ ഇനിയും ഇത്തരം കാഴ്ചകളുമായി എത്തും എന്ന് വിമർശകരും ആശങ്കപ്പെടുന്നു. ബ്രിട്ടീഷ് മലയാളിയിലും വിമർശക രൂപത്തിൽ ലണ്ടനിൽ നിന്നുള്ള സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജോസ്ന ഇതേക്കുറിച്ചു എഴുതിയിരുന്നു.
എന്നാൽ ഓൺലൈൻ തെറിവിളികൾ കൊണ്ട് തങ്ങൾ ചിത്രങ്ങൾ പിൻവലിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ദമ്പതികളായ ലക്ഷ്മിയും ഋഷി കാർത്തിക്കും ബിബിസി യോട് വെളിപ്പെടുത്തിയത്. തേയില തോട്ടത്തിന്റെ പാശ്ചാത്തലത്തിൽ വെളുത്ത തുണിയിൽ പൊതിഞ്ഞ നിലയിലാണ് ഇവർ ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ ചില ഷോട്ടുകളിൽ നഗ്നതയുടെ അതിപ്രസരം ഉണ്ടായി എന്നാണ് വിമർശകരെ ചൊടിപ്പിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ഇവരുടെ ഹണിമൂൺ പ്ലാനുകൾ ഒക്കെ കോവിഡ് നിയന്ത്രണം മൂലം നഷ്ടമായിരുന്നു. തുടർന്നാണ് ഇങ്ങനെയൊരു ഐഡിയ പിറന്നതെന്നും ഇവർ പറയുന്നു.
പ്രണയവും വീട്ടുകാരുടെ സമ്മതവും ചേർന്നുള്ള വിവാഹം ആയതിനാൽ ഫോട്ടോഷൂട്ടിലേക്ക് എത്തുമ്പോൾ തങ്ങൾ തികച്ചും സ്വതന്ത്ര വ്യക്തികൾ ആയിരുന്നു എന്നാണ് ലക്ഷ്മി ബിബിസിയോട് വെളിപ്പെടുത്തുന്നത്. ജീവിതത്തിൽ സ്വാതന്ത്ര്യം ആദ്യമായി തോന്നുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്യാനാകുന്നത് രസകരമായ കാര്യം ആണെന്നും ലക്ഷ്മി തുടരുന്നു. ടെലികോം കമ്പനി ജീവനക്കാരനായ ഋഷിയും എൻജിനിയറിങ് പാസ് ഔട്ട് ആയ ലക്ഷ്മിയും ഫോട്ടോ ഷൂട്ട് വൈറൽ ആയതിനെ തുടർന്ന് ഒരേ തരത്തിൽ പ്രശസ്തിയും കുപ്രശസ്തിയും അനുഭവിക്കുകയാണ്.
''വളരെ നിയന്ത്രണത്തോടു കൂടി നടത്തിയ കോവിഡ് കാല കല്യാണം എന്ന നിലയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംബന്ധിക്കാനായത്. തങ്ങൾ വിവാഹിതരായി എന്ന് ലോകത്തെ അറിയിക്കാൻ ഏറ്റവും നല്ല വാസി ഫോട്ടോ ഷൂട്ട് ആണെന്ന് തോന്നിയതിനാലാണ് ഇങ്ങനെ ഒന്ന് പ്ലാൻ ചെയ്തത്. വളരെ റൊമാന്റിക് ആയ ചിത്രീകരണത്തിന് പല ഐഡിയകൾ തപ്പിയ ശേഷമാണ് ഇങ്ങനെ ഒന്ന് തീരുമാനിച്ചത്.'' തങ്ങൾ വൈകാരികമായ ഫോട്ടോ ഷൂട്ടിലേക്കു നടനെത്തിയത് ഋഷി ബിബിസിയോട് വിവരിച്ചത് ഇപ്രകാരമാണ്. എന്നാൽ ചിത്രങ്ങൾ ഋഷി ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തതോടെ കാര്യങ്ങൾ കൈവിടുകയായിരുന്നു. തെറിവിളിയും ഭീക്ഷണിയും അന്നുമുതൽ തുടങ്ങിയതാണ്. എവിടെ ചെന്നാലും തുറിച്ചു നോട്ടങ്ങളും കുറവല്ല. എന്നാൽ ഇതുവഴി കൂടുതൽ ബോൾഡ് ആയി ജീവിതത്തെ സമീപിക്കാനും സാധിച്ചുവെന്നും ഇരുവരും പറയുന്നു.
തങ്ങൾ പ്രശസ്തിക്കും ശ്രദ്ധ പിടിച്ചു പറ്റാനും ചെയ്ത കാര്യം എന്ന വിമർശത്തെ ഇരുവരും പുച്ഛിച്ചു തള്ളുകയാണ്. തങ്ങളുടടെ സൊകര്യതയിൽ ഒളിഞ്ഞു നോക്കാൻ സമൂഹത്തിനു വലിയ പാരന്റിങ് റോൾ ഒന്നും ഇല്ലെന്നും ലക്ഷ്മി പറയുന്നു. ചീത്ത വിളികൾ ഊടുത്താൽ കേൾക്കേണ്ടി വന്നതും ലക്ഷ്മിയാണ്. പോൺ സിനിമയിൽ അഭിനയിച്ചു കൂടെ എന്നുവരെ കേൾക്കേണ്ടി വന്നെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ചീത്ത വിളിക്കാൻ വന്നവരിൽ കുറെ സ്ത്രീകളും ഉണ്ടായിരുന്നു.
അവർ എന്റെ പഴയ ചിത്രങ്ങൾ തപ്പിയെടുത്തു സൗന്ദര്യം ഇല്ലെന്ന കുറവും കണ്ടുപിടിച്ചു കളഞ്ഞു. എന്നാൽ ഏതാനും ദിവസം കഴിഞ്ഞപ്പോൾ പിന്തുണയ്ക്കുന്നവരുടെ എണ്ണമായി കൂടുതൽ. ചീത്ത വിളിച്ചവരെയും പിന്തുണയ്ക്കാൻ വന്നവരെയും ഞങ്ങൾക്കറിയില്ല. രണ്ടും ഒരേ സമൂഹത്തിൽ നിന്നും തന്നെയാണ്. അതിനാൽ ചുരുക്കത്തിൽ ഞങ്ങൾ സംതൃപ്തരാണ് - ലക്ഷ്മി വ്യക്തമാകുന്നു.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍