'ഇനി കളി തുടങ്ങാം..എങ്കിൽ വരൂ, കളി തുടങ്ങിക്കളയാം': ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ടോയ് ഹബ്ബാകണമെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ ആഹ്വാനം ചെയ്യുമ്പോൾ ലക്ഷ്യം സ്വാശ്രയ ഭാരതം തന്നെ; എന്തും അടിച്ചേൽപ്പിച്ച് കാശ് വാരുകയും പിന്നിൽ നിന്ന് കുത്തുകയും ചെയ്യുന്ന ചൈനീസ് തന്ത്രത്തെ നേരിടാൻ കളിപ്പാട്ട വ്യവസായവും ഒരുങ്ങുന്നു; കളിപ്പാട്ട ഇറക്കുമതി കുറഞ്ഞതോടെ ചന്നപട്ടണയും കൊണ്ടപ്പള്ളിയുമെല്ലാം രാപകൽ പണിയെടുക്കുന്നു ഭാരതത്തെ ലോകത്തെ ടോയ് ഹബ്ബാക്കാൻ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഗുരുദേവ് രവീന്ദ്രനാഥ ടാഗോർ ഒരിക്കൽ പറഞ്ഞു: കുട്ടികൾക്കുള്ള ഏറ്റവും മികച്ച കളിപ്പാട്ടം എന്നാൽ അത് അപൂർണമായ ഒരുകളിപ്പാട്ടമായിരിക്കും. കളിക്കിടെ കുട്ടികൾ പൂർണമാക്കുന്ന ഒരുകളിപ്പാട്ടം. സ്വന്തം ഭാവന ഉപയോഗിച്ച് കുട്ടിക്കാലത്ത് താൻ കളിപ്പാട്ടങ്ങൾ മെനയുന്നതും കൂട്ടുകാർക്കൊപ്പം കളികൾ ഉണ്ടാക്കുന്നതും ടാഗോർ ഓർത്തെടുക്കുന്നു. എന്നാൽ, മുതിർന്നവർ ആ കളിയിൽ ഇടപെട്ടതോടെ കളിയുടെ രസം പോകുന്നു. കൂട്ടുകാരിൽ ഒരാളുടെ മാതാപിതാക്കൾ അയാൾക്ക് വിലയേറിയ ഒരുകളിപ്പാട്ടം വാങ്ങിക്കൊടുത്തതോടെയാണ് താൻ വലിയ ആളായെന്ന് കുട്ടിക്ക് തോന്നുകയും മറ്റുള്ളവരുമായി കളിക്ക് കൂടാതിരിക്കുകയും ചെയ്തത്. വിലയേറിയ ഒരുകളിപ്പാട്ടം, ഒന്നും സൃഷ്ടിക്കാനോ പഠിക്കാനോ പ്രേരിപ്പിക്കുന്നില്ല. അത് കുട്ടിയുടെ വളർച്ചയെയും സർഗ്ഗാത്മകതയെയും മുരടിപ്പിക്കുന്നു, ടാഗോർ എഴുതി. മൻ കി ബാത്തിൽ ടാഗോറിന്റെ വാക്കുകൾ പ്രധാനമന്ത്രി ഉദ്ധരിച്ചത് വെറുതയല്ല. ലോകത്തെ വലിയൊരു കളിപ്പാട്ട നിർമ്മാണ ഹബ്ബായി ഇന്ത്യയെ മാറ്റിയെടുക്കണം എന്ന ആശയത്തിന്റെ വിത്ത് പാകുകയായിരുന്നു അദ്ദേഹം. അതിർത്തിയിൽ സദാ പോരിനായി തന്ത്രങ്ങൾ മെനയുന്ന അയൽക്കാരന്റെ കളിപ്പാട്ടങ്ങളെ ആശ്രയിക്കുന്നത് നമുക്കിനി മതിയാക്കാം. അതെ കളിപ്പാട്ട നിർമ്മാണത്തിലെ രാജാക്കന്മാരായ ചൈനയോട് മല്ലിടാൻ നമുക്ക് സ്വാശ്രയത്വം ശീലിക്കാം. ഏതായാലും മൻ കി ബാത്തിലെ വലിയൊരു ഭാഗം ഇന്ത്യയെ ലോകത്തിലെ വലിയൊരു കളിപ്പാട്ട ഹബ്ബായി മാറ്റുന്നതിനെ കുറിച്ചാണ് നരേന്ദ്ര മോദി സംസാരിച്ചത്.
പാരമ്പര്യം മറക്കരുത്
പ്രാദേശികമായി കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നുവെന്ന് മോദി ഓർമിപ്പിക്കുന്നു, നല്ല കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിന് കഴിവുള്ള പ്രതിഭാശാലികൾ ഇവിടെയുണ്ട്. ഇന്ത്യയുടെ ചില ഭാഗങ്ങൾ ടോയ് ക്ലസ്റ്ററുകളായി വികസിച്ച് വരികയാണ്. കർണാടകത്തിലെ രാമനഗരത്തിലെ ചന്നപട്ടണ, ആന്ധ്ര കൃഷ്ണയിലെ കൊണ്ടപ്പള്ളി, തമിഴ്നാട്ടിലെ തഞ്ചാവൂർ, അസമിലെ ദുബാരി, യുപിയിലെ വാരണാസി- ഇങ്ങനെ പേരുകൾ നീളുന്നു. ആഗോള കളിപ്പാട്ട നിർമ്മാണ വ്യവസായം 7 ലക്ഷം കോടിയാണ്. എന്നാൽ, ഇന്ത്യയുടെ പങ്ക് തുലോം തുച്ഛം. കളിപ്പാട്ട വ്യവസായം വളരെ വിപുലമാണ്. അത് കുടിൽ വ്യവസായമായാലും, ചെറുകിട വ്യവസായമായാലും സൂക്ഷ്മ -ഇടത്തരം വ്യവസായമായാലും സ്വകാര്യ വ്യക്തികളുടെ വൻകിട വ്യവസായമായാലും ഈ പരിധിയിൽ പെടുന്നു. ഇവയെല്ലാം ഒന്നിച്ച് ചേർത്ത് മുന്നോട്ട് കൊണ്ടുപോകുകയാണ് രാജ്യത്തിന് വേണ്ടത് മോദി പറയുന്നു.
പ്രാദേശിക കളിപ്പാട്ടങ്ങളുടെ അന്തസ്സ് വീണ്ടെടുക്കണം
വിശാഖപട്ടണത്തുള്ള സി.വി.രാജുവിന്റെ ഉദാഹരണവും മോദി മൻ കിബാതിൽ പ്രത്യേകം പറയുന്നു. 'സി.വി.രാജുവിന്റെ ഗ്രാമത്തിലെ എതി-കോപ്പക്ക കളിപ്പാട്ടങ്ങൾ ഒരു കാലത്ത് വളരെ പ്രചാരമുള്ളതായിരുന്നു. ഇവ തടികൊണ്ടുണ്ടാക്കുന്നതാണെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. കൂടാതെ ഈ കളിപ്പാട്ടങ്ങൾക്ക് കോണുകൾ, കൂർത്ത ഭാഗങ്ങൾ ഉണ്ടായിരുന്നില്ല എന്നതും വൈശിഷ്ട്യമായിരുന്നു. ഈ കളിപ്പാട്ടങ്ങൾ എല്ലായിടത്തും ഉരുണ്ടിരുന്നു, അതുകൊണ്ട് കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള മുറിവേല്ക്കാനുള്ള സാധ്യതയില്ലായിരുന്നു. സി.വി.രാജു എതി-കോപ്പക്ക കളിപ്പാട്ടങ്ങൾക്കുവേണ്ടി ഇപ്പോൾ ഗ്രാമത്തിലെ കരകൗശല തൊഴിലാളികളുമായി ചേർന്ന് ഒരു തരത്തിൽ ഒരു പുതിയ മുന്നേറ്റം ആരംഭിച്ചിരിക്കയാണ്. മികച്ച ഗുണനിലവാരുമുള്ള എതി-കോപ്പക്ക കളിപ്പാട്ടങ്ങളുണ്ടാക്കി സി.വി.രാജു പ്രാദേശിക കളിപ്പാട്ടങ്ങൾക്ക് നഷ്ടപ്പെട്ടു പോയ അന്തസ്സ് വീണ്ടെടുത്തിരിക്കയാണ്. കളിപ്പാട്ടങ്ങൾക്കൊപ്പം നമുക്ക് രണ്ടു കാര്യങ്ങൾ ചെയ്യാം. നമ്മുടെ അഭിമാനകരമായ ഭൂതകാലത്തെ നമ്മുടെ ജീവിതത്തിൽ വീണ്ടും കൊണ്ടുവരാം, നമ്മുടെ സുവർണ്ണഭാവിയെ അണിയിച്ചൊരുക്കാം. ഞാൻ നമ്മുടെ സ്റ്റാർട്ടപ് ചങ്ങാതിമാരോട്, നമ്മുടെ പുതിയ വ്യവസായസംരംഭകരോട് പറയുന്നു, ഒത്തുപിടിച്ചു മുന്നേറൂ- വരൂ, ഒത്തുചേർന്ന് കളിപ്പാട്ടങ്ങളുണ്ടാക്കാം. എല്ലാവരും പ്രാദേശിക കളിപ്പാട്ടങ്ങൾക്കുവേണ്ടി ശബ്ദിക്കേണ്ട സമയമാണ്. വരൂ. നമുക്ക് നമ്മുടെ യുവാക്കൾക്കുവേണ്ടി പുതിയ രീതിയിൽ നല്ല ഗുണനിലവാരമുള്ള കളിപ്പാട്ടമുണ്ടാക്കാം. കളിപ്പാട്ടം കണ്ടാൽ കുട്ടിത്വം വിടരുന്നതും പൊട്ടിച്ചിരിപ്പിക്കുന്നതുമായിരിക്കണം കളിപ്പാട്ടം. പരിസ്ഥിതിക്കും അനുകൂലമായ കളിപ്പാട്ടം നമുക്കുണ്ടാക്കാം.
സുഹൃത്തുക്കളേ ഇതുപോലെ, ഇപ്പോൾ കമ്പ്യൂട്ടറിന്റെയും സ്മാർട്ഫോണിന്റെയും ഈ കാലത്ത്, കമ്പ്യൂട്ടർ ഗെയിംസിന്റെ വലിയ മേളമാണ്. ഈ കളികൾ കുട്ടികളും കളിക്കും, മുതിർന്നവരും കളിക്കും. എന്നാൽ ഇവയിലുള്ള കളികളിലധികത്തിന്റെയും വിഷയവസ്തു പുറത്തുനിന്നുള്ളതാണ്. നമ്മുടെ രാജ്യത്ത് എത്രയോ ആശയങ്ങളുണ്ട്, സങ്കല്പങ്ങളുണ്ട്, സമൃദ്ധമായ നമ്മുടെ ചരിത്രമുണ്ട്. അവയുടെ പശ്ചാത്തലത്തിൽ നമുക്ക് ഗെയിംസ് ഉണ്ടാക്കിക്കൂടേ? രാജ്യത്തെ യുവ ടാലന്റുകളോട് ഞാൻ പറയുന്നു, ഭാരതത്തിലും ഗെയിംസുകളുണ്ടാക്കൂ, ഭാരതത്തിന്റെ ഗെയിംസുകളുമുണ്ടാക്കൂ. പറയാറില്ലേ, ഇനി കളി തുടങ്ങാം. എങ്കിൽ വരൂ, കളി തുടങ്ങിക്കളയാം'
സ്വാശ്രയ ഭാരതത്തിന്റെ വലിയൊരു ആൽമരമായി പടർന്ന് പന്തലിക്കാം
ഓൺലൈൻ ഗെയിമുകളാകട്ടെ, കളിപ്പാട്ട നിർമ്മാണമാകട്ടെ,സ്വാശ്രയ ഭാരത പ്രചാരണത്തിൽ എല്ലാറ്റിനും മുഖ്യപങ്കുവഹിക്കാനുണ്ട്. നൂറുവർഷം മുമ്പ് ഗാന്ധിജി എഴുതി: രാജ്യത്തെ ജനതയെ അവരുടെ ആത്മാഭിമാനത്തിനെയും കരുത്തിനെയും കുറിച്ച് തിരിച്ചറിവുള്ളവരാക്കുകയാണ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുഖ്യപരിശ്രമം.
ഇന്ന് രാജ്യത്തെ സ്വന്തം കാലിൽ നിർത്താൻ നമ്മൾ പരിശ്രമിക്കുമ്പോൾ, സമ്പൂർണ ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങണം. നിസ്സഹകരണ പ്രസ്ഥാന കാലത്ത് പാകിയ ആ വിത്ത് സ്വാശ്രയ ഭാരതമെന്ന വലിയൊരു ആൽമരമായി പടർന്ന് പന്തലിപ്പിക്കാൻ നമുക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്നും മോദി ഓർമിപ്പിക്കുന്നു മൻ കി ബാത്തിൽ
ചൈനയിലെ കളിപ്പാട്ട വ്യവസായം
ചൈനയിൽ കോവിഡ് 19 പടർന്ന് പിടിച്ചപ്പോൾ ഇന്ത്യൻ കളിപ്പാട്ട വ്യവസായം തകർച്ചയെ നേരിട്ടതിന്റെ വാർത്തകൾ അനവധി വന്നിരുന്നു, വാണിജ്യമേഖല ചൈനയിൽ നിന്നുള്ള വരവ് നോക്കിയിരിക്കുന്ന പതിവായിരുന്നു ഇതുവരെ. അതിനൊരു വലിയ മാറ്റമാണ് മോദി ലക്ഷ്യമിടുന്നത്. ചൈന ഉത്പാദനം നിർത്തുമ്പോൾ ഡൽഹിയിലെ കോണോട്ട് പ്ലേസ് മാർക്കറ്റും ഉത്പന്നം കിട്ടാതെ വിഷമിക്കുന്ന കാലത്തിന് മാറ്റം വരണം.
കളിപ്പാട്ടങ്ങളുടെ വൈവിധ്യവും പ്രശ്നമാണ്. വൈവിധ്യമില്ലെങ്കിൽ കളിപ്പാട്ടങ്ങൾ വിറ്റുപോകില്ല. വെല്ലുവിളികൾ അങ്ങനെ പലതാണ്. കളിപ്പാട്ട വ്യവസായം വലിയ തോതിൽ ചൈനയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ആഗോള മാർക്കറ്റ് ഗവേഷണ സ്ഥാപനമായ IMARC ന്റെ കണക്ക് പ്രകാരം 10,000 കോടിയിലേറെ മൂല്യമുള്ളതാണ് ഇന്ത്യയിലെ കളിപ്പാട്ട വിപണി. എന്നാൽ, രാജ്യത്തെ കളിപ്പാട്ട വ്യവസായം അസംഘടിതമായതുകൊണ്ട് ഈ കണക്കുകൾ കൃത്യമാകണമെന്നില്ല. കളിപ്പാട്ട വ്യവസായം സംഘടിതമാകണമെന്നാണ് പ്രധാനമന്ത്രി സൂചിപ്പിക്കുന്നത്.
2018-19 ൽ ഇന്ത്യ 2,127 കോടിയുടെ കളിപ്പാട്ടങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 90 ശതമാനവും ചൈനയിൽ നിന്നായിരുന്നു. ഇതേസമയത്ത് തന്നെ ഹോങ്കോങ്ങിൽ നിന്നും 93 കോടിയുടെ കളിപ്പാട്ടങ്ങൾ എത്തി.ലോകത്ത് ഏറ്റവും വലിയ കളപ്പാട്ട നിർമ്മാതാക്കളായ രാജ്യമാണ് ചൈന. ഇവിടെ നിന്നു തന്നെയാണ് ഏറ്റവും കൂടുതൽ കളിപ്പാട്ടം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. കണക്കുകൾ പ്രകാരം ലോകത്ത് ആകെ നിർമ്മിക്കപ്പെടുന്ന കളിപ്പാട്ടങ്ങളുടെ 70 ശതമാനവും നിർമ്മിക്കപ്പെടുന്നത് ചൈനയിലാണ്.
ചൈനയിൽ ഏറ്റവും കൂടുതൽ വളർച്ച പ്രാപിക്കുന്ന വ്യവസായത്തിൽ ഒന്നുമാണ് ടോയ് മാർക്കറ്റ്.25 ബില്ല്യൺ മൂല്യം വരുന്ന കളിപ്പാട്ടമാണ് ചൈന 2018ൽ മാത്രം കയറ്റുമതി ചെയ്തത്.
വെല്ലുവിളികൾ ഏറെ
കോവിഡ് പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ കളിപ്പാട്ട നിർമ്മാണ വ്യവസായം, ചൈനയുമായുള്ള ലഡാക്ക് സംഘർഷവും ബഹിഷ്കരണ ആഹ്വാനവും എല്ലാമായതോടെ തകർച്ചയുടെ വക്കിലാണ്. കോവിഡിന്റെ ഫലമായി ചൈനയിൽ നിന്ന് വിതരണത്തിലുണ്ടായ പ്രശ്നങ്ങൾ, ഫെബ്രുവരിയിൽ ഇറക്കുമതി നികുതി 20 ശതമാനത്തിൽ നിന്ന് 60 ശതമാനമായി വർദ്ധിപ്പിച്ചത്, ഇറക്കുമതിക്ക് ഡബിൾ ക്വാളിറ്റി സർട്ടിഫിക്കേഷൻ -ഇതെല്ലാം വ്യവസായത്തെ ബാധിച്ചു. പിന്നീട് അതിർത്തി സംഘർഷവും.
പടിപടിയാണെങ്കിലും സ്വന്തം കാലിൽ നിൽക്കുക എന്നതാണ് വ്യവസായത്തിന്റെ ദീർഘകാലഭാവിക്ക് ഗുണകരം എന്ന ചിന്ത വ്യവസായികളിലും പച്ചപിടിച്ചുതുടങ്ങി. ബ്രാൻഡഡ് ടോയ്സിന്റെ എക്സ്ക്ലൂസീവ് ഷോറൂമകളാണ് പ്രതിസന്ധിയിൽ പെട്ടത്. മറ്റുഉത്പന്നങ്ങൾ കൂടി വിൽക്കുന്ന മാളുകളിലും മറ്റും ഈ പ്രശ്നം ഏറെയില്ല. കാരണം അവർക്ക് മറ്റ് ഉത്പ്പന്നങ്ങളിലേക്ക് വഴിമാറാം. കർണാടക ചേംബർ ഓഫ് കൊമോഴ്സിന്റെ പ്രസിഡന്റ് സിആർ ജനാർദ്ദന പറയുന്നത് ഈ പ്രതിസന്ധിക്ക് ഒരു പോസിറ്റീവ് വശമുണ്ട് എന്നാണ്. ചന്നപ്പട്ടണ കളിപ്പാട്ട വ്യവസായം ഇിന ആഗോള തലത്തിലേക്ക് ഉയരും. ഇലക്രോണിക് -ഡിജിററൽ പാർട്ടുകൾ കൂടി ചേർത്ത് ചൈനീസ് കളിപ്പാട്ടങ്ങളോട് മല്ലിടാൻ അവരും ഒരുങ്ങുകയാണ്. സാവധാനമാണെങ്കിലും സ്വാശ്രയ ഇന്ത്യ എന്ന സങ്കല്പം യാഥാർത്ഥ്യമാകുന്നതിന്റെ ശുഭലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്