ലണ്ടനിലെ മൂന്നു മലയാളി യുവതികൾ ബ്രിട്ടീഷുകാരെ ഞെട്ടിച്ചു റയിൽവേ സ്റ്റേഷനിൽ സ്വതന്ത്ര ദിന സന്ദേശവുമായെത്തി; മൂവർണ പതാകയുടെ പശ്ചാത്തലത്തിൽ തിരുവാതിര നൃത്തം അരങ്ങേറിയപ്പോൾ കണ്ടു നിന്നവരും ആഹ്ലാദത്തിൽ; വ്യത്യസ്തമായ സ്വതന്ത്ര ദിന സന്ദേശം യുകെയിൽ അരങ്ങേറിയത് ഇങ്ങനെ
കെ ആർ ഷൈജുമോൻ
ലണ്ടൻ: ദേശത്തുടിപ്പു കാത്തു സൂക്ഷിക്കുന്നവർക്കു അതെങ്ങനെയും പ്രകടിപ്പിക്കാം. ഇന്ത്യൻ ചോര ഞങ്ങളിലുണ്ട് എന്ന് അഭിമാനത്തോടെയും ആവേശത്തോടെയും ഓരോ ഭാരതീയനും പറയുന്ന ദിവസമാണ് ഇന്ന്. റിപ്പബ്ലിക് ദിനവും സ്വതന്ത്ര ദിനവും പതാക ഉയർത്തിയും ദേശ ഭക്തി ഗാനം പാടിയും ഒക്കെ ആഘോഷിക്കപ്പെടുമ്പോൾ സേവനത്തിന്റെ പാതയിൽ ദേശ ദിനങ്ങൾ ആഘോഷിക്കുവാനും തയ്യാറാകുന്നവർ ചുരുക്കമല്ല. എന്നാൽ നൂറ്റാണ്ടിലേറെ ഇന്ത്യയെ അടക്കി വാണ ബ്രിട്ടന്റെ മണ്ണിൽ, അവരുടെ മുന്നിൽ ഇന്ത്യൻ സ്വാതന്ത്രത്തിന്റെ പുലരി തുടിപ്പ് ആഘോഷിക്കാൻ തയ്യാറാകുന്ന ഇന്ത്യൻ തലമുറയുടെ ആവേശം ഒന്ന് വ്യത്യസ്തമാണ്.
ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായാണ് ഇത്തവണ ലണ്ടനിൽ ഒരു സംഘം ഇന്ത്യക്കാർ സ്വതന്ത്ര ദിന സന്ദേശം ഉയർത്തിയത്. മാതൃ രാജ്യം എഴുപതാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ അത് ബ്രിട്ടീഷ് മണ്ണിൽ വ്യത്യസ്തമായി ആഘോഷിക്കാം എന്നുറപ്പിച്ചത് ലണ്ടനിലെ ഇൻസ്പയറിങ് ഇന്ത്യൻ വുമൺ എന്ന സംഘടനയാണ്. ഉത്തരേന്ത്യക്കാർക്കു നിർണായക സ്വാധീനമുള്ള ഈ സംഘടനയിൽ രണ്ടു മലയാളി വനിതകൾ സജീവം ആയതോടെ ഇന്ത്യ എന്ന് പറയുമ്പോൾ കേരളവും അതിലുണ്ട് എന്ന് തെളിയിക്കാൻ ഉള്ള അവസരമായി മാറി സംഘടനയുടെ ഇത്തവണത്തെ സ്വതന്ത്ര ദിന ആഘോഷം.
ഇക്കഴിഞ്ഞ ജൂലായ് 29നു ലണ്ടനിലെ കിങ് ക്രോസ്സ് റയിൽവേ സ്റ്റേഷനിൽ ഇന്ത്യയുടെ തനതു നാടൻ കലാരൂപങ്ങൾ അവതരിപ്പിച്ചാണ് സംഘടനാ സ്വതന്ത്ര ദിന സന്ദേശം എത്തിച്ചത്. ഇതോടെ കേരളത്തിൽ നിന്നും അവതരിപ്പിക്കേണ്ട ഇനം തിരുവാതിരയായി നിശ്ചയിച്ചു. ഐഐഡബ്ലിയുവിൽ പ്രവർത്തിക്കുന്ന നർത്തകി കൂടിയായ ആരതി മഹേഷും സംഘടനയുടെ സാരഥികളിൽ ഒരാളായ ക്രിസ്റ്റിന ഷിജുവും ചേർന്ന് ഈ ആശയം എങ്ങനെ നടപ്പാക്കാം എന്ന ചർച്ചയായി. ഒടുവിൽ ഒരു സംഗീത പാർട്ടിയിൽ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയായ സൗമ്യ കൃഷനെ കണ്ടെത്തി കാര്യം അവതരിപ്പിച്ചതോടെ തിരുവാതിര ബ്രിട്ടീഷ് മണ്ണിൽ ബ്രിട്ടീഷുകാർക്കായി അവതരിപ്പിക്കാം എന്ന് ഉറപ്പായി. മൂവരും ചേർന്നാൽ തിരുവാതിര ആകില്ലല്ലോ, ചുരുങ്ങിയത് ആറു പേരെങ്കിലും വേണമല്ലോ എന്നായപ്പോൾ സഹായത്തിനു എത്തിയത് മലയാളികളല്ല, മറുനാട്ടുകാരാണ്. അങ്ങനെ മലയാളിയും തെന്നിന്ത്യക്കാരും നോർത്ത് ഇന്ത്യക്കാരും ചേർന്ന തിരുവാതിര സംഘം റെഡിയായി. ആരുഷി, റാംഷി റാണെ, സ്വാതി പതരെ എന്നീ മറുനാട്ടുകാരാണ് തിരുവാതിരക്കു മലയാളികളെ ലഭിക്കാതായപ്പോൾ സഹായവുമായി മൂവർ സംഘത്തിനൊപ്പം ചേർന്നത്.
ഇന്ത്യൻ കലാരൂപങ്ങൾ ഓരോന്നായി വേദിയിൽ എത്തിയപ്പോൾ ഏറ്റവും ആകർഷകമായതു തിരുവാതിര ആയിരുന്നു എന്നത് ആരതിയും ക്രിസ്റ്റീനയും സൗമ്യയും ചേർന്ന സംഘത്തിന് അഭിമാന നിമിഷങ്ങളായി. തിരുവാതിര ബ്രിട്ടീഷുകാരെ പോലെ പല വടക്കേ ഇന്ത്യക്കാർക്കും ആദ്യ കാഴ്ച ആയിരുന്നു എന്നതാണ് കൗതുകം. അതിലേറെ, കേരളത്തിന്റെ തനതു കലാരൂപം ബ്രിട്ടീഷ് മണ്ണിൽ, ഇന്ത്യൻ സ്വാതന്ത്ര്യ ആഘോഷവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാനായി എന്നതുകൊറിയോഗ്രാഫി നിർവഹിച്ച ആരതി മഹേഷിനും മറക്കാനാകാത്ത അനുഭവമാണ്.
മുംബൈയിൽ ജനിച്ചു വളർന്ന, കുട്ടനാട്ടിൽ അച്ഛനും അമ്മയ്ക്കും വേരുകളുള്ള ക്രിസ്റ്റീനയ്ക്കു മലയാളം നല്ല പോലെ വഴങ്ങില്ലെങ്കിലും തിരുവാതിര തനിക്കു നന്നായി വഴങ്ങും എന്ന് തെളിയിക്കാനായി. ആളെ കിട്ടാതെ കിങ് ക്രോസിൽ തിരുവാതിരക്കു അരങ്ങുണരില്ല എന്ന അവസ്ഥയിൽ ആളെ കൂട്ടിയ സൗമ്യക്കാകട്ടെ, കേരളവും ഈ കലാപ്രകടനം വഴി ആദരിക്കപ്പെട്ടപ്പോൾ ബ്രിട്ടീഷ് മണ്ണിൽ ലഭിക്കുന്ന അപൂർവ ആദരവും സ്വന്തം പേരിൽ കുറിച്ചിടാനായി.
യുകെയിൽ മലയാളിക്കായി ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും അവയ്ക്കു നേതൃത്വം നൽകാനായി നേതൃ ഗുണം ഉള്ള ഒട്ടേറെ പേരും ഉള്ളപ്പോൾ ഈ മൂന്നു സാധാരണക്കാരായ വനിതകൾ ചേർന്ന് നടത്തിയ പ്രവർത്തനം യഥാർത്ഥ രാജ്യ സ്നേഹത്തിന്റെ അടയാളമായി മാറുകയാണ്. യുകെയിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ശരിയാണോ എന്ന സംശയം ഉയർത്തുന്നവർക്കു, ഐ ഐ ഡബ്ല്യുവിനു നൽകാനായ ഉഗ്രൻ മറുപടിയായി കിങ് ക്രോസ്സിലെ ആഘോഷ വേദി.
എവിടെ പോയാലും മാതൃ രാജ്യത്തെ മറക്കാനാകില്ല, അതിനു മറ്റൊന്നും തടസ്സമായി മുന്നിൽ എത്തില്ല എന്ന ചിന്തയിലാണ് വ്യത്യസ്തമായ ആ ആഘോഷം സംഘടന പ്ലാൻ ചെയ്തതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ ക്രിസ്റ്റീന പറയുമ്പോൾ ആ വാക്കുകളിൽ നിറയുന്നത് ആത്മാർത്ഥ രാജ്യസ്നേഹമാണ്. തിരുവാതിര കണ്ട് ആകൃഷ്ടരായ സീ ലണ്ടൻ മേളയുടെ പ്രാമോട്ടർമാർ കിങ് ക്രോസിൽ വച്ച് തന്നെ കേരള നൃത്തം ബുക്ക് ചെയ്തത് അഭിമാനത്തോടെയാണ് മൂവരും വിവരിക്കുന്നത്. ഉത്രാട നാളിൽ ഗാംസ്ബറി പാർക്കിലാണ് പ്രശസ്തമായ സീ ലണ്ടൻ മേള അരങ്ങേറുന്നത്.
ലണ്ടനിലെ ഹാരോവിൽ താമസിക്കുന്ന ക്രിസ്റ്റീന ബിഎംഐ ആശുപത്രിയിൽ നഴ്സ് ആയാണ് സേവനം ചെയ്യുന്നത്. ഹോൺ ചർച്ചിൽ താമസിക്കുന്ന ആരതി മഹേഷ് സ്വന്തമായി ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. ബോളിവൈബ്സ് എന്ന പേരിലുള്ള ഈ നൃത്ത സ്കൂളിൽ കൂടുതലും നോർത്ത് ഇന്ത്യൻ വംശജരായ കുട്ടികളായ അണ്ണാ മലൈ യൂണിവേഴ്സിറ്റിയിൽ നിന്നും എം ടെക്ക് നേടിയ ആരതി തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ്. ലണ്ടനിലെ ഗ്രീൻ വിച്ചിൽ താമസിക്കുന്ന എംബിഎ ബിരുദധാരിണിയായ സൗമ്യ സ്വന്തം വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. പൊതു പ്രവർത്തനത്തിന് കിട്ടുന്ന സമയത്താണ് ഐ ഐ ഡബ്ലിയുമായി സഹകരിക്കുന്നത്.
ഇന്ത്യൻ ഡാൻസ് എന്നാൽ ബോളിവുഡ് എന്ന് കരുതുന്ന ബ്രിട്ടീഷുകാർക്ക് മുന്നിൽ വ്യത്യസ്തമായിരുന്നു ഐഐഡബ്ല്യുവിന്റെ പ്രകടനം. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാടൻ നൃത്ത ഇനങ്ങൾ ഒന്നൊന്നായി മണിക്കൂറുകളായി വേദിയിൽ എത്തിക്കൊണ്ടിരുന്നപ്പോൾ എത്ര മഹത്തായതും വൈവിധ്യം ആയതുമായ രാജ്യമാണ് ഇന്ത്യയെന്ന് തദ്ദേശീയർക്കു ബോധ്യപ്പെടാൻ കൂടി അവസരം സൃഷ്ടിക്കുകയായിരുന്നു ഐഐഡബ്ല്യുവിന്റെ ഉദ്യമം. ഓരോ നൃത്തവും വേദിയിൽ എത്തിക്കൊണ്ടിരുന്നപ്പോൾ ഭാരത് മാതാ കീ, ജയ് ഹോ എന്നീ മന്ത്രങ്ങൾ ഉയരവെ കാഴ്ചക്കാരും ആവേശത്തോടെ ഇന്ത്യൻ ദേശത്തുടി മുഴക്കി കൊണ്ടിരുന്നു.
വിവിധ സംസ്ഥാനക്കാർ വേദിയിൽ ഒന്നൊന്നായി എത്തിയപ്പോൾ കാശ്മീർ, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ, ഒഡീഷാ, ആസാം, തമിഴ്നാട്, തെലുങ്കാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗോവ, കേരളം, ഗുജറാത്ത് എന്നിവിടങ്ങളിലെ നാടൻ കലാരൂപങ്ങൽ, ഭരതനാട്യം, ഒഡീസി, ബംഗളി, കുച്ചുപ്പുഡി, ഡാൻഡ്യ, കുമോണി, സെമി ക്ലാസിക്കൽ, പാട്രിയോടിക്, ഭംഗ്രാ, രാജസ്ഥാനി (രാജസ്ഥാനി പാവകളി, കൽബേലിയ ഫോക്ക്, ഗൂമർ, മക്തി ഡാൻസ്), ആസാം, തിരുവാതിര എന്നീ നൃത്ത അവതരണമാണ് കിങ് ക്രോസിൽ സാധ്യമായത്.
വിവിധ സംസ്ഥാനങ്ങൾക്കായി കാശ്മീരിനെ പ്രതിനിധീകരിച്ച് 14 വയസുകാരിയായ പെൺകുട്ടി ഭൂമ്രൂ നൃത്തവും ഹരിയാനയെ പ്രതിനിധീകരിച്ച് ശിൽപാ ചൗധരിയും മിനാൽ ശർമ്മയും ചേർന്ന് ദിതാൻ ദിതാൻ ബോലെയും ഉത്തരാഖണ്ഡിനെ പ്രതിനിധീകരിച്ച് രശ്മി ശർമ്മ, പൂർണ്ണിമ ഭാഗ് മലാനി, രൂപാലി ശേലാങ്കർ അളകനന്ദ മഹാപാത്ര എന്നിവരും ദേശഭക്തിഗാനങ്ങളുമായി നിരവധി കലാകാരികളും കുച്ചുപ്പുഡി, ഭരതനാട്യം എന്നിവയും ആരതി മഹേഷ്, സൗമ്യ ജെ കൃഷ്, ക്രിസ്റ്റീന ഷിജു ജോർജ്ജ്, സ്വാതി പാതാരെ, രശ്മി റെയ്ൻ, അരുഷി മേത്ത എന്നിവർ ചേർന്ന് തിരുവാതിരയും അവതരിപ്പിച്ചു. ഇന്ത്യൻ സ്വതന്ത്ര ആഘോഷങ്ങളുടെ ഭാഗമായി ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ലണ്ടനിലെ വിവിധ വേദികളിൽ അരങ്ങേറുക.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍