സ്വാതന്ത്ര്യ ദിനത്തിൽ നുഴഞ്ഞു കയറ്റക്കാരെ കടത്തി വിടാൻ കരാർ ലംഘിച്ച് വെടിയുതിർക്കൽ; പ്രതിരോധം തീർത്ത ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടത് മൂന്ന് പാക് സൈനികർ; അഞ്ച് ഇന്ത്യാക്കാരെ കൊന്നുവെന്ന അവകാശ വാദവുമായി പാക്കിസ്ഥാനും; മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടതിന് സ്ഥിരീകരണം; ഇന്ത്യയ്ക്ക് സൈനികരെ നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ആർമിയും; നിയന്ത്രണ രേഖയിൽ യുദ്ധസമാന സാഹചര്യം; ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിലേക്കെന്ന് ആശങ്കപ്പെട്ട് ലോക മാധ്യമങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ജമ്മു കശ്മീർ: ഇന്ത്യാ-പാക് അതിർത്തിയിൽ സംഘർഷം രൂക്ഷം. കാശ്മീരിലെ ഇന്ത്യൻ ഇടപടെലും സ്വയം ഭരണാവകാശം റദ്ദാക്കലും പാക്കിസ്ഥാനെ പ്രകോപിപ്പിക്കുകയാണ്. ലോകരാഷ്ട്രങ്ങൾ ഒറ്റപ്പെടുത്തിയതോടെ പാക്കിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഉറി, രജൗരി സെക്ടറുകളിൽ പാക്കിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തെ തുടർന്നു തിരിച്ചടിച്ച് ഇന്ത്യൻ സേനയും അതിർത്തി സംരക്ഷണത്തിന് മുൻ കരുതലെടുക്കുകയാണ്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി ദേശീയ വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അഞ്ച് ഇന്ത്യൻ സൈനികരെ കൊന്നുവെന്നാണ് പാക് അവകാശവാദം. എന്നാൽ ഇത് ശരിയല്ലെന്ന് ഇന്ത്യൻ സൈന്യവും അറിയിച്ചു.
കാശ്മീരിൽ യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് ഐക്യരാഷ്ട്ര സഭയെ വിഷയത്തിൽ ഇടപെടീപ്പിക്കുകയാണ് പാക് ശ്രമം. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കാണ്. പാക്കിസ്ഥാനെ പരോക്ഷമായി ചൈന പിന്തുണയ്ക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെ കാശ്മീരിലെ വികസനത്തെ അട്ടിമറിക്കാനാണ് പാക് ശ്രമം. പാക് അധിനിവേശ കാശ്മീരും ഇന്ത്യയുടേതാണെന്നും അത് പിടിച്ചെടുക്കുമെന്നുമുള്ള വാദവും സജീവമാണ്. ഇത്തരത്തിൽ ഏകപക്ഷീയ നീക്കത്തിലൂടെ പാക്കിസ്ഥാനെ തകർക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്. ഇത് അവർക്കും അറിയാം. അതുകൊണ്ടാണ് യുദ്ധസമാനമായ സാഹചര്യം പാക്കിസ്ഥാൻ സൃഷ്ടിക്കുന്നത്. എന്നാൽ ചെറിയ പ്രകോപനത്തിനും പാക്കിസ്ഥാൻ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇന്ത്യയും പറയുന്നു. തറ്റം വരേയും ഇന്ത്യ കടക്കുമെന്നതിന്റെ തെളിവാണ് ബലാകോട്ട്. അതുകൊണ്ട് തന്നെ പാക് പ്രകോപനങ്ങൾ യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമെന്ന് ലോക രാഷ്ട്രങ്ങൾ കണക്കിലെടുക്കുന്നു. അതിനാൽ ഇന്ത്യാ-പാക് അതിർത്തിയിലെ സംഘർഷങ്ങൾ പതിവിൽ കവിഞ്ഞ പ്രാധാന്യം ലോക മാധ്യമങ്ങളും നൽകുന്നു. ഏത് നിമിഷവും നിയന്ത്രണ രേഖയിൽ യുദ്ധമെത്താമെന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിഗമനം. ലോകരാജ്യങ്ങളും ഉറ്റുനോക്കുന്നു.
പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള കശ്മീരിലെ ആദ്യ സ്വാതന്ത്ര്യദിനാഘോഷം സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും താഴ്വരയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭരണകൂടം വ്യക്തമാക്കി. ശ്രീനഗറിലെ ഷെർ ഇ കശ്മീർ സ്റ്റേഡിയത്തിലാണ് പ്രധാന ചടങ്ങുകൾ നടന്നത്. ഗവർണർ സത്യപാൽ മാലിക് പതാക ഉയർത്തി. എല്ലാ ജില്ലകളിലും സമാധാനപരമായി സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. യാതൊരുവിധത്തിലുള്ള അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ വ്യക്തമാക്കി. ഇന്ത്യൻ പതാക കാശ്മീരിൽ ഉയർന്നതാണ് പാക്കിസ്ഥാനെ ചൊടിപ്പിക്കുന്നത്. നുഴഞ്ഞു കയറ്റത്തെ ഫലപ്രദമായി ചെറുത്തതോടെ തീവ്രവാദ ആക്രമണത്തിനും സാധ്യത കുറഞ്ഞു. ഇതോടെയാണ് പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. എങ്ങനേയും നുഴഞ്ഞു കയറ്റം സജീവമാക്കാനാണ് ഇത്. എന്നാൽ രണ്ടും ഇന്ത്യൻ സേന ചെറുത്തു തോൽപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴിന് കൃഷ്ണ ഘാട്ടി സെക്ടറിലും പാക്ക് പ്രകോപനമുണ്ടായി. വൈകിട്ട് 5.30 വരെ വെടിവയ്പ് തുടർന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഇതിനിടെയാണ് ിയന്ത്രണ രേഖയിലെ വെടിവയ്പിൽ അഞ്ച് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതായി പാക്കിസ്ഥാൻ അവകാശപ്പെട്ടത്. എന്നാൽ പാക്കിസ്ഥാന്റെ വാദം ഇന്ത്യ തള്ളി. പാക്കിസ്ഥാന്റെ അവകാശവാദം വ്യാജമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഇന്ത്യൻ സൈനികരും പാക്കിസ്ഥാന്റെ മൂന്ന് സൈനികരും കൊല്ലപ്പെട്ടെന്നായിരുന്നു പാക്കിസ്ഥാൻ സൈന്യത്തിന്റെ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ അവകാശപ്പെട്ടത്. ഏതായാലും പാക് സൈനികരുടെ മരണം പാക്കിസ്ഥാൻ തന്നെ സ്ഥിരീകരിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ പാക്കിസ്ഥാൻ അതിർത്തിയിൽ കൂടുതൽ സൈനികരെ വിന്യസിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സമയങ്ങളിൽ അതിർത്തിയിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലായിരുന്നെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ലഡാക് അതിർത്തിയോട് ചേർന്ന് പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങൾ വിന്യസിച്ചിരുന്നു. ഇത് ഇന്ത്യ ഗൗരവത്തോടെ എടുക്കുകയും മുൻകരുതലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് ഫയറിങ്.
പാക്ക് അധിനിവേശ കശ്മീരിൽ ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് പദ്ധതി ഉണ്ടെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. അവസാനം വരെ ഇതിനെതിരെ പോരാടുമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാന്റെ സ്വാതന്ത്രദിനമായ 14ന് മുസാഫറാബാദിൽ നടത്തിയ സംവാദത്തിലാണ് ഇമ്രാന്റെ പ്രസ്താവന. കശ്മീരിൽ ഇന്ത്യ ഇപ്പോൾ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് ലോകത്തിന്റെ ശ്രദ്ധ മാറ്റാനാണ് ആക്രമണം നടത്താൻ പദ്ധതിയിടുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന് ഇതുമായി ബന്ധപ്പെട്ടു പൂർണവിവിരം ലഭിച്ചിട്ടുണ്ടെന്നും ഇമ്രാൻ അവകാശപ്പെട്ടു.
അതിനിടെ കശ്മീർ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിക്ക് മുൻപിൽ എത്തുന്നുവെന്നും സൂചനയുണ്ട് വെള്ളിയാഴ്ച്ച ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങൾ യുഎൻ സുരക്ഷ സമിതിയുടെ യോഗത്തിൽ ചർച്ചയാകും - വാർത്താ ഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. അടഞ്ഞവാതിൽ ചർച്ചയാണ് വിഷയത്തിൽ ഉണ്ടാകുക. ചൈന, പാക്കിസ്ഥാൻ ആവശ്യപ്പെട്ടതുകൊണ്ടാണ് വിഷയം ഐക്യരാഷ്ട്രസഭ പരിഗണിക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി ഒഴിവാക്കിയത് പാക്കിസ്ഥാൻ ചർച്ച ചെയ്യാൻ അജണ്ടയായി അവതരിപ്പിക്കും. നാളത്തെ ചർച്ചയിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകാൻ സാധ്യതകളില്ല. കാരണം പതിനഞ്ച് അംഗ സുരക്ഷ സമിതിയിൽ ചൈന പാക്കിസ്ഥാനെയും യുഎസ്എ ഇന്ത്യയെയും ആണ് പിന്തുണയ്ക്കുക എന്ന് ഏതാണ്ട് ഉറപ്പാണ്. അതുകൊണ്ട് തന്നെ കശ്മീർ വിഷയം അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിക്കാൻ പാക്കിസ്ഥാന് കഴിയും എന്നതിനപ്പുറം പ്രത്യേകിച്ച് നടപടികൾക്ക് സാധ്യതയില്ല.
ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് ഇന്ത്യൻ ഭരണഘടന അനുസരിച്ച് നൽകിയ പ്രത്യേക പദവിയും അവകാശങ്ങളും പിൻവലിക്കുന്നതായി കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചത്. ഇതോടെ സ്വയംഭരണ അധികാരവും ഇരട്ടപൗരത്വവും അടക്കമുള്ള ആനുകൂല്യങ്ങൾ കശ്മീരിന് നഷ്ടമായി. പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്രസർക്കാർ തീരുമാനം നടപ്പാക്കിയത്. കടുത്ത പ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നതുകൊണ്ട് ജമ്മു കശ്മീരിൽ ടെലഫോൺ, ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചും കർഫ്യൂ ഏർപ്പെടുത്തിയും പ്രാദേശിക നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയുമാണ് ഇന്ത്യ വിഷയം പാർലമെന്റിൽ ചർച്ച ചെയ്തത്.
ചൊവ്വാഴ്ച്ച പാക്കിസ്ഥാൻ വിദേശകാര്യവകുപ്പ് മന്ത്രി ഷാ മഹ്മൂദ് ഖുറേഷി സുരക്ഷ സമിതിക്ക് കത്ത് നൽകിയിരുന്നു. പാക്കിസ്ഥാൻ സംഘർഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇന്ത്യ പാക്കിസ്ഥാന്റെ ജാഗ്രതയെ ഇന്ത്യ ബലഹീനതയായി കാണരുത്. ഇന്ത്യ മേഖലയിൽ ബലംപ്രയോഗിച്ചാണ് തീരുമാനം എടുത്തത്. ഇന്ത്യ ഇനിയും ഇത്തരത്തിൽ പ്രകോപനം ഉണ്ടാക്കിയാൽ പാക്കിസ്ഥാൻ തിരിച്ചടിക്കും - ഖുറേഷി കത്തിൽ പറഞ്ഞു. യുദ്ധ പ്രഖ്യാപനമായാണ് ഇതിന് ലോക രാജ്യങ്ങൾ വിലയിരുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്