കാർഷിക സർവകലാശാലയിലെ സ്ത്രീപീഡനക്കേസ്: ലൈബ്രറിയിലെ താൽകാലിക ജീവനക്കാരിയെ വിരമിച്ച ഉദ്യോഗസ്ഥൻ പീഡിപ്പിച്ച കേസിൽ അടിയന്തര നടപടി; റിപ്പോർട്ട് വിസിക്ക് സമർപ്പിച്ചതോടെ കേസിൽ പൊലീസ് അന്വേഷണം; സർവകലാശാലയുടെ നടപടി മറുനാടൻ മലയാളി റിപ്പോർട്ടിനെ തുടർന്ന്
മറുനാടൻ മലയാളി ബ്യൂറോ
ൃശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ സ്ത്രീപീഡകർക്ക് ഇനി രക്ഷയില്ല. വൈസ് ചാൻസിലർ ഡോ. ചന്ദ്രബാബുവും സ്ത്രീപീഡകരായ ശാസ്ത്രജ്ഞന്മാരെ കയ്യൊഴിയുന്നു. സർവ്വകലാശാലയുടെ ലൈബ്രറിയിൽ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച സർവ്വീസിൽ നിന്ന് ഒന്നരക്കൊല്ലം മുമ്പ് വിരമിച്ച സർവ്വകലാശാല ലൈബ്രേറിയനെതിരെ ഇന്നലെ അന്വേഷണം നടന്നു. മറുനാടൻ വാർത്ത പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയിൽ നിന്നും സാക്ഷികളിൽ നിന്നും മൊഴിയെടുത്തു. യുദ്ധകാലാടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാർ ചെയ്ത് ഇന്നലെ തന്നെ സർവ്വകലാശാല രജിസ്റ്റ്രാർക്കും വീസിക്കും സമർപ്പിച്ചു. വിസി തിരുവനന്തപുരത്ത് സർവ്വകലാശാലയുടെ എക്സിക്യുട്ടീവ് കമ്മറ്റിയിൽ പങ്കെടുക്കവേ തന്നെ സത്വര നടപടിയെടുത്തു. കേസ് പൊലീസിന് കൈമാറി. പൊലീസ് ഇപ്പോൾ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തുവരുന്നു.
സർവ്വകലാശാലയിൽ ഇനിയുമൊരു സ്ത്രീയും പീഡിപ്പിക്കപ്പെടില്ലെന്നും സ്ത്രീപീഡനങ്ങൾ മുളയിലെ നുള്ളിക്കളയുമെന്നും പറഞ്ഞുകൊണ്ട് തികഞ്ഞ ആത്മവിശ്വാസത്തോടെ ഭരണം തുടങ്ങിയ സർവ്വകലാശാലയുടെ പുതിയ രജിസ്റ്റ്രാർ ഡോ. ഗീതക്കുട്ടിക്കും സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ചന്ദ്രബാബുവിനും സർവ്വകലാശാലയിലെ മുഴുവൻ സ്ത്രീജീവനക്കാരുടെയും അഭിനന്ദനങ്ങളുടെ പ്രവാഹം. ചുരുങ്ങിയ കാലയളവിന്നുള്ളിൽ പതിനഞ്ചോളം സ്ത്രീപീഡനങ്ങൾ അരങ്ങേറിയ സർവ്വകലാശാലയിൽ ഇതാദ്യമായാണ് സ്ത്രീപീഡകർക്ക് ശിക്ഷ വിധിക്കുന്നത്.
സർവ്വകലാശാലയുടെ കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലാണ് ഏറ്റവുമൊടുവിൽ സ്ത്രീപീഡനം നടന്നത്. ഈ കോളജിലെ ലൈബ്രറിയിലാണ് സ്ത്രീപീഡനം അരങ്ങേറിയത്. സർവ്വീസിൽ നിന്ന് ഒന്നര കൊല്ലം മുമ്പ് വിരമിച്ച ലൈബ്രേറിയനാണ് ലൈബ്രറിയിലെ താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ചതെന്ന ആരോപണമുയർന്നത്.
ഏകദേശം രണ്ടാഴ്ച മുമ്പ് നടന്ന സംഭവം ഇന്നലെ മറുനാടൻ മലയാളി പുരത്തുവിടുമ്പോഴാണ് സർവ്വകലാശാലയിലെ ജീവനക്കാരും പൊതുജനങ്ങളും അറിയുന്നത്. സർവ്വകലാശാല അധികാരികളെ അറിയിക്കാതെയാണ് കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ ഡീനും അഡ്മിനിസ്ട്രേട്ടീവ് ഓഫീസറും ഇരയും വേട്ടക്കാരനും കൂടി സമവായത്തിലെത്തി അവസാനിപ്പിച്ചതെന്ന ആരോപണം ശക്തമായിരുന്നു. ഇരയുടെ പരാതി കണക്കിലെടുത്ത് അവരെ ലൈബ്രറിയിൽ നിന്ന് കോളജ് ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ഓഫീസിലെ മറ്റൊരു താൽക്കാലിക പുരുഷ ജീവനക്കാരനെ ലൈബ്രറിയിലേക്ക് സ്ഥലം മാറ്റിയും പ്രശ്നം ഒതുക്കിത്തീർക്കുകയായിരുന്നു.
എന്നാൽ ഇന്നലെ മറുനാടൻ വാർത്ത പുറത്തുവന്നതോടെ സ്ഥിതി മാറി. കോളജ് അധികൃതർ രാവിലെ തന്നെ ഇരയിൽ നിന്നും ബന്ധപ്പെട്ട സാക്ഷികളിൽ നിന്നും മൊഴി ശേഖരിച്ചുകൊണ്ട് തികച്ചും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ റിപ്പോർട്ട് തയ്യാർ ചെയ്യുകയായിരുന്നു. ലൈബ്രേറിയനിൽ നിന്നും മൊഴിയെടുത്തെങ്കിലും ലൈബ്രേറിയൻ ആരോപണങ്ങൾ മുഴുവനും നിഷേധിച്ചതായാണ് അറിയാൻ കഴിയുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് തന്നെ റിപ്പോർട്ട് സർവ്വകലാശാല രജിസ്റ്റ്രാർക്കും വിസിക്കും ഓഫീസ് മുഖേനെ കൈമാറിയിരുന്നു.
ലൈബ്രറിയിൽ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരിയെ മറ്റേതെങ്കിലും ജോലിക്കായി പുറത്തേയ്ക്ക് പറഞ്ഞയച്ചതിനുശേഷമാണത്രേ വിദ്വാൻ ഈ ജീവനക്കാരിയെ ലൈബ്രറിയിൽ റാക്കുകൾക്കിടയിൽ പീഡിപ്പിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. ഈ ജീവനക്കാരി തിരിച്ചുവരുന്ന സമയത്ത് പലപ്പോഴും പീഡനത്തിന് ഇരയായ ജീവനക്കാരി കരയുന്നത് താൻ കണ്ടിട്ടുണ്ടെന്നും കൂടെ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ മൊഴിയുണ്ട്. അതേസമയം സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ലൈബ്രറിയിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ കണ്ടെടുത്ത് ബന്തവസ്സാക്കുന്നതിലും സർവ്വകലാശാല അധികൃതർക്ക് വീഴ്ച്ച സംഭവിച്ചെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ക്യാമറ ദൃശ്യങ്ങൾ കൂടി കണ്ടെടുക്കാനുള്ള നിർദ്ദേശവും വിസി കൊടുത്തതായാണ് അറിയാൻ കഴിയുനത്.
സർവ്വകലാശാലയുടെ എക്സിക്യുട്ടീവ് കമ്മറ്റി തിരുവനന്തപുരത്ത് കൂടുന്നതിനാൽ രജിസ്റ്റ്രാറും വിസിയും ഇന്നലെ സർവ്വകലാശാല ആസ്ഥാനത്ത് ഉണ്ടായിരുന്നില്ല. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വൈസ് ചാൻസിലർ ഡോ. ചന്ദ്രബാബു ബന്ധപ്പെട്ടവരുമായി ഇന്നലെ തന്നെ ഫോണിൽ ബന്ധപ്പെടുകയും കേസ് പൊലീസിനു കൈമാറാൻ വിസിയുടെ ഓഫീസിന് അടിയന്തിര നിർദ്ദേശം കൊടുക്കുകയായിരുന്നു.
തൽഫലമായി ഇന്നലെ വൈകീട്ട് തന്നെ കേസ് മണ്ണുത്തി പൊലീസിനു കൈമാറി. ഇപ്പോൾ മണ്ണുത്തി പൊലീസ് സംഭവത്തിൽ ബന്ധപ്പെട്ടവരിൽ നിന്ന് മൊഴിയെടുക്കുന്നതായാണ് അറിയാൻ കഴിയുന്നത്.
സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്നവർ തന്നെ സ്ത്രീപീഡനങ്ങളിൽ പ്രതികളാവുന്നത് സർവ്വകലാശാലയിൽ പതിവായിരിക്കുന്നു. ഏകദേശം രണ്ടു മാസങ്ങൾക്ക് മുമ്പാണ് സർവ്വകലാശാലയുടെ തന്നെ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിൽ സമാനമായ സംഭവം അരങ്ങേറിയത്. രണ്ടിടത്തും ഇരകൾ കൊടുക്കുന്ന പരാതിയിന്മേൽ ഒത്തുതീർപ്പ് നടത്തി പരാതി ഇല്ലാതാക്കുന്ന തന്ത്രമാണ് സർവ്വകലാശാല സ്വീകരിച്ചത്.
സർവ്വകലാശാലയിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരടക്കം പലരും ഇപ്പോഴും സർവ്വകലാശാലയിൽ ഇമ്മാതിരി വിലസുന്നുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, സർവ്വകലാശാലയിലെ അഴിമതിയാരോപണങ്ങളിലും കോടികളുടെ സാമ്പത്തിക ക്രമക്കേടുകളിലും പ്രതികളായവരും ഇപ്പോഴും സർവ്വകലാശാലയുടെ ഭരണതലപ്പത്തുള്ളതായും ആരോപണം ശക്തമാണ്.
അതേസമയം ഇപ്പോൾ സ്ത്രീപീഡനം നടന്ന കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ് കോളജിലെ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ പ്രതിയെന്നു സംശയിക്കുന്ന സർവ്വകലാശാല ലൈബ്രേറിയൻ കേരള സർവ്വീസ് ചട്ടപ്രകാരം 2016 ഓഗസ്റ്റ് 31 ന് 56 വയസ്സ് പൂർത്തിയാക്കി സർവ്വീസിൽ നിന്ന് വിരമിച്ച ആളാണ്. എന്നാൽ യുജിസി അനുശാസിക്കുന്ന 60 വയസ്സുവരെ സർവ്വീസ് നീട്ടിക്കിട്ടുവാൻ വേണ്ടി ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇയാൾക്ക് അന്തിമ വിധി വരുംവരേക്ക് സർവ്വീസിൽ ഉപാധികളോടെ തുടരാൻ കോടതി അനുവദിച്ചത്.
അതുകൊണ്ടുതന്നെ ഇയാൾക്കെതിരെ കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് നടപടിയെടുക്കാൻ സർവ്വകലാശാലക്ക് കഴിയില്ല. കേരള സർവ്വീസ് ചട്ടങ്ങൾ അനുസരിച്ച് ഇയാൾക്ക് സർവ്വകലാശാലയിൽ ഹാജർ രേഖപ്പെടുത്തുന്നതിനോ ശമ്പളം കൈപറ്റുന്നതിനോ സാധ്യമല്ലെന്നും അറിയുന്നു. അക്കാരണം കൊണ്ടുതന്നെ സർവ്വകലാശാലക്ക് ഇയാൾക്കെതിരെ സർവ്വീസ് ചട്ടങ്ങളനുസരിച്ച് യാതൊരുവിധ അച്ചടക്ക നടപടികളും സ്വീകരിക്കാനാവില്ല. അതു കൊണ്ടുകൂടിയാണ് കേസ് പൊലീസിനു വിടേണ്ടിവന്നത്.
ഇത്തരത്തിൽ മറ്റൊരു സർവ്വകലാശാല ലൈബ്രേറിയൻ കൂടി സർവ്വീസിൽ നിന്ന് വിരമിച്ചതിനുശേഷം സർവ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള ഹോർട്ടികൾച്ചറൽ കോളജിൽ കേരള സർവ്വീസ് ചട്ടങ്ങൾക്ക് പുറത്തുനിന്നുകൊണ്ട് ജോലി ചെയ്യുന്നുണ്ട്. നേരത്തെയും ഇമ്മാതിരി കോടതി നിർദ്ദേശാനുസരണം ജോലി ചെയ്ത സർവ്വകലാശാല ലൈബ്രേറിയന്മാരിൽ നിന്ന് പിന്നീട് അര കോടിയോളം രൂപ തിരിച്ചുപിടിക്കാൻ ഉത്തരവായിട്ടുണ്ടെന്നും അറിയാൻ കഴിയുന്നു.
അതേസമയം ഇല്ലാത്ത കസേരകളിൽ ഇരിക്കുന്നവരിൽ നിന്നാണ് കേരള കാർഷിക സർവ്വകലാശാലക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതെന്നും പറയപ്പെടുന്നു. നേരത്തെ ഫാക്കൽറ്റി ഹോസ്റ്റലിൽ നിന്ന് സ്ത്രീപീഡന വിവാദത്തെ ചൊല്ലി സ്ഥലം മാറ്റിയ ഡോ. ബി. കൃഷ്ണകുമാറിന്റെയും ഇല്ലാത്ത കസേരയാണെന്നാണ് പറയപ്പെടുന്നത്. കാർഷിക സർവ്വകലാശാലയിൽ ഡയറക്ടർ (അക്കാദമിക് ആൻഡ് പി.ജി.സ്റ്റഡീസ്) എന്ന തസ്തികയുള്ളപ്പോൾ പരീക്ഷാ കണ്‍ട്രോളറുടെ തസ്തിക അനാവശ്യമാണെന്ന വാദവും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഈ തസ്തികക്ക് സർക്കാരിന്റെ അംഗീകാരവുമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍