മെഡിക്കൽ കൗൺസിൽ ബിൽ നടപ്പിലാക്കുന്നത് ഓട്ടോ ഡ്രൈവറെ കൊണ്ട് വിമാനം ഓടിപ്പിക്കുന്നതിന് തുല്യം; ഇത് ആധുനിക വൈദ്യശാസ്ത്ര ചികിത്സാ പഠന ഗവേഷണ മേഖലകളുടെ തകർച്ചയ്ക്കു വഴിയൊരുക്കും; ബ്രിഡ്ജ് കോഴ്സുകൾ നടത്തി മുറിവൈദ്യന്മാരെ സൃഷ്ടിക്കുന്ന ഏർപ്പാടിന് കേന്ദ്രം കൂട്ടുനിൽക്കരുത്: എൻഎംസി ബില്ലിനെതിരായി ഐഎംഎയുടെ രാജ്ഭവൻ മാർച്ചിൽ പ്രതിഷേധമിരമ്പി
അരുൺ ജയകുമാർ
തിരുവനന്തപുരം: നാഷണൽ മെഡിക്കൽ കൗൺസിൽ ബിൽ പാസ്സാക്കുന്നതിനെതിരെ വൻ പ്രക്ഷോഭവുമായി ഐഎംഎയും വിദ്യാർത്ഥി സംഘടനകളും രംഗത്ത്. ബിൽ നടപ്പാക്കുന്നതിനെതിരെ ഇന്ന് ഐഎംഎ നടത്തിയ രാജ്ഭവന്മാർച്ചിൽ ബിൽ പാസാക്കുന്നതിനെതിരെ രൂക്ഷ വിമർശനങ്ങളാണുന്നയിക്കപ്പെട്ടത്. നാഷണൽ മെഡിക്കൽ കൗൺസിൽ ബിൽ നടപ്പാക്കുന്നത് ഇന്ത്യൻ ആരോഗ്യ മേഖലയിൽ തുരങ്കം വെക്കാനുള്ള പണപ്പിശാചുകളുടെ തന്ത്രം മാത്രമാണെന്ന് മാർച്ചിൽ കുറ്റപ്പെടുത്തി. എൻഎംസി നടപ്പിലാക്കുന്നത് ഓട്ടോ ഡ്രൈവറെ കൊണ്ട് എയറോപ്ലെയിൻ ഓടിപ്പിക്കുന്നതിന് സമാനമാണെന്നും ഐഎംഎ അഭിപ്രായപ്പെട്ടു. വിഷയം ഗൗരവകരമായ കണ്ട് വേണ്ട തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര ചികിത്സാ പഠന ഗവേഷണ മേഖലകളുടെ തകർച്ചയ്ക്കു വഴിയൊരുക്കുകയും അതുവഴി രോഗികൾക്ക് അവർ അർഹിക്കുന്ന ചികിത്സ നിഷേധിക്കുകയും ചെയ്യുന്ന നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ബില്ലിനെതിരെ പ്രതിഷേധം ഇനിയും ശക്തമാകുമെന്നും ഐഎംഎ മുന്നറിപ്പ് നൽകി. ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ വയ്ക്കുന്ന ദിവസമായ ഇന്ന് രാജ്യവ്യാപകമായി ഐഎംഎയുടെ നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ബന്ദിൽ കെജിഎംഒഎയും (കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ) പങ്കാളികളായി.
പൊതുജനങ്ങൾ നാഷനൽ മെഡിക്കൽ കമ്മിഷൻ ബിൽ എന്താണെന്നു മനസ്സിലാക്കണമെന്നും ജനങ്ങളുടെ ജീവനു തന്നെ അപകടം വരുത്തുന്ന വിധം കുറുക്കുവഴികളിലൂടെ ബ്രിഡ്ജ് കോഴ്സുകൾ നടത്തി മുറിവൈദ്യന്മാരെ സൃഷ്ടിക്കാനും അനർഹരായവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കളാക്കാനുമുള്ള ശ്രമം തടയണമെന്നും സംഘടന ആവശ്യപ്പെട്ടു.ആധുനിക വൈദ്യശാസ്ത്രത്തെ തകർക്കുക വഴി ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യയെ അപമാനിക്കുക കൂടിയാണ് ഇതു വഴി ചെയ്യുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന നയം ജന വിരുദ്ധമാണെന്നു തിരിച്ചറിഞ്ഞ് എല്ലാ രാഷ്ട്രീയ സംഘടനകളും യോജിച്ചു ബില്ലിനെ ശക്തമായി എതിർക്കണമെന്നും പൊതുജനാരോഗ്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും ആവശ്യമുയരുന്നുണ്ട്
ബില്ലിലെ പല വ്യവസ്ഥകളും പൊതുജനാരോഗ്യ സംവിധാനത്തെ ബാധിക്കുന്നതാണെന്നു ഐഎംഎ കേരള പ്രസിഡന്റ് ഡോ. ഇ.കെ. ഉമ്മർ പറഞ്ഞു. എംബിബിഎസ് പൂർത്തിയാക്കിയവർക്കു പ്രാക്ടീസ് ചെയ്യണമെങ്കിൽ ലൈസൻസിങ് പരീക്ഷ ആവശ്യമാണെന്ന പുതിയ ചട്ടം വിദ്യാഭ്യാസ രംഗത്തെ തകർക്കും. എൻട്രൻസ് പരീക്ഷാ മാതൃകയിലുള്ള പരീക്ഷയ്ക്കു പ്രത്യേക പരിശീലനം നേടേണ്ട സാഹചര്യമുണ്ടാകും. ക്ലിനിക്കൽ പഠനത്തെ ഇതു ബാധിക്കുമെന്നു ഐഎംഎ വിദ്യാർത്ഥി വിഭാഗം പറയുന്നു. ഇത്തരത്തിൽ ഒരു പുതിയ രീതി വരുമ്പോൾ പഠനകാലം നീണ്ട് പോകുന്ന അവസ്ഥയും 35 വയസ്സ് കഴിഞ്ഞാലും സമ്പാദിക്കാൻ പറ്റാത്ത അവസ്ഥയുമാണ് ഉണ്ടാവുക.
ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യാനുള്ള അടിസ്ഥാനയോഗ്യത എംബിബിഎസ് ആയിരിക്കണമെന്ന നിലവിലെ ചട്ടം പുതിയ ബില്ലിൽ ഇല്ലാതാക്കുകയാണെന്നും ഇത് അശാസ്ത്രീയ ചികിത്സ പ്രചരിക്കാൻ കാരണമാകുമെന്നും ഐഎംഎ അഭിപ്രായപ്പെടുന്നു.ആധുനിക വൈദ്യ ശാസ്ത്രത്തിലേക്ക് പിൻവാതിലിലൂടെ കടന്ന് വരാനുള്ള ശ്രമങ്ങൾ പണ്ട് മുതൽ തന്നെ സജീവമാണ്. ബില്ല് നടപ്പിലാക്കുന്നതിലൂടെ വ്യാജ ഡോക്ടർമാർക്ക് കടന്ന് വരവിന് എളുപ്പമാകും.
ദേശീയ തലത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ സിബിഎസ്ഇ നടത്തുന്നുണ്ട്. അതിന്റെ ആയിരത്തിലൊന്ന് മാത്രമാണ് എംബിബിഎസ് വിദ്യാർത്ഥികളുള്ളത്, എന്നിട്ടും എല്ലാ മെഡിക്കൽ പരീക്ഷകളും എംബിബിഎസ് തത്തുല്യമാക്കുന്നതിന് പകരം വേറെ ബ്രിഡ്ജ് കോഴ്സുകൾ ഏർപ്പെടുത്തുന്നതും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിൽ അഴിമതിയാണെന്ന് പറയുന്നതും കണ്ണിൽ പൊടിയിടൽ മാത്രമാണ്.മെഡിക്കൽ അസോസിയേഷനിൽ അഴിമതിയുണ്ടെങ്കിൽ സ്ഥാം മാറ്റം നൽകേണ്ടത് അത്തരം കുറ്റം ചെയ്യുന്നവർക്കാണ്.യ അല്ലാതെ അതിന്റെ പേരിൽ രാഷ്ട്രീയക്കാരെ കുത്തി നിറയ്ക്കു്നനത് കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് അംംഗീകാരം നൽകി കൈക്കൂലി വാങ്ങിക്കാനാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.
കൊളമ്പിയയിലെ ഒരു എക്കണോമിസ്റ്റാണ് എൻഎംസി തയ്യാറാക്കിയത്. അമേരിക്കയിലേയും മറ്റ് കരാജ്യങ്ങളിലേയും മാതൃക എന്നൊക്കെ പറയുമ്പോൾ ഇവിടെ അത് പ്രായോഗികമാണോ എന്ന് കൂടി പരിശോധിക്കണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു. അമേരിക്കയിൽ ഒരു ഡോക്ടർ ഒരു ദിവസം ഏഴ് രോഗികളെ മാത്രം നോക്കി വിടുമ്പേൾ ഇവിടുത്തെ ഡോക്ടർമാർ 700ഓളം പോരെയാണ് ഒരു ദിവസം നോക്കുന്നത്.പിന്നെ നെക്സ്റ്റ് എന്ന എക്സിറ്റ് പരീക്ഷ കൂടി എഴുതിയാലെ ഡോക്ടറാവുകയുള്ളുവെന്നത് ഒരു മണ്ടൻ ചിന്താഗതിയാണെന്നും ഐഎംഎ കുറ്റപ്പെടുത്തി. പഠനം കഴിഞ്ഞ് വാർഡുകളിൽ പോയി രോഗികളെ നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കേണ്ട കുട്ടികളോട് പിന്നെയും പരീക്ഷയ്ക്ക് പഠിക്കാൻ പറയുന്നത് ആത്മഹത്യാപരമാണെന്നും കുറ്റപ്പെടുത്തി.
Stories you may Like
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- നിരത്തിലിറങ്ങി ഹിജാബ് ധരിക്കുന്നത് പരിശോധിച്ച് ഇറാനിയൻ മത പൊലീസ്
- മറാത്താ വിഭാഗക്കാർക്ക് ഭാഗികമായി സംവരണം പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സർക്കാർ
- ക്യൂബയിൽ നിന്നു കൂടി കമ്മ്യൂണിസം തൂത്തെറിയപ്പെടുമോ?
- ജൂൺ 9 നകം ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് കർഷക സംഘടനകൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍