ഒരുമുറിയും കിച്ചണും ബാത്ത്റൂമും അടങ്ങുന്ന ഫ്ളാറ്റിന് വാങ്ങുന്നത് 25 ലക്ഷം; നാല് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ മുറിക്ക് ഒരാളിൽ നിന്ന് ഈടാക്കുന്നത് 60000 രൂപ; കെട്ടിപ്പൊക്കിയത് 12 അനധികൃത ഫ്ളാറ്റുകൾ; എല്ലാം തീരദേശപരിപാലന നിയമം തെറ്റിച്ചവ; രേഖകൾ ചോദിച്ചപ്പോൾ സുനാമിയിൽ ഒലിച്ചുപോയെന്ന വിചിത്ര ന്യായം; മരടിന് പിന്നാലെ അമൃതാനന്ദമയി മഠത്തിന്റെ അനധികൃത ഫ്ളാറ്റുകളും കെട്ടിടങ്ങളും പൊളിക്കാൻ നീക്കം: തീരുമാനം പാസാക്കി ആലപ്പാട് പഞ്ചായത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: മരടിൽ ഒരുപാട് കുടുംബങ്ങളെ വിഷമത്തിലാക്കിയെങ്കിലും, തീരദേശപരിപാലനനിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകളാണ് സുപ്രീംകോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ടത്. സമാനമായ കയ്യേറ്റങ്ങൾ കണ്ടെത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സിആർസെഡ് നിയമം ലംഘിച്ചതിന് നേരത്തെ തന്നെ കുപ്രസിദ്ധമാണ് അമൃതാനന്ദമയി മഠത്തിന്റെ പല കെട്ടിട നിർമ്മിതികളും. കൊല്ലം ജില്ലയിലെ ആലപ്പാട്, കുലശേഖരം, ക്ലാപ്പന പഞ്ചായത്തുകളിലായാണ് അമൃതാനന്ദമയി ആശ്രമത്തിന്റെ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇതിൽ ആലപ്പാട് പഞ്ചായത്തിൽ പെട്ട അനധികൃത ഫ്ളാറ്റുകൾ പൊളിക്കാനാണ് ഇപ്പോൾ കളമൊരുങ്ങുന്നത്. അമൃതാനന്ദമയി മഠത്തിന്റെ കൈവശമുള്ള അമൃതപുരിയിലെ അനധികൃത ഫ്ളാറ്റുകൾ പൊളിക്കാൻ ആലപ്പാട്ട് പഞ്ചായത്ത് നോട്ടീസ് നൽകും. ഇത് സംബന്ധിച്ച് തീരുമാനം പഞ്ചായത്ത് അംഗങ്ങൾ ഐക്യകണ്ഠേനെ പാസാക്കി.
പഞ്ചായത്തിലെ ധനകാര്യ വകുപ്പ് സ്റ്റാൻഡിങ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് വിഷയം ചർച്ചയ്ക്ക് എടുത്തത്. 12 ഫ്ളാറ്റുകളാണ് അനധികൃതമായി പ്രവർത്തിക്കുന്നത്. സി.ആർ.ഇസെഡ് നിയമം ലംഘിച്ച് നിർമ്മിച്ചതാണ് ഈ ഫ്ളാറ്റുകൾ. കോൺഗ്രസ്, ബിജെപി, സിപിഐ.എം പാർട്ടിയിൽ നിന്നുള്ള പഞ്ചായത്ത് അംഗങ്ങൾ ഉള്ള കമ്മറ്റിയാണ് തീരുമാനം എടുത്തത. രണ്ട്- മൂന്ന് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് നോട്ടീസ് നൽകും. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകൾ മുമ്പ് ഹാജരാക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. 12 ഫ്ളാറ്റുകളും വർഷങ്ങളായി താൽക്കാലിക കെട്ടിട നമ്പരിലായിരുന്നു പ്രവർത്തിച്ചത്.
രേഖകൾ ഹാജരാക്കാൻ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടപ്പോൾ 2004 ലെ സുനാമിയിൽ രേഖകൾ നഷ്ടപ്പെട്ടെന്ന വിചിത്രവാദമാണ് മഠം അധികൃതർ ഉന്നയിച്ചത്. അനധികൃതമായ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് മഠം അധിക്യതർ ഒരു റൂം, കിച്ചൺ, ബാത്റൂമും അടങ്ങിയ ഫളാറ്റുകൾക്ക് വാങ്ങുന്നത് നിലവിൽ 25 ലക്ഷം രൂപയാണ്. 4 വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ റൂമിന് ഒരു വിദ്യാർത്ഥിയിൽ നിന്ന് ഈടാക്കുന്നത് 60000 രൂപയാണ്. ഏക്കറോളം വ്യാപിച്ച് കിടക്കുന്ന അമൃതപുരി ആശ്രമത്തിലെ ടോയ്ലറ്റ് മാലിന്യങ്ങൾ എല്ലാം തന്നെ സംസ്ഥാനത്ത് മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് വാങ്ങിയ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ടി.എസ് കനാലിലേക്കാണ് ഒഴുക്കുന്നതെന്ന പരാതിയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
തീരദേശ പരിസ്ഥിതിയുടെ സുസ്ഥിര വികസനത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളോടെ പുതിയ CRZ നിയമങ്ങൾ സർക്കാർ ഈ വർഷം ജനുവരിയിൽ അറിയിച്ചിരുന്നു.CRZ-III (ഗ്രാമീണ മേഖല) എന്നറിയപ്പെടുന്ന സ്ഥലത്തിന് രണ്ടു പ്രത്യേക വിഭാഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 2011-ലെ സെൻസസ് പ്രകാരം 2,161 ചതുരശ്ര അടി ജനസാന്ദ്രതയുള്ള, ജനവാസം കൂടുതലുള്ള മേഖലകൾ (CRZ-IIIA), വേലിയേറ്റ രേഖ നിന്നും 50 മീറ്റർ വരെ വികസനങ്ങൾ പാടില്ലാത്ത മേഖലയാണ്. ഇത് മുൻപ് 200 മീറ്റർ ആയിരുന്നു. CRZ-IIIB കാറ്റഗറിയിൽ (ജനസംഖ്യ സാന്ദ്രതയ്ക്ക് 2,161 ചതുരശ്ര അടിയിൽ താഴെയുള്ള മേഖല) ഉള്ള മേഖലകളിൽ വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്റർ വരെ വികസനം പാടില്ലാത്ത മേഖലയായി തുടരും.പ്രധാനപ്പെട്ട തീരപ്രദേശങ്ങൾക്ക് അടുത്തുള്ള ദ്വീപുകൾക്കും, കായൽ ദ്വീപുകൾക്കും, 20 മീറ്റർ വരെയുള്ള സ്ഥലത്ത് വികസന പ്രവർത്തനങ്ങൾ പാടില്ലായെന്ന് പുതിയ നിയമം അനുശാസിക്കുന്നു.
കുലശേഖരത്തും ക്ലാപ്പനയിലും വയൽ നികത്തൽ
കുലശേഖരത്തും ക്ലാപ്പനയിലും, മഠം അനധികൃതമായി വയലുകൾ നികത്തുന്നുവെന്ന പരാതി കാലങ്ങളായുള്ളതാണ്. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ അനധികൃതമായതെല്ലാം നിയമവിധേയമാക്കുകയാണ് മഠമെന്ന് ജനകീയ മുന്നണി ആരോപിക്കുന്നു. നിലവിൽ ക്ലാപ്പന പഞ്ചായത്തിലെ പൊതു ഓട കൈയേറിയുള്ള മതിൽ നിർമ്മാണം തുടരുന്നത് കണ്ട് , ക്ലാപ്പന വില്ലേജ് ഓഫീസർക്കും, ക്ലാപ്പന പഞ്ചായത്ത് സെക്രട്ടറിക്കും ശമ്പളം നൽകുന്നത് അമൃതാ ആശ്രമമോ, സർക്കാരോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
പഞ്ചായത്തിൽ ഡേറ്റാബാങ്കിൽ ഉൾപ്പെട്ട ഏക്കർകണക്കിന് നിലംനികത്തിയും അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചെങ്കിലും പരാതി നൽകിയെങ്കിലും, ആരും തിരിഞ്ഞുപോലും നോക്കിയില്ല. ക്ലാപ്പന വില്ലേജ് ഓഫീസറുടെയും പൊലീസിന്റെയും ഒത്താശയോടെയാണ് ഇവിടെ അനധികൃതമായി നിലം നികത്തുന്നതും, കെട്ടിട നിർമ്മാണങ്ങൾ നടത്തുന്നതുമെന്ന് ജനകീയ മുന്നണി പ്രവർത്തകർ പറയുന്നു. പാവപ്പെട്ടവന് അഞ്ചു സെന്റ് നിലം നികത്താൻ രേഖകൾ കാട്ടിയാൽ പോലും അനുവദിക്കാത്ത ക്ലാപ്പന വില്ലേജ് ഓഫീസറാണ് ഇവിടെ അമൃത ആശ്രമത്തിനു മുന്നിൽ മൗനം പാലിക്കുന്നത്
ചിറക്കടവ്, കുരിക്കശേരി, കണ്ണാടിശേരി തുടങ്ങി ക്ലാപ്പന പഞ്ചായത്തിന്റെ തെക്കന്മേഖലയാണ് ആശ്രമം അധികൃതരുടെ മതിൽ നിർമ്മാണത്തിന്റെ ഫലമായി വെള്ളക്കെട്ട് മൂലം വലയുന്നത്. പൊതുഓട കൈവശപ്പെടുത്തി മതിൽ നിർമ്മിക്കുന്നത് അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ടാണ് കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കളക്ടർ സ്റ്റോപ്പ് മെമോ നൽകിയതായി പറയുന്നുണ്ടെങ്കിലും, രാത്രികാലങ്ങളിൽ അനധികൃത വയൽ നികത്തലും മതിൽ നിർമ്മാണവും തുടരുകയാണെന്ന് ജനകീയ മുന്നണി ആരോപിക്കുന്നു.
ആലപ്പാട് പഞ്ചായത്തിലാണ് മാതാ അമൃതാനന്ദമയി മഠം നിൽക്കുന്നതെങ്കിലും ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലായിട്ടാണ് മഠത്തിന്റെ സ്ഥാപനങ്ങൾ പലതും. തീരദേശ പരിപാലന നിയമമടക്കം കാറ്റിൽ പറത്തിയാണ് ഇവയിൽ ഭൂരിപക്ഷവും നിർമ്മിച്ചിരിക്കുന്നതാണ് പരാതി. കൂടുതൽ സ്ഥാപനങ്ങളും ക്ലാപ്പന പഞ്ചായത്തിലാണ്. എന്നാൽ ഇതിനൊന്നും തന്നെ പഞ്ചായത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. ഒരു ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളവയാണ് മിക്കവയും. ക്ലാപ്പന പഞ്ചായത്തിലെ തങ്ങളുടെ സ്ഥാപനങ്ങളുടെ മൊത്തം വിസ്തീർണ്ണം 102583.33 ചതുരശ്ര മീറ്റർ ആണെന്ന് മഠം തന്നെ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നുണ്ട്. മുമ്പ് ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധനയും നടന്നിരുന്നു.
ക്ലാപ്പന പഞ്ചായത്തിൽ മാത്രം ഒരു എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്സ് ഹോസ്ററൽകെട്ടിടങ്ങൾ, അഞ്ചു വർക്ക്ഷോപ്പ് കെട്ടിടങ്ങൾ, തൊഴിലാളികൾക്ക് താമസിക്കാൻ നിരവധി കെട്ടിടങ്ങൾ, എട്ട് ഗോഡൗണുകൾ,നാല് ഗേൾസ് ഹോസ്ററലുകൾ, ഒരു സബ്സ്റ്റേഷൻ,രണ്ടു മെസ്സ്, രണ്ടു പവർ ഹൗസ് ബിൽഡിങ്, ഒരു ടി ബി ഐ(ടെക്നോളജി ബിസിനസ്സ് ഇന്ക്യുബെറ്റർ) കെട്ടിടം എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചതായി വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടത്തിയിരുന്നു. 46 ഏക്കറോളം ഭൂമിയിൽ പ്രവർത്തിക്കുന്ന മഠം സ്ഥാപനങ്ങൾ നിലം നികത്തിയ ഭൂമിയിലാണ് കെട്ടിപൊക്കിയിരിക്കുന്നത്. ഇതിൽ തന്നെ 15 ഏക്കറിന് മാത്രമാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. എന്നിട്ടും നിയമവിരുദ്ധ കാര്യങ്ങൾ ഇവിടെ തുടരുകയാണെന്നാണ് ജനകീയ മുന്നണി ആരോപിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍