ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കായി എട്ടിടങ്ങളിൽ സ്മാർട് ലേണിങ് ഹബുകൾ; പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരീശീലനം നൽകി പരീക്ഷകൾക്ക് തയ്യാറാക്കുന്നു; അമ്മമാരെ കൊണ്ട് വിത്തുപേനകൾ നിർമ്മിപ്പിച്ച് വിൽപന നടത്തി സ്വയം പര്യപ്തരാക്കുന്നു; കോഴിക്കോടിന്റെ തീരദേശ മേഖലകളിൽ വിദ്യാഭ്യാസ വിപ്ലവം തീർക്കുന്ന ഐ ലാബിന്റെ കഥ

ജാസിം മൊയ്തീൻ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രം ദൂരത്തുള്ള തീരദേശ മേഖലയായ പയ്യാനക്കലും നദീനഗറുമെല്ലാം നഗരത്തിന്റെ ആഡംബരങ്ങളൊന്നുമില്ലാതെ സാധാരണ ജീവിതം നയിക്കുന്നവരുടെ നാടാണ്. പലവിധ സാമൂഹിക കാരണങ്ങളാൽ വിദ്യാഭ്യാസം പൂർത്തിയാക്കാനാകാതെ തൊഴിലെടുക്കേണ്ടി വന്ന നിരവധി ചെറുപ്പക്കാരുമുണ്ട് ഇവിടെ. ഇവർക്കിടയിൽ കഴിഞ്ഞ നാല് വർഷക്കാലമായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു ചെറു സംഘമാണ് ഐ ലാബ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്നൊവേഷൻ ലബോറട്ടറി ഇന്ത്യ എന്ന കൂട്ടായ്മ.
തീരദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസവും ചെറിയ രീതിയിലെങ്കിലും ഈ മേഖലകളിലെ കുടുംബങ്ങളുടെ സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഐലാബ് ഈ കോവിഡ് കാലത്ത് പുതിയൊരു പദ്ധതിക്കു കൂടി ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ജൂൺ 1ന് തന്നെ സംസ്ഥാന സർക്കാർ അധ്യായനം വിക്ടേർസ് ചാനൽ വഴി ആരംഭിച്ചപ്പോൾ പയ്യാനക്കൽ, നദീനഗർ തുടങ്ങിയ തീരപ്രദേശങ്ങളിലെ കുട്ടികളിൽ വലിയൊരു ശതമാനം ഈ ക്ലാസ്മുറികൾക്ക് പുറത്തായിരുന്നു. അത്തരം വിദ്യാർത്ഥികൾക്കായി പ്രദേശത്തെ എട്ട് കേന്ദ്രങ്ങളിൽ സ്മാർട് ലേണിങ് ഹബുകൾ തുടങ്ങിയിരിക്കുകയാണ് ഇന്ന് ഐലാബ് കൂട്ടായ്മ.
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസും സിറ്റി എഇഒ മനോജ് കുമാറും കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ബബിത ബൽരാജുമെല്ലാം ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്ത സ്മാർട് ലേണിങ് ഹബുകളെ കുറിച്ചും കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കുറിച്ചും മറുനാടൻ മലയാളിയുമായി സംസാരിക്കുകയാണ് ഐലാബിന്റെ പ്രൊജക്ട് ലീഡറും കോഴിക്കോട് ദേവഗിരി കോളേജിലെ വിദ്യാർത്ഥിയുമായ സബീന.
സബീനയുടെ വാക്കുകൾ...
തുടക്കം നാല് വർഷങ്ങൾക്ക് മുമ്പ്
നാലു വർഷങ്ങൾക്ക് മുമ്പാണ് ഐ ലാബ് എന്ന കൂട്ടായ്മ പിറവിയെടുക്കുന്നത്. കോഴിക്കോട് സർവ്വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന നസ്മിന നസ്റിനും അവരുടെ ജീവിത പങ്കാളി സീഷാൻ സൈനുദ്ദീനും ചേർന്നാണ് കൂട്ടായ്മയ്ക്ക് രൂപം നൽകുന്നത്. കോഴിക്കോട് നഗരത്തിനോട് ചേർന്ന തീരദേശ മേഖലയിലെ കുട്ടികളുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സംഘം രൂപീകരിച്ചത്. പഞ്ഞിമിഠായി എന്ന പേരിൽ കപ്പക്കൽ കടപ്പുറത്തെ വിദ്യാർത്ഥികൾക്കായി ഒരു ദിവസത്തെ ശിൽപശാല നടത്തിക്കൊണ്ടാണ് തുടക്കം. ഇപ്പോഴത് ചാമുണ്ടി വളപ്പ്,രണ്ടര സെന്റ് കോളനി, നദീനഗർ തുടങ്ങിയ ഇടങ്ങളിലെ നിരവധി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. നിരന്തര ശിൽപശാലകളും കലാകായിക പരിപാടികളുമായി ഐ ലാബ് ഈ കുട്ടികളുടെ പാഠ്യ പാഠേതര പ്രവർത്തനങ്ങളിൽ ഇടപെട്ടുവരുന്നുണ്ട്. അതിന്റെ മാറ്റം വിദ്യാർത്ഥികളിലും പ്രകടമായിത്തുടങ്ങിയിരിക്കുന്നു.
ഏറ്റെടുത്ത പ്രൊജക്ടുകൾ
സീഷെൽ എന്ന പേരിൽ രണ്ട് പ്രൊജക്ടുകളാണ് തുടക്കകാലത്ത് ഐലാബ് നടപ്പിലാക്കിയിരുന്നത്. 3,4,7,8 എന്നീ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഈ പ്രൊജക്ടുകളുടെ തുടക്കം. അറുപതിലധികം കുട്ടികൾ അന്ന് ഈ പ്രൊജക്ടുകളുടെ ഭാഗമായി. സർവ്വ ശിക്ഷ അഭിയാനുമായി ചേർന്ന് പ്രദേശത്തെ പ്രാഥമിക വിദ്യാലയങ്ങൾ വഴിയായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്. കോഴിക്കോട് കോർപറേഷന്റെ സഹകരണവുമുണ്ടായിരുന്നു. ഒരു വർഷത്തോളം നിരന്തരമായി കുട്ടികൾക്കായി ക്യാമ്പുകളും ശിൽപശാലകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചാണ് ഐലാബ് കുട്ടികൾക്കിടയിൽ പ്രവർത്തിച്ചത്. കുട്ടികളിൽ ആത്മ വിശ്വാസം വളർത്തിയെടുക്കലായിരുന്നു പദ്ധതിയുടെ പ്രാധമിക ലക്ഷ്യം. അതിൽ ഐലാബ് പൂർണ്ണമായും വിജയിക്കുകയും ചെയ്തു. ക്ലാസ്മുറികളിൽ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന വിദ്യാർത്ഥികൾ ഐലാബ് നടത്തുന്ന പരിപാടികളിലൂടെ വരക്കാനും പാടാനും പ്രസംഗിക്കാനും തുടങ്ങി. മികച്ച സംഘാടകരായും വിദ്യാർത്ഥികൾ മാറി. തങ്ങൾക്കിതിനെല്ലാമാകുമെന്ന വിശ്വാസം വിദ്യാർത്ഥികൾക്കിടയിലുണ്ടാക്കാൻ ഐലാബിനായി. ഓരോ മേഖലയിലെയും വിദഗ്ധരെ കൊണ്ടു വന്ന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഈ തുടക്കം ഐ ലാബിന് ഏറ്റവും നല്ലൊരു അടിത്തറയും കോഴിക്കോടിന്റെ തീരദേശ മേഖലയിൽ ഉണ്ടാക്കിക്കൊടുത്തു.
നിലവിൽ രണ്ട് പ്രൊജക്ടുകളാണ് ഐ ലാബ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. സീം, മിഷൻ ടെൻ എന്നിങ്ങനെയാണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ പേര്. ഒമ്പതുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠനം ലക്ഷ്യമിട്ടാണ് സീം പദ്ധതി പ്രവർത്തിക്കുന്നത്. സ്കൂളിന് പുറമെ കുട്ടികൾക്ക് നിരന്തരം പരിശീലനങ്ങളും വർക്ക്ഷോപ്പുകളും നൽകുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പലവിധ കാരണങ്ങളാൽ പഠനത്തിൽ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന നിരവധി വിദ്യാർത്ഥികൾ ഈ തീരപ്രദേശങ്ങളിലുണ്ട്. സ്വന്തം പേരുപോലും എഴുതാൻ പറ്റാത്ത ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുണ്ട്. പല വിധ സാഹചര്യങ്ങളിൽ നിന്നും വരുന്ന ഇവർക്ക് മതിയായ പരിഗണനയോ ശ്രദ്ധയോ ഒരു പക്ഷെ സ്കൂളിൽ നിന്ന് ലഭിക്കുന്നില്ല. അത്തരം വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗരണന നൽകി അവരുടെ സാമൂഹിക അന്തരീക്ഷവും കുടുംബ പശ്ചാതലവും മനസ്സിലാക്കി അവരുടെ പഠന പ്രവർത്തനങ്ങൾ ഇടപെടുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സീം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ എട്ടിടങ്ങളിലായി സ്മാർട് ലേണിങ് ഹബുകൾ ആരംഭിച്ചിട്ടുള്ളത്.
പയ്യാനക്കൽ നദീനഗർ മേഖലയിലെ എട്ട് കേന്ദ്രങ്ങളിൽ ടെലിവിഷൻ സ്ഥാപിച്ചുകൊണ്ട് നിലവിൽ വിക്ടേർസ് ചാനൽ വഴി നടക്കുന്ന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നത്. നിരവധി കുട്ടികൾ വീട്ടിൽ ടിവിയില്ലാത്തതുകൊണ്ടോ മറ്റു കാരണങ്ങളാലോ വിക്ടേർസ് ചാനൽവഴി നടക്കുന്ന ക്ലാസുകൾ ലഭിക്കാത്തവരായിരുന്നു. ഇത് കണക്കിലെടുത്താണ് പെട്ടെന്ന് തന്നെ ഇത്തരം കേന്ദ്രങ്ങളാരംഭിച്ചത്. അംഗനവാടികളും മറ്റു പൊതു കെട്ടിടങ്ങളും ഐലാബിന്റെ തന്നെ നദീനഗറിലെ ഓഫീസുമൊക്കെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇവിടങ്ങളിലെല്ലാം ഇന്റർനെറ്റ് കണക്ഷനും കംബ്യൂട്ടറുകളും ലഭ്യമാക്കി പൂർണ്ണതോതിലുള്ള സ്മാർട് ലേണിങ് ഹബുകളാക്കി മാറ്റാനാണ് തീരുമാനം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം കൊണ്ടാണ് ഇത്തരത്തിൽ 8 കേന്ദ്രങ്ങൾക്ക് ഐ ലാബ് തുടക്കം കുറിച്ചിട്ടുള്ളത്. ഓരോ കേന്ദ്രങ്ങളിലും ഓരോ മെന്റർമാരെയും കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെ സഹായത്തിനായി നിയോഗിച്ചിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുകൊണ്ടാണ് മിഷൻ ടെൻ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. പത്താംക്ലാസിൽ പഠിക്കുന്ന പത്തോളം വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഇവരുടെ എല്ലാവിധ പഠന പ്രവർത്തനങ്ങളിലും ഇടപെട്ട് ഇവരെ മുന്നിലെത്തിക്കുക എന്നതാണ് മിഷൻ ടെൻ എന്ന പദ്ധതിയിലൂടെ ചെയ്യുന്നത്. കോഴിക്കോട് കോർപറേഷന്റെയും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും പൂർണ്ണ സഹകരണത്തോടെയാണ് ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത്.
കൂട്ടികളിലൂടെ കുടുംബങ്ങളിലേക്ക്
കുട്ടികൾ വഴി അവരുടെ കുടുംബങ്ങളിലേക്ക് കൂടി ഐ ലാബിന്റെ കരുതലെത്തുന്നുണ്ട്. തീരദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കുള്ള പ്രധാന കാരണമായി ഐലാബ് കണ്ടെത്തിയിട്ടുള്ളത് വീടുകളിലെ ദാരിദ്ര്യമാണ്. മത്സ്യബന്ധനമാണ് പ്രധാന വരുമാന മാർഗ്ഗം. പലപ്പോഴുമത് ലഭിക്കാതെ വരുമ്പോൾ ചെറുപ്രായത്തിൽ തന്നെ പഠനം നിർത്തി ജോലിക്ക് പോകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. വീട്ടിലെ സ്ത്രീകളിൽ ഭൂരിഭാഗം ആളുകൾക്കും സ്വന്തമായി വരുമാനമില്ല. സ്ത്രീകൾക്കു കൂടി ചെറിയൊരു വരുമാനമാർഗ്ഗമുണ്ടായാൽ കുടുംബങ്ങളിലെ സാമ്പത്തിക പ്രയാസങ്ങൾക്ക ഒരളവു വരെയെങ്കിലും പരിഹാരം കാണനാകും. ഇതോടു കൂടി പാതിവഴിയിൽ പഠനം നിർത്തിപ്പോകേണ്ട അവസ്ഥയിൽ നിന്ന് കുട്ടികൾക്കും മോചനുമുണ്ടാകും. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഐ ലാബ് വിത്തുപേന നിർമ്മാണത്തിലേക്കിറങ്ങിയത്. ഐലാബിന്റെ പഠന പദ്ധതികളുടെ ഭാഗമായിട്ടുള്ള വിദ്യാർത്ഥികളുടെ അമ്മമാർക്ക് പേന നിർമ്മാണത്തിൽ പരീശീലനം നൽകി അവരെ കൊണ്ട് പേന നിർമ്മിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പേനകൾ ഐ ലാബ് വഴി വിൽപന നടത്തുകയും ലാഭ വിഹിതത്തിന്റെ നല്ലൊരു ശതമാനം നിർമ്മിക്കുന്ന സ്ത്രീകൾക്ക് നൽകുകയുമാണ് ചെയ്യുന്നത്. ഇതുവഴി ദിവസേന 300 രൂപയെങ്കിലും ചുരുങ്ങിയത് ഓരോ കുടുംബങ്ങൾക്ക് ലഭിക്കുന്നുണ്ട്.
വളണ്ടിയർമാരാണ് ഐലാബിന്റെ കരുത്ത്
ഒരു പറ്റം ചെറുപ്പക്കാരുടെ സംഘമാണ് ഐലാബ്. ഈ വളണ്ടിയർമാർ തന്നെയാണ് ഐലാബിന്റെ കരുത്തും. യുവത്വത്തിന്റെ ഊർജ്ജവും കരുത്തും അധസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കണമെന്ന ഒരു പറ്റം വിദ്യാർത്ഥികളുടെയും ചെറുപ്പക്കാരുടെയും മനസ്സാണ് ഐ ലാബിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നത്. ഓരോ വർഷവും നടത്തുന്ന ഡ്രൈവിലൂടെയാണ് ഐ ലാബിന്റെ പ്രവർത്തനങ്ങൾക്കായി വളണ്ടിയർമാരെ കണ്ടെത്തുന്നത്. കൂടുതലും വിദ്യാർത്ഥികളാണ് വളണ്ടിയർമാരായെത്തുന്നത്. ഈ വളണ്ടിയർമാർ തന്നെയാണ് ഇപ്പോൾ ഐ ലാബ് നടത്തുന്ന പഠന പ്രവർത്തനങ്ങളിൽ ക്ലാസുകളെടുക്കുന്നതെന്നും ഐലാബിന്റെ പ്രൊജക്ട് ലീഡർ സബീന മറുനാടൻ മലയാളിയോട് പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- സാനിറ്റെസേഷൻ നടത്തുന്നതിനുള്ള അനുമതിയുടെ മറവിൽ പരസ്യചിത്രം നിർമ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി; സിനിമാതാരം അനുശ്രീയ്ക്കെതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- അയോധ്യയിലെ മുസ്ലിം പള്ളിയുടെ ഔദ്യോഗിക നിർമ്മാണോദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ; ചടങ്ങ് ദേശീയ പതാക ഉയർത്തിയും വൃക്ഷത്തൈകൾ നട്ടും; ആരാധനാലയത്തിന് പുറമേ പള്ളി സമുച്ചയത്തിൽ ഉണ്ടാകുക ആശുപത്രിയും സമൂഹ അടുക്കളയും ലൈബ്രറിയും അടക്കമുള്ള സൗകര്യങ്ങൾ; ലോകത്തിന് മാതൃകയായി ബാബറി പുനർജനിക്കുന്നത് ഇങ്ങനെ
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്