അവസാനകാലത്ത് കോൺഗ്രസിനേക്കാൾ വലിയ പരിഗണന കിട്ടിയത് ബിജെപിയിൽ നിന്ന്; കിട്ടുമ്പോഴൊക്കെ പ്രണബിനെ പ്രശംസ കൊണ്ട് മൂടി മോദിയും കൂട്ടരും; കോൺഗ്രസും ഇടതുനേതാക്കളും സ്വന്തം മകളും എതിർത്തിട്ടും ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചു; ഹെഡ്ഗേവാറിനെ വിശേഷിപ്പിച്ചത് 'ഭാരതമാതാവിന്റെ മഹാനായ പുത്രനെന്ന്; നാഗ്പൂർ സന്ദർശനം പ്രണബിന്റെ രാഷ്ട്രീയ പ്രതികാരമോ?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: എന്നും മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും പ്രതിരുപമായിരുന്നു അന്തരിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജി. പക്ഷേ അദ്ദേഹം അവസാനകാലത്ത് മതേതരത്വത്തിൽ വെള്ളം ചേർത്തുവെന്ന് കടുത്ത ആരോപണം നേരിട്ടിരുന്നു. അത് 2018ൽ അദ്ദേഹം ആർഎസ്എസിന്റെ നാഗ്പൂർ ആസ്ഥാനം സന്ദർശിച്ചതും അവിടെ പ്രസംഗിക്കുകയും ചെയ്തിലുടെയായിരുന്നു ഇത്. ഇതോടെ വലിയ രാഷ്ട്രീയ മേൽക്കോയ്മയാണ് സംഘപരിവാർ ശക്തികൾക്ക് കിട്ടിയതും. സ്വന്തം പാർട്ടിയായ കോൺഗ്രസും, സുഹൃത്തുക്കൾ ഏറെയുള്ള ഇടതുപക്ഷവും ഒന്നിച്ച് നാഗ്പൂർ സന്ദർശനത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം ചെവിക്കൊണ്ടില്ല. മകൾ ശർമിഷ്ഠ മുഖർജി പോലും അതൃപ്തിയറിയിച്ചിട്ടും അദ്ദേഹം നാഗ്പൂരിലെത്തി, എന്നുമാത്രമല്ല ആർഎസ്എസ് സ്ഥാപകൻ കെ ബി ഹെഡ്ഗേവാറിനെ 'ഭാരതമാതാവിന്റെ മഹാനായ പുത്രൻ' എന്നു വിശേഷിപ്പിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു.
പക്ഷേ ഇത് തുടർച്ചയായ രാഷ്ട്രീയ തിരിച്ചടികളിൽ മനം മടുത്തുപോയ ഒരു വ്യക്തിയുടെ പ്രതികാരം കൂടിയായി വേണമെങ്കിൽ കണക്കാക്കാം. കഴിവും പ്രതിഭയും ഉണ്ടായിട്ടും എക്കാലവും കോൺഗ്രസിൽ രണ്ടാമനായി നിൽക്കാനായിരുന്നു അദ്ദേഹത്തിന്റെ യോഗം. രണ്ടുതവണയാണ് കപ്പിനും ചുണ്ടിനും ഇടയിൽ അദ്ദേഹത്തിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്. ഇന്ദിരാഗാന്ധിക്കുശേഷം രാജ്യത്തെ നയിക്കേണ്ടത് പ്രണബ് മുഖർജിയാണെന്ന് പൊതുവെ അഭിപ്രായം ഒരുകാലത്ത് ഉയർന്നു കേട്ടിരുന്നു. എന്നാൽ കുടുംബാധിപത്യത്തിൽ വിശ്വസിച്ചിരുന്ന കോൺഗ്രസ് ഭരണ പരിചയം ഇല്ലാത്ത രാജീവ്ഗാന്ധിയെ ആണ് പരിഗണിച്ചത്. പിന്നീട് ഒന്നാം യുപിഎ സർക്കാറിന്റെ കാലത്തും സ്വത്തം വ്യക്തിത്വം പ്രണബ്ദാക്ക് പാരയായി. പ്രണബ്മുഖർജിക്ക് പകരം മന്മോഹൻസിങിനെ പ്രധാനമന്ത്രിയാക്കിയതിന് പിന്നിൽ ഗാന്ധി കൂടുംബത്തോടുള്ള വിധേയത്വം മാത്രമായിരുന്നു. കോൺഗ്രസ് ചെയ്ത രാഷ്ട്രീയ ആത്മഹത്യയായിരുന്നു ഇതെന്നും, പ്രണബിനെപ്പോലുള്ള ഒരു ജനകീയ നേതാവ് പ്രധാനമന്ത്രിയായിരുന്നെങ്കിൽ മോദി തരംഗം ഉണ്ടാവുമായിരുന്നില്ല എന്നുപോലും പിൽക്കാലത്ത് വിലയിരുത്തലുകൾ ഉണ്ടായിരുന്നു.
ഇനി അദ്ദേഹത്തെ രാഷ്ട്രപതിയാക്കിയതും ഒതുക്കാനായുള്ള സോണിയാ ഗാന്ധിയുടെ ബുദ്ധിയാണെന്ന് പൊതുവെ പ്രചാരണം ഉണ്ടായിരുന്നു. വ്യക്തിത്വമുള്ള സ്വന്തമായി ഏത്കാര്യത്തിലും അഭിപ്രായമുള്ള പ്രണബിനെ കോൺഗ്രസ് നേതൃത്വത്തിന് സത്യത്തിൽ ഭയമായിരുന്നു. അങ്ങനെ രാഷ്ട്രപതിയാക്കി ഫലത്തിൽ കോൺഗ്രസ് അദ്ദേഹത്തെ ഒതുക്കുകയായിരുന്നു. എന്നാൽ മോദി അധികാരത്തിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറഞ്ഞു. സ്വന്തം പാർട്ടിയിൽനിന്ന് കിട്ടാത്ത അംഗീകാരായിരുന്നു അദ്ദേഹത്തിന് മോദിയിൽനിന്നും ബിജെപിയിൽനിന്നും കിട്ടിയത്. പ്രധാനമന്ത്രി അടക്കമുള്ള ആളുകൾ കിട്ടുന്ന അവസരങ്ങളിലൊക്കെ പ്രണബിന്റെ സംഭാവനകളെ കുറിച്ച് പറയാറുണ്ടായിരുന്നു. പ്രണബ് വിരമിച്ചപ്പോൾ വികാര നിർഭരമായ കത്തെഴുതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ തന്നെ അംഗീകരിക്കാത്ത കോൺഗ്രസിന് കൊടുത്ത മുട്ടൻ പണിതന്നെയാിരുന്നു അദ്ദേഹത്തിന്റെ നാഗ്പുർ സന്ദർശനം.
ആർഎസ്എസ് പാളയത്തിൽ പറഞ്ഞതും മതേതരത്വത്തെക്കുറിച്ച്
ഇന്ദിരാ ഗാന്ധിയെപ്പോലെ തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറയാനും ചെയ്യാനും ഒട്ടും മടി കാണിച്ചിരുന്നില്ല പ്രണബ് മുഖർജി. 2018 ൽ ജൂണിലാണ് അദ്ദേഹം നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചത്. ആർഎസ്എസിന്റെ സംഘശിക്ഷാ വർഗിന്റെ സമാപന ചടങ്ങിൽ സംസാരിക്കാനാണ് അദ്ദേഹത്തിന് ക്ഷണമുണ്ടായിരുന്നത്. താനവിടെ പോകുന്നതല്ല എന്താണ് പറയുന്നത് എന്നതാണ് പ്രധാനമെന്നാണ് അദ്ദേഹം വിമർശനങ്ങളോട് പ്രതികരിച്ചത്. ആ വാക്ക് പ്രണബ് പാലിക്കയും ചെയ്തു. എന്നാൽ അവിടെയും തീർത്തും മതേരമായ ഒരു പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയത്. മതേതരത്വമാണ് ഇന്ത്യയുടെ മതമെന്ന് പ്രണബ് മുഖർജി ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും തീർത്തു പറഞ്ഞു.
'വിവിധ സംസ്കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയത. വെറുപ്പ്, അസഹിഷ്ണുത, മതം എന്നിവകൊണ്ട് അതിനെ വിശദീകരിക്കാൻ ശ്രമിക്കുന്നത് ദേശീയത ശുഷ്കിക്കാൻ കാരണമാകും. ദശീയത, ദേശം, ദേശ സ്നേഹം എന്നിവയേക്കുറിച്ച് തന്റെ ബോധ്യങ്ങളെ പങ്കുവെക്കാനാണ് താനിവിടെ എത്തിയത്. രാജ്യത്തോടുള്ള സമർപ്പണമാണ് ദേശസ്നേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് വേണ്ടി ഇന്ത്യയുടെ വാതിൽ എപ്പോഴും തുറന്നുകിടന്നിരുന്നു. അസഹിഷ്ണുത രാജ്യത്തിന്റെ സ്വത്വം തകർക്കുന്നു. വിശ്വമാനവീകതയിൽ അടിയുറച്ചതാകണം ദേശീയതയെന്നും അദ്ദേഹം വ്യക്തമാക്കി. വെറുപ്പിനേയും വിവേചനത്തിനെയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തിന് ഭീഷണിയാണ്.
ഇന്ത്യൻ ദേശീയത എന്നത് മറ്റുള്ളവരെ ഒഴിവാക്കുന്നതോ നാശത്തിന് കാരണമാകുന്നതോ അല്ലെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയത എന്നതിന് വ്യക്തമായ വിശദീകരണം പണ്ഡിറ്റ് നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.'- - പ്രണബ് മുഖർജി കൂട്ടിച്ചേർത്തിരുന്നു. മതേതരത്വമാണ് ഇന്ത്യയുടെ മതം. വിവിധ സംസ്കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ച് രൂപപ്പെട്ടതാണ് നമ്മുടെ ദേശീയത. ഇതാണു നമ്മെ വിശിഷ്ടരും സഹിഷ്ണുതയുമുള്ളവരുമാക്കി മാറ്റുന്നത്. കോപത്തിൽ നിന്നും അക്രമത്തിൽ നിന്നും ശാന്തിയിലേക്കും സമാധാനത്തിലേക്കുമാണ് നാം പോകേണ്ടത്. ലോകത്തിലേറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. എന്നാൽ ലോക സന്തുഷ്ടി സൂചികയിൽ ഇതുവരെ നമ്മളെത്തിയിട്ടില്ല. ജനങ്ങളുടെ സന്തോഷത്തിലാണ് ഭരണാധികാരിയുടെ സന്തോഷമിരിക്കുന്നത്'- പ്രണബ് മുഖർജി വ്യക്തമാക്കി.
'മടയിലെത്തി പുലിയെ നേരിട്ട വ്യക്തി'
ഇതെല്ലാം ആർ എസ് എസിന്റെ വിദ്വേഷ നയത്തിന് എതിരാണ്. അതുകൊണ്ട് തന്നെ മടയിൽ പോയി പുലിയെ നേരിട്ട വ്യക്തി പ്രണബ് എന്നാണ് കോൺഗ്രസുകാർ പ്രസംഗശേഷം പ്രചരിപ്പിച്ചത്. . ഇതെല്ലാം ആർ എസ് എസിനെ ലക്ഷ്യമിട്ടുള്ള ഒളിയമ്പാണെന്നും അവർ വിശദീകരിക്കുന്നു. ഏതായാലും നാഗ്പൂരിൽ പ്രണബ് പോകുന്നതിനെ എതിർത്ത വിമർശകരെല്ലാം പ്രസംഗം കഴിഞ്ഞതോടെ പിന്മാറി.
എന്നാൽ ആർഎസ്എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്ഗേവാർ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രണബ് മുഖർജി പ്രകീർത്തിച്ചത് ആർഎസ്എസിനും ഗുണകരമായി. നാഗ്പൂരിൽ പ്രണബ് മുഖർജി ഹെഡ്ഗേവാറിന്റെ സ്മാരകം സന്ദർശിച്ചു. ഇവിടെ പുഷ്പാർച്ചന അർപ്പിച്ചതിന് ശേഷം അവിടുത്തെ സന്ദർശക ഡയറിയിലാണ് ഹെഡ്ഗേവാറിനെ പ്രണബ് പ്രകീർത്തിച്ചത്. ഈ പരാമർശം കോൺഗ്രസിനെ വെട്ടിലാക്കി. ഭാരതമാതിന്റെ വീരപുത്രന് ആദരാഞ്ജലി അർപ്പിക്കാനാണ് താനിവിടെ എത്തിയതെന്ന് പ്രണബ് മുഖർജി ഡയറിയിൽ രേഖപ്പെടുത്തി. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനൊപ്പമാണ് അദ്ദേഹം സ്മാരകം സന്ദർശിക്കാനെത്തിയത്. ഈ പരാമർശത്തെ കുറിച്ച് കോൺഗ്രസ് ഒന്നു പറയാനില്ല. പക്ഷേ ആത്യന്തികമായി നോക്കുമ്പോൾ ബിജെപിക്കും ആർഎസ്എസിനും വലിയ രാഷ്ട്രീയ മൈലേജാണ് രാഷ്ട്രപതിയുടെ സന്ദർശനം ഉണ്ടാക്കിയത്. പ്രണബിന്റെ മകൾ ശർമിഷ്ഠാ മുഖർജി, സന്ദർശത്തിന് മുമ്പ് ചൂണ്ടിക്കാട്ടിയപോലെ, പ്രണബ് അവിടെ പറഞ്ഞതെല്ലാം ഏവരും മറന്നു. പക്ഷേ സന്ദർശനത്തിന്റെ ചിത്രങ്ങൾ മാത്രം നിലനിൽക്കുകയും ചെയ്തു.
Stories you may Like
- കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല;
- 'ഇല്ല, അവർ എന്നെ പ്രധാനമന്ത്രിയാക്കില്ല': മകളോടു പ്രണബ് അന്നു പറഞ്ഞു
- വിവാഹ മോചിതനായി ശിഖർ ധവാൻ
- രാഷ്ട്രപതി ഒപ്പിട്ടത് ഏഴുബില്ലിൽ ഒരെണ്ണത്തിൽ മാത്രം
- അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യത്തെ ചരിത്രപരമായ നിമിഷമെന്ന് രാഷ്ട്രപതി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്