ഇടുക്കി മെഡിക്കൽ കോളജ് അനിശ്ചിതത്വത്തിനു പിന്നിലെ ലക്ഷ്യം സിപിഐ(എം) സഹകരണ ആശുപത്രിയുടെ വളർച്ചയോ? ഒന്നാം വർഷ പ്രവേശനം മരവിപ്പിച്ച സർക്കാർ നടപടിക്ക് നീതീകരണമില്ല; ഇടുക്കിയുടെ ചികിത്സാദൗർഭാഗ്യം തുടരും
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിലെ കുട്ടികളെ മറ്റു കോളജുകളിലേക്ക് മാറ്റിയും പുതിയ ബാച്ചിന്റെ പ്രവേശനം മരവിപ്പിച്ചും ഡോക്ടർമാരെ സ്ഥലം മാറ്റിയുമുള്ള സർക്കാർ നടപടി സി. പി. എം നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയെ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്നു സൂചന.
ഇതോടെ മെഡിക്കൽ കോളജ് അട്ടിമറിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമായി. സി. പി. എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. വി വർഗീസിന്റെ നേതൃത്വത്തിൽ തങ്കമണി കേന്ദ്രമായി പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയുടെ വളർച്ചയ്ക്ക് മെഡിക്കൽ കോളജ് വിലങ്ങുതടിയാകുമെന്ന വിലയിരുത്തലിലാണ് തുടർപ്രവേശനം മരവിപ്പിച്ചും ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയുമുള്ള നടപടിയെന്നാണ് ആരോപണം. മെഡിക്കൽ കോളജ് പ്രവർത്തിക്കുന്ന ചെറുതോണിയുടെ സമീപ മേഖലയാണ് തങ്കമണി. സഹകരണ ആശുപത്രിയുടെ ഒരു ശാഖ മെഡിക്കൽ കോളജിന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കരിമ്പനിലും പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു ശാഖ ആരംഭിക്കാനിരിക്കുകയാണ്. യു. ഡി. എഫ് നടപ്പാക്കിയ വികസനങ്ങളിൽ പ്രധാനമെന്ന് അവകാശപ്പെടുന്ന മെഡിക്കൽ കോളജ് രാഷ്ട്രീയപ്രേരിതമായി ഇല്ലായ്മ ചെയ്യാനാണ് എൽ. ഡി. എഫ് സർക്കാരിന്റെ ശ്രമമെന്ന യു. ഡി. എഫ് ആരോപണത്തിന് ആക്കം കൂട്ടുന്ന നടപടികളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി തടസങ്ങളില്ലാതെ നടന്ന ഒന്നാം വർഷ പ്രവേശനത്തിന് ഇക്കൊല്ലം സർക്കാർ നിരോധനമേർപ്പെടുത്തിയതാണ് ഏറ്റവും പ്രതിഷേധകരം.
രണ്ടു ബാച്ചുകളുടെ പ്രവേശനമാണ് ഇതുവരെ നടന്നത്. ഇതിൽ ആദ്യബാച്ച് രണ്ടാം വർഷം പൂർത്തീകരിക്കുകയാണ്. മൂന്നാം വർഷം കുട്ടികൾക്ക് ക്ലിനിക്കൽ ലാബ് സൗകര്യം വേണം. ഇതില്ലാത്തതിനാൽ ആദ്യബാച്ച് കുട്ടികളെ മറ്റ് മെഡിക്കൽ കോളജുകളിലേക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പ് മാറ്റിയിരുന്നു. ഇപ്പോൾ ഒന്നാം വർഷം പൂർത്തീകരിക്കുന്ന രണ്ടാം ബാച്ചിലെ കുട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. മതിയായ സൗകര്യങ്ങളില്ലെന്ന കാരണംപറഞ്ഞ് ഇവരെക്കൂടി മാറ്റാനാണ് ഇടതുപക്ഷ സർക്കാരിന്റെ ശ്രമമെന്നാണ് ആരോപണം. മെഡിക്കൽ കോളജ് നിർത്തലാക്കാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ചു യു. ഡി. എഫ് കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ ഹർത്താൽ നടത്തിയിരുന്നു. കോളജ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ സമരവുമായി മുമ്പോട്ടുപോകുമെന്നാണ് യു. ഡി. എഫ് പറയുന്നത്. ഇപ്പോൾ മാറ്റിയ കുട്ടികളെ മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തിയശേഷം അടുത്തകൊല്ലം തിരികെ കൊണ്ടുവരുമെന്നാണ് സർക്കാരിന്റെ വിശദീകരണമെങ്കിലും ഇക്കാര്യത്തിൽ അവ്യക്തതയും നടപടികളിൽ ദുരൂഹതയും നിഴലിക്കുന്നുണ്ട്. ചികിത്സാരംഗത്ത് സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നായ ഇടുക്കിയിലെ മെഡിക്കൽ കോളജ് ഏതുവിധേനയും തുടർന്നു പ്രവർത്തിപ്പിക്കേണ്ട സർക്കാർ, കർത്തവ്യം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയെന്നുതന്നെയാണ് വ്യാപകമായ വിമർശനം.
ആദ്യബാച്ച് വിജയശതമാനത്തിൽ സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിൽനിന്നുതന്നെ ഒന്നാം വർഷ കുട്ടികൾക്ക് പഠനം സുഗമമായിരുന്നുവെന്ന് വ്യക്തമാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കേണ്ട ആദ്യബാച്ചിനെയാണ് ക്ലിനിക്കൽ സൗകര്യമില്ലെന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലേക്ക് മാറ്റിയത്. ക്ലിനിക്കൽ സൗകര്യത്തിന് നിലവിലെ കെട്ടിടത്തിന് മുകൾനിലയിൽ കെട്ടിടം പണിതിരുന്നുവെങ്കിലും നവംബറിൽ നടന്ന മെഡിക്കൽ കൗൺസിൽ പരിശോധനയിൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണിച്ചില്ലെന്നു ആരോപണമുണ്ട്.
നിലവിൽ 180 കിടക്കകളിൽനിന്ന് 321 കിടക്കകളായി ഉയർത്തിയിട്ടുണ്ട്. ഇത് മതിയായ സൗകര്യമാണ്. ഓഗസ്റ്റിലാണ് അടുത്ത ഇൻസ്പെക്ഷൻ. ആ സമയം സൗകര്യം പോരെങ്കിൽ അതു വ്യക്തമാക്കേണ്ടത് മെഡിക്കൽ കൗൺസിൽ അധികൃതരാണ്. അതിനുമുമ്പേ സർക്കാർ തിടുക്കത്തിൽ കുട്ടികളെ മാറ്റിയതിൽ ദുരൂഹത സുവ്യക്തമാണ്. രണ്ട് ഓപ്പറേഷൻ തീയേറ്ററുകളും സജ്ജമായതായി കോളജ് അധികാരികൾ പറയുന്നു. ഇനി ഒരു ഓപ്പറേഷൻ തീയേറ്റർ കൂടി സജ്ജീകരിക്കുകയും ആവശ്യമായ അദ്ധ്യാപകരുടെ നിയമനം നടത്തുകയും ചെയ്തിരുന്നെങ്കിൽ ക്ലിനിക്കൽ ലാബ് പ്രശ്നം ഏതാണ്ട് അവസാനിക്കുമായിരുന്നു. അധികാരത്തിലെത്തി രണ്ടു മാസത്തിനുള്ളിൽ ആരോഗ്യവകുപ്പിലടക്കം സംസ്ഥാനവ്യാപകമായി കൂട്ട സ്ഥലംമാറ്റം നടത്തി ഏറെ പ്രതിഷേധം ഏറ്റുവാങ്ങിയ സർക്കാർ എന്തുകൊണ്ട് ഇടുക്കി മെഡിക്കൽ കോളജിലേക്ക് ആവശ്യത്തിന് അദ്ധ്യാപകരെ നിയമിച്ചില്ലെന്ന ചോദ്യം പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
ആദ്യബാച്ചിനെ പരിമിതികൾ ചൂണ്ടിക്കാട്ടി വിവിധയിടങ്ങളിലേക്ക് മാറ്റിയ തീരുമാനത്തെ ന്യായീകരിച്ചാൽക്കൂടി പുതിയ ബാച്ചിന് പ്രവേശനം നിഷേധിക്കാൻ കാരണമെന്തെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുകയാണ്. ഒന്നും രണ്ടും ബാച്ചുകൾ പഠിച്ച അതേ സൗകര്യങ്ങൾ നിലനിൽക്കേയാണ് പ്രവേശനം വേണ്ടെന്നു സർക്കാർ തീരുമാനിച്ചത്. ഇതിനിടെയാണ് 13 അദ്ധ്യാപക ഡോക്ടർമാരെ കൂട്ടത്തോടെ കൊല്ലം പാരിപ്പള്ളിയിലെ സർക്കാർ ആശുപത്രിയിലേക്ക് പറിച്ചുനട്ടത്. എൽ. ഡി. എഫ് തൂത്തുവാരിയ കൊല്ലം ജില്ലയിൽ ഒരു മെഡിക്കൽ കോളജ് അനുവദിക്കാൻ സ്റ്റാഫ് സ്ട്രെങ്ത് ഉണ്ടാക്കാനാണ് ഇത്രയും ഡോക്ടർമാരെയും ഒരു സാധാരണ ആശുപത്രിയിലേക്ക് നിയമിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ നടപടി ഇടുക്കി മെഡിക്കൽ കോളജ് അനിശ്ചിതത്വത്തിലാക്കുന്നതിന് ആക്കം കൂട്ടി.
സംസ്ഥാനത്ത് സഹകരണ മേഖലയിൽ ആശുപത്രികൾ ആരംഭിക്കുകയെന്ന മുൻ എൽ. ഡി. എഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായി പി. കെ ശ്രീമതി ആരോഗ്യ മന്ത്രി ആയിരിക്കേയാണ് തങ്കമണിയിൽ സഹകരണ ആശുപത്രി ആരംഭിച്ചത്. അടുത്ത കാലത്താണ് കരിമ്പനിൽ ആശുപത്രിയുടെ ശാഖ തുടങ്ങിയത്. സി. പി. എം നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ പ്രധാന ശാഖ ഹൈറേഞ്ചിലെ കട്ടപ്പനയിലും ആരംഭിക്കാനുള്ള ആലോചനയിലാണ്. സഹകരണ ആശുപത്രിയുടെ വളർച്ചയ്ക്ക് മെഡിക്കൽ കോളജ് തടസമാകുമെന്ന വാദം ശക്തമായി പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ നടപടികൾ. യു. ഡി. എഫും ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനും അഭിമാനമായി ഉയർത്തിക്കാട്ടുന്ന ഇടുക്കി മെഡിക്കൽ കോളജ് ഇല്ലാതാക്കുകയാണ് എൽ. ഡി. എഫ് സർക്കാരിന്റെ ലക്ഷ്യമെന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും ഇടുക്കി ജില്ലക്കാരുടെ ചികിത്സാസൗകര്യങ്ങൾ വൈകുക തന്നെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍