നേരാ തിരുമേനീ.. ഈപ്പച്ചൻ ഔട്ട്സ്പോക്കൺ ആണെന്ന് എം.ജി.സോമൻ പറഞ്ഞപ്പോൾ കൈയടി കിട്ടിയത് മണർകാട് പാപ്പനും കൂടി; പാപ്പൻ മോഹിച്ച് കെട്ടിയ പാലാ മഹാറാണിയും യുവറാണിയും അടങ്ങുന്ന മണർകാട് തിയേറ്റർ സമുച്ചയത്തിന് ശനിദശ; ജെ.ജെ.ഹോളിഡേ പ്രൈവറ്റ് റിസോർട്ടിന് വേണ്ടി ഉടമകൾ വരുത്തി വച്ചത് എട്ടരക്കോടിയിലേറെ ബാധ്യത; സർഫാസി നിയമപ്രകാരം തിയേറ്റർ സമുച്ചയവും മൂന്നാറിലെ ടി ആൻഡ് യു ലീഷർ ഹോട്ടലും ഏറ്റെടുത്ത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പാലായുടെ ചരിത്രം ആരെഴുതിയാലും അതിൽ പാലാക്കാരുടെ ചേട്ടന് ഒരുസ്ഥാനം കാണും. പലരും എഴുതിയിട്ടുമുണ്ട് ജോസഫ് മൈക്കിൾ എന്ന മണർകാട് പാപ്പന്റെ കഥകൾ. പെട്ടെന്നൊരുനാളാണ് മണർകാട് പാപ്പൻ ചാരായ ബിസിനസിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചത്. തോട്ടങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ കാര്യങ്ങൾ വഷളായി. കടക്കെണിയിലായി. എറണാകുളത്തെ ഹോട്ടൽ യുവറാണി, ഹോട്ടൽ ടെർമ്മിസനസ് എന്നിവ കൈമാറി. മണർകാട്ട് വോളിമത്സരം അപ്പോഴേക്കും മത്സരമല്ലാതായി. കിഡ്നി തകരാറുകൾ കൂടി അലട്ടിയെങ്കിലും ചങ്കുവാട്ടാൻ പാപ്പൻ തയ്യാറായില്ല. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ടു. പാപ്പന്റെ കാലശേഷം പുതിയ തലമുറ കാര്യങ്ങൾ ഏറ്റെടുത്തു. എന്നാൽ, പാപ്പനെ സ്നേഹിക്കുന്ന പാലാക്കാരെ വേദനിപ്പിക്കുന്ന വാർത്തകളാണ കേൾക്കുന്നത്. പാലാ മഹാറാണിക്കും യുവറാണിക്കും പൂട്ടുവീണിരിക്കുന്നു. ഇടുക്കി ജില്ലാ സഹകരണ ബാങ്കിൽ എട്ടരക്കോടിയിലേറെ ബാധ്യത വരുത്തിയതോടെ ബാങ്ക് ഏറ്റെടുത്തു.
യുവറാണിയും മഹാറാണിയും മാത്രമല്ല, മൂന്നാറിലെ ടിആൻഡ് യു ലീഷർ ഹോട്ടലും ഏറ്റെടുത്തവയിൽ പെടുന്നു. ജെ.ജെ.ഹോളിഡേ പ്രൈവറ്റ് റിസോർട്ടിന് വേണ്ടി മണർകാട്ട് വീട്ടിൽ മാനേജിങ് ഡയറക്ടറായ ജോസഫ് ജോസഫ്, ഡയറക്ടർമാരായ രാജേഷ് ജോസഫ്, സുമേഷ് ജോസഫ്, മിലേഷ് ജോസഫ് എന്നിവർക്ക് എട്ടുകോടി അൻപത്തിയൊമ്പത് ലക്ഷത്തി മുപ്പത്തിയൊമ്പതിനായിരത്തി എഴുന്നൂറ്റി അൻപത് രൂപ പലിശയടക്കം ബാങ്കിൽ 60 ദിവസത്തിനകം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബർ 20 ന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതോടെയാണ് ഇടുക്കി ജില്ല്ാ സഹകരണ ബാങ്ക് നടപടി സ്വീകരിച്ചത്. വസ്തുവിന്മേൽ എന്തെങ്കിലും ഇടപാടുകൾ നടത്തുന്നതും ബാങ്ക് വിലക്കിയിട്ടുണ്ട്. സർഫാസി നിയമപ്രകാരമുള്ള വസ്തുകൈമാറ്റ നോട്ടീസ് പാലാ യുവറാണി-മഹാറാണി ഹോട്ടലുകളുടെ ചുവരിൽ പതിച്ചുകളഞ്ഞു.
ഇതിന് പുറമേ നികുതി വെട്ടിപ്പിന്റെ പേരിൽ, കഴിഞ്ഞ 42 വർഷമായി പാലാ നഗരസഭയെ മണർകാട്ട് തിയറ്റേഴ്സ് കബളിപ്പിക്കുകയായിരുന്നുവെന്നും വ്യക്തമായിരുന്നു. 11000 അടി വിസ്തീർണമുള്ള തീയറ്ററിന് 2900 അടി വിസ്തീർണത്തിന് മാത്രമേ 42 വർഷമായി നികുതി അടച്ചിരുന്നുള്ളു. നഗരസഭ അറിയാതെ അനധികൃത നിർമ്മാണങ്ങൾ പലതും നടത്തിയതായും ആരോപണമുണ്ട്. ഫയർ ആൻഡ് സേഫ്റ്റി അംഗീകാരമില്ലാതെയാണ് ടൗണിന്റെ നടുവിൽ തിയേറ്റർ പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ മാസം ആരോപണം ഉയർന്നിരുന്നു. കാലാകാലങ്ങളായി ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വെട്ടിപ്പ് നടന്നതെന്നും നഗരസഭാ കൗൺസിലിൽ വിമർശനം ഉയർന്നിരുന്നു. ഏതായാലും മൺകാട് പാപ്പൻ ഉയർത്തിക്കൊണ്ടുവന്ന ബിസിനസ് സാമ്രാജ്യത്തിന് പുത്തൻകാലത്ത് പരിക്കുകൾ ഏറുകയാണ്. കൂനിന്മേൽ കുരുവായി ബാങ്കിന്റെ ഏറ്റെടുക്കലും.
മണർകാട് പാപ്പൻ എന്ന അതികായനുണ്ടായിരുന്നെങ്കിൽ പടർന്ന് പന്തലിച്ച ഒരുബിസിനസ് മോഡലിന് കാലാനുസൃതമായ മാറ്റങ്ങളോടെ പരിഷ്കാരങ്ങൾ വരുത്തുമായിരുന്നു. എന്നാൽ, പാപ്പന്റെ മരണശേഷം ചിതറിയ ചിന്തകളാണ് നയിക്കുന്നതെന്നാണ് വിമർശനം. പാപ്പനെ കുറിച്ച് ജോയ് കള്ളിവയലിന്റെ ഒരുപോസ്റ്റ് ഇങ്ങനെ:
പാപ്പന്റെ ചിന്തകളും പദ്ധതികളും മദ്യ വ്യവസായ രംഗത്തെ മറ്റുള്ളവരെ പോലെ തന്നെ നിഗൂഢങ്ങൾ ആയിരുന്നു. മറ്റുള്ളവരുമായി അവ പങ്കുവെക്കാൻ പാപ്പൻ ഇഷ്ടപെട്ടിരുന്നുമില്ല. ചോദിക്കാൻ ആർക്കും ധൈര്യവും ഇല്ലായിരുന്നു. സഹോദരന്മാരും, മക്കളും, മരുമക്കളും ഉൾപ്പെടെ എല്ലാവർക്കും പാപ്പന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക എന്ന ഒറ്റ ജോലിയെ ചെയ്യാനുണ്ടായിരുന്നുള്ളു. സ്വാഭാവികമായും പാപ്പനെ ചുറ്റിപ്പറ്റി ഒട്ടനവധി കഥകൾ ഉയർന്നു തുടങ്ങി. പാലാ ക്ലബ് ആയിരുന്നു പലതിന്റെയും ഉറവിടം. വരേണ്യന്മാരുടെ ആ സങ്കേതത്തിൽ ഒരു കാലത്തും പാപ്പന് സ്വാഗതം ഉണ്ടായിരുന്നിട്ടില്ല. അഭിമാനിയായ പാപ്പൻ അതിനായി ആരുടെയും പുറകെ പോയിട്ടുമില്ല. പാപ്പന്റെ ഹോട്ടലുകൾക്കു മഹാറാണി, യുവറാണി എന്ന് പേരുകൾ വരാനുള്ള കാരണം എന്താണ് എന്നതായിരുന്നു അത്തരം ഒരു കഥ. ഒരു നഷ്ട പ്രണയത്തിന്റെ ഓർമ്മ ആണ് എന്ന് ചില എതിരാളികൾ പ്രചരിപ്പിച്ചു. എല്ലാ കഥകളും അവ പറഞ്ഞു നടക്കുന്നത് ആരൊക്കെയാണെന്നും പാപ്പൻ അപ്പപ്പോൾ അറിഞ്ഞു കൊണ്ടിരുന്നു. അതൊന്നും കേട്ട ഭാവം പോലും പാപ്പൻ നടിച്ചില്ല. ആനപ്പക മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് പാപ്പൻ എന്നു ചിലർ ചിന്തിക്കാതെ ഇരുന്നുമില്ല.
മറ്റൊരു പോസ്റ്റ്-ലേലം സിനിമയുമായി ബന്ധപ്പെട്ട്
മണർകാട്ട് പാപ്പൻ - കേരളത്തിന്റെ ഈ മദ്യ രാജാവിനെ ഇന്ന് കോട്ടയത്തിനും ഇടുക്കിക്കും പുറത്തുള്ളവർക്ക് അത്ര പരിചയം പോരെങ്കിലും ആനക്കാട്ടിൽ ഈപ്പച്ചൻ എന്നപേര് മലയാളികളുടെ ഹൃദയത്തിൽ പച്ചകുത്തിയതുപോലെ മായാതെ കിടക്കുന്നു. എംജി സോമൻ അനശ്വരമാക്കിയ കഥാപാത്രം പാപ്പന്റെ ജീവിതത്തിലെ ഒരംശം മാത്രം. തന്നെക്കാൾ വലിയ മദ്യക്കച്ചവടക്കാർ കേരളത്തിൽ ഉണ്ടായിട്ടും രാജാവ് എന്ന പട്ടം ചാർത്തികിട്ടിയതു പാപ്പാനായിരുന്നു. 1980കളിൽ തന്റെ വ്യാപാരത്തിന് തടസ്സമായ ഗവണ്മെന്റിനെ തന്നെ താഴെയിറക്കാൻ MLA മാർക്ക് 2 കോടി വാഗ്ദാനം ചെയ്ത് സർക്കാരിനെ അടിമുടി വിറപ്പിച്ച ശക്തനായിരുന്നു അദ്ദേഹം. 1980 കളിൽ ഐസക് മുതലാളി 'സരിത സവിത സംഗീത' തിയേറ്റർ സമുച്ചയം പണിതത് തന്നെ തന്റെ എതിരാളിയായ പാപ്പൻ പാലായിൽ നിർമ്മിച്ച മഹാറാണി-യുവറാണി തീയേറ്ററിലും ഒരുപടി മുകളിൽ നിൽക്കാനായിരുന്നുവത്രെ... കേരളത്തിലെ തന്നെ ആദ്യകാല ac തിയേറ്ററുകളിൽ ഒന്ന്. പാവങ്ങൾക്ക് വീട്ടുമുറ്റത്തു ഭക്ഷണം കൊടുക്കുന്നതും തെരുവിൽ തെണ്ടി നടന്ന ഒരു അമ്മയുടെ പൈസ ഉപയോഗിച്ച് കച്ചവടം തുടങ്ങി എന്നും സിനിമയിൽ പറയുന്നതൊക്കെ നേരുതന്നെ, മരണം ഒഴിച്ച്. ഒഴുക്കൻ മട്ടിൽ ഈ പറഞ്ഞതല്ലാതെ എത്രയോ കഥകൾ കേട്ടിരിക്കുന്നു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍