ചരിത്രത്തിൽ ഇതുവരെ ലഭിക്കാത്ത വേനൽ മഴ; ഇടുക്കി അടക്കമുള്ള മിക്ക ഡാമുകളും പാതിയോളം നിറഞ്ഞു; മൺസൂൺ പതിവ് തെറ്റിക്കാതെ തിമിർത്തു പെയ്താൽ അണക്കെട്ടുകൾ എല്ലാം നിറഞ്ഞു കവിയും; മുല്ലപ്പെരിയാറിൽ എന്തു സംഭവിക്കുന്നു എന്ന് പോലും ആർക്കും അറിയില്ല; വെള്ളം നിറയാൻ കാത്തു നിൽക്കാതെ സുരക്ഷയൊരുക്കണമെന്ന് വാദം; വേനൽ മഴയെ ചൊല്ലി കേരളത്തിൽ രാഷ്ട്രീയ തർക്കം തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോറോണക്കാലത്തും വേനൽ മഴ തിമിർത്തു പെയ്യുകയാണ്. മൺസൂണും പതിവ് തെറ്റാതെ എത്തും. അതു കൊണ്ട് തന്നെ കോറോണ പേടിക്കിടെ പെരുമഴയുടെ ദുരന്തകാലമെത്തുമോ എന്ന ആശങ്ക സജീവമാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്ന നിലയിലാണ്. വേനൽ മഴ നന്നായി ലഭിച്ചതാണ് ഇതിന് കാരണം. കൊറോണക്കാലത്ത് മുല്ലപ്പെരിയാറിൽ കേരളത്തിന്റെ നിരീക്ഷണം എത്രമാത്രമുണ്ടെന്ന സംശയവും ബാക്കിയാണ്. ഇവിടെ ജലനിരപ്പും മറ്റും കൃത്യമായി നിരീക്ഷിച്ചില്ലെങ്കിൽ വലിയ ഭീതിയുടെ സാഹചര്യമുണ്ടാക്കും. വീണ്ടും മറ്റൊരു പ്രളയത്തിന് തൊട്ടടുത്താണ് കേരളമെന്നാണ് റിപ്പോർട്ട്.
വേനൽ മഴ ഇപ്പോഴും പെയ്യുകയാണ്. ജൂൺ ആദ്യവാരം മൺസൂൺ എത്തിയാൽ എല്ലാം കൈവിടുമെന്നാണ് ആശങ്ക. കൊറോണ പ്രതിസന്ധികൾക്കിടെ കാലവർഷത്തെ വേനൽകാലത്ത് കാര്യമായി കേരളം എടുത്തിട്ടില്ല. കനത്ത ചൂടിൽ വറ്റി വരണ്ട് കിടന്ന ഡാമുകൾ പതിവിലും കൂടുതൽ നിറഞ്ഞത് വരാനിരിക്കുന്ന പ്രളയത്തിന്റെ സൂചനയാണ്. കാലവർഷമടുക്കുന്നതും വേനൽമഴ ശക്തമായതും സംസ്ഥാനത്തെ അണക്കെട്ടുകളുടെ ജലനിരപ്പിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ഇത് പ്രതിസന്ധിയായി മാറുകയും ചെയ്യും. അതിനിടെ ഇടുക്കിയുൾപ്പടെയുള്ള അണക്കെട്ടുകളിൽ അടിയന്തരമായി ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതിസംഘടനകളും വിദഗ്ധരും സർക്കാരിനെ സമീപിച്ചു.
പ്രളയസാധ്യത മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങണമെന്നും കേരളത്തിലേക്ക് തുറക്കുന്ന തമിഴ്നാട് ഡാമുകളിലും ജലനിരപ്പ് താഴത്താൻ സർക്കാർതല ഇടപെടലുകൾ വേണമെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകൾ കേരളത്തിലെ പ്രളയങ്ങളിൽ നിർണ്ണായകമായിരുന്നു. തമിഴ്നാടിന്റെ കൈവശമുള്ളതും കേരളത്തിലേക്ക് തുറക്കുന്നതുമായ മുല്ലപ്പെരിയാർ, പറമ്പിക്കുളം, അപ്പർഷോളയാർ തുടങ്ങിയ ഡാമുകളിലെ ജലനിരപ്പ് താഴ്ത്തുന്നതിന് ഉടൻ ഇടപെടലുണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം. തമിഴ്നാട് വഴങ്ങുന്നില്ലെങ്കിൽ കേരളം സുപ്രീംകോടതിയെ സമീപിക്കണണമെന്ന നിർദ്ദേശവും സർക്കാരിന് മുമ്പിലുണ്ട്.
വേനൽ ഇത്തവണ പ്രതീക്ഷിച്ചതിലും അധികമാണ്. സാധാരണ വേനൽ മഴയിൽ മെയ് അവസാനത്തോടെ ഡാമുകളിലെ ജലനിരപ്പ് പത്തു ശതമാനത്തിൽ എത്തിക്കാറുണ്ട്. എന്നാൽ വേനൽ മഴ ഇത്തവണ തുടരുമ്പോൾ ഇടുക്കിയുൾപ്പടെ ഏതാനും ഡാമുകളിലെ ജലനിരപ്പ് പതിവിലും ഏറെ ഉയർന്ന് നിൽക്കുകയാണ്. ഏപ്രിൽ 30 വരെയുള്ള കണക്കെടുത്താൽ ഈ വെള്ളമുപയോഗിച്ച് 165.7 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. മെയ് അവസാനമാകുമ്പോൾ വേനൽമഴയിലൂടെ 13 കോടി യൂണിറ്റു കൂടി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലവർഷം വൈകുകയാണെങ്കിൽ ജൂണിലേക്കുള്ള വൈദ്യുതിക്കായി ഡാമുകളിൽ കരുതേണ്ടത് 70 കോടി യൂണിറ്റിനുള്ള വെള്ളം മാത്രമാണെന്നിരിക്കേയാണിത്.
ഇടുക്കി ഡാമിൽ മാത്രം 43 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. മൂലമറ്റം പവർഹൗസിൽ എട്ട് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. ഇത് തുടർന്നാൽ മെയ് അവസാനം ഇടുക്കിയിൽ 35 ശതമാനം വെള്ളം ശേഷിക്കും. 2018 മെയ് 31-ന് ഇടുക്കിയിൽ 25 ശതമാനം വെള്ളമുണ്ടായിരുന്നുവെന്നും ഇത് ജൂലായിൽ 95 ശതമാനമായി ഉയർന്നുവെന്നും വിദഗ്ദ്ധർ സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. അതായത് മൺസൂൺ തിമിർത്ത് പെയ്താൽ ഇടുക്കി നിറയും. വീണ്ടും തുറക്കേണ്ട സാഹചര്യവും ഉണ്ടാകും. അങ്ങനെ വന്നാൽ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ അത് ഭീഷണിയായി മാറും.
സംസ്ഥാന നദീസംരക്ഷണ കൗൺസിൽ പ്രസിഡന്റ് ഡോ. എസ്. സീതാരാമൻ, എനർജി കൺസർവേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. സോമൻ, കൊച്ചി സർവകലാശാല കാലാവസ്ഥ ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. എസ്. അഭിലാഷ്, ചാലക്കുടിപുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്പി. രവി, തൃശ്ശൂർ നദീ ഗവേഷണ കേന്ദ്രത്തിലെ എസ്. ഉണ്ണിക്കൃഷ്ണൻ, മൂവാറ്റുപുഴ നദീസംരക്ഷണസമിതിയിലെ ഡോ. ഷാജു തോമസ്, ചെർപ്പുളശ്ശേരി പുഴ സംഘടനയിലെ നിഭ നമ്പൂതിരി, മീനച്ചിൽ നദീസംരക്ഷണ സമിതി സെക്രട്ടറി എബി ഇമ്മാനുവൽ തുടങ്ങിയവർ സംയുക്തമായാണ് വിഷയത്തിന്റെ ഗൗരവം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. മഴ ഇനിയും കനത്താൽ കാര്യങ്ങൾ കൈവിടുമെന്ന ബോധ്യം സർക്കാരിനുമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. അതുകൊണ്ട് തന്നെ പ്രളയത്തെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിന് ഇല്ലെന്ന ആശങ്കയും സജീവമാണ്.
ഇടുക്കിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 17 അടി കൂടുതൽ ജലനിരപ്പ്
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ 17 അടി കൂടുതൽ ജലമാണുള്ളത്. ഇന്നലത്തെ ജലനിരപ്പ് 2347.30 അടിയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2330.42 അടിയായിരുന്നു. സംഭരണ ശേഷിയുടെ 58.76 ശതമാനം വെള്ളമാണു നിലവിലുള്ളത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും കൂടുതൽ മഴ ലഭിക്കുകയും 2018 ൽ അണക്കെട്ട് തുറന്നുവിടുകയും ചെയ്തിരുന്നു.
ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കുകയും കോവിഡ് 19 മൂലം ഉപയോഗം കുറയുകയും ചെയ്തതാണ് അണക്കെട്ടിൽ വെള്ളം ഉയരാൻ കാരണം. നിലവിൽ വൈദ്യുതി ഉപയോഗം പകുതിയിൽ താഴെയാണ്. വ്യാപാരശാലകൾ ഒന്നര മുതൽ രണ്ട് മാസം വരെ അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോൾ വൈകിട്ട് അഞ്ച് വരെ മാത്രമേ തുറക്കാൻ അനുവാദമുള്ളൂ.
ചെറിയ അണക്കെട്ടുകളിൽനിന്നുള്ള ഉൽപ്പാദനം നിർത്തിവച്ച ശേഷം ഇടുക്കി അണക്കെട്ടിൽനിന്ന് കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബി യുടെ തീരുമാനം. നിലവിലെ സ്ഥിതി തുടരുകയും ജൂണിൽ തന്നെ കാലവർഷം ആരംഭിക്കുകയും ചെയ്താൽ ജൂലൈയിലോ ഓഗസ്റ്റിലോ അണക്കെട്ട് തുറന്നു വിടേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ഇതു മുന്നിൽ കണ്ട് അണക്കെട്ട് തുറക്കേണ്ടി വന്നാൽ ചെയ്യേണ്ട മുൻകരുതലുകളെല്ലാം കെ.എസ്.ഇ.ബി. നടത്തിക്കഴിഞ്ഞു.
വേനൽ മഴ അഞ്ച് ദിവസം കൂടി തടരും
വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകൾക്ക് മഞ്ഞജാഗ്രത നൽകിയിട്ടുമുണ്ട്. 13-ന് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മഞ്ഞജാഗ്രത. 14-ന് മലപ്പുറം, കോഴിക്കോട് ജില്ലകൾക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കും.
14 വരെ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റും. അതിനാൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Stories you may Like
- ലഹരി പാർട്ടിയും സെക്സും മോഹിച്ചു ലോകം മുഴുവൻ ചുറ്റി നടക്കുന്ന ബ്രിട്ടീഷ് ടൂറിസ്റ്റുകൾക്ക് തിരിച്ചടി
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം: സമരപ്രഖ്യാപന സമ്മേളനം കൊച്ചിയിൽ
- വിനോദസഞ്ചാര മേഖലയിൽ വേഗതയേറിയ മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- നവകേരള സദസ്സ് :ഇടുക്കിയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
- മൂഴിയാർ ഡാം തുറന്നു വിട്ടു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍