കുരുന്നുകൾക്ക് മരണക്കിണറായി പടുതാക്കുളങ്ങളും വെള്ളക്കെട്ടുകളും; ഇടുക്കിയിൽ മൂന്നാഴ്ചക്കുള്ളിൽ വെള്ളത്തിൽ വീണ് പൊലിഞ്ഞത് ഒന്നര വയസുകാരായ രണ്ടു കുട്ടികൾ; ഒന്നര വർഷത്തിനിടെ മരിച്ചത് 20 കുട്ടികൾ; സുരക്ഷയുറപ്പിക്കാൻ ഇനിയെങ്കിലും നിയമമുണ്ടാകുമോ?
ഇടുക്കി: അധികമാരും ഗൗനിക്കാത്ത അപകടക്കെണിയായി നൂറുകണക്കിന് ജലസ്രോതസ്സുകളാണ് നമുക്ക് ചുറ്റും. വലിയ ജലാശയങ്ങളും മറ്റും എക്കാലവും അപായഭീഷണി ഉയർത്തുന്നതാണെന്ന വസ്തുത വിസ്മരിക്കാനാവില്ല. എന്നാൽ കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന സ്വകാര്യ ജലസംഭരണികളുടെ കാര്യത്തിൽ ആർക്കാണ് ഉത്തരവാദിത്തം? ചുറ്റുമതിലില്ലാത്ത കിണർ, പടുതാക്കുളം, പാറമടകളിലെ വെള്ളക്കെട്ടുകൾ തുടങ്ങിയവയൊക്കെ കുരുന്നുകളുടെ ജീവനെടുക്കുമ്പോൾ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരെങ്കിലും തയാറാകുമോ? കുരുന്നുകളുടെ മുങ്ങിമരണങ്ങളെ ഒറ്റപ്പെട്ട സംഭവമായി സമൂഹവും അധികാരികളും കാണുമ്പോൾ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത് കുറഞ്ഞപക്ഷം ഇടുക്കി ജില്ലയിലെങ്കിലും ഉണങ്ങാത്ത കണ്ണീരാകുകയാണ്. ഏതാണ്ട് ഒന്നര വർഷക്കാലത്തിനിടെ ഇരുപതോളം കുട്ടികളാണ് ഇടുക്കിയിൽ മുതിർന്നവരുടെ അശ്രദ്ധമൂലം മുങ്ങി മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ രണ്ടു കുരുന്നുകളുടെ ജീവൻ പൊലിഞ്ഞെങ്കിലും ഇതേക്കുറിച്ചു ഗൗരവമായ ചിന്തയുണ്ടാകുന്നില്ല.
കളിക്കുന്നതിനിടെ വീടിനുസമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് കട്ടപ്പനയ്ക്കടുത്ത് പുളിയന്മലയിൽ ശനിയാഴ്ച ഒന്നര വയസുകാരി ദാരുണമായി മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. പുളിയന്മല കണിച്ചാട്ട് സെൽവം - സെൽവി ദമ്പതികളുടെ മകൾ സൗമ്യയാണ് മരിച്ചത്. തോട്ടം തൊഴിലാളികളായ ദമ്പതികൾ പണിക്കുപോയിരുന്ന സമയത്ത് സമീപത്തെ കുട്ടികളുമായി കളിച്ചുകൊണ്ടിരുന്ന സൗമ്യയെ കാണാതാവുകയായിരുന്നു. ഇതിനിടെ ചുറ്റുമതിലില്ലാത്ത കിണറിന്റെ മുകളിലെ വല കാണാതിരുന്നതിനെതുടർന്നു സംശയം തോന്നി നോക്കിയപ്പോഴാണ് സൗമ്യയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
കളിച്ചുകൊണ്ടിരിക്കേ വീടിന് മുന്നിലുള്ള താമരക്കുളത്തിൽ വീണ് ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് എടയ്ക്കാട് പാലയിൽ ഏബിൾ - ഷീബ ദമ്പതികളുടെ ഒന്നര വയസുള്ള മകൻ ക്രിസ്പോസ് മരിച്ചത് കഴിഞ്ഞ മാസം 14-നായിരുന്നു. കുട്ടിക്കൊപ്പം മുറ്റത്തുണ്ടായിരുന്ന പിതാവ് ഭക്ഷണമെടുക്കാൻ വീടിനുള്ളിലേക്കുപോയി അഞ്ചു മിനിട്ടിനുള്ളിൽ തിരികെയെത്തിയപ്പോഴേക്കും ക്രിസ്പോസിനെ കാണാനുണ്ടായിരുന്നില്ല. തിരച്ചലിൽ മുറ്റത്തോട് ചേർന്നുള്ള ചെറുകുളത്തിൽ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ രണ്ടു കുരുന്നുകളുടെയും മരണങ്ങൾ ഒറ്റപ്പെട്ടവയാണെങ്കിലും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നതാണ് കാണുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 14-ന് നെടുങ്കണ്ടത്തിനടുത്ത് മാവടിയിൽ വീടിന്റെ മുന്നിലെ കുളത്തിൽ വീണ് രണ്ടും നാലും വയസുള്ള സഹോദരങ്ങൾ മുങ്ങിമരിച്ചത് നാടിനെയാകെ നടുക്കിയതാണ്. വീടിനുചുറ്റും ഓടിക്കളിക്കുകയായിരുന്ന ആന്മരിയ (അനുമോൾ-നാല്), ഇമ്മാനുവേൽ (അപ്പു- രണ്ട്) അന്ന് മരിച്ചത്. കുടിയിരുപ്പിൽ സുനിൽ- റെനിന ദമ്പതികളുടെ മക്കളായിരുന്നു ദുരന്തത്തിലേക്ക് മുങ്ങിത്താണത്. സുനിൽ കൂലിപ്പണിക്കു പോയിരുന്നു. റെനീന വീടിന്റെ പിന്നിൽ തുണിയലക്കുകയായിരുന്നു. കുട്ടികളെ കാണാതായതിനെ തുടർന്ന് മാതാവ് നിലവിളിച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളുടെ ജീവനില്ലാത്ത ശരീരം കുളത്തിൽനിന്നും കണ്ടെടുത്തത്.
2015 ഓഗസ്റ്റ് 12-ന് കട്ടപ്പനയ്ക്കടുത്ത് വെള്ളിലാംകണ്ടം കിഴക്കേ മാട്ടുക്കട്ട ഇല്ലത്തുപാലം അരിമറ്റത്ത് അജീഷ്-സിനി ദമ്പതികളുടെ ഇളയ മകൻ എഡ്വിനെന്ന രണ്ടര വയസുകാരൻ വീടിനോടു ചേർന്നുള്ള ചെറിയ കുളത്തിൽ വീണു മരിച്ചു. നാലുവയസുകാരനായ ജ്യേഷ്ഠൻ എഡ്രിനുമൊത്ത് മുറ്റത്ത് ഓടിക്കളിച്ചുകൊണ്ടിരുന്ന എഡ്വിനെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ കുളത്തിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
ഇതിനു പത്ത് ദിവസം മുമ്പ് ഓഗസ്റ്റ് രണ്ടിനാണ് നാടിനെയാകെ സങ്കടക്കടലിലാക്കി നെടുങ്കണ്ടം തൂക്കുപാലത്തിനടുത്ത് പുഷ്പക്കണ്ടത്ത് ചെക്ക് ഡാമിനായി പണിത കുഴിയിലെ വെള്ളക്കെട്ടിൽവീണ് സഹോദങ്ങൾ മരിച്ചത്. അണക്കരമെട്ട് അറയ്ക്കൽ വിനോദിന്റെ മക്കളായ അഭിമന്യു(14)വും അനന്യ(ഏഴ്)യുമാണ് കുളിക്കുന്നതിനിടെ വെള്ളത്തിൽ ആഴ്ന്നുപോയി മരണത്തെ പുൽകിയത്. രക്ഷിതാക്കൾ വീട്ടിലില്ലാതിരുന്ന നേരത്താണ് വീടിനടുത്തുള്ള വെള്ളക്കെട്ടിൽ ഇവർ കുളിക്കാനിറങ്ങിയത്.
ആറുമാസം പ്രായമുള്ള ഇളയ മകൻ പ്രണിതിനെ ഒക്കത്തുവച്ചും മൂത്ത മകൻ രണ്ടര വയസുള്ള പ്രണവിനെ ഒപ്പം നിർത്തിയും വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ സൂര്യനെല്ലി ഹാരിസൻ പ്ലാന്റേഷൻ സെന്റർ ഡിവിഷനിൽ താമസിക്കുന്ന മുത്തുസെൽവിക്കു രണ്ട് കുട്ടികളേയും നഷ്ടമായത് 2015 ജൂലൈ 20-നാണ്. പ്രധാനപാതവിട്ടു കുറുക്കുവഴിയിലൂടെ പോകവെ ചെക്ക് ഡാമിൽ കാൽവഴുതി വീണ പ്രണവിനെ രക്ഷിക്കാൻ രണ്ടാമതൊന്ന് ആലോചിക്കാതെ ഒക്കത്തിരുന്ന മകനുമായി മുത്തുസെൽവി വെള്ളത്തിലേയ്ക്കു ചാടിയെങ്കിലും മൂവരും വെള്ളത്തിലാണ്ടുപോയി. ഓടിയെത്തിയ നാട്ടുകാർ അമ്മയെ രക്ഷപെടുത്തി. ചേതനയറ്റ നിലയിലാണ് കുരുന്നു സഹോദരങ്ങളെ മുങ്ങിയെടുക്കാനായത്.
രാജാക്കാട് എൻ.ആർ സിറ്റി കനകക്കുന്ന് പ്ലാക്കുന്നേൽ സുനിലിന്റെ മകൾ രേഷ്മ(12) വീടിനുടുത്തുള്ള കുളത്തിൽനിന്നു വെള്ളമെടുക്കുന്നതിനിടെ കാൽവഴുതിവീണ് മരിച്ചത് 2015 ജൂലൈ 13-നാണ്. ചുമട്ടുതൊഴിലാളിയായ അച്ഛൻ സുനിലിനും കൂലിപ്പണിക്കാരിയായ അമ്മ മായയ്ക്കും കൈത്താങ്ങായ ഏഴാം ക്ലാസുകാരി സഹോദരങ്ങൾക്കൊപ്പം വെള്ളം കോരിയെടുക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
അടിമാലി കല്ലാർ പാറയിൽ ഷിജുവിന്റെ മകൻ ജിഷ്ണുവെന്ന രണ്ടര വയസുകാരൻ വീടിനു സമീപത്തെ നിറഞ്ഞൊഴുകുന്ന തോട്ടിൽ വീണ് അകാലമൃത്യു വരിച്ചത് 2015 ജൂൺ 25-ന്. കൂലിപ്പണിക്കാരനായ ഷിജു പണിക്കായി പുറത്തും ഭാര്യ സീത വിറക് ശേഖരിക്കാനും പോയ സമയത്ത് ഇവരുടെ ആറ് മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയുമായി ജിഷ്ണുവിന്റെ സഹോദരൻ പുറത്തുപോയി. കട്ടിലിൽ ഇരുന്നു കളിക്കുകയായിരുന്നു ജിഷ്ണു. അൽപനേരം കഴിഞ്ഞ് കുട്ടിയെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ കാൽ വാഴവള്ളിയിൽ കുരുങ്ങി തോട്ടിലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ ജിഷ്ണുവിനെ കണ്ടെത്തി.
കഴിഞ്ഞ വർഷം മെയ് 16-ന് വാഗമണിൽ വിനോദസഞ്ചാരത്തിനെത്തിയ സൺഡേ സ്കൂൾ കുട്ടികളുടെ സംഘത്തിലെ രണ്ട് പേർ മൊട്ടക്കുന്നിനു സമീപത്തെ ചെക്ക് ഡാമിൽ കാൽവഴുതി വീണ് മരിച്ചത് കേരളമാകെ ശ്രദ്ധിച്ച ദുരന്തങ്ങളിലൊന്നായിരുന്നു. ചങ്ങനാശേരി നാലുകോടി ഭഗവതിപ്പറമ്പിൽ വെട്ടിയാട് ജെയിംസിന്റെ മകൻ മാത്യു (14), നാലുകോടി തുണ്ടിപ്പറമ്പിൽ ജോസഫിന്റെ മകൻ ഷോൺ സുബി ആന്റണി (13) എന്നിവരാണ് മരിച്ചത്. വേണ്ടത്ര സുരക്ഷയൊരുക്കാതെ കുട്ടികളെ ഡാമിൽ പ്രവേശിപ്പിച്ചതാണ് അപകടത്തിനിരയാക്കിയത്. ചങ്ങനാശേരി സെന്റ് തോമസ് പള്ളിയിൽനിന്നുള്ള സംഘമാണ് അറിയാത്ത അപകടത്തിൽ ചെന്നുപെട്ടത്.
മുത്തച്ഛന്റെ കൺമുമ്പിൽ രണ്ടര വയസുകാരൻ തൊടിയിലെ കുളത്തിൽ വീണ് മരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ്. നത്തുകല്ല് കൊങ്ങിണിപ്പടവ് സ്വദേശിയും റെയിൽവേ പൊലിസ് ഉദ്യോഗസ്ഥനുമായ പുല്ലാട്ട് സാബുവിന്റെ മകൻ ഷാലിൻ (അച്ചു) ആണ് വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കുളത്തിൽ മുങ്ങിമരിച്ചത്. 12 അടിയോളം ആഴമുള്ള കുളത്തിൽ വീണ ഷാലിൻ ചേറിൽ പുതഞ്ഞുപോയത് രക്ഷാശ്രമം വിഫലമാക്കി. വീട്ടിൽ മുത്തച്ഛനൊപ്പം കിടക്കുകയായിരുന്ന ഷാലിൻ എണീറ്റ് കളിക്കാനായി മുറ്റത്തേക്കിറങ്ങിയതിനു പിന്നാലെ മുത്തച്ഛനും ചെന്നെങ്കിലും കുട്ടി വെള്ളത്തിൽ വീണിരുന്നു. ഓടിയെത്തിയ പിതാവ് കുളത്തിൽ ചാടി പരതിയെങ്കിലും ഷാലിൻ വീട്ടുകാരെ വിട്ടകന്നു കഴിഞ്ഞിരുന്നു. ഇത്തരം അറിയപ്പെട്ട ദുരന്തങ്ങൾപോലെ നിരവധി കുരുന്നുകളുടെ ജീവൻ ഉൾഗ്രാമങ്ങളിൽ വിട്ടകന്നത് പുറത്തറിയാതെ പോയവയുമുണ്ട്.
കുരുന്നുകളുടെ ജീവിക്കാനുള്ള മൗലികാവകാശം നിഷേധിച്ചതിന് ഉത്തരം പറയേണ്ടത് അധികാരികളും പൊതുസമൂഹവുമാണെന്ന വാദം പലയിടത്തും ഉയർന്നെങ്കിലും ഗൗരവമായ ചർച്ചയോ, ഭാവിയിലെ ദുരന്തങ്ങൾ ഒഴിവാക്കാനുള്ള പരിഹാരനടപടികളോ ഇനിയും ഉണ്ടായിട്ടില്ല. കുട്ടികളേക്കാൾ അധികമാണ് മുങ്ങി മരിച്ച മുതിർന്നവരുടെ എണ്ണമെങ്കിലും അതിലേറെയും അപകട സാധ്യത അവഗണിച്ചു മരണത്തെ വിലയ്ക്ക് വാങ്ങിയവരാണ്. നീന്തൽ വശമില്ലാത്തതും ജലശേഖരങ്ങൾ സുരക്ഷയൊരുക്കാതെ സംരക്ഷിക്കുന്നതും പ്രധാന കാരണങ്ങളാണ്. കുട്ടികളെ പ്രത്യേകിച്ച്, പിഞ്ചുകുഞ്ഞുങ്ങളെ ഇത്തരം അപകടസാധ്യതാ മേഖലകളിൽ നിന്ന് അകറ്റി നിർത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണെന്നതിൽ രണ്ടുപക്ഷമില്ല. സ്വകാര്യ ജലശേഖരങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന നിയമം നടപ്പാക്കിയാൽ ദുരന്തങ്ങളുടെ എണ്ണം കുറയ്ക്കാനാകുമെന്നതിൽ തർക്കമില്ല.
Stories you may Like
- വീട്ടുമുറ്റത്ത് 34 അടി താഴ്ചയിൽ സ്വയം കിണർ കുഴിച്ച് ഒരു കുടുംബം
- മരണത്തെ മുഖാമുഖം കണ്ട ആ രണ്ടുമണിക്കൂർ വിനോദ് ഓർത്തെടുക്കുന്നു
- അമ്പത് മണിക്കൂർ നീണ്ട രക്ഷാ ദൗത്യം വെറുതെയായി; പുറത്തെത്തിച്ചത് മഹാരാജന്റെ മൃതദേഹം
- ചെങ്ങന്നൂരിൽ മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയ 72കാരന് ദാരുണാന്ത്യം
- കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞി വീണു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്