ഇതുവരെ പിന്നിൽ നിന്ന മലപ്പുറത്ത് നിന്ന് ഇക്കുറി നാലു പേർ; പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലൊഴികെ 11 ജില്ലകളിൽ നിന്നും ഇക്കുറി ഐഎഎസുകാരോ ഐപിഎസുകാരോ; മലയാളികളിൽ ഏറ്റവും വലിയ നേട്ടം കൊയ്തത് 29-ാം റാങ്ക് നേടിയ ആലുവക്കാരിയായ ശ്രീലക്ഷ്മി; ഇക്കുറി സിവിൽ സർവ്വീസിൽ കയറി പറ്റിയത് സർക്കാർ-എയിഡഡ് സ്കൂളുകളിൽ പഠിച്ച് വിജയിച്ച ആദിവാസി വിഭാഗക്കാരിയായ ശ്രീധന്യ അടക്കം 17 മലയാളികൾ; ഒന്നാം റാങ്ക് നേടി ചരിത്രം രചിച്ചതും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള കനിഷക് കടാരിയയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ രാജസ്ഥാനാണ്. ഐഐടി ബോംബെയിലെ ബി ടെക് ബിരുദധാരിയും ഡേറ്റ അനലിസ്റ്റുമായ കനിഷക് കടാരിയയ്ക്കാണ് ഒന്നാം റാങ്ക്. കനിഷക് പട്ടികജാതി വിഭാഗത്തിൽ നിന്നാണ്. ഗുവാഹത്തി ഐഐടിയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയ ജയ്പുർ സ്വദേശി അക്ഷത് ജയിനാണു രണ്ടാം റാങ്ക്. ഡൽഹിയിൽ നിന്നുള്ള യുപി സ്വദേശി ജുനൈദ് അഹമ്മദിനാണു മൂന്നാം സ്ഥാനം. അഞ്ചാം റാങ്ക് നേടിയ ശ്രുതി ജയന്ത് ദേശ്മുഖാണ് വനിതകളിലെ ഉയർന്ന റാങ്കുകാരി. 759 പേരാണു റാങ്ക് പട്ടികയിലുള്ളത് 577 പുരുഷന്മാരും 182 വനിതകളും. കേരളത്തിൽ ഒന്നാമത് ശ്രീലക്ഷ്മിയാണ്.
410ാം റാങ്ക് ലഭിച്ച ആദിവാസി യുവതി ശ്രീധന്യ സുരേഷാണ് മലയാളികളുടെ ഇത്തവണത്തെ താരം. ശ്രീധന്യ പഠിച്ചതു മലയാളം മീഡിയത്തിൽ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലാണ്. തരിയോട് സെന്റ് മേരീസ് യുപി സ്കൂൾ, തരിയോട് നിർമല ഹൈസ്കൂൾ, തരിയോട് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസം. കോഴിക്കോട് ദേവഗിരി കോളജിൽനിന്നു സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽനിന്നു 2014ൽ ബിരുദാനന്തര ബിരുദവും നേടി. 2 വർഷം വയനാട്ടിൽ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തു. കുറിച്യ വിഭാഗത്തിൽ നിന്ന് സിവിൽ സർവ്വീസ് നേട്ടത്തിന് ഉടമയാകുന്ന ശ്രീധന്യയ്ക്ക് ഐഎഎസ് കിട്ടുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ ഐഎഎസ് കിട്ടുന്ന ആദ്യ വയനാടുകാരിയായി ശ്രീധന്യ മാറും. സിവിൽസർവീസിൽ റാങ്ക് ലിസ്റ്റിൽ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നാലുപേരുണ്ട്. പി. സജാദ്, ജിതിൻ റഹ്മാൻ, ടി. ഫറാഷ്, സി.വി. ഗോകുൽ എന്നിവരാണ് റാങ്ക് ലിസ്റ്റിലുൾപ്പെട്ടത്.
സിവിൽ സർവീസ് പരീക്ഷയിൽ 29-ാം റാങ്കുകാരിയും കേരളത്തിൽനിന്നുള്ള ഒന്നാം സ്ഥാനക്കാരിയുമായ ആർ. ശ്രീലക്ഷ്മി ബിരുദാനന്തര ബിരുദത്തിനു പഠിച്ചതു ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലാണ്. തുടർന്നു തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) പ്രോജക്ടും സിവിൽ സർവീസ് തയ്യാറെടുപ്പും നടത്തി. ആലുവ കിഴക്കെ കടുങ്ങല്ലൂർ സഹജഗ്രാമം പ്രസന്ന വീട്ടിൽ എസ്ബിഐ റിട്ട. ഉദ്യോഗസ്ഥരായ വി.എ. രാമചന്ദ്രന്റെയും ബി. കലാദേവിയുടെയും മകളായിരുന്നു. സഹോദരി ഡോ. ആർ. വിദ്യ തിരൂർ മലയാളം സർവകലാശാലയിൽ അസി. പ്രഫസറാണ്.
അറുപത്തിയാറാം റാങ്ക് കിട്ടിയ അർജുൻ മോഹനൻ കണ്ണൂർ പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സ്റ്റോർ റിട്ട. ജീവനക്കാരൻ കോട്ടേൻ വീട്ടിൽ മോഹനന്റെയും ചെറുപുഴ ജെഎം യു പി സ്കൂൾ അദ്ധ്യാപിക പി.രാജിയുടെയും മകനാണ്. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെയാണ് ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് പാസായത്.
കാസർകോട് ബദിയടുക്ക സ്വദേശിയായ രഞ്ജിന മേരി വർഗീസ് 49-ാം റാങ്കാണ്.. കെമിക്കൽ എൻജിനീയറിങ്ങിനു ശേഷം ഇന്ത്യൻ ഓർഡ്നൻസ് ഫാക്ടറി സർവീസിൽ ജോലി ചെയ്യുന്നു. മാതാപിതാക്കളായ വി.എ. വർഗീസും ടി.ജെ.തെരേസയും സ്വകാര്യ സ്കൂൾ അദ്ധ്യാപകരും. ജിഷ്ണു ജെ. രാജു (132): മുംബൈയിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ ജിഷ്ണു ജെ രാജുവിന് 132-ാം റാങ്കാണ് കിട്ടിയത്. തിരുവനന്തപുരം ചെമ്പഴന്തി ഭഗവതിപുരം കണിക്കൊന്ന വീട്ടിൽ കെഎസ്ഇബി കരാറുകാരൻ പി.രാജുവിന്റെയും ജഗദയുടെയും മകൻ. പി. നിഥിൻ രാജിന് 210-ാം റാങ്കാണ്. കാസർകോട് രാവണിശ്വരം സ്വദേശി. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു ബിടെക് നേടിയിരുന്നു. എക്കാൽ കെ രാജേന്ദ്രൻ നമ്പ്യാരുടെയും പി.ലതയുടെയും മകനാണ്.
പരീശലത്തിൽ ഉള്ളവർക്കും റാങ്ക്
പി. വിഷ്ണുരാജ് (234): കഴിഞ്ഞ തവണ ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ 92-ാം റാങ്ക് നേടി ഡെറാഡൂണിൽ പരിശീലനത്തിലാണ് പി വിഷ്ണു രാജ്. തൃശൂർ എറവ് പാട്ടാട്ട് വീട്ടിൽ പരേതനായ പി.കെ.രാജന്റെയും കമലയുടെയും മകനാണ്. വിഷ്ണുവിന് ഇപ്പോൾ 234-ാം റാങ്കാണ് കിട്ടിയത്. സൂരജ് ഷാജി (288): മാവേലിക്കര കൊയ്യപ്പള്ളി കാരാൺമ കൈപ്പള്ളിൽ വീട്ടിൽ ഷാജി മൃത്യൂഞ്ജയന്റെയും അനിലയുടെയും മകനായ സൂരജ് ഷാജിക്ക് 288-ാം റാങ്ക് കിട്ടി. കായംകുളം കണ്ടല്ലൂർ കടയിൽ തറയിൽ റിട്ട. ലഫ്റ്റനന്റ് കേണൽ പി.പി.ശ്രീസുതന്റെയും ശ്രീലതയുടെയും മകളാണ് 299-ാം റാങ്കുകാരിയായ വീണ എസ് സുതൻ. ആര്യ ആർ. നായർക്ക് (301-ാം റാങ്കും കിട്ടി.: റിട്ട. ജോയിന്റ് ലേബർ കമ്മിഷണർ കോട്ടയം കൂരോപ്പട അരവിന്ദത്തിൽ ജി.രാധാകൃഷ്ണൻനായരുടെയും റിട്ട. അദ്ധ്യാപിക സുജാതയുടെയും മകൾ. മധ്യപ്രദേശിൽ ഇന്റലിജൻസ് ബ്യൂറോയിൽ ഇന്റലിജൻസ് ഓഫിസറാണ്.
സൂരജ് ബെൻ (321) മൂവാറ്റുപുഴ മണ്ണൂർ കല്ലറയ്ക്കൽ (ഐശ്വര്യ) റിട്ട. ഹെഡ്മാസ്റ്റർ കെ.പി.രാജന്റെയും ബിന്ദുവിന്റെയും മകനാണ്. ഡോ. നിർമൽ ഔസേപ്പച്ചൻ (329) ആലപ്പുഴ തുമ്പോളി ക്രൈസ്റ്റ് ഭവനിൽ ഔസേപ്പച്ചന്റെയും വിനീതയും മകൻ. പി.പി അർച്ചന (334) പയ്യന്നൂർ മുൻസിഫ് കോടതിക്കു സമീപം പരേതനായ കെ.ഇ.ജീവരാജിന്റെയും പിലാത്തറ യുപി സ്കൂൾ അദ്ധ്യാപിക പി.പി. ഗീതയുടെയും മകൾ. എടാട്ട് കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ നിന്നു ബിടെക്. ഇപ്പോൾ വൈദ്യുതി ബോർഡിൽ താൽക്കാലിക ജോലി. എസ്. ഗൗതം രാജ് (353) ചവറ തോട്ടിനു വടക്ക് മരുന്നൂർ പടിഞ്ഞാറ്റതിൽ സോമരാജൻ പിള്ളയുടെയും ആർ.എസ്. സുഷമാദേവിയുടെയും മകൻ. പി. മുഹമ്മദ് സജ്ജാദ് (390) മലപ്പുറം കരുവാരകുണ്ട് പുൽവെട്ട പാറമ്മൽ റിട്ട. അദ്ധ്യാപകൻ അബ്ദുറഹിമാൻ സുല്ലമിയുടെയും കദീജയുടെയും മകനാണ്,
എംപി.അമിത്ത് (405): കോഴിക്കോട് വേങ്ങേരി തണ്ണീർപന്തൽ സ്വദേശിയാണ്. സൈന്യത്തിൽനിന്നു വിരമിച്ച മരത്തപ്പള്ളി മോഹനന്റെയും വീട്ടമ്മയായ പ്രേമയുടെയും മകൻ. കഴിഞ്ഞ തവണ സിവിൽ സർവീസിൽ 792-ാം റാങ്ക് നേടി ന്യൂഡൽഹിയിൽ ഐആർഎസ് പരിശീലനത്തിലാണ്. ടി. ഫറാഷ് (421) മലപ്പുറം അരീക്കോട് പുത്തലം തൊടുകര ഇസ്മായിൽ ഷരീഫിന്റെയും തൊയ്യിബയുടെയും മൂത്ത മകനും ശ്വേത സുഗതൻ (461) കഴിഞ്ഞ തവണ ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ കേരളത്തിൽ നിന്നുള്ളവരിൽ ഒന്നാം സ്ഥാനക്കാരിയായിരുന്നു. 34 ാം റാങ്ക് ആയിരുന്നു അന്ന് കിട്ടിയത്. ചാലക്കുടി ഐക്യു റോഡ് കാമറ്റത്തിൽ കെ. എസ്. സുഗതന്റെയും ബിന്ദുവിന്റെയും മകളായ ശ്വേത ബി ടെക് ബിരുദധാരിയാണ്.
മലപ്പുറത്തിന് നാല് പേർ
സിവിൽസർവീസിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി നാലുപേർ. പി. സജാദ്, ജിതിൻ റഹ്മാൻ, ടി. ഫറാഷ്, സി.വി. ഗോകുൽ എന്നിവരാണ് റാങ്ക് ലിസ്റ്റിലുൾപ്പെട്ടത്. കരുവാരക്കുണ്ട് പുൽവെട്ട പാറമ്മൽ അബ്ദുൽ റഹ്മാൻ -ഖദീജ ദമ്പതിമാരുടെ മകനായ സജാദ് തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് 390-ാം റാങ്കോടെ നേട്ടം കൈവരിച്ചത്. സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന സജാദ് കഴിഞ്ഞവർഷം ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും പരിശീലനത്തിനായി മാറ്റി വെക്കുകയായിരുന്നു.
അരീക്കോട് പുത്തലം തൊടുകര ടി. ഫറാഷ് 421-ാം റാങ്ക് നേടി. മുമ്പ് രണ്ടുതവണ പരീക്ഷ എഴുതിയിരുന്നു. അരീക്കോട് പുത്തലം തൊടുകര ഇസ്മാഈൽ ശരീഫിന്റെയും ത്വയ്യിബയുടെയും മൂത്ത മകനാണ് ഫറാഷ്. കൊല്ലം ടി.കെ.എം. കോളേജിൽ നിന്ന് ബി.ടെക് നേടിയ ശേഷമാണ് സിവിൽ സർവീസിന് ശ്രമം തുടങ്ങിയത്. ചന്തക്കുന്ന് കുന്നത്തുപറമ്പ് ഹഫീസ് റഹ്മാൻ- സുബൈദ ദമ്പതിമാരുടെ മകനായ ജിതിന് 606-ാം റാങ്കാണ്. കഴിഞ്ഞ വർഷത്തെ ലിസ്റ്റിൽ 808-ാം റാങ്കായിരുന്നു. സാദിയ സിറാജാണ് ഭാര്യ. മഞ്ചേരി അത്താണിക്കൽ ഗോകുലം വീട്ടിൽ പി.പി. വിക്രമൻ, പി. പുഷ്പലത ദമ്പതിമാരുടെ മകനായ സി.വി. ഗോകുൽ ആദ്യ ശ്രമത്തിൽത്തന്നെ 716-ാം റാങ്ക് നേടി. അടുത്ത വർഷവും പരീക്ഷയെഴുതാനാണ് ഗോകുലിന്റെ തീരുമാനം.
പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റിയീട്ടിന് നേട്ടം
ഈവർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ വിജയത്തിളക്കവുമായി പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്. മലയാളികളായ ആദ്യറാങ്കുകാരിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ശ്രീലക്ഷ്മി ആർ.(റാങ്ക്-29), രഞ്ജന മേരി വർഗീസ്(49), അർജുൻ മോഹൻ(66) എന്നിവർ ഉൾപ്പെടുന്നു. ഇത്തവണ ഇവരുൾപ്പെടെ 24 പേരെ ഇന്ത്യൻ സിവിൽ സർവീസിലേക്കു നൽകാൻ സ്ഥാപനത്തിനു കഴിഞ്ഞെന്ന് പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ അറിയിച്ചു. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ, തിരുവനന്തപുരം, എറണാകുളം സെന്ററുകളിൽ പരിശീലനം നേടിയവരാണ് വിജയികൾ.
Stories you may Like
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- ഏക സിവിൽ കോഡ്: നിലപാട് കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- ഏക സിവിൽകോഡിനെ തുറന്നെതിർക്കാൻ മുസ്ലിംലീഗ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്