സോഷ്യൽ മീഡിയയിലെ പ്രചാരണം വേദനാജനകം; കാര്യം മനസ്സിലാക്കാതെ തേജോവധം ചെയ്യാനിറങ്ങിയ സ്ഥാപിതതാൽപര്യക്കാർ സൃഷ്ടിച്ച വൈകാരികതയിൽ യഥാർഥ പാർട്ടി പ്രവർത്തകർക്ക് പ്രയാസം; ഡൽഹി ഓഫീസിലെ പേഴ്സണൽ സ്റ്റാഫ് അംഗമായി നിയമിച്ച സതീഷ് കമലിനെ നീക്കി ഹൈബി ഈഡൻ; എംപി തലയൂരിയത് ജോയ്സ് ജോർജിന് വേണ്ടി പ്രവർത്തിച്ചയാളും ഡിവൈഎഫ്ഐക്കാരനുമാണ് സതീഷെന്ന ആരോപണം യൂത്ത്കോൺഗ്രസിലെ ഒരുവിഭാഗം വിവാദമാക്കിയതോടെ
മറുനാടൻ ഡെസ്ക്
കൊച്ചി: ജോയ്സ് ജോർജിന് വേണ്ടി പ്രവർത്തിച്ച സതീഷ് കമലിനെ ഡൽഹി ഓഫീസിലെ പേഴ്സണൽ സ്റ്റാഫംഗമായി നിയമിച്ച വിവാദത്തിൽ നിന്ന് ഹൈബി ഈഡൻ എംപി തലയൂരി. യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം സോഷ്യൽ മീഡയിയിൽ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് സതീഷിനെ നീക്കം ചെയ്യാൻ ഹൈബി തീരുമാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി വിവരം അറിയിച്ചത്. ഇടുക്കിയിലെ യൂത്ത് കോൺഗ്രസുകാരുടെ നെഞ്ചിൽ ഹൈബി ഈഡൻ തീകോരിയിട്ടുവെന്ന പേരിൽ ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകളിൽ വിമർശനപ്പെരുമഴ തുടങ്ങിയിരുന്നു. സതീഷ് ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കാട്ടി 'യൂത്ത് കോൺഗ്രസ് ഇരട്ടയാർ' ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.
ഇടുക്കിയിലെ നേതാക്കൾ ഹൈബിക്കും ഡിസിസിക്കും പരാതി നൽകിയിട്ടും നിയമനം നൽകിയതാണ് യൂത്ത് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്. കോൺഗ്രസ് പ്രവർത്തകർക്ക് ഇല്ലാത്ത എന്ത് യോഗ്യതയാണ് ഡിവൈഎഫ്ഐക്കാരനിൽ ഹൈബി കണ്ടതെന്നാണ് ചോദ്യം. പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ എന്ന പ്രവണത കോൺഗ്രസ് നേതാക്കളിൽ പരക്കെയുണ്ടെന്നും പോസ്റ്റിൽ വിമർശിക്കുന്നു. ആരോപണം ഹൈബി നിഷേധിച്ചു. നിക്ഷിപ്ത താൽപര്യക്കാർ ഗൂഢലക്ഷ്യത്തോടെ നടത്തുന്ന പ്രചാരണമാണ് ഇതെന്നും ഹൈബി മറുനാടൻ മലയാളിയോട് പറഞ്ഞു.
ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഡൽഹിയിലെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സംവാദത്തിൽ എന്റെ പ്രതികരണം.
അപ്രതീക്ഷിതമായിട്ടാണ് കോൺഗ്രസ് പ്രസ്ഥാനം ലോക് സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന ദൗത്യം എന്നെ ഏൽപ്പിക്കുന്നത്. നിങ്ങളോരോരുത്തരുടേയും നിസ്വാർത്ഥമായ പരിശ്രമങ്ങളുടെ ഫലമായി വലിയ ഭൂരിപക്ഷത്തോടെയാണ് ഞാൻ ലോക് സഭയിലെത്തുന്നത്. നിങ്ങൾ എന്നിൽ അർപ്പിച്ച പ്രതീക്ഷകൾ നില നിർത്തുക എന്നത് തന്നെയായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം.
ഡൽഹിയിൽ, ലോക്സഭയുമായി ബന്ധപ്പെട്ട ക്ലറിക്കൽ ആവശ്യങ്ങളിൽ സഹായിക്കാൻ ഒരു സ്റ്റാഫിനെ ആവശ്യമായിരുന്നു. ഈ സമയത്താണ് സതീഷ് എന്റെ അടുത്തെത്തുന്നത്. സതീഷുമായി സംസാരിച്ചതിൽ നിന്നും ഇത്തരം കാര്യങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഒരാളെന്നാണ് മനസിലാക്കാൻ സാധിച്ചത്. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ യാതൊരു പങ്കുമില്ലാത്ത ക്ലറിക്കൽ സഹായിയുടെ തസ്തിക ആയതിനാൽ സതീഷിനെ നിയമിക്കുകയുണ്ടായി. വളരെ കാര്യക്ഷമമായ ഒരു ഓഫീസ് എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.
ഒരു കെ.എസ.യു പ്രവർത്തകനായി ഏറ്റവും താഴെ തട്ടിൽ നിന്നും പൊതു പ്രവർത്തന ജീവിതം ആരംഭിച്ച ഞാൻ എന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കീഴിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തന്നെയാണ് നിലനിന്നിട്ടുള്ളത്. പല ഘട്ടങ്ങളിലായി എന്റെ പൊതു പ്രവർത്തന ജീവിതത്തിൽ ഞാൻ നേരിട്ട ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്യാനായത് ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോട് പുലർത്തിയ ആത്മാർത്ഥത കൊണ്ടും , പാർട്ടിയിലെ സഹപ്രവർത്തകർ നൽകിയ പിന്തുണ കൊണ്ടും മാത്രമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ ഏറെ വേദനാജനകമാണ്. ഇതിന്റെ വസ്തുതകൾ വ്യക്തമായി മനസിലാക്കാതെ തേജോവധം ചെയ്യുകയെന്ന സ്ഥാപിത താൽപര്യത്തോടെ ചിലർ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചെടുത്ത വൈകാരികതയിൽ യഥാർത്ഥ പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടായിട്ടുണ്ട് എന്ന് ഞാൻ മനസിലാകുന്നു. എന്നെ ഞാനാക്കിയ ഈ പ്രസ്ഥാനത്തിലെ ഓരോ പ്രവർത്തകരും എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. എപ്പോഴുമെന്ന പോലെ നിങ്ങളുടെ അഭിപ്രായത്തെ ഞാൻ മാനിച്ച് കൊണ്ട് സതീഷിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഐവൈസി ഇരട്ടയാർ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങനെ:
യൂത്ത് കോൺഗ്രസുകാരുടെ നെഞ്ചിൽ തീ കോരിയിട്ട് ഹൈബി ഈഡൻ എംപി.........
'പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ' ഇങ്ങനെയൊരു പ്രവണത കോൺഗ്രസ് നേതാക്കളിൽ പരക്കെയുണ്ട്-...
പക്ഷെ ഹൈബി ഈഡനെപ്പോലുള്ള നേതാവിൽ നിന്നും ഇത്രക്ക് പ്രതീക്ഷിച്ചില്ല.....
ഇടുക്കിയിൽ ജോയ്സ് ജോർജിന് വേണ്ടി
ആഹോരാത്രം പ്രയത്നിച്ച 'സതീഷ് കമൽ'
എന്ന DYFI പ്രവർത്തകനെ ഡൽഹിയിലെ
എംപി ഓഫീസിൽ പെഴ്സണൽ സ്റ്റാഫാക്കിയ ഹൈബിയുടെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല....
ഇതിനെതിരെ ഡീൻ കുര്യക്കോസക്കെമുള്ള
ഇടുക്കിയിലെ നേതാക്കൾ ഹൈബിക്കും, ഉഇഇക്കും പരാതി നൽകിയിട്ടും നിയമനം
നിഷേധിക്കാതിരുന്നത് കേരളത്തിലെ തന്നെ
യൂത്ത് കോൺഗ്രസുകാരെ തുണി പൊക്കിക്കാണിച്ച പോലെയായിപ്പോയി......
കോൺഗ്രസ് പ്രവർത്തകർക്കില്ലാത്ത എന്ത് യോഗ്യതയാണ് DYFlക്കാരനിൽ ഹൈബി കണ്ടത്.....
ഹൈബി മാത്രമല്ല, കേരളത്തിലെ കോൺഗ്രസ് പാർട്ടി തന്നെ ഇതിന് വലിയ വില നൽകേണ്ടി വരും
എന്നാൽ, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ഹൈബി ഈഡൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
'സതീഷ് കമൽ ഡിവൈഎഫ്ഐ പ്രവർത്തകനല്ല. അയാൾക്ക് പാർട്ടി അംഗത്വമുള്ളയാളല്ല. എൻജിഒ യൂണിയൻ പ്രവർത്തകനുമല്ല. ഡൽഹിയിൽ ഉള്ള സ്റ്റാഫിനെ കൺവീനിയൻസ് അനുസരിച്ച് വയ്ക്കുന്നതാണ്. അയാൾക്ക് പാർലമെന്ററി എക്സ്പീരിയൻസ് ഉള്ള ആളാണ്. സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്ത ആളാണ്. സ്വാഭാവികമായും അയാൾ അയാളുടെ ബോസിനോട് ..ജോയ്്സിനോട് അടുപ്പം കാണിക്കുമല്ലോ, തിരഞ്ഞെടുപ്പ് സമയത്ത്. അല്ലാതെ അയാൾക്കൊരു രാഷ്ട്രീയ പശ്ചാത്തലമോ, പാർട്ടി അംഗത്വമോ, എസ്എഫ്ഐ അംഗത്വമോ ഒന്നും ഉണ്ടായിരുന്നില്ല. വളരെ എഫക്്ടീവ് ആയി പാർലമെന്ററി രംഗത്ത് പ്രവർത്തിക്കാൻ സഹായിക്കുന്ന വ്യക്തിയെ വയ്ക്കണമെന്ന് പാർട്ടിയോടും ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, പാർലമെന്ററി പ്രവർത്തനത്തിനും, മണ്ഡലവുമായുള്ള ഏകോപനത്തിനുമൊക്കെ, കാര്യക്ഷമമായി ഇടപെടാൻ കഴിയുന്ന ആളെന്ന നിലയിലാണ് നിയമനം. അയാളുടെ ജോലി കൃത്യമായി ചെയ്തു. അയാൾ രാഷ്ട്രീയ ലീനിയേജ് കാണിച്ചതായി തോന്നിയിട്ടില്ല. ഇപ്പോൾ പ്രശ്നം ഉന്നയിച്ചവർക്ക് വേറൊരുനിഗൂഢ ലക്ഷ്യമുണ്ട്. സോഷ്യൽ മീഡിയയായതുകൊണ്ട് നിക്ഷിപ്ത താൽപര്യക്കാരുണ്ട്. പ്ലാൻഡ് ആയിട്ട് ചെയ്യുന്ന ചില ആൾക്കാരുണ്ട്. ', ഹൈബി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍