സ്വർണ്ണക്കടത്തുമായി വിശുദ്ധ ഗ്രന്ഥത്തെ കൂട്ടിക്കെട്ടുന്നത് സങ്കടകരം; ചർച്ചകൾ വഴിമാറി ഖുർആൻ ഒരു ഭീകര വസ്തുവാണ് എന്നതിലേക്ക് എത്തിയിരിക്കുന്നു; ഖുർആൻ അറബ് രാജ്യങ്ങളിൽ നിന്ന് കൊണ്ടു വരുന്നതിലും വിതരണം ചെയ്യുന്നതിലും എന്താണ് തെറ്റ്? തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്നുണ്ടെന്ന് കരുതി എടപ്പാളിലേക്ക് യുഎഇയിൽ നിന്ന് ഖുർആൻ കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യാനാകില്ല: ഇസ്ലാമിക പണ്ഡിതൻ ഹുസൈൻ മടവൂർ മറുനാടനോട് സംസാരിക്കുന്നു
ജാസിം മൊയ്തീൻ
കോഴിക്കോട്: കേരളത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ പ്രധാനപ്പെട്ടത് മന്ത്രി കെടി ജലീൽ ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്നതായിരുന്നു. ആരോപണം ഉന്നയിച്ചവരിൽ പ്രധാനിയായ മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് പോലും കഴിഞ്ഞ ദിവസം പറഞ്ഞത് ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന് സംശയമുണ്ട് എന്നാണ്. അദ്ദേഹത്തിന് സംശയം മാത്രമുള്ള കാര്യം പലയാവർത്തി ഉന്നയിക്കുന്നതിലൂടെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടത് വിശുദ്ധ ഖുർആൻ കൂടിയാണ്.
ലോക മുസ്ലിം ജനവിഭാഗത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ ഇത്തരത്തിൽ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ ഖുർആനിന്റെ രാഷ്ട്രീയവും അത്് മുന്നോട്ട് വെക്കുന്ന ആശയസംഹിതയെ കുറിച്ചും, കേരളത്തിലേക്ക് അറബ് രാജ്യങ്ങളിൽ നിന്ന് ഖുർആൻ എത്തിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ചും ഖുർആൻ അച്ചടിയെ കുറിച്ചുമെല്ലാം മറുനാടൻ മലയാളിയുമായി സംസാരിക്കുകയാണ് പ്രമുഖ ഇസ്ലാമിക മത പണ്ഡിതനും കോഴിക്കോട് പാളയം ജുമാമസ്ജിദ് മുഖ്യ ഇമാമുമായ ഡോ. ഹുസൈൻ മടവൂർ.
ഖുർആനിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ല
ഖുർആൻ ചർച്ച ചെയ്യപ്പെടുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ അത് ഇപ്പോൾ കാണുന്ന രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയുള്ളതു പോലെയാകരുത്. ഖുർആനിനെ കുറിച്ച് അറിയാത്തവർ അതിനെ ചർച്ച ചെയ്ത് അവഹേളിക്കാനും നിൽക്കരുത്. കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവരുന്നത് വലിയ അപരാധമൊന്നുമല്ല. അറബ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവരുന്നത് ആദ്യ സംഭവവുമല്ല. അത് വർഷങ്ങളായി തുടർന്നുവരുന്ന ഒരു സാംസ്കാരിക വിനിമയത്തിന്റെ ഭാഗം കൂടിയാണ്. അതുകൊണ്ട് തന്നെ അറേബ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഖുർആൻ കൊണ്ടുവന്നതോ അത് വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്തതോ വലിയ അപരാധമായി കാണേണ്ടതില്ല.
നിരോധിക്കപ്പെട്ട ഗ്രന്ഥവുമല്ല വിശുദ്ധ ഖുർആൻ. കേരളത്തിലെ ഏതൊരു മുസ്ലിംമത സ്ഥാപനങ്ങളിൽ നോക്കിയാലും അവിടങ്ങളിലെല്ലാം വിദേശ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് അറേബ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഖുർആനുകൾ കാണാനാകും. അതിനെ ഭീകരമായി ചിത്രീകരിക്കേണ്ടതില്ല.ലോകത്തെല്ലായിടത്തും ഖുർആൻ പ്രിന്റ് ചെയ്യുന്നുണ്ട്. അത് എല്ലായിടത്തേക്കും വിനിമയം ചെയ്യുന്നുമുണ്ട്. കേരളത്തിൽ തിരൂരങ്ങാടിയിലും പ്രിന്റ് ചെയ്യുന്നുണ്ട്. തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്നുണ്ടെന്ന് കരുതി എടപ്പാളിലേക്ക് യുഎഇയിൽ നിന്ന് ഖുർആൻ കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യാനാകില്ല. ഖുർആനിനെ പറ്റിയുള്ള ചർച്ചകൾ നല്ലത് തന്നെയാണ്. അത് ഖുർആനിനെ മനസ്സിലാക്കാൻ വേണ്ടിയാകണം. സ്വർണ്ണക്കടത്തുമായി വിശുദ്ധ ഗ്രന്ഥത്തെ കൂട്ടിക്കെട്ടുന്നത് സങ്കടകരമാണ്. ചർച്ചകൾ വഴിമാറി ഖുർആൻ ഒരു ഭീകര വസ്തുവാണ് എന്നതിലേക്ക് എത്തിയിരിക്കുന്നു. ഖുർആൻ അറബ് രാജ്യങ്ങളിൽ നിന്ന് കൊണ്ടു വരുന്നതും അത് വിതരണം ചെയ്യുന്നതിലും എന്താണ് തെറ്റ്?
ഖുർആൻ നിരോധിക്കപ്പെട്ട ഗ്രന്ഥമല്ല
ഇന്ത്യയിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നുണ്ട്. ഇന്ത്യയിലേക്ക് ഖുർആൻ വരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ഖുർആൻ കയറ്റി അയക്കുന്നുമുണ്ട്. നിയമപരമായി ഒരു തടസ്സവുമില്ല ഖുർആൻ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഗ്രന്ഥമൊന്നുമല്ല. ഇപ്പോഴത്തെ ചർച്ചകൾ നടക്കുന്നത് ഖുർആൻ ഒരു ഭീകര വസ്തുവാണെന്ന കണക്കെയാണ്. ഖുർആൻ കലാപത്തിന് ആഹ്വാനം ചെയ്യുന്നില്ല. സ്നേഹത്തെ കുറിച്ചും കാരുണ്യത്തെ കുറിച്ചുമാണ് ഖുർആൻ സംസാരിക്കുന്നത്. ബഹുസ്വര സമൂഹത്തിൽ ഓരോരുത്തരും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിക്കണമെന്നാണ് ഉപദേശിക്കുന്നത്. ഇതുകൊണ്ടാണ് മുമ്പ് കൽക്കത്ത ഹൈക്കോടതിയിൽ ഖുർആൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി സമർപ്പിച്ച ഹർജി കോടതി തള്ളിയത്. ജഡ്ജിമാർ ഖുർആനിനെ പരിഭാഷകൾ വായിച്ച് മനസ്സിലാക്കിയാണ് ആ കേസ് തള്ളിയത്. ഖുർആൻ വളരെ സുതാര്യമായതും എവിടെയും ലഭിക്കുന്നതുമാണ്. ആ ഗ്രന്ഥത്തെ ഇത്തരത്തിൽ ഒരു ഭീകര വസ്തുമായി ചിത്രീകരിക്കരുത്. ഖുർആനെ കുറിച്ച് പഠിക്കാതെ അതിനെ കുറിച്ച് ചർച്ച ചെയ്ത് അവഹേളിക്കുകയും ചെയ്യരുത്. ഖുർആൻ പഠിക്കുന്നത് മുസ്ലിംങ്ങൾ മാത്രമല്ല. മുസ്ലിംമത വിശ്വാസികളല്ലാത്ത നിരവധിയാളുകൾ ഖുർആന്റെ വിവർത്തനങ്ങൾ എഴുതിയിട്ടുണ്ട്. വിവിധ ഭാഷകളിൽ ഖുർആൻ കവിതകളാക്കിയിട്ടുണ്ട്. കോന്നിയൂർ രാഘവൻ നായർ മലയാളത്തിൽ ഖുർആനെ അധികരിച്ച് ഗ്രന്ഥമെഴുതിയിട്ടുണ്ട്. ദീവ്യദീപ്തി ഉദാഹരണമാണ്. ഖുർആൻ പ്രാർത്ഥന ഗീതങ്ങളാക്കി എത്രയോ സ്ഥലങ്ങളിൽ പാടുന്നുണ്ട്. അതുകൊണ്ട് അറബ് രാജ്യങ്ങളിൽ നിന്ന് ഖുർആൻ കേരളത്തിലേക്ക് കൊണ്ടുവന്നതിനെയോ അതിവിടെ വിതരണം ചെയ്യുന്നതിനെയോ വലിയ അപരാധമായി കാണേണ്ടതില്ല.
അറബി മലയാളത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നില്ല
ഖുർആന്റെ പ്രിന്റിംഗിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്. പ്രവാചകൻ മുഹമ്മദിന്റെ കാലത്ത് ഖുർആൻ മനപാഠമാക്കലായിരുന്നു. ആദ്യം പ്രവാചകൻ മനഃപാഠമാക്കും കൂടെയുണ്ടായിരുന്ന സ്വഹാബീമാർ അഥവാ പ്രാവചകന്റെ അനുചരന്മാരും അത് മനഃപാഠമാക്കും. ഓരോ വർഷവും അതുവരെ അവതരിച്ചുകിട്ടിയ ഖുർആൻ മനഃപാഠമാക്കലായിരുന്നു. പ്രവാചകന് ജിബ്രീൽ എന്ന മാലാഖ വായിച്ചുകൊടുക്കുകയും പ്രവാചകൻ അത് മനഃപാഠമാക്കലുമായിരുന്നു. പ്രവാചകൻ മരണപ്പെടുന്ന വർഷം രണ്ട് തവണ ഇത്തരത്തിൽ ഖുർആൻ ആദ്യാവസാനം വരെ ജിബ്രീൽ പ്രവാചകന് വായിച്ചുകൊടുത്തു. പ്രവാചകൻ അത് മനഃപാഠമാക്കുകയും ചെയ്തു. അതോട് കൂടി ഖുർആൻ പൂർത്തിയായി.
ആ സമയത്ത് തന്നെ പ്രവാചകന്റെ അനുചരന്മാർ ഖുർആൻ അവസാനം വരെ മനഃപാഠമാക്കിയിരുന്നു. അങ്ങനെ എത്രയോ ആളുകൾ മനഃപാഠമാക്കി മനുഷ്യന്റെ മനസ്സിലുള്ളൊരു ഗ്രന്ഥമാണ് ഖുർആൻ. പിന്നീടാണ് സ്വഹാബിമാർ അവരുടെ കൈവശമുള്ള തുകലിലും മരക്കഷ്ണങ്ങളിലുമെല്ലാം എഴുതി വെക്കാൻ തുടങ്ങിയത്. പിന്നീട് സ്വഹാബിമാരായ അബൂബക്കർ സിദ്ദീഖിന്റെയും ഖലീഫ ഉമറിന്റെയുമെല്ലാം കാലഘട്ടത്തിലാണ് അത് അദ്ധ്യായങ്ങളെല്ലാം കൂട്ടിച്ചേർത്ത് പുസ്തക രൂപത്തിലാക്കിയത്. അന്നുണ്ടായിരുന്ന അറബി ഭാഷയിലാണ് അത് എഴുതിയിരുന്നത്. അത് തന്നെയാണ് ഖുർആനിന്റെ ലിപി. അന്നുണ്ടായിരുന്നതിൽ നിന്ന് വലിയ വ്യത്യാസമൊന്നും അറബി ഭാഷക്ക് ഇന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ കേട്ടത് കേരളത്തിലെ ഖുർആൻ അറബി മലയാളത്തിലാണ് എന്നാണ്. അത് തെറ്റാണ് അറബി മലയാളത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നില്ല. അറബി മലയാളമെന്നത് നമ്മൾ മംഗ്ലീഷ് എന്നൊക്കെ പറയും പോലെ അറബിയിൽ എഴുതുന്ന മലയാളമാണ്. കേരളത്തിൽ പ്രിന്റ് ചെയ്യുന്ന ഖുർആനുകൾ മലബാരി ലിബിയിലായിരുന്നു. അതിനെ ഖത്ത്മലബാരി എന്നും വിളിക്കും. അതും അറബി ഭാഷ തന്നെയാണ്. അതിന്റെ എഴുത്തിന്റെ രൂപത്തിൽ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. അതിനർത്ഥം അത് മറ്റേതെങ്കിലും ഭാഷയാണെന്നല്ല. നമ്മുടെ തിരൂരങ്ങാടിയിലും പൊന്നാനിയിലും എല്ലാം ആ ലിപിയിലായിരുന്നു ഖുർആൻ പ്രിന്റ് ചെയ്തിരുന്നത്. അറബ് രാജ്യങ്ങളിൽ പ്രിന്റ് ചെയ്യുന്ന ഖുർആൻ റസ്മുൽ ഉസ്മാനി എന്ന ലിപിയിലാണ് അച്ചടിക്കുന്നത്. അത് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടൊരു ലിപിയാണ്.
കേരളത്തിലും ആ ലിപിയിൽ അച്ചടിക്കുന്നുണ്ട്. എല്ലാം അറബി തന്നെയാണ്. അക്ഷരങ്ങളുടെ രൂപത്തിൽ ചില വൈവിദ്ധ്യങ്ങളുണ്ടെന്ന് മാത്രം. ഓരോ പ്രദേശത്തും പ്രിന്റ് ചെയ്യുന്ന ഖുർആനുകളിൽ ചില വൈവിധ്യങ്ങൾ അതിന്റെ രൂപത്തിലുണ്ടാകാറുണ്ട്. ഉദാഹരണത്തിന് ഉറുദു സംസാരിക്കുന്ന നോർത്ത് ഇന്ത്യൻ പ്രദേശങ്ങളിൽ പ്രിന്റ് ചെയ്യുന്ന ഖുർആനിന്റെ രൂപത്തിലും തിരൂരങ്ങാടിയിൽ പ്രിന്റ് ചെയ്യുന്ന ഖുർആനിന്റെ രൂപത്തിലും വ്യത്യാസങ്ങളുണ്ട്.
അക്ഷരങ്ങളുടെ വലിപ്പത്തിലും വണ്ണത്തിലും ചെരുവിലുമെല്ലാമാണ് ആ വ്യത്യാസങ്ങളുള്ളത്. ലോകത്തുള്ള എല്ലാ പ്രദേശങ്ങളിലേക്കും ഖുർആൻ പ്രിന്റ് ചെയ്ത് അയക്കുന്ന സ്ഥാപനമാണ് കിങ്ഫഹദ് ഖുർആൻ പ്രിന്റിങ് കോപ്ലക്സ്. അവർ വിവിധ ഭാഷകളിൽ ഖുർആനിന്റെ പരിഭാഷകളും പ്രസിദ്ധീകരിക്കുന്നുണ്ട്. മലയാള പരിഭാഷയും ലഭ്യമാണ്. സൗദി എംബസി മുഖേന ഈ മലയാള പരിഭാഷ മലയാളികൾക്ക് ലഭ്യമാകും. തുർക്കി, ഉർദു,ഇംഗ്ലീഷ് എല്ലാ ഭാഷകളിലും മദീനയിൽ പ്രിന്റ് ചെയ്ത ഖുർആൻ ലഭ്യമാണ്. ഖത്തറിലും, സിറിയയിലും, ഖുവൈത്തിലുമെല്ലാം ഇത്തരത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നുണ്ട്. അവരെല്ലാം ഉപയോഗിക്കുന്നത് റസ്മുൽ ഉസ്മാനി ലിപിയാണ്. ഓരോ രാജ്യങ്ങളിലും പ്രിന്റ് ചെയ്യുന്ന ഖുർആനുകളിൽ അവരുടെ സർട്ടിഫിക്കറ്റുകളും ഉണ്ടാകും. കേരളത്തിൽ പ്രിന്റ് ചെയ്യുന്ന ഖുർആനുകളുടെ കടലാസ് ക്വാളിറ്റി അറബ് രാജ്യങ്ങളുടേത് അപേക്ഷിച്ച് മോശമായിരിക്കും. പെട്ടെന്ന് മുഷിഞ്ഞു പോകുന്നതായിരിക്കും. എന്ന് കരുതി ഖുർആനിന്റെ മൂല്യത്തെ അത് ബാധിക്കുന്നില്ല. റസ്മുൽ ഉസ്മാനി ലിബിയിലും കേരളത്തിൽ ഖുർആൻ പ്രിന്റ് ചെയ്യുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്