ലണ്ടനിൽ പാക് ഹൈ കമ്മീഷനു മുന്നിലെത്തി ഇന്ത്യക്കാരുടെ പ്രതിഷേധം; ഈ തെറ്റിന് മാപ്പില്ലെന്നു മുന്നറിയിപ്പ്; കയ്യിൽ ഇന്ത്യൻ ദേശീയ പതാക ഏന്തിയവർ ഇന്ത്യക്കു മറുപടിയുണ്ട്.. എന്ന മുദ്രാവാക്യങ്ങളും മുഴക്കി; മലയാളി സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ധീര ജവാന്മാർക്ക് ശ്രദ്ധാഞ്ജലി; സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുവിലേക്കുള്ള യാത്രക്ക് ബ്രിട്ടന്റെ മുന്നറിയിപ്പ്; പുൽവാമ ചാവേർ ആക്രമണത്തിന് തൊട്ടു മുൻപ് ലണ്ടനിൽ ജമ്മു കാശ്മീർ ലിബറേഷൻകാരുടെ കൂട്ടായ്മയും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വ്യാഴാഴ്ച രാജ്യത്തെ ഞെട്ടിച്ചു 39 സി ആർ പി എഫ് ജവാന്മാരുടെ ജീവനെടുത്ത ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾക്ക് രാജ്യം മാപ്പു നൽകില്ലെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ വംശജരുടെ വൻപ്രതിഷേധം ലണ്ടനിൽ. ഇന്നലെ ഉച്ചയ്ക്ക് ലണ്ടനിലെ പാക് ഹൈ കമ്മീഷൻ ഓഫീസിനു മുന്നിലെത്തിയാണ് ഈ തെറ്റ് ഞങ്ങൾ മറക്കില്ലെന്ന് ഇന്ത്യക്കാർ ഓർമ്മിപ്പിച്ചത്. വെള്ളിയാഴ്ച സോഷ്യൽ മീഡിയ വഴി പ്രത്യേക സംഘടനയുടെ ഒന്നും ലേബൽ ഇല്ലാതെ നടന്ന പ്രതിഷേധ ആഹ്വനത്തിൽ നൂറു കണക്കിന് ആളുകളുടെ സാന്നിധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രധാനമായും സിഖ് വംശജരാണ് റാലിയിൽ കൂടുതലും പങ്കെടുത്തത്. കഴിഞ്ഞ കുറെ മാസങ്ങളായി സിഖുകാരിൽ ഒരു വിഭാഗത്തെ അടർത്തിയെടുത്തു ഖാലിസ്ഥാൻ വിമോചന പ്രസ്ഥാനത്തിന് ജീവൻ നൽകിയ വിഭാഗത്തിനുള്ള മുന്നറിയിപ്പ് കൂടിയായി ഈ കൂട്ടായ്മ. ഇന്ത്യയെ ഇല്ലായ്മ ചെയ്യാൻ ഒരിന്ത്യക്കാരും കൂട്ട് നിൽക്കില്ലെന്ന പ്രഖ്യാപനവും പാക് ഹൈ കമ്മീഷൻ ഓഫീസിനു മുന്നിൽ എത്തിയവർ വിളിച്ചു പറയുന്നുണ്ടായിരുന്നു.
കയ്യിൽ ഇന്ത്യൻ ദേശീയ പതാക ഏന്തിയവർ ഭാരത് ജവാബ് ദേഖാ (ഇന്ത്യക്കു മറുപടിയുണ്ട്) എന്ന് വികാരഭരിതമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. ഞങ്ങൾ ഇത് മറക്കില്ല. ഓർമ്മയിൽ ചോരമണമുള്ള ഈ ദിനം ഞങ്ങൾ സൂക്ഷിക്കും എന്നൊക്കെയുള്ള മുദ്രവാക്യങ്ങൾക്കൊപ്പം വീര ജവാൻ അമർ രഹെ എന്ന് മുഴക്കിയും ദേശ സ്നേഹികൾ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യം അർപ്പിച്ചു ദാരുണമായ ആക്രമണത്തിൽ ഇന്ത്യക്കു നിശബ്ദമായിരിക്കാൻ കഴിയില്ല എന്നോർമ്മിപ്പിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കൊപ്പം ലണ്ടനും പങ്കു ചേർന്നത്. ലണ്ടനിൽ തുടർച്ചയായി പാക് അനുകൂല സംഘടനകൾ കാശ്മീർ വിഷയം ചർച്ചയാക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വംശജരുടെ പ്രതിഷേധത്തിനു വലിയ പ്രാധാന്യമാണ് നിരീക്ഷകർ നൽകുന്നത്.
അതിനിടെ പുൽവാമയിൽ ജീവൻ ബലി നൽകിയ ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു കവൻട്രി കേരള സ്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് മൗന പ്രാർത്ഥനയും ശ്രദ്ധാഞ്ജലിയും നടത്തി. മുതിർന്ന അദ്ധ്യാപകൻ എബ്രഹാം കുര്യൻ ഭീകരവാദത്തിന്റെ രൂക്ഷത വിശദീകരിച്ച പരിപാടിയിൽ പ്രധാന അദ്ധ്യാപകൻ ലാലു സ്കറിയ, ഷിൻസൺ മാത്യു, മാത്യു വർഗീസ്, റെജി യോഹന്നാൻ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ ദേശീയതയെ കുറിച്ച് രണ്ടാഴ്ച മുൻപ് റിപ്പബ്ലിക് ദിനത്തിൽ നൃത്താവിഷ്കാരം നടത്തിയ കുട്ടികൾക്ക് തന്നെ അതെ ദേശീയത നേരിടുന്ന വിപത്തിന്റെ ചിത്രവും ബോധ്യമാക്കുന്നതിനു വേണ്ടിയാണു ഇത്തരം ഒരു ചടങ്ങു ക്രമീകരിച്ചത്. മലയാളി ജവാൻ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട സംഭവത്തിൽ ലോകത്തിനൊപ്പം ദുഃഖം രേഖപ്പെടുത്തുന്നു എന്ന് വക്തമാക്കിയാണ് ദേശീയഗാനം ചൊല്ലി ചടങ്ങ് സമാപിച്ചത്.
ജമ്മു കാശ്മീരിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ബ്രിട്ടീഷ് സഞ്ചാരികൾ തൽക്കാലം അങ്ങോട്ടുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലതു എന്ന മട്ടിൽ ബ്രിട്ടൻ യാത്ര മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മുവിൽ സംഘർഷം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ ഒക്കെ ബ്രിട്ടൻ ഇത്തരം മുന്നറിയിപ്പ് പ്രഖ്യാപിക്കുക സാധാരണമാണ്. അടുത്തിടെ കേരളത്തിൽ ശബരിമല വിഷയത്തിൽ സംഘർഷം ഉണ്ടായപ്പോഴും ഇത്തരത്തിൽ ഉള്ള ജാഗ്രത നിർദ്ദേശം ബ്രിട്ടൻ പുറപ്പെടുവിച്ചിരുന്നു.
ഈ മാസം 9 നു ജമ്മു കാശ്മീർ നാഷണൽ അവാമി പാർട്ടി പാക് അധീന കശ്മീരിലെ മനുഷ്യാവകാശ ലാംന്ഘനം ചൂണ്ടിക്കാട്ടി പാക് ഹൈ കമ്മീഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. ഭീകരവാദം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്ന് മുന്നറിയിപ്പും ജെ കെ എൻ എ പി അന്ന് ഉയർത്തിയിരുന്നു. പാക്കിസ്ഥാന് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നവർ ജമ്മുവിലെ ജനങ്ങളുടെ കണ്ണീർ കാണാതെ പോകുന്നത് എന്തുകൊണ്ടാണെന്നും പ്രതിഷേധക്കാർ ആശങ്കപ്പെട്ടിരുന്നു. ജമ്മുവിൽ കലാപം ഉയർത്താൻ ശ്രമിക്കുന്നവർ പാക് അധീന കാശ്മീരിൽ നടക്കുന്നത് എന്താണ് എന്ന് തിരിച്ചറിയണമെന്നും സംഘടനാ ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിഷേധത്തിനു മുന്നോടിയായി ഫെബ്രുവരി ആറിന് നൂറുകണക്കിന് ആളുകളെ അണിനിരത്തി കാശ്മീരി സോളിഡാരിറ്റി ഡേ എന്ന് പേരിട്ടു വലിയ ഇന്ത്യ വിരുദ്ധ പ്രകടനത്തിനും ലണ്ടൻ സാക്ഷിയായിരുന്നു.
ഇതിനു ബദൽ എന്നോണം രണ്ടു നാൾ കഴിഞ്ഞപ്പോൾ ഈ മാസം 11 നു തന്നെ ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് ലണ്ടനിൽ മറ്റൊരു പ്രതിഷേധം നടത്തിയിരുന്നു. ബർമിങ്ഹാമിൽ നാൽപതു വർഷം മുൻപ് രൂപം കൊണ്ട ഈ വിഘടിത സംഘടനക്ക് ബ്രിട്ടന് കൂടാതെ അമേരിക്കയിലും യൂറോപ്പിലും മിഡ്ഡിൽ ഈസ്റ്റിലും കൂടാതെ പാക് അധീന കാശ്മീരിലും ജമ്മു കാശ്മീരിലും കാര്യമായ ആൾ സ്വാധീനമുണ്ട് 1994 കളിൽ ഇവരുടെ ഇന്ത്യ ഘടകം വെടിനിർത്തൽ പ്രഖ്യാപനവുമായി രംഗത്ത് വന്നു ഏറെക്കുറെ നിശബ്ദം ആയെങ്കിലും 2005 ൽ വീണ്ടും സംയുക്തമായി ആദ്യകാല ആവശ്യങ്ങളിലേക്കു മടങ്ങുക ആയിരുന്നു.
പാക്കിസ്ഥാൻ ആർമിയുടെ പൂർണ പിന്തുണയുള്ള ജെ കെ എൽ എഫ് സംഘടനാ സ്ഥാപകൻ മക്ബൂൽ ഭട്ടിന്റെ 35 ചരമ വാർഷികം പ്രമാണിച്ചാണ് ലണ്ടനിൽ കഴിഞ്ഞ ആഴ്ച പത്ര സമ്മേളനവും കൂട്ടായ്മയും സംഘടിപ്പിച്ചത്. മൂന്നു നാൾ കഴിഞ്ഞു പുൽവാമയിൽ ഉണ്ടായ ആക്രമണം ജെ കെ എൽ എഫ് അടക്കമുള്ള വിഘടന വാദികൾക്ക് നൽകുന്ന ആവേശം ചെറുതായിരിക്കില്ല. ബ്രിട്ടനിൽ തുടർച്ചയായി ഇന്ത്യ വിരുദ്ധ സംഘടനകൾ നടത്തുന്ന നീക്കങ്ങൾക്കു എതിരെ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് കരുത്തു കാട്ടാൻ ജെ കെ എൽ എഫ് രംഗത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്.
ഈ മാസം നാലിന് ബ്രിട്ടീഷ് പാർലിമെന്റിൽ തന്നെ കൺസർവേറ്റിവ്, ലേബർ പാർട്ടി അംഗങ്ങളായ മുസ്ലിം വിഭാഗത്തിലെ എംപിമാർ ചേർന്ന് കാശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനം ഉയർത്തി യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പാക് വിദേശ കാര്യാ മന്ത്രാലയത്തിന്റെ കുറിപ്പും എംപിമാർ വിതരണം ചെയ്തിരുന്നു. ഇന്ത്യയെ അപലപിക്കും വിധമാണ് യോഗ നടപടികൾ മുന്നേറിയത്. ഇതറിഞ്ഞ ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനെ പ്രതിഷേധം അറിയിച്ചെങ്കിലും പാർലിമെന്റ് അംഗങ്ങളുടെ ഇത്തരം പ്രവർത്തനത്തിൽ സ്വതന്ത്ര രാജ്യം എന്ന നിലയിൽ ഇടപെടാൻ പ്രയാസം ഉണ്ടെന്നായിരുന്നു മറുപടി. പാർലിമെന്റ് അംഗങ്ങൾ അവരുടെ പ്രവർത്തന സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു ബ്രിട്ടന്റെ നിലപാട്.
പാക്കിസ്ഥാൻ വിദേശ കാര്യാ മന്ത്രിയുടെ ലണ്ടനിലെ അടുത്തിടെ ഉണ്ടായ സന്ദർശനവും കാശ്മീർ കോൺഫ്രൻസ് എന്ന് പേരിട്ടു നടത്തിയ പരിപാടിയിലെ പങ്കാളിത്തവും ഒക്കെ ആശങ്ക ആയി ഇന്ത്യ അറിയിച്ചതിനു പിന്നാലെ എത്തിയ പുൽവാമ ആക്രമണത്തിൽ ബ്രിട്ടൻ ശക്തമായ നിലപാട് പാകിസ്തനു എതിരെ എടുക്കണമെന്നും ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യ പ്രതീക്ഷിച്ച നിലയിലുള്ള പ്രതികരണമല്ല ബ്രിട്ടനിൽ നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർ പാക് ഹൈ കമ്മീഷന് മുന്നിൽ ഉയർത്തിയ പ്രതിഷേധത്തിനു വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. പാക് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം ഔദ്യോഗികം അല്ലായിരുന്നു എന്ന് മാത്രമാണ് ബ്രിട്ടൻ ഇന്ത്യക്കു നൽകിയ മറുപടിയിൽ അറിയിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്