പീരുമേട്ടിലെ തേയിലത്തോട്ടങ്ങളിൽ കൊടിയ മനുഷ്യാവകാശ ലംഘനം; ജീർണിച്ച ലയങ്ങളിൽ തൊഴിലാളികളുടെ നരക ജീവിതം; കുട്ടികൾ തിരുപ്പൂരിലെ ബനിയൻ കമ്പനികളിലേക്ക്; തൊഴിലാളികളുടെ കുടിശിക തീർക്കാനെന്ന പേരിൽ ഭൂമി മുറിച്ചുവിറ്റ് ഉടമകൾ കൈക്കലാക്കിയത് കോടികൾ
പീരുമേട്: പീരുമേട് താലൂക്കിലെ തേയില തോട്ടം തൊഴിലാളികൾ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന് ഇരയാകുന്നതായി കോട്ടയം പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെതുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ഭക്ഷണം, തൊഴിൽ, ചികിത്സ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയൊക്കെ ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിലാളികളുടെ പേരുപറഞ്ഞ് തൊഴിലുടമകൾ തന്നെ തോട്ടം ഭൂമി തുണ്ടുകളായി വിറ്റും സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റിയും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനവും പാവങ്ങളോടുള്ള ക്രൂരതയും പുറംലോകമറിയാൻ ഇടയാക്കിയത് പൊതുപ്രവർത്തകനും ഇന്റർനാഷണൽ പീസ് ബ്യൂറോ അംഗവുമായ ഡോ. ഗിന്നസ് മാടസ്വാമി പ്രധാനമന്ത്രിക്ക് നൽകിയ പരാതിയാണ്.
2000 മുതൽ ഒരു വ്യാഴവട്ടക്കാലത്തോളം പൂട്ടിയിട്ടശേഷം തുറന്ന തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമായി തുടരുകയാണ്. ഇതുവരെ സർക്കാർ പലവിധ സഹായങ്ങളും തൊഴിലാളികൾക്കായി നൽകിയിട്ടുണ്ടെങ്കിലും അവയൊക്കെ തോട്ടം മാനേജുമെന്റുകൾ ചൂഷണത്തിലൂടെയും വഞ്ചനയിലൂടെയും തങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് മാത്രം ഉപയോഗിക്കുകയായിരുന്നു. ഇതിന് ഏറ്റവും പ്രകടമായ ഉദാഹരണമാണ് തോട്ടം ഭൂമി മുറിച്ചു വിറ്റത്. ശമ്പളക്കുടിശികയും മറ്റാനുകൂല്യങ്ങളും ലഭിക്കാനുള്ള തൊഴിലാളികൾക്ക്, പണത്തിനു പകരമായി തോട്ടം ഭൂമി മുറിച്ചു നൽകാനാണ് ഉടമകൾക്ക് അനുവാദം നൽകിയത്. എന്നാൽ ഇതിന്റെ മറവിൽ നൂറുകണക്കിന് ഏക്കർ ഭൂമി റിസോർട്ട് മാഫിയയ്ക്കും റിയൽ എസ്റ്റേറ്റ് ലോബിക്കും ഉടമകൾ വിറ്റ് കോടികളാണ് സമ്പാദിച്ചത്. ചികിത്സ കിട്ടാതെ തോട്ടങ്ങളിൽ മരിച്ചവരുടെ എണ്ണം നിരവധിയാണ്. കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ പിടിപെട്ട് അത്യാസന്ന നിലയിൽ കഴിയുന്ന തൊഴിലാളികളുടെ എണ്ണവും നൂറുകണക്കിനുണ്ട്. 2007-ൽ ഇടുക്കി കലക്ട്രേറ്റിൽ നടത്തിയ ചർച്ചയിലാണ് തോട്ടങ്ങൾ മുറിച്ചു നൽകാൻ ധാരണയുണ്ടാക്കിയത്. ബോണാമി, വാഗമൺ എസ്റ്റേറ്റുകളിലെ അഞ്ച് ഏക്കർ ഭൂമി വീതം ഇങ്ങനെ അനുമതി നൽകി. ഇതിന്റെ മറവിൽ ബോണാമിയിൽ 60 ഏക്കറും വാഗമണ്ണിൽ 70 ഏക്കറും ഭൂമി വൻകിടക്കാർക്ക് വിറ്റതായി വ്യക്തമായിട്ടുണ്ട്. മുറിച്ചു നൽകുന്ന ഭൂമിയിൽ നിലവിലുള്ള അവസ്ഥ തുടരണമെന്നും തേയില കൃഷി ചെയ്യാനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇത് ലംഘിച്ച് റിസോർട്ട് നിർമ്മാണത്തിനും മറ്റുമുള്ള നടപടികളാണ് വിറ്റ ഭൂമികളിൽ പുരോഗമിക്കുന്നത്.
പീരുമേട് താലൂക്കിൽ ഇപ്പോഴും 4 തോട്ടങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതുമൂലം ആയിരത്തോളം തൊഴിലാളികൾക്കാണ് പണി ഇല്ലാതെ പട്ടിണിയിലായിരിക്കുന്നത്. ശേഷിക്കുന്ന തോട്ടങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് നിയമപരമായി ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ല. കുട്ടികൾക്കായി പിള്ളപ്പുര സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്. എസ്റ്റേറ്റ് മേഖലയിലെ ഡിസ്പെൻസറികളും ആശുപത്രികളും പ്രവർത്തനരഹിതമാണ്. അഥവാ ഉണ്ടെങ്കിൽതന്നെ അവയിൽ ഡോക്ടർമാരും ജീവനക്കാരും ഇല്ല. രോഗികൾക്ക് മരുന്നു എടുത്തുകൊടുക്കുന്ന ചിലരാണ് ഇവിടെ ചികിത്സയും നിശ്ചയിക്കുന്നത്. തൊഴിലാളികൾക്ക് അസുഖം വന്നാൽ പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്നാട്ടിലെ ആശുപത്രികളെയാണ്. തേനി മെഡിക്കൽ കോളേജിനെയാണ് ഭൂരിപക്ഷം തൊഴിലാളികളും വിദഗ്ദ്ധ ചികിൽസക്ക് ആശ്രയിച്ചുവരുന്നത്. ഇവർക്ക് വണ്ടിക്കൂലി ഇനത്തിലും മറ്റു ആശുപത്രി ചെലവിനുമായി ഭാരിച്ച തുക ഖണ്ടെത്തേണ്ട ദുരവസ്ഥയാണുള്ളത്. മറ്റ് അടിസ്ഥാന സൗകര്യങ്ങളായ ലയങ്ങൾ, ശൗചാലയങ്ങൾ, കുടിവെള്ളം, പരിസരപ്രദേശങ്ങൾ എന്നിവ വൃത്തിഹീനമായ അവസ്ഥയിലായതിനാൽ പെട്ടെന്ന് സാംക്രമിക രോഗങ്ങൾ പിടിപെടുന്നു. വൈദ്യുതി പലയിടത്തുമില്ല. തൊഴിലാളി ലയങ്ങൾ അതീവ അപായ സാധ്യതയിലാണ്. മിക്ക ലയങ്ങളും ഭാഗീകമായി തകർന്നവയാണ്. പല ലയങ്ങളും മേൽക്കുരയടക്കം തകർന്ന് ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലും. ജീർണിച്ച കെട്ടിടത്തിനുള്ളിൽ പ്രാണഭയത്തോടെയല്ലാതെ തൊഴിലാളികൾക്ക് പ്രവേശിക്കാനാകില്ല. പകൽ സമയങ്ങളിലും ശക്തമായ കാറ്റിലും മഴയിലും ലയങ്ങൾക്കു പുറത്താണ് തൊഴിലാളി കുടുംബങ്ങൾ കഴിച്ചുകൂട്ടുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവോടെ ലയങ്ങളിലുള്ള മറ്റ് തൊഴിലാളികൾക്ക് കൂടുതൽ ദുരിതം അനുഭവിക്കേണ്ടിയും വരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ഒരു ലയത്തിൽ തന്നെ 20 പേരെ വീതമാണ് പാർപ്പിക്കുന്നത്. ഇവർ വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്. ബീഹാർ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, വെസ്റ്റ്ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തോട്ടങ്ങളിൽ പണിക്കെത്തുന്നുണ്ട്. ഈ തൊഴിലാളികളെ സംബന്ധിക്കുന്ന യാതൊരു രേഖകളും ഉടമകൾ സൂക്ഷിക്കുന്നില്ല. മാത്രമല്ല പൊലീസിനോ മറ്റ് അധികാരികൾക്കോ റിപ്പോർട്ട് ചെയ്യുന്നുമില്ല. മോഷണം, പിടിച്ചുപറി തുടങ്ങിയവ തോട്ടം മേഖലയിൽ വ്യാപകമാകുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. തൊഴിലാളികൾക്ക് സാമ്പത്തിക ഭദ്രത ഇല്ലാത്തതുകാരണം മിക്ക കുട്ടികളും സ്കൂളിൽ നിന്ന് പഠനം ഉപേക്ഷിക്കുന്നു. അവരിൽ പലരും ചെറുപ്രായത്തിൽ തന്നെ തമിഴ്നാട്ടിലെ തിരുപ്പൂർ മുതലായ സ്ഥലങ്ങളിലെ ബനിയൻ കമ്പനികളിൽ ജോലിക്കായി പോകേണ്ട നിർബന്ധിത സാഹചര്യമുണ്ടാകുന്നു. യൂണിഫോം വാങ്ങാൻ പണമില്ലാത്തതിനാൽ വണ്ടിപ്പെരിയാറ്റിൽ വേളാങ്കണ്ണിയെന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം ദുരിതങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതാണ്.
പീരുമേട്ടിലെ ആർ.ബി.റ്റി. കമ്പനിവക തോട്ടങ്ങളെല്ലാം 2003-ൽ അടച്ചുപൂട്ടുകയും തൊഴിലാളികൾ പട്ടിണിയിലാകുകയും ചെയ്തു. എസ്റ്റേറ്റുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് തൊഴിലാളികൾക്ക് ജോലി ഇല്ലാതായി. പെൻഷൻ പറ്റി പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റിയോ, പി.എഫ്. തുകയോ ലഭിക്കാത്ത അവസ്ഥയുണ്ടായി. ഇത്തരം സാഹചര്യങ്ങൾ കൂടുതലായും ബാധിച്ചത് പീരുമേട്, വാഗമൺ, ബോണാമി, കോട്ടമല എന്നീ എസ്റ്റേറ്റുകളിലെ തൊഴിലാളികളെയാണ്. പല തൊഴിലാളികളും ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ മരണമടഞ്ഞു. പീരുമേട് ടീ കമ്പനിയിൽ 2014-ൽ 447 തൊഴിലാളികളെ യാതൊരു ആനുകൂല്യവും നൽകാതെ മാനേജ്മെന്റ് പെൻഷൻപ്രായം കഴിഞ്ഞു എന്ന കാരണത്താൽ പിരിച്ചുവിട്ടു. ഈ തൊഴിലാളികൾക്ക് പത്തുപൈസപോലും ആനുകൂല്യം നൽകിയിട്ടില്ല.
ഇതിന് പരിഹാരമായി സ്ഥിരമായി അടച്ചുപൂട്ടിയ എം.എം.ജെയുടെ കോട്ടമല, ബോണാമി, പീരുമേട് ടീ കമ്പനി എന്നീ എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുത്ത് സർക്കാർ ഏജൻസികളായ പി.സി.കെ., ആർ.പി.എൽ, കെ.എഫ്.ഡി.സി. എന്നിവയിൽ ആരെയെങ്കിലും ഏൽപ്പിച്ച് തൊഴിലാളികൾക്ക് ജീവനോപാധിയും തൊഴിലും നൽകണമെന്നും നിയമലംഘനം നടത്തിയ തോട്ടം ഉടമകൾക്കെതിരെ പ്ലാന്റേഷൻ ലേബർ ആക്ടിൽ പറയുന്ന നിയമനടപടികൾ കർശനമായി സ്വികരിക്കണമെന്നും ഡോ. ഗിന്നസ് മാടസ്വാമി പരാതിയിൽ ഉന്നയിച്ചിരുന്നു. സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള തോട്ടങ്ങളിലെ ലയങ്ങളുടെ പുനരുദ്ധാരണത്തിനുള്ള 1250 കോടി രൂപ എത്രയും വേഗം അനുവദിച്ച് ലയങ്ങൾ നവീകരിക്കുന്നതിനുള്ള അടിയന്തിര നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരനെ വിലിച്ചുവരുത്തി തെളിവെടുപ്പും നടത്തിയശേഷമാണ് 25 പേജുള്ള റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ആവശ്യങ്ങൾക്കുനേരെ പുറം തിരിഞ്ഞു നിൽക്കുന്ന അധികാരികളെയും രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കളെയുമാണ് പീകുമേട് താലൂക്കിലുടനീളം കാണുന്നത്. വിവിധ ഘട്ടങ്ങളിലായി ടീ ബോർഡ് റീപ്ലിന്റിങ്ങിനും മറ്റുമായി കോടിക്കണക്കിന് രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെ ഇവയൊക്കെ കീശയിലാക്കി തോട്ടമുടമകൾ സുഖജീവിതം തുടരുകയാണ്. ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനത്തിന്റെ കുത്തൊഴുക്കാണ് പീരുമേട്ടിലെ തോട്ടം മേഖലയിലേതെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. ഇതിനൊരു അറുതി വരുത്താൻ റിപ്പോർട്ട് കാരണമാകുമോയെന്ന് കണ്ടറിയാം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍