'ഒരു ഫ്രെയിം പോലും നീ ഷൂട്ട് ചെയ്യില്ല...ഒരു വീഡിയോ പോലും എടുക്കില്ല..തൊട്ടാൽ പൊള്ളുന്ന ഈ വിഷയം അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ നിനക്ക്; ഒരു പണി നിനക്കുറപ്പ്...ഞങ്ങൾ പുറകെയുണ്ട്': സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് ഭാഗങ്ങളുള്ള ഡോക്യുഫിക്ഷൻ ചെയ്തതോടെ ശ്യാം ലാലൂരിന് നിരന്തരം ഭീഷണി കോളുകൾ; 'വാസവദത്ത' സിനിമയാക്കാൻ ശ്രമിച്ചപ്പോൾ വഴിമുടക്കി സഭാ നേതൃത്വവും; തന്നെ സഭ തകർത്ത കഥ പറയുന്നു ശ്യാം
എം മനോജ് കുമാർ
തൃശൂർ: സിസ്റ്റർ അഭയയെക്കുറിച്ച് ഡോക്യുമെന്ററി ചെയ്തതോടെ സിനിമാ ജീവിതം പ്രതിസന്ധിയിലായ അനുഭവവുമായി സംവിധായകൻ. അഭയയെക്കുറിച്ച് നാല് ഭാഗങ്ങളുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തതോടെയാണ് തൃശൂർ അയ്യന്തോൾ സ്വദേശിയായ സംവിധായകൻ ശ്യാം ലാലൂരിന്റെ ജീവിതം പ്രതിസന്ധിയിലേക്കും ദുരിതത്തിലേക്കുമായി ഇടറി വീണത്. ക്രിസ്ത്യൻ സഭകളുടെ ഭാഗത്ത് നിന്നാണ് സംവിധായകനു ഭീഷണികൾ ഉയർന്നത്. സിനിമാ ജീവിതം തന്നെ അവസാനിപ്പിക്കുമെന്നായിരുന്നു ഒളിഞ്ഞും തെളിഞ്ഞും ശ്യാം ലാലൂരിന്റെ നേരെ ഉയർന്ന ഭീഷണികൾ.
ക്രിസ്ത്യൻ സഭാ നേതൃത്വത്തിൽ നിന്ന് ഉയർന്ന ഭീഷണികൾ സംവിധായകന്റെ സിനിമാ ജീവിതത്തിനും തിരശീലയിട്ട അവസ്ഥയാണ്. രണ്ടു പതിറ്റാണ്ട് കാലത്തോളം റിസർച്ച് ചെയ്ത് ശ്യാം ലാലൂർ തയ്യാറാക്കിയ കുമാരനാശാന്റെ 'കരുണ' ഒരു സ്ത്രീപക്ഷ സിനിമയാക്കി നിർമ്മിക്കാൻ ഒരു നിർമ്മാതാവും തയ്യാറാകാത്ത അവസ്ഥയാണ്. കരുണയെ വിമർശനാത്മകമായി പൊളിച്ചെഴുതുന്ന വാസവദത്ത എന്ന പ്രോജക്റ്റ് ആണിത്. വാസവദത്ത എന്ന പേരിലുള്ള തിരക്കഥ പൂർണമായി തയ്യാറായിട്ടും തിരക്കഥ തന്നെയായി നിൽക്കുകയാണ്. അഭയയെക്കുറിച്ച് ആറു ഭാഗങ്ങൾ ഉള്ള ഡോക്യുമെന്റി ചെയ്ത ശേഷം ക്രിസ്ത്യൻ സഭകളിൽ നിന്നും ഉയർന്നു വന്ന സമ്മർദ്ദമാണ് ഈ സിനിമയുടെ വഴിയടച്ചത്.
നിരവധി നിർമ്മാതാക്കൾ പ്രോജക്റ്റിൽ താത്പര്യം പ്രകടിപ്പിച്ച് വന്നെങ്കിലും അവസാന ഘട്ടത്തിൽ ഓരോ നിർമ്മാതാവും വിവിധ കാരണങ്ങൾ പറഞ്ഞു ഒഴിയുകയായിരുന്നു. പ്രോജക്റ്റ് സാക്ഷാത്ക്കരിക്കാൻ വന്ന മൂന്നു സിനിമാ നിർമ്മാതാക്കളാണ് ഭീഷണിയുടെ പേരിൽ പിൻവാങ്ങിയത്. ഇത് ഈ സംവിധായകന്റെ വഴിയടച്ച അവസ്ഥയിലായി. ഇപ്പോൾ ജീവിതത്തിനു ആത്മഹത്യയ്ക്കും മധ്യേയാണ് സംവിധായകൻ.
ഒരു ഫ്രെയിം പോലും ഇനി ഷോട്ട് ചെയ്യില്ല. ഒരു വീഡിയോ പോലും ഷൂട്ട് ചെയ്യില്ല. ഒരു പാട് വിഷയങ്ങൾ ഉണ്ടല്ലോ? എന്തുകൊണ്ട് അഭയ മാത്രം ഷൂട്ട് ചെയ്തു. ഇതിനു നീ അനുഭവിക്കേണ്ടി വരും. ഈ രീതിയിലുള്ള അനുഭവങ്ങളും ഭീഷണികളുമാണ് സംവിധായകന് നേരെ വന്നത്. ഭീഷണികൾ യാഥാർഥ്യമാക്കി എതിരാളികൾ മുന്നോട്ടു പോയപ്പോൾ സംവിധായകന്റെ മുന്നിൽ വഴികൾ അടഞ്ഞ അവസ്ഥയിലാണ്. അഭയ കേസാണ് സംവിധായകന് മുന്നിൽ പ്രതിസന്ധികൾ തീർത്തത്. അഭയയുടെ മരണത്തിലേക്ക് ചുഴിഞ്ഞു നോക്കുന്ന ഡോക്യുമെന്റിയാണ് അഭയയുടെ മരണവുമായി ബന്ധപ്പെട്ടു ശ്യാം ലാലൂർ പൂർത്തീകരിച്ചത്. ക്രിസ്ത്യൻ സഭാ നേതൃത്വത്തിൽ വലിയ അനുരണനങ്ങൾ സൃഷ്ടിച്ച ഡോക്യുമെന്ററിയായിരുന്നു അഭയയുടെ മരണവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയത്. ഈ ഡോക്യുമെന്ററി ഷൂട്ട് ചെയ്യുമ്പോൾ തന്നെ വലിയ ഭീഷണികൾ വന്നിരുന്നു.
ഒരു തവണ അഭയയുടെ ഈ ടേപ്പുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മാധ്യമ വാർത്തകൾ വന്നതോടെയാണ് ഈ ടേപ്പുകൾ പൊലീസ് തിരികെ നൽകിയത്. ഇങ്ങിനെ ഒട്ടു വളരെ ഭീഷണികൾ അതിജീവിച്ചാണ് ശ്യാമും സംഘവും ഡോക്യുമെന്ററി പൂർത്തീകരിച്ചത്. അഭയയ്ക്ക് ശേഷം കരുണ സിനിമയാക്കാനുള്ള ഒരുക്കങ്ങളുമായി ശ്യാം മുന്നോട്ടു പോയപ്പോൾ നിർമ്മാതാക്കൾക്ക് പഞ്ഞം വന്നില്ല. പക്ഷെ വന്ന നിർമ്മാതാക്കൾ ഓരോരുത്തരായി പ്രോജക്റ്റ് ഒഴിവാക്കി തിരികെ പോവുകയായിരുന്നു. എല്ലാത്തിനും പിന്നിൽ ക്രിസ്ത്യൻ സഭാ നേതൃത്വത്തിൽ ഉയർന്ന ഭീഷണികൾ തന്നെയാണ് എന്നാണ് സംവിധായകൻ പറയുന്നത്. ഇതോടെ സംവിധായകന്റെ ജീവിതം പ്രതിസന്ധിയിലേക്കും നിരാശയിലേക്കും പതിക്കുകയായിരുന്നു. തന്റെ പ്രോജക്ടിന് ആരും വന്നില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗമില്ലാ എന്ന നിലയിലാണ് ശ്യാം ലാലൂർ. സിനിമ നിർമ്മിക്കാൻ ഉത്സാഹത്തോടെ വന്ന നിർമ്മാതാക്കളുടെ ഓരോ പിന്മാറ്റവും തീർത്തും ദുരൂഹവുമായിരുന്നു.
അഭയയുടെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത് തൃശൂർ ടൗൺ ഹാളിലായിരുന്നു. അഡ്വക്കേറ്റ് ജയശങ്കർ ആയിരുന്നു ഉദ്ഘാടകൻ. ഡോക്യുമെന്ററിയുടെ ഫ്‌ളെക്‌സുകൾ വരെ അന്ന് ചില സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു. ഒപ്പം ഭീഷണികൾ വേറെയും വന്നു. നാല് പ്രദർശനം വന്നശേഷം കഴിഞ്ഞ ശേഷം പിന്നെ അഭയ പ്രദർശിപ്പിക്കാൻ കഴിഞ്ഞതുമില്ല. ചിലർ വന്നു പ്രശ്‌നങ്ങൾ സൃഷ്ടിച്ചതിനാലാണ് പ്രദർശനം മുടങ്ങിയത്. അതിന്നിടയിൽ പാട്ടുരായ്ക്കൽ വച്ച് ഒരു വധശ്രമവും സംവിധായകനു നേരെ വന്നു. ഒരു കാർ പാഞ്ഞു വരുകയായിരുന്നു. വണ്ടിയുടെ വരവ് കണ്ട ഒരാൾ സംവിധായകനോട് പറഞ്ഞത് ഒരു വധശ്രമം പോലെ തോന്നി എന്നാണ്. അഭയ ഡോക്യുമെന്ററി പൂർത്തീകരിച്ച ശേഷമാണ് കരുണ വാസവദത്ത എന്ന പേരിൽ സിനിമയാക്കാൻ തുനിഞ്ഞത്.
ഒരു നിർമ്മാതാവ് അഞ്ചു ലക്ഷം രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. ഇത് നല്ല രീതിയിൽ പൂർത്തീകരിക്കണം എന്നാണ് നിർമ്മാതാവ് പറഞ്ഞത്. അതിനനുസരിച്ച് ചിത്രാഞ്ജലി ബുക്ക് ചെയ്യാൻ വരെ പദ്ധതിയിട്ടതാണ്. എന്നാൽ ഇതേ നിർമ്മാതാവ് പിന്നീട് പറഞ്ഞത് എനിക്ക് ഇരിക്കപ്പൊറുതിയില്ല അതിനാൽ ഞാൻ പിൻവാങ്ങുന്നു എന്നാണ്. ഈ അഡ്വാൻസ് തുക പോലും തിരികെ ചോദിക്കാതെയാണ് നിർമ്മാതാവ് പ്രോജക്റ്റിൽ നിന്നും പിൻവാങ്ങിയത്. ഈ പണത്തിൽ നിന്ന് അഡ്വാൻസ് തുകകൾ ചിത്രത്തിന്റെ അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്ദ്ധർക്കും നൽകുകയും ചെയ്തിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് നിർമ്മാതാവ് പിൻവാങ്ങിയത്. രാവിലെ വളരെ സന്തോഷത്തോടെ നടക്കാൻ ഇറങ്ങിയിരുന്ന ആളാണ് ഞാൻ. ആ എനിക്ക് രാവിലെ പ്രഭാത നടത്തത്തിനു പോലും കഴിയാത്ത അവസ്ഥയാണ്. ഇതാണ് നിർമ്മാതാവ് സംവിധായകനെ വിളിച്ചു പറഞ്ഞത്.
ഒരു വികാരിയാണ് ഭീഷണിക്ക് പിന്നിലുണ്ടായിരുന്നത്. പള്ളിയുമായി ബന്ധപ്പെട്ടു ചടങ്ങുകൾ പലതുമുണ്ടാകും. ഒന്നും നടക്കാൻ പോകുന്നില്ല എന്ന് നിർമ്മാതാവിനോട് പറഞ്ഞു എന്നാണ് സംവിധായകൻ അറിഞ്ഞത്. ഇതോടെ വാസവദത്ത കോൾഡ് സ്റ്റോറെജിലെക്ക് നീങ്ങി. സുകുമാർ അഴീക്കോട്, ലീലാവതി ടീച്ചർ, സി.വി.ശ്രീരാമൻ, പുനത്തിൽ കുഞ്ഞബ്ദുള്ള എന്നിവരുടെ കയ്യൊപ്പ് പതിഞ്ഞ പ്രോജക്റ്റ് ആയിരുന്നു കരുണയുടേത്. 160 ഓളം ബുക്കുകൾ റിസർച്ച് ചെയ്താണ് തിരക്കഥ രചിച്ചത്. ബുദ്ധഭിക്ഷുവാണ് കഥയിലെ നായകൻ എന്നുള്ളതും ഓർക്കേണ്ടതാണ് എന്നാണ് സംവിധായകൻ ഈ കാര്യത്തിൽ പ്രതികരിച്ചത്. പ്രമുഖനല്ലാതിരുന്നതിനാൽ ഈ പ്രതിസന്ധി വന്നപ്പോൾ സംവിധായകൻ ഒറ്റയ്ക്കായി പോയ അനുഭവമായി. ഇതിനുമുൻപ് ഗാന്ധി, ഗോഡ്‌സെ. അംബേദ്കർ എന്നിവരെ കഥാപാത്രങ്ങളായി തമസോ മ ജ്യോതിർഗമയ ചെയ്തിരുന്നു. ന്യൂനപക്ഷ പ്രശ്‌നങ്ങൾ ആധാരമാക്കി ഇംഗ്ലീഷിൽ 16 എംഎമ്മിൽ ഒരു ഡോക്യുമേന്ററി ഹിന്ദു നേഷൻ ചെയ്തിട്ടുണ്ട്. ലാലൂർ എന്ന ശാപഭൂമി എന്ന ഡോക്യുമെന്ടറി വേറെയും ചെയ്തിരുന്നു. വാസവദത്തയ്ക്ക് വന്ന ദുര്യോഗത്തെക്കുറിച്ച് ശ്യാം ലാലൂർ മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ:
അഭയയുടെ പേരിൽ സിനിമാ ജീവിതം വഴിമുട്ടി: ശ്യാം ലാലൂർ
എന്റെ പ്രശ്‌നങ്ങൾ മുഴുവൻ അഭയ ഡോക്യുമെന്ററി കാരണം സൃഷ്ടിക്കപ്പെട്ടതാണ്. അഭയ ചെയ്തിരുന്നില്ലെങ്കിൽ എന്റെ ഭാവി ശോഭനമാകുമെന്നാണ് എനിക്ക് തോന്നിയത്. ഒരു പുരുഷായുസ് മുഴുവൻ നേരിടേണ്ടി വരേണ്ട എതിർപ്പ് എനിക്ക് അഭയ എന്ന ഡോക്യുമെന്ററി കാരണം വന്നു. അഭയ കാരണം പ്രതിസന്ധിയിലായത് എന്റെ ഡ്രീം പ്രോജക്റ്റ് ആയിരുന്ന വാസവദത്തയും. തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് എംടി വാസുദേവൻ നായർ നേരിട്ട് കണ്ടപ്പോൾ പറഞ്ഞത് ഞാൻ ചെയ്യാൻ മനസ്സിൽ ഓര്ത്ത പ്രോജട്ക് ആയിരുന്നു വാസവദത്ത. പക്ഷെ അത് ചെയ്യാനുള്ള മനക്കരുത്ത് ഉണ്ട് എന്ന് തോന്നിയില്ല. ഇതാണ് എംടി പറഞ്ഞത്.
മൺമറഞ്ഞ സാഹിത്യകാരന്മാരായ സുകുമാർ അഴീക്കോട്, സി,വി,ശ്രീരാമൻ, പുനത്തിൽ കുഞ്ഞബ്ടുള്ള എന്നിവരുടെ കയ്യൊപ്പ് പതിഞ്ഞ തിരക്കഥയാണ് എന്റെ കയ്യിലിരിക്കുന്നത്. ലീലാവതി ടീച്ചറുടെ നിർദ്ദേശങ്ങളും ഈ കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ട്. അഭയ ഡോക്യുമെന്ററി ചെയ്തപ്പോൾ വാസവദത്തയുടെ വഴിയടഞ്ഞ അവസ്ഥയിലായി. മിക്ക നിർമ്മാതാക്കളും പ്രോജക്റ്റിൽ നിന്നും പിന്മാറി. എല്ലാ വഴികളും അടഞ്ഞപ്പോൾ വാസവദത്തയുടെ തിരക്കഥ കത്തിക്കാനാണ് എനിക്ക് തോന്നിയത്. അത്രയധികം പ്രശ്‌നങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ക്രിസ്ത്യൻ സഭാ നേതൃത്വമാണ് സംവിധായകൻ എന്ന നിലയിൽ എന്റെ വഴിയടച്ചത്. അഭയ ഡോക്യുമെന്ററി ചെയ്തതിന്റെ പ്രതികാരമായാണ് സഭാ നേതൃത്വം ഭീഷണിയുടെ പേരിൽ എന്റെ വഴിയടച്ചത്. നിർമ്മാതാക്കളെ സമ്മർദ്ദം ചെലുത്തിയാണ് ഇവർ പിന്മാറ്റിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ യൗവനവും സമയവും ഹോമിച്ചാണ് വാസവദത്ത തിരക്കഥ തയ്യാറാക്കിയത്.
തിരക്കഥ ആയപ്പോൾ പല നിർമ്മാതാക്കളും വന്നു. എല്ലാവരും എന്തെങ്കിലും പറഞ്ഞു പിൻവാങ്ങും. ആദ്യം അവർ പ്രോജക്റ്റിൽ താത്പര്യം കാണിക്കും. കുറച്ച് കാശ് മുതൽ മുടക്കും. പ്രോജക്റ്റ് മുന്നോട്ടു പോകുമ്പോൾ ഒരു കാരണവും കൂടാതെ പിൻവാങ്ങും. ഇതാണ് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. സഭകളെ നിങ്ങൾ ശത്രുക്കളാക്കിയിരിക്കുന്നു. അവർ ഞങ്ങൾക്ക് എതിരെ തിരിഞ്ഞാൽ അത് പ്രശ്‌നമാണ്. ഇതാണ് പിൻവാങ്ങാൻ കാരണം. ഇതാണ് നിർമ്മാതാക്കൾ എന്നോടു പറഞ്ഞത്. അവസാനം വന്ന നിർമ്മാതാവ് എന്നോടു പറഞ്ഞത് എന്തായാലും ഞാൻ ഇത് ചെയ്യും എന്നാണ്. ഇത് നല്ല രീതിയിൽ എനിക്ക് പൂർത്തീകരിക്കണം. ഇതാണ് നിർമ്മാതാവ് പറഞ്ഞത്. അഞ്ചു ലക്ഷം രൂപ ആദ്യം അഡ്വാൻസ് നൽകിയ നിർമ്മാതാവ് ആയിരുന്നു ഇദ്ദേഹം. എന്നെ വന്നു കണ്ടു പോയ ശേഷം പിന്നീട് പറഞ്ഞത് പ്രോജക്ടുമായി മുന്നോട്ടു പോകാൻ കഴിയില്ല എന്നാണ്. എന്നെ ഈ കാര്യത്തിൽ നിർബന്ധിക്കരൂത് എന്നാണ് നിർമ്മാതാവ് എന്നോടു പറഞ്ഞത്. ഓരോ ചുണ്ണാമ്പ് ഒക്കെ ഒപ്പിച്ചു വെയ്ക്കുമ്പോൾ ആലോചിക്കണമായിരുന്നു എന്നാണ് നിർമ്മാതാവ് എന്നോടു പറഞ്ഞത്. ഒരു തരത്തിലും മുന്നോട്ടു പോകാനാകാത്ത വിധം സഭകൾ എനിക്ക് മുന്നിൽ പ്രതിരോധ ദുർഗം തീർത്തിരിക്കുന്നു. ഭീഷണി നിറഞ്ഞ ഫോൺ കോളുകളും ഒക്കെ വരുന്നുണ്ട്.
ഒരു ഫ്രെയിം പോലും നീ ഷൂട്ട് ചെയ്യില്ല. ഒരു വീഡിയോ പോലും എടുക്കില്ല. തൊട്ടാൽ പൊള്ളുന്ന ഈ വിഷയം അല്ലാതെ വേറെ ഒന്നും ലഭിച്ചില്ലേ നിങ്ങൾക്ക്. ഒരു പണി നിങ്ങൾക്ക് ഉണ്ടാകും. ഞങ്ങൾ പുറകെയുണ്ട്. എന്നൊക്കെയുള്ള ഭീഷണി ഫോൺ കോളുകൾ ആണ് വരുന്നത്. സിനിമാ നിർമ്മാതാക്കൾ പിന്മാറുമ്പോഴും കോളുകൾ വന്നു. അവസാന നിർമ്മാതാവ് പോയപ്പോഴും എനിക്ക് കോൾ വന്നു. എന്തായി നിന്റെ പ്രോജക്റ്റ്, സ്വപ്നം പൂവണിഞ്ഞോ എന്നൊക്കെയാണ് കോളുകൾ വരുന്നത്. കുറച്ച് കാശ് കിട്ടിയില്ലേ, അത് നക്കിക്കോ... ഇതുപോലെയാകും ഞങ്ങളോട് കളിച്ചാൽ.. ഇതാണ് ആ സന്ദേശത്തിൽ വന്നത്-ശ്യാം ലാലൂർ പറയുന്നു. ഇപ്പോൾ സംവിധായകന്റെ ജീവിതം തീർത്തും വഴിമുട്ടിയിരിക്കുന്നു. അഭയയ്ക്ക് വേണ്ടി നിലകൊണ്ടവരുടെ അവസാനശ്വാസം നിശ്ചലമാക്കാൻ ഇപ്പോഴും ചില ശക്തികൾ നിലകൊള്ളുന്നു എന്ന് തന്നെയാണ് ഈ സംവിധായകന്റെ ജീവിതവും അനുഭവവും സൂചനകൾ നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍