വെറ്റില കൊടുത്ത ചിറ്റപ്പനോട് യാത്ര എങ്ങോട്ടെന്ന് പറഞ്ഞില്ല; കുടുംബ ക്ഷേത്രത്തിലെ കെട്ടുനിറയിലും ഭാര്യയോട് ഒന്നും പറഞ്ഞില്ല; കാറിൽ കയറ്റി കൊണ്ടു പോയത് ബലം പ്രയോഗിച്ചും; ശബരിമലയിൽ ഭാര്യയ്ക്കും മകൾക്കുമൊപ്പം എത്തിയതുകൊലക്കേസ് പ്രതി തന്നെ; കിളിയാച്ചനെ വെട്ടിക്കൊന്നത് മോനിച്ചനെ വകവരുത്താനെത്തിയപ്പോൾ; അഞ്ജുവിനെ ഭർത്താവ് പമ്പയിൽ എത്തിച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ചേർത്തല: ഭാര്യയുമൊത്ത് ചേർത്തലയിൽ നിന്നും മലകയറാനെത്തിയ വിജിത്ത് ചേർത്തലയിലെ സ്ഥിരം പ്രശ്നക്കാരൻ. വിജിത്ത് അടുത്ത ബന്ധുക്കൾ പോലും അറിയാതെയാണ് ഭാര്യ അഞ്ജുവുമായി ഇയാൾ ശബരിമലയിൽ എത്തിയത്. കുടുംബ ക്ഷേത്രത്തിൽ നിന്നാണ് കെട്ടു മുറുക്കിയത്. രാവിലെ ചിറ്റപ്പന്റെ വീട്ടിൽ ചെന്ന് കെട്ടി മുറുക്കാനായി വെറ്റില വാങ്ങിയിരുന്നു. ചിറ്റപ്പനോടും എവിടേക്കാണ് യാത്രയെന്ന് പറഞ്ഞിരുന്നില്ല.
വിജിത്ത് തന്നെയാണ് ഭാര്യയ്ക്കും മക്കൾക്കുമുള്ള ഇരുമുടികൾ കൂടി കെട്ടി നിറച്ചത്. എന്നാൽ ഭാര്യയോട് പോലും അവരേയും കൊണ്ടാണ് മലയ്ക്ക് പോകുന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. എല്ലാം കഴിഞ്ഞാണ് ഭാര്യയെ നിർബന്ധിച്ച് ഇയാൾ കൂട്ടിക്കൊണ്ടു പോകുക ആയിരുന്നു. കാറിൽ കയറ്റിയാണ് കൊണ്ടു പോയത്. പിന്നീട് ബസിൽ യാത്രയായി. അടുത്ത ബന്ധുക്കളും നാട്ടുകാരും പോലും ഇവർ ശബരിമലയിൽ എത്തിയതായി വാർത്തകൾ വന്നതോടെയാണ് അറിയുന്നത്. ഇതോടെ നാമജപ പ്രതിഷേധവുമായി ജനക്കൂട്ടം ഇവരുടെ വീടിനു മുന്നിലെത്തി. വീട് അടിച്ച് തകർത്തതായും റിപ്പോർട്ടുണ്ട്.
വിജേഷ് എന്ന അഭിലാഷ് കൊലക്കേസ് പ്രതിയുമാണ്. 2002ൽ നടന്ന കിളിയാച്ചൻ കൊലക്കേസിലെ 21-ാം പ്രതിയാണ് വിജീഷ്. കൂടാതെ ബൈക്ക് മോഷണം, ചാരായം വാറ്റ് തുടങ്ങിയ കേസിലും പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളിയാണ് വിജിത്ത്. 2002ലെ ഓണത്തിനാണ് കിളിയാച്ചൻ കൊല്ലപ്പെടുന്നത്. ആലപ്പുഴ സ്വദേശിയായ കിളിയാച്ചൻ സുഹൃത്തായ തിരുവിഴ സ്വദേശി മോനിച്ചൻ എന്ന സുഹൃത്തിന്റെ വീട്ടിൽ താമസത്തിനെത്തിയായിരുന്നു.
സിപിഎം അനുഭാവിയായിരുന്നു മോനിച്ചൻ. സിപിഎമ്മുകാർ തമ്മിലെ വൈര്യമായിരുന്നു കിളിയാച്ചന്റെ കൊലപാതകതത്തിൽ കലാശിച്ചത്. മോനിച്ചനെ ലക്ഷ്യം വെച്ചു വന്ന വിജിത്തും സംഘവും കിളിയാച്ചനെ കൊലപ്പെടുത്തുക ആയിരുന്നു. രാഷ്ട്രീയ പ്രവർത്തകനായ മോനിച്ചൻ സിപിഎം അനുഭാവികളായ മറ്റ് ചിലരുമായി വെള്ളമടിച്ച ശേഷം വഴക്കിലായി. ഉൾപാർട്ടി രാഷ്ട്രീയ തർക്കമായിരുന്നു വഴക്കിലേക്ക് നയിച്ചത്. അനുനയത്തിലായ സംഘം പിരിയുകയും ചെയ്തു. തുടർന്ന് വിജിത്തും സംഘവും മോനിച്ചനെ കൊലപ്പെടുത്തുന്നതിനായി തിരുവിഴയിലുള്ള മോനിച്ചന്റെ വീട്ടിലെത്തി. ആ സമയം മോനിച്ചൻ വീട്ടിൽ ഉണ്ടായിരുന്നില്ല. പകരം കിളിയാച്ചനെ വിജിത്തും സംഘവും വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു.
ആലപ്പുഴയിലെ കുപ്രസിദ്ധ ഗുണ്ടയായിരുന്നു കിളിയാച്ചൻ. ഈ കേസിൽ ഒന്നര മാസത്തോളം വിജിത്ത് ജയിലിൽ കിടന്നിട്ടുമുണ്ട്. നാട്ടിലെ സ്ഥിരം തരികിടയായ വിജിത്തിനെ കുറിച്ച് നാട്ടുകാർക്കും വലിയ അഭിപ്രായമില്ല. 2000ത്തിൽ ചാരായ കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്. വീട്ടിൽ ചാരായം ഉണ്ടാക്കി വിറ്റിരുന്ന വിജിത്തിനെ പിടികൂടാനായി എക്സൈസ് സംഘം വീട്ടിലെത്തി. ഇറങ്ങി ഓടിയ ഇയാൾക്ക് പകരം അന്ന് ലോക്കൽകമ്മറ്റി അംഗമായ ചേട്ടനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചേർത്തല അരീപ്പറമ്പ് ലോക്കൽ സെക്രട്ടറിയാണ് ഇന്ന് വിജിത്തിന്റെ സഹോദരൻ വിനോദ്.
അതേസമയം, യുവതിയെ കൊണ്ടുവന്നത് ജോലിയും പണവും വാഗ്ദാനം ചെയ്തെന്ന് ആരോപണം ഉണ്ട്. അരീപ്പറമ്പ് സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം നൽകിയാണ് യുവതിയെ സന്നിധാനത്തേക്ക് പോകാൻ പ്രേരിപ്പിച്ചതെന്നാണ് സംഘപരിവാറുകാർ ആരോപിക്കുന്നത്. കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി തന്നെയാണ് ബാങ്ക് പ്രസിഡന്റ്. ചേർത്തലയിലെ യുവതിയുടെ വീട്ടിൽ കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഇന്നലെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ യുവതിയുടെ വീട്ടിലേക്ക് നാമജപയാത്ര നടത്തിയിരുന്നു. വീടിന് നേരെ ആക്രമണവും ഉണ്ടായി.
ശബരിമല ദർശനത്തിനെത്തിയ അഞ്ജുവിനെ പൊലീസ് തിരിച്ചയക്കുകയായിരുന്നു. അയ്യപ്പഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടർന്നാണ് ഇവരെ തിരിച്ചയച്ചത്. കുടുംബത്തോടൊപ്പമാണ് ഇവരെ മടക്കി അയച്ചത്. ഭർത്താവ് പറഞ്ഞിട്ടാണ് വന്നതെന്നും മടങ്ങാൻ തയാറാണെന്നും അഞ്ജു ഇന്നലെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ തിരികെപ്പോകാൻ ഭർത്താവ് തയാറായിരുന്നില്ല.
ഇന്നലെ വൈകിട്ടോടെയാണ് ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് മുപ്പതുകാരിയായ അഞ്ജു പമ്പയിൽ എത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജിത്തിന്റെ വിവരങ്ങൾ പുറത്തായത്. ഇതോടെ തിരിച്ചയയ്ക്കുകയായിരുന്നു.
Stories you may Like
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തി വീണ്ടും അഞ്ജുവിന്റെ വീഡിയോ
- രാജസ്ഥാനിൽ നിന്നുള്ള യുവാവ് പാക് യുവതിയെ ഓൺലൈനിലൂടെ വിവാഹം കഴിച്ചു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍