20 മിനിറ്റ് പോലും നിൽക്കാൻ കഴിയാത്തിടത്തെ കൊടും മഞ്ഞിനടിയിൽ ഹനുമന്തപ്പ ആറു ദിവസം ബോധം ഇല്ലാതെ കിടന്നതെങ്ങനെ? മഞ്ഞു കട്ടകൾ മുറിച്ചു മാറ്റി ജീവൻ രക്ഷിച്ചതും ഒരു അറബിക്കഥ പോലെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആറുദിവസം മൈനസ് 45 ഡിഗ്രി തണുപ്പിൽ, മഞ്ഞുമലയുടെ കീഴിൽ 30 അടിയോളം താഴ്ചയിൽ കഴിയുക. അതും ബോധമില്ലാതെ. ഇതിനെ അത്ഭുതമെന്ന് മാത്രമേ പറയാനാകൂ. ഇതാണ് സിയാച്ചിനിൽ കഴിഞ്ഞ ദിവസം ഉണ്ടായത്. രക്ഷാപ്രവർത്തനത്തിനൊടുവിൽ ആരേയും ജീവനോടെ സൈന്യം പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് ഹനുമന്തപ്പ ജീവനോടെ കിടന്നു. ഈ സൈനികന്റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണു ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിലെ മെഡിക്കൽ സംഘം. സിയാച്ചിനിൽ സമുദ്രനിരപ്പിൽനിന്നു 20,500 അടി ഉയരത്തിലുള്ള ഇന്ത്യൻ സൈനിക പോസ്റ്റിനുമേലേക്കു മൂന്നാംതിയതിയുണ്ടായ ഹിമപാതത്തിലാണ് ഹനുമന്തപ്പ അപടകത്തിൽപ്പെട്ടത്. മലയാളിയടക്കം ഒൻപതു സൈനികർ കൊല്ലപ്പെട്ടിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് ഹനുമന്തപ്പയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. അതായത് ആറുദിവസം ബോധമില്ലാതെ കിടന്ന ശേഷം. ചൊവ്വാഴ്ച രാത്രി ഹനുമന്തപ്പയുടെ കുടുംബത്തെ ഡൽഹിയിൽ എത്തിച്ചു. ഇതു പുനർജന്മമാണെന്നു അവർ പറഞ്ഞു.അച്ഛൻ രാമപ്പ കൊപ്പാട്, അമ്മ ബസവ്വ, ഭാര്യ ജയശ്രീ, മകൾ ഒരു വയസ്സുകാരി നേത്ര, സഹോദരൻ ഗോവിന്ദപ്പ, സഹോദരീഭർത്താവ് സുഭാഷ് എന്നിവരാണ് ആശുപത്രിയിൽ എത്തിയത്. രാജ്യം മുഴുവൻ പ്രാർത്ഥനയിലാണ്.
വലിയൊരു വായു കുമിളയുടെ (എയർ ബബിൾ) ഉള്ളിൽ അകപ്പെട്ടതാവണം ജീവൻ രക്ഷിച്ചത് എന്നു വിദഗ്ദ്ധർ. ശ്വസിക്കാനും ഊർജം നിലനിർത്താനും കഴിഞ്ഞത് ഇതുകൊണ്ടാകാം. ന്മ പരിശീലനം സഹായിച്ചിരിക്കാമെന്നും വിലയിരുത്തലുണ്ട്. സിയാച്ചിൻ പോലെയുള്ള പ്രദേശങ്ങളിൽ നിയമിക്കും മുൻപു സൈനികർക്കു പ്രത്യേക പരിശീലനം നൽകും. മഞ്ഞുപാളിക്കടയിൽപ്പെട്ടാൽ ഗർഭപാത്രത്തിനുള്ളിൽ ശിശുക്കൾ കിടക്കുന്നപോലെ ചുരുണ്ടുകിടക്കുക എന്നതാണ് ഒരു പരിശീലനം. കഴിയുമെങ്കിൽ മൂക്കിനും വായയ്ക്കും ചുറ്റും ഒരു വായുകുമിള ഉണ്ടാക്കി ശ്വാസത്തിനു വഴി കണ്ടെത്തണം. കഴിവതും ചലനങ്ങൾ പരിമിതപ്പെടുത്താനും പരിശീലനം നൽകും. രക്ഷാപ്രവർത്തകർ കണ്ടെത്തുന്നതു വരെ ശരീരത്തിന്റെ ഊർജം നിലനിർത്താനാണിത്.
ഈമാസം മൂന്നിനാണ് ഹിമപാതത്തിൽപെട്ട് പത്തു സൈനികരെ കാണാതാകുന്നത്. അന്നുമുതൽ നടത്തിയ തിരച്ചിലാണ് ഹനുമന്തപ്പയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ലാൻസ് നായിക് ഹനുമന്തപ്പയെ കണ്ടെത്തിയത് കരസേനയുടെ വിദഗ്ധ സംഘവും വ്യോമസേനയും സംയുക്തമായി നടത്തിയ തെരച്ചിലാണ്. പ്രതികൂല കാലാവസ്ഥ നേരിടാൻ പ്രത്യേക പരിശീലനം നേടിയ 150 സൈനികർ രക്ഷാപ്രവർത്തനത്തിന് എത്തി. തിരച്ചിലിനു സൈനികർക്കൊപ്പം രണ്ടു നായകളുമുണ്ടായിരുന്നു ഡോട്ടും മിഷയും. 30 മിനിട്ട് തുടർച്ചയായി രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്തത്ര മോശം കാലാവസ്ഥയായിരുന്നു സിയാച്ചിനിൽ. അന്തരീക്ഷ താപനില മൈനസ് 45 ഡിഗ്രി സെൽഷ്യസ്. ഹെലികോപ്റ്ററുകൾ തിരച്ചിൽ പറക്കൽ നടത്തിയത് 300 തവണ. റഡാറുകൾ, ഐസ് മുറിക്കാനുള്ള കട്ടറുകൾ തുടങ്ങിയ ഭാരമേറിയ ഉപകരണങ്ങൾ പല ഭാഗങ്ങളായിമുകളിലെത്തിച്ച് അവിടെവച്ചു കൂട്ടിയോജിപ്പിച്ചു. നായ്ക്കളുടെ സഹായത്തോടെ മൃതദേഹങ്ങൾക്കായി സൈന്യം തെരത്തിൽ നടത്തി.
സാൾട്ടോറോ പർവതനിരയുടെ താഴ്വാരത്തിൽ, സിയാച്ചിൻ മഞ്ഞുപർവതനിരയിലെ പട്ടാള പോസ്റ്റ് സമുദ്രനിരപ്പിൽനിന്ന് 6248 മീറ്റർ (20,500 അടി) ഉയരത്തിലാണ്. മഞ്ഞിനുള്ളിൽ ഒൻപതു മീറ്റർ (30 അടി) താഴ്ചയിൽ മൈനസ് 45 ഡിഗ്രി താപനിലയിസാണ് ഹനുമന്തപ്പ കിടന്നത്. ഇടിഞ്ഞുവീണത് കോൺക്രീറ്റ് പോലെ ഉറപ്പുള്ള മഞ്ഞുപാളിയായിരുന്നു. 800 അടി വീതിയും 400 അടി നീളവുമുള്ള ഇടിഞ്ഞുവീണ മഞ്ഞുമല, ഒരുകിലോമീറ്ററോളം നീളത്തിൽ ചിതറിയിരുന്നു. സൈനിക പോസ്റ്റ് ഇതിനടിയിലടിഞ്ഞു. അങ്ങനെയാണ് ദുരന്തം ഉണ്ടായത്. മഞ്ഞുനീക്കംചെയ്തും മഞ്ഞുപാളികൾ വെട്ടിമുറിച്ചും ഹനുമന്തപ്പയെ കണ്ടെത്തി.. അപ്പോൾ ശരീരത്തിലെ ജലാംശം അപകടകരമാംവിധം നഷ്ടപ്പെട്ടിരുന്നു. ബോധം വന്നുംപോയുമിരുന്നു. സൈനികസംഘത്തിലെ ഡോക്ടർ അടിയന്തര ശുശ്രൂഷകൾ നൽകി. തുടർന്ന് ബേസ്ക്യാംപിലും പിന്നീട് ഡൽഹിയിലുമെത്തിക്കുകയായിരുന്നു-ഇന്ത്യൻ സൈന്യം നടത്തിയ അതിസാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ നേട്ടമായി അത്.
രക്ഷാപ്രവർത്തനത്തിനിറങ്ങിയ സൈനികർ മഞ്ഞിനടിയിൽനിന്ന് ആദ്യം കണ്ടെത്തിയത് സൈനിക പോസ്റ്റായിരുന്നു. വായു സഞ്ചാരം പോലും എത്താത്തിടത്തായിരുന്നു തിരച്ചിൽ. തുടർച്ചയായി 20 മിനിറ്റിൽ കൂടുതൽ തുടർച്ചയായി ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥലമാണ് സിയാചിൻ. അതിൽ നിർത്തിനിർത്തി സമയമെടുത്തായിരുന്നു രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. വ്യോമസേനയുടെ ഉത്തരകമാൻഡിലെ ചീറ്റ, എംഐ 17വി5 ഹെലിക്കോപ്റ്ററുകളടക്കമുള്ളവയുടെ സഹായത്തോടെയാണ് തിരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഐഎൽ-76, സി-17, എഎൻ-32 അടക്കമുള്ളവയും തിരച്ചിലിൽ സഹായങ്ങൾ ചെയ്തു. റഡാറുകളും തീയും മഞ്ഞുതുരക്കുന്ന ഉപകരണങ്ങളും സൈന്യം ഉപയോഗിച്ചു. എന്നാൽ യഥാർത്ഥി ഹീറോ ഇതൊന്നുമായിരുന്നില്ല. മഞ്ഞുമലകളിൽ സൈന്യത്തിന് കൂടുതൽ സഹായം നൽകുന്ന നായ്ക്കളായ ഡോട്ടും മിഷുമായിരുന്നു താരം.
ഇവരാണ് ഹനുമന്തപ്പയുള്ള സ്ഥാനം തിരിച്ചറിഞ്ഞത്. ഇവിടെയാണ് സൈന്യ രക്ഷാപ്രവർത്തനം നടത്തിയത്. കട്ടിയായി ഉറഞ്ഞുപോയ മഞ്ഞ് മുറിച്ചുമാറ്റുന്നതായിരുന്നു സൈന്യത്തിനുണ്ടായ ഏറ്റവും വലിയ വെല്ലുവിളി. കോൺക്രീറ്റിനെക്കാളും കട്ടി. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഇത് സാധ്യമാക്കി. മെഡിക്കൽ സംഘമടക്കമുള്ളവയുമായി ഒരു സംഘവും ഉണ്ടായിരുന്നു. ഈ കൂട്ടായ്മയാണ് ഹനുമന്തപ്പയെ കണ്ടെത്തിയതും.
കൊല്ലം മൺറോത്തുരുത്തുകൊച്ചൊടുക്കത്തു വീട്ടിൽ ബ്രഹ്മപുത്രൻ-പുഷ്പവല്ലി ദമ്പതികളുടെ മകൻ സുധീഷാണ് ഹിമപാതത്തിൽ മരിച്ച മലയാളി. സുധീഷിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. സുധീഷിന്റെ മൃതദേഹം നാളെ വൈകിട്ടോ മറ്റന്നാൾ രാവിലെയോ വീട്ടിൽ എത്തിക്കുമെന്ന് അധികൃതർ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.
Stories you may Like
- സിയാച്ചിനിലെ ആദ്യവനിതാ മെഡിക്കൽ ഓഫീസറായി കരസേനയിലെ ക്യാപ്റ്റൻ ഫാത്തിമ
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- സ്ത്രീകൾ അടക്കം 1200 പേർ വളഞ്ഞു; സൈന്യം പിടിച്ച 12 കലാപകാരികളെ വിട്ടയച്ചു
- റഷ്യൻ - യുക്രൈൻ യുദ്ധമുഖത്ത് സംഭവിക്കുന്നത്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍