രാവിലെ ഏഴുമണിക്ക് പട്ടിയുടെ കുര കേട്ട് നോക്കുമ്പോൾ മുള്ളുവേലിയിൽ കുടുങ്ങിക്കിടക്കുന്ന പുലി; ഫോറസ്റ്റുകാരെ അറിയിച്ചപ്പോൾ മയക്കുവെടി വെക്കാൻ ഡോക്ടർ വരുമെന്നായി; പുലിയെ പിടികൂടിയപ്പോൾ ഭാവവും മാറി; വീട്ടുടമസ്ഥൻ ഏലിയാസ് പുലിയെ കെണി വച്ചുപിടിച്ചെന്ന് ആരോപിച്ച് കേസ്; മുള്ളുവേലിയിൽ കുരുങ്ങിയത് പുലിയാണോ ഏലിയാസാണോ എന്ന് ചോദിച്ച് കുടുംബം; ബത്തേരിയിൽ വനംവകുപ്പിന്റെ പുലിപിടുത്തം ഇങ്ങനെ
എം മനോജ് കുമാർ
സുൽത്താൻ ബത്തേരി: പുരയിടത്തിലെ കമ്പിവേലിയിൽ പുള്ളിപ്പുലി കുടുങ്ങിയ വിവരം ഫോറസ്റ്റിനെ അറിയിച്ച വീട്ടുടമയെ അറസ്റ്റ് ചെയ്ത നടപടിയിൽ ബത്തേരിയിൽ രോഷം ശക്തമാകുന്നു. അറസ്റ്റിലായ ഏലിയാസ് പുലിയെ കെണിയിൽപ്പെടുത്തിയിട്ടില്ലെന്നും കേസ് വനംവകുപ്പുകാർ കെട്ടിച്ചമച്ചതാണ് എന്നാണ് ഏലിയാസിന്റെ കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. ഏലിയാസ് ഇന്നു ജാമ്യത്തിലിറങ്ങുമെങ്കിലും ആക്ഷൻ കമ്മറ്റി രൂപീകരിച്ച് വനംവകുപ്പിന്നെതിരെ പ്രക്ഷോഭത്തിലാണ് നാട്ടുകാർ. മുള്ളുവേലിയിൽ പുലി കുടുങ്ങിയപ്പോൾ അത് ഫോറസ്റ്റിനെ അറിയിക്കുകയാണ് ഏലിയാസിന്റെ കുടുംബം ചെയ്തത്. എന്നാൽ വീട്ടുടമസ്ഥനെതിരെ പുലിയെ കെണിയിൽ കുടുക്കി എന്ന് കേസ് എടുക്കുകയാണ് ഫോറസ്റ്റ് ചെയ്തത്. ഏലിയാസിനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ സുൽത്താൻ ബത്തേരിയിൽ ജനരോഷം ശക്തമാണ്.
മുള്ളുവേലിയിൽ നിന്നും ചാടിപ്പോയ പുലിയെ പിന്നീട് ഫോറസ്റ്റുകാർ പിടികൂടിയിരുന്നു. പക്ഷെ കേസ് വന്നത് ഏലിയാസിനെതിരെയും. ജാമ്യമില്ലാ വകുപ്പിൽ അകത്ത് കിടന്ന ശേഷമാണ് ഏലിയാസിന് ഇന്നു ജാമ്യം ലഭിച്ചിരിക്കുന്നത്. ഇന്നു ഏലിയാസ് ആണെങ്കിൽ നാളെ തങ്ങളും പ്രതിയാകും എന്ന് തിരിച്ചറിഞ്ഞാണ് പ്രശ്നത്തിൽ ആക്ഷൻ കമ്മറ്റി വിളിച്ച് നാട്ടുകാർ പ്രക്ഷോഭത്തിന്നിറങ്ങുന്നത്. ജൂൺ ഏഴിന് രാവിലെ ഏഴ് മണിക്ക് പട്ടിയുടെ കുരകേട്ട് നോക്കുമ്പോഴാണ് മുള്ളുവേലിയിൽ കുരുങ്ങിക്കിടക്കുന്ന പുലിയെ ഇവർ കണ്ടത്. ഏലിയാസ് വീട്ടിലുണ്ടായിരുന്നില്ല. ഏലിയാസിന്റെ മകൻ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസർമാർ സംഭവ സ്ഥലത്ത് വന്നെങ്കിലും പുലി ചാടിപ്പോയിരുന്നു. ഈ പുലിയെ അന്ന് തന്നെ ഫോറസ്റ്റുകാർ പിടിച്ചു. പക്ഷെ കേസ് വന്നപ്പോൾ അത് ഗൃഹനാഥനായ ഏലിയാസിന്റെ പേരിലായി. വയനാട് മുട്ടിൽ മരമില്ലിൽ താമസിച്ചുപണിയെടുക്കുന്ന ഏലിയാസിനെ ഫോണിൽ വിളിച്ച് സ്റ്റേറ്റ്മെന്റ് നൽകണമെന്ന് ഫോറസ്റ്റുകാർ ആവശ്യപ്പെട്ടു. ഏലിയാസ് മകനുമാണ് സ്ഥലത്ത് എത്തിയത്. കെണിയിലാണ് പുലി വീണത് എന്ന കുറ്റസമ്മതം നടത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മകൻ ശക്തമായി എതിർത്തതോടെ ഏലിയാസിനെ മറ്റൊരു മുറിയിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ആക്ഷൻ കമ്മറ്റിക്കാർ ഉയർത്തുന്ന ആരോപണം.
വയനാട് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും പതിവാണ്. ഇന്നും ഒരു ആദിവാസി യുവാവിനെ കടുവകൾ ആക്രമിച്ച് കൊന്നിട്ടുണ്ട്. കൽപ്പറ്റയിലാണ് ആദിവാസി യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബസവൻകൊല്ലി കാട്ടുനായ്ക്കർ ആദിവാസി കോളനിയിലെ ശിവകുമാർ(24) ആണ് ഇന്നു കൊല്ലപ്പെട്ടത്. ഇതാണ് വയനാട്ടിൽ നിന്നും വരുന്ന വാർത്ത. ഈ ഘട്ടത്തിൽ മുള്ളുവേലിയല്ലാതെ വേറെ എന്ത് തങ്ങളെ രക്ഷിക്കും എന്നാണ് ബത്തേരിക്കാരുടെ ചോദ്യം. ഈ മുള്ളുവേലിയിൽ കടുവ കുടുങ്ങിയാൽ കെണി വെച്ച് പിടിച്ചു എന്ന പേരിൽ കേസ് ചാർത്തിയാൽ പിന്നെ എങ്ങനെ ജീവിക്കും എന്നാണ് വയനാട്ടുകാർ ചോദിക്കുന്നത്. ഏലിയാസിന്റെ വീടിനു സമീപം തീർത്ത മുള്ളുവേലിയിലാണ് ജൂൺ ഏഴിന് പുലി കുടുങ്ങിയത്. ഈ വിവരം ഫോറസ്റ്റിനെ അറിയിച്ച കുടുംബത്തിലെ ഗൃഹനാഥനാണ് പുലിയെ കെണി വെച്ച് പിടിച്ചു എന്ന പേരിൽ അറസ്റ്റിലായത്. ഇതാണ് വയനാട്ടിൽ ജനരോഷം രൂക്ഷമാക്കുന്നത്.
മണ്ണിനു മുകളിൽ കായ് ഫലമുള്ള കൃഷി ചെയ്താൽ അത് കുരങ്ങ് കൊണ്ടുപോകും. മറ്റു കൃഷിയാണെങ്കിൽ അത് പന്നിയും കൊണ്ടുപോകും. ഇതാണ് വയനാട്ടിൽ കൃഷിയിറക്കുന്ന സാധാരണ കർഷകരുടെ അവസ്ഥ. അതിനാൽ വയനാട്ടിൽ കൃഷിയിറക്കാൻ ജനങ്ങൾ മടിച്ചു നിൽക്കുകയാണ്. ഈ ഘട്ടത്തിലാണ് പുലി അടക്കമുള്ള കാട്ടുമൃഗങ്ങളുടെ ആക്രമണവും. ഫലപ്രദമായ പ്രതിരോധത്തിനു കഴിയാതെ നിസ്സഹായമായ അവസ്ഥയിലാണ് വയനാട്ടിലെ ജനങ്ങൾ. അതുകൊണ്ട് തന്നെയാണ് ഏലിയാസ് പ്രശ്നത്തിൽ ജനരോഷം രൂക്ഷമാകുന്നത്. ജൂൺ ഏഴിനാണ് റിസർവ് വനത്തിൽ നിന്നും പുറത്തുള്ള മൂലങ്കാവ് ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിന് സമീപത്തായി പുലി കുടുങ്ങിയത് ഏലിയാസ് വനംവകുപ്പിനെ അറിയിച്ചത്. ഏലിയാസ് പുലിയെ കെണി വെച്ചില്ലെന്നും ഫോറസ്റ്റുകാർ രജിസ്റ്റർ ചെയ്തത് കള്ളക്കേസ് ആണെന്നുമാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം. കുടുംബവും ഇത് തന്നെയാണ് ആവർത്തിക്കുന്നത്. മുള്ളുവേലി കെണിയാണെന്നാണ് ഫോറസ്റ്റുകാർ പറയുന്നത്. മുള്ളുവേലി എങ്ങനെ കെണിയാകും. കെട്ടിച്ചമച്ച കേസ് ആണ് ഫോറസ്റ്റ് ചാർജ് ചെയ്തത്-ഏലിയാസിന്റെ കുടുംബം മറുനാടനോട് പറഞ്ഞു.
മൃഗവേട്ടയും കെണിയുമൊന്നുമില്ല; പുലി കുടുങ്ങിയത് മുൾവേലിയിൽ: ഏലിയാസിന്റെ കുടുംബം
വന്യമൃഗങ്ങൾ അതിക്രമിച്ച് കടക്കാതിരിക്കാനാണ് പറമ്പിനു ചുറ്റും മുള്ളുവേലി സ്ഥാപിച്ചത്. ഫോറസ്റ്റുകാർ പറഞ്ഞത് മുള്ളുവേലിയിൽ കുരുക്ക് ഉണ്ടായിരുന്നുവെന്നാണ്. മുള്ളുവേലിയിൽ കുരുക്ക് ഉണ്ടായിരുന്നില്ല. അവിടെ ചെമ്പരത്തി അടക്കമുള്ള ചെടികൾ ഉണ്ട്. പുലി കുരുക്ക് പൊട്ടിച്ച് പോയി എന്ന് ഫോറസ്റ്റ്കാർ പറഞ്ഞു. ഞങ്ങൾ പോയി നോക്കിയപ്പോൾ കുരുക്കൊന്നും കണ്ടില്ല. മുള്ളുവേലി മാത്രമാണ് ഉള്ളത്. ഏലിയാസ് ആ ദിവസങ്ങളിൽ സ്ഥലത്തില്ല. മുട്ടലിൽ പണി സ്ഥലത്തായിരുന്നു. സ്ഥലമുടമയായതിനാൽ സ്റ്റേറ്റ്മെന്റ് എടുക്കണം എന്ന് പറഞ്ഞു പണിസ്ഥലത്ത് നിന്നുമാണ് ഫോറസ്റ്റുകാർ ഏലിയാസിനെ വിളിച്ചു വരുത്തുന്നത്. ഫോറസ്റ്റ് സ്റ്റേഷനിൽ പോയി ഏലിയാസ് കാര്യങ്ങൾ വിശദീകരിച്ചതാന്. ആളെ കാണാതായപ്പോൾ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇത് കേസ് ആയതും റിമാൻഡിൽ ആയതും അറിയുന്നത്. ജൂൺ ഏഴിനാണ് സംഭവം നടക്കുന്നത്. വീടിനോടു ചേർന്നുള്ള മുള്ള് വേലിയിലാണ് പുലി കുടുങ്ങിയത്. രാവിലെ പട്ടി കുരയ്ക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. പക്ഷെ പുലി മുള്ള് വേലിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പുലി അങ്ങോട്ടുമിങ്ങോട്ടും ചാടുന്നുണ്ട്. പക്ഷെ അതിനു രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഫോറസ്റ്റ് സ്റ്റേഷനിൽ പോയി വിവരം പറഞ്ഞു. ഡോക്ടർ വന്ന ശേഷം മയക്കുവെടി വയ്ക്കണം എന്നാണു പറഞ്ഞത്. ഡോക്ടർ ഉച്ചയ്ക്ക് വന്നു. പക്ഷെ അപ്പോഴേക്കും ജനങ്ങളും കൂടി. ബഹളം കേട്ട് പുലി ഓടിപ്പോയി.
ഇതോടെ ഫോറസ്റ്റുകാർ സ്ഥലമുടമയായ ഏലിയാസിനെ അന്വേഷിച്ചു. ഒപ്പം ഓടിപ്പോയ പുലിയെ പിടികൂടാനും ശ്രമം തുടങ്ങി. അന്ന് വൈകുന്നേരം തന്നെ പുലിയെ പിടിച്ചു. പക്ഷെ ഏലിയാസ് ഇതുവരെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും തിരികെ വന്നില്ലെന്ന് പറഞ്ഞു. അതോടെയാണ് ഞങ്ങൾ അന്വേഷണം തുടങ്ങിയത്. അപ്പോഴാണു കേസ് ചാർജ് ചെയ്ത വിവരം അറിയുന്നത്. ഇതോടെ ജാമ്യം ലഭിക്കാനുള്ള ശ്രമം തുടങ്ങി. ബത്തേരി സെഷൻസ് കോടതിയിലാണ് ഹാജരാക്കിയത്. കോടതി റിമാൻഡ് ചെയ്തു. എന്താണ് കേസ് എന്ന് പറഞ്ഞപ്പോഴാണ് കെണി ഞങ്ങൾക്ക് മനസിലായത്. മനഃപൂർവം കുരുക്ക് വെച്ച് പുലിയെ കുരുക്കി എന്നാണ് പറഞ്ഞത്.
ഫോറസ്റ്റുകാർ അന്വേഷിച്ചപ്പോൾ മൃഗവേട്ട നടത്തുന്ന കുടുംബം എന്നാണ് വിവരം കിട്ടിയത് എന്നാണ് പറഞ്ഞത്. ഏതു മൃഗവേട്ട എന്ന് ഞങ്ങൾക്ക് മനസിലായില്ല. സ്ഥലത്തിനു ചുറ്റുമുള്ളത് മുള്ളുവേലി മാത്രമാണ്. അതിൽ കുരുക്കുകളുമില്ല. ഫോറസ്റ്റുകാർക്ക് ഏതു റിപ്പോർട്ട് ആണ് കിട്ടിയത് എന്ന് അറിയില്ല. നാട്ടുകാർ ആരും ഈ കളവ് പറയില്ല എന്ന് ഉറപ്പാണ്. കാരണം ഞങ്ങൾക്ക് മൃഗവേട്ടയില്ല. പുലി മുള്ളുവേലിയിൽ കുരുങ്ങിയതാണ്. ആരാണ് ഫോറസ്റ്റുകാർക്ക് ഈ രീതിയിൽ വിവരം നൽകിയത് എന്ന് നാട്ടിൽ ആർക്കും അറിയില്ല. നാട്ടുകാർ പറയുന്നത് ഇങ്ങനെ ഒരു വ്യക്തി ഉണ്ടെങ്കിൽ അത് ഫോറസ്റ്റുകാർ പറയട്ടെ എന്നാണ്. അങ്ങനെയെങ്കിൽ ഈ വിവരം നൽകിയത് ആര് എന്ന് ഫോറസ്റ്റുകാർ പറയണം. ഈ രീതിയിൽ ആരെങ്കിലും ഉണ്ടെന്നു അവർക്കും വിവരമുള്ളതായി തോന്നുന്നില്ല. പിന്നെ എങ്ങനെ ഈ റിപ്പോർട്ട് വന്നു. അതാണ് ഞങ്ങൾ തിരക്കുന്നത്. ഇത് ജനവാസ മേഖലയാണ്. ഇവിടെ കാട്ടുമൃഗങ്ങളെ പിടിക്കുക ഒന്നും നടക്കുന്ന കാര്യമല്ല. എന്തായാലും ഈ കാര്യത്തിന് ഏലിയാസ് അറസ്റ്റിലായി. റിമാൻഡിൽ ആവുകയും ചെയ്തു. മൂന്നു കിലോമീറ്റർ അപ്പുറത്താണ് കാട് ഉള്ളത്. ഇവിടെ വീടുകളും കൃഷിഭൂമിയുമൊക്കെ ഉള്ള സ്ഥലമാണ്. ഇവിടെ പുലി വരുന്നത് ഒന്നും ഞങ്ങൾ അറിഞ്ഞില്ല. ഏലിയാസ് റിമാൻഡിൽ ആയതിനു ശേഷം ജാമ്യം എടുക്കാനുള്ള നടപടികളിലാണ് ഞങ്ങൾ ഏർപ്പെട്ടത്. ഇപ്പോൾ ഏലിയാസിന് ജാമ്യം ലഭിച്ചു. ഏലിയാസ് അകത്തായതിന് ശേഷം നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്-കുടുംബം പറയുന്നു.
എന്നാൽ വനംവകുപ്പ് ഈ കേസിൽ ഉറച്ചു നിൽക്കുകയാണ്. കെണി വെച്ച് ഏലിയാസ് പുലിയെ പിടിക്കുകയാണ് ചെയ്തതെന്നു വയനാട് ഡിസിഎഫും വൈൽഡ് ലൈഫ് വാർഡനുമായ പി.കെ.ആസിഫ് മറുനാടനോട് പറഞ്ഞു. അത് മുള്ള് വേലിയായിരുന്നില്ല കെണി ആയിരുന്നു. കൃഷിക്കാർക്ക് മൃഗങ്ങളെ തുരത്താൻ മുള്ളുവേലി സ്ഥാപിക്കാം. എന്നാൽ കെണി വെച്ച് മൃഗങ്ങളെ പിടിക്കാൻ കഴിയില്ല. പരിശോധനയിൽ കെണി വെച്ചു എന്ന് ബോധ്യമായതിനാലാണ് എലിയാസിനെതിരെ കേസ് ചാർജ് ചെയ്തത്-ഡിസിഎഫ് പറയുന്നു
Stories you may Like
- പെരിങ്ങത്തൂരിൽ കിണറ്റിൽനിന്നും മയക്കുവെടിവച്ച് കൂട്ടിലാക്കിയ പുലി ചത്തു
- പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലിയെ രക്ഷിച്ചു; മയക്കുവെടി വച്ചു കൂട്ടിലേക്ക് മാറ്റി
- മൂന്നു വയസുള്ള കുട്ടിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി കൂട്ടിലാക്കി
- പുലിപ്പേടിയിൽ ബെംഗളുരു നഗരം
- വെള്ളനാട്ട് കരടിയെ കിണറ്റിലെ വെള്ളത്തിലേക്ക് മയക്കു വെടിവച്ചു താഴ്ത്തിയ ക്രൂരത
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്