Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വൈഎസ്ആർ കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ റാലി നടത്തി ആളാവാൻ ശ്രമിച്ച ചന്ദ്രബാബു നായിഡുവിനെ പൂട്ടിയത് ജഗൻ മോഹന്റെ ചാണക്യതന്ത്രം; വീതടവിലാക്കിയതിൽ പ്രതിഷേധിച്ചുള്ള ഉപവാസം തീർന്നതോടെ വീട്ടുതടങ്കൽ സമയം നീട്ടിയത് 24 മണിക്കൂർ കൂടി; ക്രമസമാധാന പ്രശ്‌നം മുൻ നിർത്തി തീരുമാനം എന്ന് പൊലീസും

വൈഎസ്ആർ കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ റാലി നടത്തി ആളാവാൻ ശ്രമിച്ച ചന്ദ്രബാബു നായിഡുവിനെ പൂട്ടിയത് ജഗൻ മോഹന്റെ ചാണക്യതന്ത്രം; വീതടവിലാക്കിയതിൽ പ്രതിഷേധിച്ചുള്ള ഉപവാസം തീർന്നതോടെ വീട്ടുതടങ്കൽ സമയം നീട്ടിയത് 24 മണിക്കൂർ കൂടി; ക്രമസമാധാന പ്രശ്‌നം മുൻ നിർത്തി തീരുമാനം എന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ജഗൻ മോഹനെതിരെ റാലി നടത്താനൊരുങ്ങിയ ചന്ദ്രബാബു നായിഡുവിന്റെ വീണ്ടുതടങ്കൽ സമയപരിധി നീണ്ടി; ടിഡിപി അധ്യക്ഷനെയും മകനെയും 24 മണിക്കൂർ കൂടി വീട്ടുതടങ്കലിൽ തുടരാൻ തീരുമാനിച്ചത് ക്രമസമാധാനപ്രശ്‌നം മുന്ഡ നിർത്തി എന്ന്

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ വീട്ടു തടങ്കൽ ഒരു ദിവസത്തേക്ക് കൂടി നീട്ടി. മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെയും മകൻ നരാ ലോകേഷിന്റെയും വീട്ടുതടങ്കൽ 24 മണിക്കൂർ കൂടി നീട്ടിയത് ക്രമസമാധാന പ്രശ്‌നം മുൻനിർത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. വൈഎസ്ആർ കോൺഗ്രസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ഗുണ്ടൂരിൽ ടിഡിപി റാലി നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇരുവരെയും പൊലീസ് വീട്ടുതടങ്കലിൽ ആക്കുന്നത്.

'ചലോ ആത്മാക്കുർ' എന്ന റാലിക്കാണ് ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നത്. ആയിരക്കണക്കിന് പ്രവർത്തകരോട് ഗുണ്ടൂരിലെത്താൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. ജഗൻ മോഹൻ റെഡ്ഡി സർക്കാരിനും വൈഎസ്ആർസിപിയുടെ കൊലപാതക രാഷ്ട്രീയത്തിനും എതിരെയുള്ള പ്രതിഷേധമായിരുന്നു റാലി. എന്നാൽ രാവിലെ റാലി തുടങ്ങും മുൻപേ നായിഡുവും മകനും അമരാവതിയിലെ വീട്ടിൽ തടങ്കലിൽ ആയി. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.

അനുയായികൾക്കൊപ്പം വീടിന് പുറത്തിറങ്ങാൻ നരാ ലോകേഷ് ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പിന്നീട് ചന്ദ്രബാബു നായിഡുവും പുറത്തിറങ്ങാൻ നോക്കി. അദ്ദേഹത്തെയും പൊലീസ് തടഞ്ഞു. റാലിക്ക് പൊലീസ് അനുമതി നിഷേധിക്കുകയും ഗുണ്ടൂരിൽ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തടവിൽ കഴിയുന്ന ചന്ദ്രബാബു നായിഡു 12 മണിക്കൂർ നീണ്ട നിരാഹാര സമരത്തിലാണ്. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമാണെന്ന് പറഞ്ഞ നായിഡു, സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു

ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിർമ്മിച്ച പ്രത്യേക ഓഫീസ് കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടിരുന്നു മുൻപ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ചട്ടങ്ങൾ പാലിക്കാതെയാണ് കെട്ടിടം നിർമ്മിച്ചതെന്ന് വിശദീകരിച്ചാണ് തീരുമാനം. അമരാവതിയിലെ ഔദ്യോഗിക വസതിയോട് ചേർന്നാണ് നായിഡു പ്രജാ വേദികെ എന്ന കെട്ടിടം പണിതിരുന്നത്. കെട്ടിടത്തിൽ കളക്ടർമാരുടെ യോഗം വിളിച്ച ജഗൻ മോഹൻ റെഡ്ഡി, ഈ കെട്ടിടത്തിലെ അവസാന യോഗമായിരിക്കും ഇതെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് വൈഎസ്ആർ കോൺഗ്രസെന്ന് ടിഡിപി കുറ്റപ്പെടുത്തിയിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിലെ ടിഡിപിയുടെ പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെ കീഴിലായി കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ജൂൺ 5ന് ജഗൻ മോഹൻ റെഡ്ഡിക്ക് കത്തെഴുതിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് ഇത്തവണയും ഉപയോഗിക്കാൻ അനുവദിച്ചുതരണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവിന്റെ അനക്‌സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും നിലവിൽ പ്രതിപക്ഷനേതാവായ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ നായിഡുവിന്റെ അഭ്യർത്ഥനയെല്ലാം തള്ളിക്കൊണ്ടാണ് വൈ.എസ്. ജഗൻ കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. അതേസമയം പ്രജാവേദികക്കെതിരായ നടപടി സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ പ്രതികരണം. ഒരു സാധാരണക്കാരൻ അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ചാൽ ഉദ്യോഗസ്ഥർ അത് പൊളിച്ചുനീക്കുന്നതാണ് പതിവ്. ഈ സർക്കാർ നിയമങ്ങളെ ബഹുമാനിക്കുന്നവരും അത് പിന്തുടരുന്നവരുമാണ് എന്നായിരുന്നു അന്ന് ജഗൻ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP