'മാരുതി സെൻ' കാർ മോഷണം പോയപ്പോൾ 'പാർക്കിങ് അറ്റ് ഓണേഴ്സ് റിസ്ക് 'എന്ന ഉഡായിപ്പ് ന്യായവുമായി ഡൽഹിയിലെ താജ് ഹോട്ടൽ; ആ പരിപാടി ഇനി മുതൽ നടപ്പില്ലെന്ന് സുപ്രീംകോടതി; 21 വർഷം മുമ്പത്തെ മോഷണക്കേസിൽ കാർ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; വാലറ്റ് പാർക്കിങ്ങിൽ താക്കോൽ കൈമാറിയാൽ വാഹനം പൊന്നുപോലെ നോക്കണം; ഉടമസ്ഥന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവച്ചൊഴിയാൻ നോക്കേണ്ടെന്നും മുന്നറിയിപ്പ്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഹോട്ടിലോ, മാളുകളിലോ, മൈതാനത്തോ, ആശുപത്രിയിലോ, വാഹനവുമായി എവിടെ പോയാലും കാണാം ഈ ബോർഡ്: 'പാർക്കിങ് അറ്റ് ഓണേഴ്സ് റിസ്ക്'. ചേട്ടന്മാരും ചേച്ചിമാരും ഇഷ്ടം പോലെ പാർക്ക് ചെയ്തോളൂ. വാഹനത്തിന് എന്തെങ്കിലും സംഭവിച്ചാൽ പണി നിങ്ങൾക്ക് തന്നെ...അതായത് ഉടമയ്ക്ക്. ഞങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവില്ല. എന്തൊക്കെ കാര്യങ്ങളാണ് ഒരുചെറിയ വാചകത്തിൽ പറഞ്ഞുവയ്ക്കുന്നത്. ഏതായാലും ഈ പരിപാടി ഇനി നടപ്പില്ലെന്നാണ് സുപ്രീം കോടതി പറയുന്നത്. ന്യൂഡൽഹിയിലെ താജ് ഹോട്ടലിനാണ് സുപ്രീം കോടതി മുട്ടൻപണി കൊടുത്തത്.
21 വർഷം മുമ്പ് നടന്ന ഒരുകാർ മോഷണമാണ് കേസ്. ന്യൂഡൽഹിയിലെ താജ് ഹോട്ടലിൽ വച്ച് ആരോ അടിച്ചുമാറ്റിയത് മാരുതി സെൻ കാർ. പതിവ് പോലെ അതിഥിയുടെ റിസ്കിൽ ആയിരിക്കും കാർ പാർക്കിങ് എന്ന ന്യായമൊക്കെ താജുകാർ നിരത്തി. അതൊന്നും ഇവിടെ നടപ്പില്ലെന്ന് കോടതി പറഞ്ഞു. പാർക്കിങ് ടോക്കണും നൽകി, കാറിന്റെ താക്കോലും കൈമാറിയ കസ്റ്റമർക്ക് ന്യായമായും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. മോഷണമോ, കേടുപാടോ ഉണ്ടായാൽ ഉടമസ്ഥന്റേതാണ് ഉത്തരവാദിത്തം എന്ന് പറഞ്ഞ് ഹോട്ടൽ ഉടമകൾക്ക് ഒഴിയാനാവില്ല. വിശേഷിച്ച് ഉടമസ്ഥൻ ഹോട്ടൽ ജീവനക്കാരെ കാർ പാർക്ക് ചെയ്യാൻ ഏൽപിക്കുന്ന വാലറ്റ് പാർക്കിങ് സംവിധാനത്തിൽ. താക്കോൽ കൈമാറിക്കഴിഞ്ഞാൽ പിന്നെ അത് പൊന്നുപോലെ നോക്കേണ്ട ചുമതല ഹോട്ടൽ ജീവനക്കാർക്കുണ്ട്. ഏതായാലും മാരുതി സെൻ കാർ നഷ്ടമായ വ്യക്തിക്ക് 2.8 ലക്ഷം നഷ്ടപരിഹാരം നൽകാനാണ് ജസ്റ്റിസുമാരായ എം.എം.ശന്തനഗൗഡറുടെയും അജയ് റസ്തോഗിയുടെയും ബഞ്ച് വിധിച്ചത്. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ബഞ്ച് ശരി വയ്ക്കുകയായിരുന്നു. ഹോട്ടൽ മാനേജ്മെന്റിന്റെ അശ്രദ്ധയാണ് മോഷണത്തിന് ഇടയാക്കിയതെന്നും കോടതി പറഞ്ഞു.
വാഹനം പാർക്ക് ചെയ്യാൻ താക്കോൽ വാങ്ങുമ്പോൾ അത് സുരക്ഷിതമായി നോക്കാനാണ് ഉടമസ്ഥൻ ഏൽപിക്കുന്നത്. പാർക്കിങ് സ്ലിപ്പ് കാണിക്കുമ്പോൾ, വാഹനം എങ്ങനെയാണോ ഏല്പിച്ചത് അതുപോലെ തന്നെ കേടുപാട് കൂടാതെ തിരിച്ചുനൽകണം. പാർക്കിങ് ഫ്രീയാണ് എന്നതും നഷ്ടപരിഹാരം നൽകാതിരിക്കാൻ കാരണമാകുന്നില്ലെന്ന് കോടതി വിലയിരുത്തി. വാഹന പാർക്കിങ് ഉടമസ്ഥന്റെ ഉത്തരവാദിത്തത്തിൽ ആയിരിക്കുമെന്ന് പാർക്കിങ് ടാഗിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് താജ് ഹോട്ടൽ വാദിച്ചുനോക്കിയെങ്കിലും ഫലിച്ചില്ല.
വാലറ്റ് പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഹോട്ടലോ അവിടുത്തെ ജീവനക്കാരോ മനഃപൂർവം ഉപേക്ഷ കാണിക്കുന്ന കേസുകളിൽ, പാർക്കിങ് ടോക്കൺ അവരുടെ രക്ഷയ്ക്ക് എത്തില്ല. അതേസമയം, എല്ലാ സാഹചര്യങ്ങളിലും ഹോട്ടൽ ഉടമ നഷ്ടപരിഹാരം നൽകണമെന്ന് ഇത് അർഥമാക്കുന്നില്ല. ഒരുകരാർ വഴി 'ഒഴിവാക്കൽ വ്യവസ്ഥ' കൊണ്ടുവരുന്നതിലും തടസ്സമില്ല. ചില സാഹചര്യങ്ങളിൽ മൂന്നാമതൊരു കക്ഷിയുടെയോ, അതിഥിയുടെ തന്നെ അശ്രദ്ധ മൂലമോ, അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മൂലമോ വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം. പ്രകൃതിക്ഷോഭം മൂലമോ, നിയമപ്രശ്നങ്ങളുടെ പേരിൽ മോട്ടോർ വാഹന അഥോറിറ്റി വാഹനം പിടിച്ചെടുത്താലോ, വാഹനത്തിന് നേരത്തെ തന്നെ കേടുപാടുകൾ ഉള്ളപ്പോഴോ, അതിഥിയുടെ അശ്രദ്ധമൂലമുള്ള നഷ്ടമോ, കേടുപാടോ ഇതിനൊന്നും നഷ്ടപരിഹാരം ബാധകമായിരിക്കില്ല, കോടതി വ്യക്തമാക്കി..
ഈ വിഷയത്തിൽ അഡ്വ.ശ്രീജിത്ത് പെരുമനയുടെ ഫേ്സ്ബുക്ക് കുറിപ്പ് കൂടി വായിക്കാം:
കസ്റ്റമറുടെ ഉത്തരവാദിത്വത്തിൽ പാർക്ക് ചെയുക' എന്ന ബോർഡ് വെച്ച് ഹോട്ടലുകൾക്കും, മാളുകൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും ഇനി ഉഡായിപ്പ് കളിക്കാൻ പറ്റില്ല ; സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇങ്ങനെ
ഹോട്ടലുകളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും, മാളുകളുടെയും വാലറ്റ് പാർക്കിങ്ങുകളിൽ പാർക്ക് ചെയ്ത വാഹങ്ങൾക്ക് വാഹന ഉടമകൾക്കാണ് ഉത്തരവാദിത്വം 'parking at owners risk ' എന്ന് മുന്നറിയിപ്പ് നൽകിയാലും ഹോട്ടൽ ഉടമകൾക്ക് പൂർണ്ണ ഉത്തരവാദിത്വം ഉണ്ടെന്ന് സുപ്രീംകോടതി .
Taj Mahal Hotel vs. United India Insurance Company Ltd.കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വാഹന ഉടമകളുടെ ഉത്തരവാദിത്വത്തിൽ പാർക്ക് ചെയ്യാം എന്ന് മുന്നറിയിപ്പ് ബോർഡ് വെച്ച ശേഷം നൽകുന്ന പാർക്കിങ് സ്ലിപ്പിൽ 'വാഹനങ്ങൾക്ക് മേൽ മാനേജ്മെന്റിന് ഉത്തരവാദിത്വമില്ല' എന്ന മുന്നറിയിപ്പ് നൽകിയാലും വാഹന ഉടമയ്ക്ക് സുരക്ഷിതമായി വാഹനം തിരികെ നൽകാൻ പാർക്കിങ് നൽകുന്നവർക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.
വാഹനം പാർക്കിങ്ങിൽ വെച്ചതിനു ശേഷം താക്കോൽ കൈമാറി രജിസ്റ്റർ ചെയ്യുമ്പോൾ വാഹന ഉടമയും, പാർക്കിങ് ഉടമയും തമ്മിൽ ഒരു കോട്രാക്റ്റിൽ ഏർപ്പെടുന്നുണ്ട്, പ്രസ്തുത കോണ്ട്രാക്റ്റ് നിയമപ്രകാരം ഉത്തരവാദിത്വം പാർക്കിങ് നല്കുന്നവർക്കാണ്. വാഹനത്തിനു എന്തെങ്കിലും സംഭവിക്കുന്ന പക്ഷം അത് പാർക്കിങ് നൽകിയവരുടെ അശ്രദ്ധകൊണ്ടുണ്ടായതല്ല എന്നും, തങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത മൂന്നാമതൊരാളാൽ സംഭവിച്ചതാണെന്നും, പാർക്കിങ് ഉടമകൾക്ക് അശ്രദ്ധ ഉണ്ടായിട്ടില്ല എന്ന് തെളിയിക്കേണ്ട burden of proof അഥവാ ബാധ്യത പാർക്കിങ് നൽകുന്ന ഹോട്ടൽ ഉടമകൾക്കാണെന്നു കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെടെയുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
ഇത്തരം സന്ദർഭങ്ങൾ തങ്ങൾക്ക് ബാധ്യതയില്ല എന്നെഴുതിയ പാർക്കിങ് സ്ലിപ്പുകൾ വാഹന ഉടമകൾക്ക് നൽകിയിരുന്നു എന്നതുകൊണ്ട് മാത്രം പാർക്കിങ് നൽകുന്നവരുടെ ബാധ്യത ഇല്ലാതാകുന്നില്ല എന്നും infra hospitium എന്ന തത്വപ്രകാരം ഹോട്ടലുകൾക്കും, പാർക്കിങ് നല്കുന്നവർക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി വിധിച്ചു. പാർക്കിങ്ങിൽ നൽകിയ വാഹനം കാണാതാകുകയോ തകരാറു സംഭവിക്കുകയോ ചെയ്താൽ അത് ഇൻഷൂർ കമ്പനിയുടെ ബാധ്യതയാണെന്ന താജ് ഹോട്ടലിന്റെ വാദമാണ് കോടതി തള്ളിയത്. തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയാണ് വാഹനം കാണാതായതിനുള്ള കാരണം എന്ന് തെളിയിക്കാനുള്ള ആദ്യത്തെ ബാധ്യത ഹോട്ടലിനാണെന്ന് കോടതി നിരീക്ഷിച്ചു. അത്തരത്തിൽ താജ് ഹോട്ടലിനു ഉടമയുടെ വാഹനം തങ്ങളുടെ അശ്രദ്ധകൊണ്ടല്ല പോയത് എന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ വാഹനം ഉടമയ്ക്ക് നൽകേണ്ട ബാധ്യത ഹോട്ടലിനാണെന്നും ഇൻഷൂർ കമ്പനിക്കല്ലെന്നും കോടതിയുടെ സുപ്രധാന വിധിയിൽ പറയുന്നു
Stories you may Like
- ഓമല്ലൂരിൽ നാലു വാഹനങ്ങളുടെ കൂട്ടയിടി; മാരുതി കാർ തവിടു പൊടി
- അയോദ്ധ്യയിലേക്ക് വരുന്നത് ശത കോടികളുടെ നിക്ഷേപം!
- 24 ന്യൂസിലെ ഹാഷ്മിക്കെതിരെ നിയമ നടപടിയുമായി അരുൺകുമാർ
- മുഹമ്മദ് റിസ്വാൻ പരിക്ക് അഭിനയിച്ചതോ? ചേരിതിരിഞ്ഞ് ആരാധകർ
- യു. കെ വിസയ്ക്കായി ഇന്ത്യയിലെ താജ്, റാഡിസൺ ബ്ലൂ തുടങ്ങിയ പ്രമുഖ ഹോട്ടലുകൾ വഴിയും അപേക്ഷിക്കാം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍