90 ശതമാനം ആശുപത്രികളിലും ബ്ലേഡ് നിരക്കാണ്, തീവെട്ടിക്കൊള്ളയാണ്; ഡോക്ടർമാർ രോഗികളെ നിർബന്ധിച്ച് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നും, ലാബ് ടെസ്റ്റും നടത്തിക്കുന്നു; ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഐഎംഎ മൗനം പാലിക്കുന്നത് എന്തുകൊണ്ട്? ചോദ്യശരങ്ങൾ ഉതിർത്ത റോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ; രോഗികൾ ഡോക്ടറെ വിശ്വസിക്കണം; അതിന്റെ പേരിൽ രോഗനിർണ്ണയം പാളിയാൽ ഉത്തരവാദിത്തം രോഗിക്ക് മാത്രമെന്ന് പ്രതികരിച്ച് ഐഎംഎയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ ആതുരശുശ്രൂഷാ രംഗം വിവാദങ്ങളിൽ നിന്നും ഒരിക്കലൂം വിമുക്തമല്ല. എപ്പോഴും അറ്റം കാണാത്ത വിധത്തിൽ വിവാദങ്ങൾ നടക്കുന്ന ഇടമാണ് ഡോക്ടർ-രോഗീ ബന്ധങ്ങൾ. ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധങ്ങളെ നിർവചിക്കുമ്പോൾ അതെപ്പോഴും വിവാദങ്ങൾക്ക് അപ്പുറമുള്ള ഒരു തലത്തിൽ എത്തിനിൽക്കാറുമുണ്ട്. ഇതേ ഡോക്ടർ-രോഗീ ബന്ധത്തിലെ ഒരു വിവാദവിഷയം ചൂണ്ടിക്കാട്ടിയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ റോയ് മാത്യു ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്. വിവാദത്തിന്റെ പൂർണമായ ഒരു അർത്ഥതലം റോയ് മാത്യുവിന്റെ ഫെയ്സ് ബുക്ക് കുറിപ്പിലുണ്ടായിരുന്നു.
കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്ന രോഗികളെ നിർബന്ധിച്ച് ആശുപത്രി ഫാർമസിയിൽ നിന്ന് മരുന്നും, ലാബ് ടെസ്റ്റും നടത്തിക്കുന്നത് രോഗിയുടെ അവകാശത്തിന്റെ ലംഘനമല്ലേ? സ്വകാര്യ ആശുപത്രികൾ ലാബ് ടെസ്റ്റുകൾ രോഗികളെ നിർബന്ധിച്ച് അതേ ആശുപത്രിയിൽ നിന്ന് ചെയ്യിക്കുകയും മരുന്നുകൾ അതേ ആശുപത്രി ഫാർമസിയിൽ നിന്ന് വാങ്ങിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വന്തം ഫെയ്സ് ബുക്ക് പേജ് വഴി റോയ് മാത്യു ഈ ചോദ്യം ഉയർത്തിയത്.
ആരോഗ്യ രംഗത്തെ ഒരു മാതിരിപ്പെട്ട വിഷയങ്ങളിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇത്തരം നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് മിണ്ടാറില്ല. ആതുര ശുശ്രൂഷാ രംഗത്തെ കാര്യങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഐഎംഎ ഈ വിഷയങ്ങളിൽ പുലർത്തുന്ന മൗനം ചൂണ്ടിക്കാട്ടിയാണ് റോയ് മാത്യു ഐഎംഎയ്ക്കെതിരെ ചോദ്യ ശരങ്ങൾ ഉതിർത്തത്. എന്തിനാണ് സ്വകാര്യ ആശുപത്രികൾ അവിടെ വരുന്ന രോഗികളെ നിർബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്ന് വാങ്ങാനും ടെസ്റ്റ് നടത്താനും പ്രേരിപ്പിക്കുന്നത്. രോഗിയുടെ ഇഛയ്ക്കും മുകളിൽ ഡോക്ടറിനും ആശുപത്രിക്കും അവകാശമുണ്ടോ? കുറഞ്ഞ പക്ഷം രോഗിയോടോ അവരുടെ ബന്ധുക്കളോടൊ എങ്കിലും ആലോചിച്ചിട്ടു വേണ്ടെ ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാൻ - മരുന്നിന്റെ കൂറിപ്പടിയും പരിശോധനാ കുറിപ്പുമൊക്കെ രോഗിയുടെ കയ്യിൽ കൊടുക്കുന്നതിനു പകരം ആശുപത്രി ഫാർമസിയിലേക്കും ലാബിലേക്കും നേരെ വിടുന്നത് നിയമ വിരുദ്ധമല്ലേ? ഇഷ്ടമുള്ള സ്ഥലത്തു പോയി മരുന്ന് വാങ്ങാനും .ടെസ്റ്റ് നടത്താനുമുള്ള രോഗിയുടെ അവകാശം നിഷേധിക്കുകയല്ലേ?
ആശുപത്രികൾ നൽകുന്ന ചികിത്സാ സൗകര്യങ്ങളിലും മറ്റും ഈടാക്കുന്ന നിരക്കുകൾക്ക് ഒരു ഏകീകരണം ഉണ്ടാവണ്ടേ? തോന്നുംപടിയാണ് ഓരോ ആശുപത്രിയും ഡോക്ടറന്മാരും ചികിത്സ ക്കും ടെസ്റ്റുകൾക്കും. ചാർജ് ഈടാക്കുന്നത്. 90% ആശുപത്രികളിലും ബ്ലേഡ് നിരക്കാണ്, തീവെട്ടിക്കൊള്ളയാണ്. നിരക്കുകൾ ഒരാശുപത്രിയിലും എഴുതി പ്രദർശിപ്പിക്കാറില്ല.ശസ്ത്രക്രിയകളുടേയും ടെസ്റ്റുകളുടേയും രോഗികൾക്ക് നൽക്കുന്ന പ്രത്യേക ചികിത്സകളുടേയും നിരക്കുകൾ എഴുതി പ്രദർശിപ്പിക്കണമെന്നാണ് അവകാശ പത്രികയിൽ പറയുന്നത്. അതും തഥൈവ.
2018 സെപ്റ്റംബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം രോഗികളുടെ അവകാശങ്ങളടങ്ങിയ ചാർട്ടർ ഓഫ് പേഷ്യന്റ്സ് റൈറ്റ്സ് ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അവകാശമായി പ്രഖ്യാപിച്ചു കൊണ്ട് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, മാധ്യമങ്ങളോ, ഉപഭോക്തൃ സംഘടനകളോ ആരോഗ്യ പ്രവർത്തകരോ രോഗികളുടെ ഈ അവകാശത്തെക്കുറിച്ച് അധികമൊന്നും മിണ്ടാറില്ല. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച രോഗികളുടെ 18 പ്രധാന അവകാശങ്ങൾ നടപ്പാക്കുന്നതിൽ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും എത്രമേൽ ജാഗരൂകരാണ്.? ഇങ്ങനെയൊക്കെ അവകാശങ്ങൾ രോഗികൾക്ക് ഉള്ളതായുള്ള പ്രചരണങ്ങളോ ആശയ പ്രചരണങ്ങളോ നടത്തുന്നതിൽ കുറ്റകരമായ മൗനം ഐഎംഎയുടെ ഭാഗത്തുണ്ട്. ഇത്തരം കാര്യങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങൾ അവരുടെ കടമ നിർവഹിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ.
മിക്ക ആശുപത്രികളിലെ ഫാർമസികളിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് മരുന്നുകളും രോഗ പരിശോധനാ ടെസ്റ്റുകളും ലഭിക്കുന്ന സാഹചര്യങ്ങൾ നിലവിലുള്ളപ്പോൾ രോഗികളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരുന്നു മേടിപ്പിക്കുകയും ടെസ്റ്റുകൾ നടത്തിക്കുന്ന അവസ്ഥയ്ക്ക് ഒരു മാറ്റമുണ്ടാക്കായേ മതിയാവു. ഡോക്ടറന്മാരുടേയും ആശുപത്രികളുടേയും നിയമ വിരുദ്ധ ഇത്തരം നടപടികളെക്കുറിച്ച് ഐഎംഎ ഇനിയെങ്കിലും നിലപാട് സ്വീകരിക്കണം - മിതമായ ഭാഷയിൽ പറഞ്ഞാൽ , നിങ്ങൾ ഐഎംഎക്കാർ രോഗികളുടെ അവകാശങ്ങൾക്കൊപ്പം നിൽക്കാതെ കച്ചവട താല്പര്യങ്ങളോടൊപ്പം ചേരുന്നത് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. രോഗിക്ക് ഇഷ്ടമുള്ള മരുന്ന് വിപണന കേന്ദ്രത്തിൽ നിന്ന് മരുന്ന് വാങ്ങാനും.
ഇഷ്ടമുള്ള ലാബിൽ പോയി ടെസ്റ്റ് നടത്താനും അവകാശമുണ്ടെന്ന് വളരെ അസന്നിഗ്ദ്ധമായി അവകാശപത്രികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മാർഗ നിർദ്ദേശമുള്ളപ്പോഴാണ്. ഡോക്ടറന്മാർ കമ്മീഷൻ തട്ടാൻ അവർക്ക് താല്പര്യമുള്ള ഫാർമസികളിലേക്കും ലാബിലേക്കും സ്കാൻ സെന്ററുകളിലേക്കും രോഗികളെ പറഞ്ഞു വിടുന്നത്.രോഗികളുടെ അവകാശങ്ങളെ കുറിച്ച് സമഗ്രമായ അറിവു പകരാൻ ആരോഗ്യ രംഗത്തെ വിദഗ്ധരും അവരുടെ സംഘടനകളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ഉപഭോക്തൃ സംഘടനകളും മുന്നോട്ട് വരണം-ഇതാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ റോയ് മാത്യു ആവശ്യപ്പെട്ടത്.
രോഗി ഡോക്ടറെ വിശ്വസിക്കണമെന്ന് ഐഎംഎ
റോയ് മാത്യുവിന്റെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായാണ് ഐഎംഎ രംഗത്തുവന്നത്. ഐഎംഎ സംസ്ഥാന സെക്രട്ടറി സുൾഫി നൂഹുവാണ് ഈ കാര്യത്തിൽ മറുനാടനുമായി പ്രതികരിച്ചത്. ആശുപത്രിയിൽ നിന്ന് തന്നെ ടെസ്റ്റ് നടത്തുന്നതിനെയും ആശുപത്രിയിൽ നിന്ന് മരുന്നുകൾ വാങ്ങിക്കാനും നിർദ്ദേശിക്കുന്ന ഡോക്ടർമാരെ ന്യായീകരിച്ചുകൊണ്ടാണ് ഡോക്ടർ സുൾഫി രംഗത്തു വന്നത്. ആരോപണങ്ങൾ ഒന്നിന് പിന്നാലെ ഒന്നൊന്നായി തന്നെ ലംഘിച്ചുകൊണ്ടാണ് സുൾഫി മറുനാടനോട് പ്രതികരിച്ചത്. രോഗിക്ക് ടെസ്റ്റുകൾ നടത്തേണ്ടതുണ്ടെങ്കിൽ മരുന്നുകൾ വാങ്ങിക്കണമെന്നുണ്ടെങ്കിൽ ഒരു ഡോക്ടർ അതേ ആശുപത്രിയിൽ നിന്ന് തന്നെ അത് നടത്തണമെന്ന് പറഞ്ഞാൽ ആ ഡോക്ടറെ തെറ്റുപറയാൻ കഴിയില്ല. മരുന്നുകളെയും ലാബ് റെസ്റ്റുകളെക്കുറിച്ചും സങ്കീർണ്ണമായ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ഡോക്ടറുടെ തീരുമാനം തെറ്റെന്നു പറയാൻ ഒരിക്കലൂം കഴിയില്ല-സുൾഫി പറയുന്നു.
ഡോക്ടർമാരുടെ ഇത്തരം നിർദ്ദേശങ്ങളിൽ മനുഷ്യാവകാശ ലംഘനമുണ്ടെന്നു പറയാൻ കഴിയില്ല. ടെസ്റ്റുകൾ എഴുതുന്നത് ചികിത്സ നിശ്ചയിക്കാൻ വേണ്ടിയാണ്. ഇതേ ആശുപത്രിയിലെ ലാബിൽ നിന്ന് ടെസ്റ്റ് എടുക്കണമെന്നുള്ള ഡോക്ടറുടെ നിർദ്ദേശത്തെ തെറ്റ് എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. പക്ഷെ രോഗി ഞങ്ങൾക്ക് ഒരു ലാബിൽ നിന്ന് ടെസ്റ്റ് എടുക്കണം എന്ന് പറയുകയാണെങ്കിൽ അതിൽ അപാകതയില്ല. അത് രോഗിയുടെ ഇഷ്ടമാണ്. പക്ഷെ ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം ലാബ് ഏതാണ് എന്ന് പ്രധാനമാണ്. ആ ലാബിലെ ടെസ്റ്റ് റിസൽട്ട് നോക്കിയാണ് ഡോക്ടർ രോഗ നിർണ്ണയം നടത്തുന്നത്. രോഗി പറയുന്ന ലാബ് ഒരു ക്വാളിഫൈഡ് ലാബ് ആണോ അവിടുത്തെ ടെക്നീഷ്യൻ ക്വാളിഫൈഡ് ആണോ ഉപകരണങ്ങൾ നിലവാരമുള്ളതാണോ എന്നൊക്കെ ഡോക്ടർക്ക് ആലോചിക്കേണ്ടതുണ്ട്.
ലാബുകളുടെ നിലവാരത്തിൽ സംശയങ്ങൾ ഉയരുന്നുണ്ട്
ഇത്തരം കാര്യങ്ങൾ പെർഫെക്ട് ആണെങ്കിൽ ഡോക്ടർക്ക് അത് അനുവദിക്കാം. പക്ഷെ ഇപ്പോൾ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലാബുകളുടെ നിലവാരം സംശയിക്കേണ്ട ആവശ്യമുണ്ട്. പല ലാബുകളെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഒരു ഡോക്ടർ ലാബുകളുടെ കാര്യത്തിൽ എ, ബി, സി, ഡി എന്നിവയിൽ എയിലോ ബിയിലോ എന്ന് പറയുന്നുണ്ടെങ്കിൽ അതാണ് അഭികാമ്യം. ഒരു ലാബ് ഡോക്ടർ നിർദ്ദേശിക്കുമ്പോൾ ആ ലാബിൽ നിന്ന് ഡോക്ടർക്ക് കമ്മീഷൻ ലഭിക്കുന്നുണ്ടോ എന്നതാണ് ഇതിൽ ഉയർന്നു വരുന്ന പ്രശ്നം. ഈ കാര്യത്തിൽ രോഗി ഡോക്ടറെ വിശ്വസിക്കുന്നതാണ് നല്ലത്. ഇതാണ് രോഗിയുടെ താത്പര്യങ്ങൾക്ക് കൂടുതൽ നല്ലത്. രോഗി ഈ ലാബിൽ നിന്ന് ചെയ്യണം എന്ന് പറയുമ്പോൾ ഡോക്ടർക്ക് ആലോചിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഐഎംഎയും പറയുന്നത്. രോഗി മോശം ലാബിൽ പോയി രോഗം നിർണ്ണയം നടത്തിയാൽ ട്രീറ്റ്മെന്റിന്റെ കാര്യത്തിൽ വരുന്ന റിസ്ക്ക് രോഗി എടുക്കേണ്ടതായി വരും എന്ന് തന്നെയാണ് ഐഎംഎയും പറയുന്നത്.
ഡോക്ടർ പറഞ്ഞ ലാബ് ആണെങ്കിൽ അത് സംബന്ധമായ ചികിത്സകൾ തുടരുന്നതിൽ ഡോക്ടർക്ക് ബുദ്ധിമുട്ട് കാണില്ല. വിശ്വസിക്കാൻ കഴിയുന്ന ലാബിൽ മാത്രമേ ടെസ്റ്റ് നടത്താൻ ഡോക്ടർമാർ പറയുകയുള്ളൂ. അതിനാൽ രോഗി ഡോക്ടറെ വിശ്വസിക്കണം. ഫാർമസിയുടെ കാര്യവും ഇതുതന്നെ. വെളിയിൽ നിന്ന് മരുന്ന് വാങ്ങാം. പക്ഷെ ഇതേ ആശുപത്രിയിൽ തന്നെ മരുന്നുണ്ടെന്ന് ഡോക്ടർ പറയുകയാണെങ്കിൽ അതിലും തെറ്റ് കാണാൻ കഴിയില്ല. നല്ല കമ്പനിയുടെ നല്ല മരുന്നുകൾ ആണോ എന്ന് ഡോക്ടർക്ക് ഉറപ്പുവരുത്തേണ്ടി വരുന്നുണ്ട്. എമോക്സലിൻ ആന്റി ബയോട്ടിക് മരുന്നാണ്. ഈ മരുന്ന് വാങ്ങുമ്പോൾ ഏത് കമ്പനിയുടെ മരുന്ന് എന്നതും പ്രസക്തമാണ്. നൂറായിരം കമ്പനിക്കാർ ഈ മരുന്ന് നിർമ്മിക്കുന്നുണ്ട്. ഈ മരുന്നിന്റെ നല്ല ബ്രാൻഡ് ആശുപത്രി ഫാർമസിയിൽ ഉണ്ടായിരിക്കും. ഈ മരുന്ന് വാങ്ങാനാണ് ഡോക്ടർ പറയുന്നത്. ഇതിൽ തെറ്റ് കാണാനാവില്ല.
മെഡിക്കൽ ഷോപ്പുകൾ നൽകുന്ന മരുന്നുകളെക്കുറിച്ച് ഗ്യാരണ്ടി പറയാൻ കഴിയില്ല. മരുന്നുകളുടെ ക്വാളിറ്റി തിരിച്ചറിയാനുള്ള സംവിധാനം ഇന്ത്യാ മഹാരാജ്യത്തില്ല. രണ്ടോ മൂന്നോ ശതമാനം മരുന്നുകൾ മാത്രമേ പരിശോധിച്ച് ക്വാളിറ്റി തിരിച്ചറിയുന്നുള്ളൂ. ഡോക്ടർമാർ നല്ല ക്വാളിറ്റിയുള്ള കമ്പനിയുടെ മരുന്നുകൾ വാങ്ങാനാണ് ആവശ്യപ്പെടുക. പക്ഷെ ഒരു ഫാര്മസിയിൽ നിന്നേ മരുന്ന് വാങ്ങുകയുള്ളൂ എന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ ഡോക്ടർക്ക് അവകാശമില്ല. പക്ഷെ റിസ്ക്ക് രോഗി എടുക്കേണ്ടതായി വരും. ക്വാളിറ്റിയാണ് പ്രധാനം. സിടി സ്കാൻ ചെയ്യുമ്പോൾ വരെ. അത് ഏത് കമ്പനിയുടെ മെഷീൻ എന്ന് കൂടി നോക്കേണ്ടി വരും. അതുകൊണ്ടെക്കെ തന്നെയാണ് ഡോക്ടർമാർ ഇത്തരം നിർദ്ദേശങ്ങൾ നടത്തുന്നത്. പക്ഷെ ഇതിലൊന്നും തന്നെ മനുഷ്യാവകാശ ലംഘനത്തിന്റെ പ്രശ്നങ്ങളില്ല-സുൾഫി പറയുന്നു.\
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്