വിവിധ യുദ്ധങ്ങളിൽ ജൈവായുധമെന്ന നിലയിൽ കുപ്രസിദ്ധി നേടി; കുതിരയിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗം; ഒക്ടോബറിലും മാർച്ചിലും കുതിര മേളകൾ ഒഴിവാക്കേണ്ടിവരും; സംസ്ഥാനാന്തര യാത്രകളും നിരോധിക്കും; രോഗലക്ഷണമുള്ളവയെ മാറ്റി പാർപ്പിക്കും; മനുഷ്യരുടെ കൂട്ടം ചേരൽ മാത്രമല്ല ഇന്ത്യയിൽ ഈ വർഷം കുതിരകളുടെ ഒത്തുചേരലും ഉണ്ടാവില്ല
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കൊറോണയ്ക്കു പുറമേ പക്ഷിപ്പനി, കുരങ്ങുപനി എന്നിവ ഇന്ത്യാ മഹാരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കയാണ്. ഇതിനൊപ്പമാണ് ഗുജറാത്ത്-രാജസ്ഥാൻ അതിർത്തി മേഖലയിലെ സന്തരാംപുർ പ്രദേശത്ത് കുതിരപ്പനിയെന്ന വാർത്ത പൊതുജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയത്. അതിനാൽ ഇതൊരു പുതിയ രോഗമൊന്നുമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഏതാനും വർഷങ്ങളായി ഈ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എങ്കിലും ചില സംസ്ഥാനങ്ങളിലെങ്കിലും ജാഗ്രത ആവശ്യമാണ്. നിലവിൽ രാജ്യം നേരിടുന്ന കോവിഡ് രോഗവ്യാപനവുമായി ഗ്ലാൻഡേഴ്സിന് ബന്ധമില്ല. ഏതാനും വർഷങ്ങളായി രോഗം പല സംസ്ഥാനങ്ങളിലും ഈ സമയത്ത് പൊട്ടിപ്പുറപ്പെടാറുണ്ട്. ഇക്കൊല്ലവും അതുണ്ടായിരിക്കുന്നു. ഈ രോഗത്തെ നിർമ്മാർജ്ജനം ചെയ്യാനുള്ള സമഗ്ര ദീർഘകാല നയങ്ങൾ നടപ്പിലാക്കുകയാണ് ആവശ്യം.
ഗ്ലാൻഡേഴ്സിനേക്കുറിച്ചറിയേണ്ട ചില കാര്യങ്ങൾ:കുതിരകൾ, ചെറു കുതിരകൾ, കഴുതകൾ, കോവർകഴുതകൾ എന്നിവയെ ബാധിക്കുന്ന, അവയിൽ മരണകാരണം വരെയാകാവുന്ന സാംക്രമിക രോഗമാണ് ഗ്ലാൻഡേഴ്സ് അഥവാ കുതിരഫ്ളൂ. Burkholderia mallei എന്ന ബാക്ടീരിയയാണ് രോഗകാരണം. മനുഷ്യനിലേക്ക് പകരാവുന്ന ഒരു ജന്തുജന്യ രോഗം കൂടിയാണിത്. ചരിത്രത്തിലെ വിവിധ യുദ്ധങ്ങളിൽ ജൈവായുധമെന്ന നിലയിലും കുപ്രസിദ്ധി നേടിയ രോഗം. ലോകമെമ്പാടും നൂറ്റാണ്ടുകളോളം കുതിരകളെ ബാധിച്ചിരുന്ന ഈ രോഗം 1900 കളിൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ രോഗം ഇന്നും നിലനിൽക്കുന്നു.
കുതിര, കഴുത എന്നീ മൃഗങ്ങളിൽ പ്രാഥമികമായി കാണപ്പെടുന്ന, മനുഷ്യനിലേക്ക് പകരാവുന്ന സാംക്രമിക പകർച്ചവ്യാധിയാണിത്. ആ.ാമഹഹലശ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം നായ്ക്കൾ, പൂച്ചകൾ, ആടുകൾ, മനുഷ്യർ എന്നിവരിലും വരാം. ആഫ്രിക്ക, ഏഷ്യ, മധ്യ തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഈ രോഗം കാണപ്പെടുന്നു. രോഗാണുവാൽ മലിനമാക്കപ്പെട്ട തീറ്റ, വെള്ളം എന്നിവയിലൂടെയാണ് രോഗവ്യാപനം. രോഗബാധയുള്ള മൃഗത്തിൽനിന്ന് നേരിട്ടുള്ള സമ്പർക്കം വഴിയോ ചർമത്തിലെ മുറിവുകൾ വഴിയോ മൂക്കിലെ ശ്ലേഷ്മസ്തരങ്ങൾ വഴിയോ മനുഷ്യനിലേക്ക് രോഗം പടരാം. വായുമാർഗവും രോഗം പടരാം. അടുത്ത കാലത്തൊന്നും ഇതുമൂലം മനുഷ്യമരണങ്ങൾ ഉണ്ടായിട്ടില്ല എന്നത് പ്രധാനമായി ഓർക്കുക.
ശ്വാസകോശങ്ങളിലും ശ്വാസനാളിയിലും ഉണ്ടാകുന്ന ചെറു മുഴകളും അൾസറുകളുമാണ് പ്രധാന പ്രശ്നങ്ങൾ. തീവ്രമായ ചുമ, പനി, മൂക്കൊലിപ്പ്, സെപ്റ്റിസീമിയ, മരണം എന്നിവയുണ്ടാകാം. തീവ്രത കുറവുള്ള നീണ്ടു നിൽക്കുന്ന രോഗബാധയിൽ മൂക്കിലും തൊലിക്കടിയിലും ചെറുമുഴകൾ പ്രത്യക്ഷപ്പെടുന്നു. ഇവ അൾസറുകളായി മാറി മാസങ്ങൾ കൊണ്ട് മരണം സംഭവിക്കാം. രോഗബാധയിൽനിന്ന് വിമുക്തി നേടുന്നവ രോഗവാഹകരായി പ്രവർത്തിക്കും. മാല്ലീൻ പരിശോധന രോഗനിർണയത്തിന് സഹായിക്കും. രോഗ പ്രതിരോധ കുത്തിവയ്പ് ഇല്ല. കുതിരകളുടെ സംസ്ഥാനാന്തര യാത്രകൾ നിരോധിച്ചും രോഗലക്ഷണമുള്ളവയെ മാറ്റി പാർപ്പിച്ചും രോഗം കണ്ടെത്തുന്നവയെ ദയാവധം നടത്തിയും പ്രതിരോധം തീർക്കാം.
ഫ്രാൻസിൽനിന്നു കൊണ്ടുവന്ന ഒരു കുതിരയിൽ 1987 ൽ രോഗം കണ്ടിരുന്നു. എങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ രോഗം 2006 ൽ ആണ് ഇന്ത്യയിൽ വർഷങ്ങൾക്കു ശേഷം വ്യാപക ബാധയായി കാണപ്പെട്ടത്. 2014 ൽ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ രോഗ ബാധയുണ്ടായി. പക്ഷേ പിന്നീടുള്ള വർഷങ്ങളിൽ 9 സംസ്ഥാനങ്ങളിൽ രോഗബാധ കണ്ടെത്തി. ഹരിയാന, ഹിമാചൽ, ജമ്മു കശ്മീർ, മഹാരാഷ്ട്ര, പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, ബംഗാൾ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ രോഗബാധയുണ്ടായി. ഈ സംസ്ഥാനങ്ങളിൽ നടത്തപ്പെടുന്ന കുതിരമേളകളാണ് രോഗബാധയുടെ പ്രധാന കാലയളവായി ചൂണ്ടികാണിക്കപ്പെടുന്നത്. യുപിയാണ് ഇതിൽ മുൻപിൽ.
കൃത്യമായ പരിശോധനകളോ നിരീക്ഷണങ്ങളോ ഇല്ലാതെ മേളകളിൽനിന്നു മേളകളിലേക്ക് സംസ്ഥാനങ്ങൾ കടന്ന് കുതിരകൾ യാത്ര നടത്തുന്നത് പ്രധാന ഭീഷണിയായി എണ്ണപ്പെടുന്നു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിൽ ഹരിയാനയിലെ ഹിസാറിൽ പ്രവർത്തിക്കുന്ന നാഷനൽ റിസർച്ച് സെന്റർ ഓൺ ഇകൈ്വൻസ് രോഗ പരിശോധനകൾ നടത്തുകയും രോഗമുണ്ടെന്നു തെളിഞ്ഞാൽ സംസ്ഥാന സർക്കാർ അത് നോട്ടിഫൈ ചെയ്ത് മൃഗസംരക്ഷണ വകുപ്പ് കുതിരകളെ ദയാവധം നടത്തുകയുമാണ് സാധാരണ ചെയ്യാനുള്ളത്. പക്ഷേ രാജ്യത്തിനു മുഴുവനായി ഈ രോഗത്തെ നിരീക്ഷിക്കാൻ ഒരു നയമില്ല എന്നത് ഒരു കുറവായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. 12 ലക്ഷത്തോളം കുതിരകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയാത്തത് രോഗഭീഷണി നിലനിർത്തുന്നു.
രോഗ സാധ്യത ഏറ്റവുമധികമുള്ള ഒക്ടോബർ - മാർച്ച് മാസങ്ങളിൽ കുതിര മേളകൾ നടത്താതിരിക്കേണ്ടത് ഏറെ പ്രധാനമാണ്. എന്നാൽ ഇതു പാലിക്കപ്പെടാറില്ല. ഗ്ലാൻസേഴ്സിനെ തടയാനുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിലും പരിമിതികളുണ്ട്. അമേരിക്കയിലെ ഒരു പ്രതിരോധ ലബോറട്ടറിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയിൽ 2000 ൽ രോഗബാധ കണ്ടതാണ് ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ട മനുഷ്യനിലെ രോഗബാധ. ലബോറട്ടറികളിൽ വാക്സിൻ വികസിപ്പിക്കാനായി രോഗാണുവിനെ കൈകാര്യം ചെയ്യുന്നതു പോലും അപകടകരമായി കണക്കാക്കപ്പെടുന്നു. രണ്ടു ലോകമഹായുദ്ധങ്ങളിലും ജൈവായുധമായി ഈ രോഗാണു ഉപയോഗിക്കപ്പെട്ടു.1979-1989-ലെ സോവിയറ്റ് -അഫ്ഗാൻ യുദ്ധത്തിലും ഇവ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ശക്തമായ രാഷ്ട്രീയ പിന്തുണയും ഫണ്ടും ലഭിച്ചാൽ മാത്രമേ ഈ രോഗത്തെ ഉന്ത്യയിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യാൻ കഴിയൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍