കോവിഡിന്റെ നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം; രോഗലക്ഷണങ്ങൾ കാണിക്കാത്തവരുടേ ഹോം ക്വാറന്റൈൻ അവസാനിക്കുക 17 ദിവസത്തിനു ശേഷം; 10 ദിവസമായി പനിയില്ലെന്ന് ഉറപ്പാക്കണം; ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞാൽ വീണ്ടും രോഗപരിശോധന വേണ്ട; പുതുക്കിയ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഹോം ഐസൊലേഷൻ കാലാവധി കഴിഞ്ഞാൽ പരിശോധന വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗലക്ഷണങ്ങൾ കാണിക്കാത്തവരുടെ ഹോം ക്വാറന്റൈൻ 17 ദിവസത്തിനു ശേഷമായിരിക്കും അവസാനിക്കുക. ഐസൊലേഷനിൽ കഴിയുന്ന ആൾക്ക് 10 ദിവസമായി പനിയില്ലെന്നും ഉറപ്പുവരുത്തണം. ഹോം ഐസൊലേഷൻ കാലഘട്ടം കഴിഞ്ഞാൽ വീണ്ടും രോഗപരിശോധന നടത്തേണ്ടതില്ലെന്നും നിർദ്ദേശത്തിലുണ്ട്. ഞായറാഴ്ചയാണ് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറത്തുവിട്ടത്.
നേരത്തെ, എപ്രിൽ 27ന് പുറത്തിറക്കിയ മാർഗനിർദ്ദേശ പ്രകാരം, രോഗിക്ക് ലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാലേ ഹോം ഐസൊലേഷൻ അവസാനിപ്പിക്കാവൂ എന്നായിരുന്നു. നിലവിൽ നേരിയ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വീട്ടിൽ കഴിയാനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ അവിടെ സ്വയം നിരീക്ഷണത്തിലാകാം. ഐസൊലേഷനിലുള്ള ആൾക്ക് സഹായത്തിനായി 24 മണിക്കൂറും ഒരാൾ ഉണ്ടായിരിക്കണം. സഹായിയും ആരോഗ്യപ്രവർത്തകരും തമ്മിൽ വിവരങ്ങൾ കൈമാറണം. ഇത് ഐസൊലേഷൻ കഴിയുന്ന മുഴുവൻ കാലയളവിലും പാലിക്കണം.
സഹായിയും സമ്പർക്കത്തിൽ വരുന്നവരും ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഹൈഡ്രോക്സിക്ലോറോക്വീൻ ഉപയോഗിക്കണം. ഇതിന് പുറമേ ഇവർ ആരോഗ്യ സേതു ആപ് ഫോണിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം. രോഗിയുടെ ആരോഗ്യ സ്ഥിതി ജില്ലാ സർവയലൻസ് ഓഫിസറെ അറിയിക്കണം. ഐസൊലേഷനിലുള്ള ആൾ ഏതെങ്കിലും തരത്തിലുള്ള ശ്വാസതടസ്സമോ ആരോഗ്യപ്രശ്നങ്ങളോ കാണിച്ചാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം. രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ കഴിഞ്ഞ ആഴ്ച ആദ്യം മന്ത്രാലയം പരിഷ്കരിച്ചിരുന്നു.
നിലവിലെ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 80 ശതമാനം കേസുകളിലും നേരിയ വൈറസ് ബാധയാണുള്ളത്. ശേഷിക്കുന്ന 20 ശതമാനം പേർക്ക് മാത്രമേ ആശുപത്രിയിൽ പ്രവേശനം ആവശ്യമായിട്ടുള്ളൂ. ഇതിൽ തന്നെ അഞ്ച് ശതമാനം പേർക്കേ ഐസിയു പരിചരണം ആവശ്യമായി വരുന്നുള്ളൂ.
പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ
1.നേരിയ രോഗലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ച കേസാവണം ഇത്.
2. ഐസൊലേഷനിൽ കഴിയാനുള്ള സൗകര്യങ്ങൾ വീട്ടിലുണ്ടാവണം.
3. 24 മണിക്കൂറും ഐസൊലേഷനിലുള്ള ആൾക്ക് സഹായത്തിനായി ഒരാൾ ഉണ്ടായിരിക്കണം. സഹായിയും ആരോഗ്യപ്രവർത്തകരും തമ്മിൽ 4. വിവരങ്ങൾ കൈമാറണം. ഇത് ഐസൊലേഷൻ കഴിയുന്ന മുഴുവൻ കാലയളവിലും പാലിക്കണം.
5. സഹായിയും സമ്പർക്കത്തിൽ വരുന്നവരും ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഹൈഡ്രോക്സിക്ലോറോക്വീൻ ഉപയോഗിക്കണം.
ഇവർ ആരോഗ്യ സേതു ആപ് ഫോണിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണം
6. രോഗിയുടെ ആരോഗ്യ സ്ഥിതി ജില്ലാ സർവയലൻസ് ഓഫിസറെ അറിയിക്കണം.ഐസൊലേഷനിലുള്ള ആൾ ഏതെങ്കിലും തരത്തിലുള്ള ശ്വാസതടസ്സമോ ആരോഗ്യപ്രശ്നങ്ങളോ കാണിച്ചാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം.
7. രോഗലക്ഷണങ്ങൾ കാണിക്കാത്തവരുടേ ഹോം ക്വാറന്റൈൻ 17 ദിവസത്തിനു ശേഷമായിരിക്കും അവസാനിക്കുക. ഐസൊലേഷനിൽ കഴിയുന്ന ആൾക്ക് 10 ദിവസമായി പനിയില്ലെന്നും ഉറപ്പുവരുത്തണം. ഹോം ഐസലേഷൻ കാലഘട്ടം കഴിഞ്ഞാൽ വീണ്ടും രോഗപരിശോധന നടത്തേണ്ടതില്ലെന്നും നിർദ്ദേശത്തിലുണ്ട്.
8. രോഗിയെ പരിചരിക്കുന്നയാൾ ഉപയോഗിക്കേണ്ട സുരക്ഷാ കവചങ്ങളെ കുറിച്ച് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. മൂന്ന് ലെയറുള്ള മാസ്കാണ് രോഗിയും പരിചരിക്കുന്നയാളും ധരിക്കേണ്ടത്. സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷമേ മാസ്ക് ഉപേക്ഷിക്കാവൂ.
ഹോം ക്വാറന്റൈൻ മാർഗ നിർദ്ദേശങ്ങൾ പുതുക്കി സംസ്ഥാന സർക്കാരും ഇന്നലെ ഉത്തരവിറക്കിയിരുന്നു.പരിശോധനാ നടപടി ക്രമങ്ങളും പുതുക്കി
കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടർന്ന് കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ ഹോം ക്വാറന്റൈൻ മാർഗ നിർദ്ദേശങ്ങൾ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പരിമിതമായ സൗകര്യങ്ങളുള്ള ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനേക്കാൾ മെച്ചം കേരളത്തിൽ ആദ്യ രണ്ട് ഘട്ടങ്ങളിൽ വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈൻ സംവിധാനം കർശനമായ മേൽനോട്ടത്തിലും കേരളത്തിൽ എത്തിച്ചേരുന്നവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കിയും നടപ്പാക്കുന്നതാണ് ഉചിതമെന്ന് എക്സ്പേർട്ട് കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. സർക്കാർ ഇക്കാര്യം പരിശോധിക്കുകയും ശിപാർശ അംഗീകരിക്കുകയും ചെയ്താണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും രോഗലക്ഷണമുള്ളവരെ തുടർ പരിശോധനകൾക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുമാണ്. ആർ.റ്റി.പി.സി.ആർ. പരിശോധന ഫലം നെഗറ്റീവ് ആകുന്നവരെയും വൈദ്യ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരേയും 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനിൽ അയക്കേണ്ടതാണ്. ഇങ്ങനെ ഹോം ക്വാറന്റൈനിൽ പാർപ്പിക്കപ്പെടുന്നവർ പിന്നീട് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ അവരെ ആർ.റ്റി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും തുടർ നടപടികൾ കൈക്കൊള്ളേണ്ടതുമാണ്.
ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവർക്കും 14 ദിവസത്തെ ഹോം ക്വാറന്റൈൻ കർശനമായി നടപ്പാക്കേണ്ടതാണ്. എന്നാൽ അതേസമയം ഇങ്ങനെ എത്തുന്ന വ്യക്തികളുടെ വീട്ടിൽ ഹോം ക്വാറന്റൈൻ നിബന്ധനകൾ പാലിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ പെയിഡ് ക്വാറന്റൈൻ സൗകര്യമോ, സർക്കാർ ഏർപ്പെടുത്തുന്ന ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സൗകര്യമോ സ്വീകരിക്കാവുന്നതാണ്.
ഹോം ക്വാറന്റൈൻ കൃത്യമായി പാലിക്കപ്പെടുന്നതിന് കർശനമായി നടപ്പിലാക്കേണ്ട മാർഗനിർദ്ദേശങ്ങൾ
1. സ്വന്തം വാസസ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ബാത്ത്റൂമും ഉള്ള വ്യക്തികൾക്ക് മാത്രമേ ഹോം ക്വാറന്റൈൻ അനുവദിക്കാൻ പാടുള്ളു. ഈ സൗകര്യങ്ങൾ മാർഗരേഖ പ്രകാരം ലഭ്യമാണോ എന്ന വസ്തുത സ്ഥലത്തെ ആരോഗ്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം പരിശോധന നടത്തി ഉറപ്പുവരുത്തേണ്ടതാണ്. മാർഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കിൽ അവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ പെയിഡ് ക്വാറന്റൈൻ സൗകര്യമോ, സർക്കാർ ഏർപ്പെടുത്തുന്ന ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സൗകര്യമോ അനുവദിക്കാവുന്നതാണ്.
2. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ മുതിർന്ന വ്യക്തികൾ/മറ്റ് രോഗബാധയുള്ള വ്യക്തികൾ എന്നിവരുമായി യാതൊരു വിധത്തിലും സമ്പർക്കവത്തിൽ ഏർപ്പെകടാൻ പാടുള്ളതല്ല.
3. നേരത്തെ തീരുമാനിച്ച പ്രകാരം ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം ഇവരെ നിരീക്ഷണത്തിൽ വെക്കേണ്ടതാണ്.
4. ഹോം ക്വാറന്റൈൻ ചട്ടങ്ങൾ അനുസരിച്ചുകൊള്ളാമെന്ന് വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്.
5. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തപക്ഷം ഇത് തെറ്റിക്കുന്ന വ്യക്തിയെ പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ്, മറ്റ് അനുബന്ധ സർക്കാർ ഉത്തരവുകൾ എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ക്വാറന്റൈൻ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റേണ്ടതാണ്.
നിലവിലെ പരിശോധനാ നടപടിക്രമം തുടരേണ്ടതിങ്ങനെ
1. യാത്രാചരിത്രമുള്ളവരിൽ കോവിഡ്-19 രോഗലക്ഷണമുള്ളവരെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതാണ്.
2. നിലവിൽ നിരീക്ഷണത്തിന്റെ എഴാം ദിവസം ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതാണ് എന്ന നിബന്ധന പിൻവലിച്ചിട്ടുണ്ട്
3. നിലവിൽ രോഗം ബാധിക്കാൻ സാധ്യത ഉള്ള വിഭാഗങ്ങളിൽ സെന്റിനൽ സർവൈലൈൻസിന്റെ റാൻഡം സാമ്പ്ളിങ് മുഖേന നടത്തുന്നുണ്ട്. ഇതിനുപുറമേ കേരളത്തിൽ മടങ്ങിയെത്തിയിട്ടുള്ള യാത്രാ ചരിത്രമുള്ള രോഗലക്ഷണമില്ലാത്ത വ്യക്തികളിൽ നിന്നും റാൻഡം സാമ്പ്ളിങ് മുഖേന ആർ.ടി.പി.സി.ആർ. പരിശോധന (പൂള്ഡ് സാമ്പ്ളിങ് വഴി) നടത്തുന്നതാണ്. ഐ.സി.എം.ആർ. നിന്നും ആന്റി ബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാകുന്നതുവരെ ഇത് തുടരും. ആന്റി ബോഡി ടെസ്റ്റ് കിറ്റ് ലഭ്യമായാൽ മേൽപ്പറഞ്ഞ മുൻഗണനാ വിഭാഗങ്ങളിൽ നിരീക്ഷണം ആന്റി ബോഡി ടെസ്റ്റ് വഴി നടപ്പിലാക്കും. ആന്റി ബോഡി ടെസ്റ്റ് കിറ്റ് വഴി പരിശോധനാ ഫലം പോസറ്റീവ് ആകുന്ന വ്യക്തികളെ ആർ.ടി.പി.സി.ആർ. പരിശോധന വഴി രോഗ സ്ഥിരീകരണം നടത്തും.
4. ആർ.ടി.പി.സി.ആർ. പരിശോധന വഴി രോഗ സ്ഥിരീകരണം നടത്തുന്നവർക്ക് നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് തുടർ പരിശോധനകൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിനുപകരം രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം മുതലാണ് തുടർ പരിശോധനാ സാമ്പിളുകൾ അയക്കേണ്ടത്.
Stories you may Like
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- തന്നിഷ്ടപ്രകാരം മാധ്യമ പ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കാനാവില്ല
- മാഞ്ചസ്റ്ററിൽ പെട്ട യുവതി രക്ഷപ്പെടുമ്പോൾ
- വധുവിനെ യുകെയിൽ എത്തിക്കാൻ ബാങ്കിൽ ഡെപ്പോസിറ്റ് കാണിച്ചത് ഏജൻസികൾ കൈമറിച്ച പണം
- യുകെയിൽ എത്തി ആളുകൾ കബളിപ്പിക്കപ്പെടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്