പ്രാർത്ഥിച്ച് കണ്ണുതുറക്കുമ്പോൾ കാണുന്നത് പള്ളിവാതിൽക്കൽ നിറയെ പൊലീസ്; വിശ്വാസി സമൂഹം ഓൺലൈനിൽ ചടങ്ങുകളിൽ പങ്കെടുക്കവേ പകുതിക്ക് വച്ച് കുർബാന തടസ്സപ്പെടുത്തി; പുറത്തേക്ക് വിളിച്ച് ആരാധന അവസാനിപ്പിക്കാനും മൈക്ക് ഓഫ് ചെയ്യാനും ആജ്ഞാപിച്ചു; എന്തൊക്കെയോ കടലാസുകൾ ഒപ്പിട്ട് വാങ്ങി; പിന്നീട് കേട്ടത് കേസെടുത്തെന്നും ഞങ്ങൾ കോവിഡ് പരത്തിയെന്ന വ്യാജപ്രചാരണവും; നീലേശ്വരം വിശുദ്ധ അൽഫോൻസാ ദേവാലയത്തിലെ സംഭവത്തിൽ പ്രതിഷേധം ഉയരവേ ഫാദർ ലൂയിസ് മരിയാദാസ് മറുനാടനോട്
മറുനാടൻ ബ്യൂറോ
നീലേശ്വരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു കുർബാന നടത്തി എന്നാരോപിച്ച് നീലേശ്വരം കരിന്തളത്തിലെ വിശുദ്ധ അൽഫോൻസാ ദേവാലയത്തിലെ വികാരിക്കും കന്യാസ്ത്രീകൾക്കും എതിരെ നീലേശ്വരം പൊലീസ് കേസ് എടുത്തത് വിവാദമാകുന്നു. കുർബാന പകുതിവെച്ച് നിർത്തി വികാരിയെ അൾത്താരയ്ക്ക് പുറത്തേക്ക് വിളിച്ചു വരുത്തിയാണ് കഴിഞ്ഞ ജൂൺ 27 നു പൊലീസ് കേസ് ചാർജ് ചെയ്തത്. ഇടവക വികാരി ഫാദർ ലൂയിസ് മരിയാദാസിനും കന്യാസ്ത്രീകൾക്കും ആരാധനയ്ക്ക് എത്തിയവർക്കും എതിരെയാണ് പൊലീസ് കേസ് എടുത്തത്.
കുർബാന അർപ്പിച്ചുകൊണ്ടിരിക്കെ അത് തടസ്സപ്പെടുത്തി വികാരിയെ പുറത്തേക്ക് വിളിച്ചു വരുത്തി കേസ് എടുത്ത നടപടിയിൽ വ്യാപക പ്രതിഷേധം നിലനിൽക്കുകയാണ്. കേരള പകർച്ചവ്യാധി നിരോധന നിയമപ്രകാരവും നിരോധനാജ്ഞ ലംഘനവും ചൂണ്ടിക്കാട്ടി പൊലീസ് കേസ് എടുത്തത്. കാസർകോട് ഹോസ്ദുർഗ് താലൂക്കിൽ നിരോധനാജ്ഞ നിലനിന്നിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വികാരിയുൾപ്പെടെ പത്തു പേർക്ക് എതിരെ പൊലീസ് കേസ് എടുത്തത്. പ്രത്യേക ആരാധന ഓൺ ലൈനിൽ വിശ്വാസി സമൂഹം വീക്ഷിച്ചു കൊണ്ടിരിക്കെയാണ് കടുത്ത നടപടികൾ പൊലീസ് സ്വീകരിച്ചത്. ആരാധന പൊലീസ് മുടക്കുകയും പൊലീസ് കേസ് ചാർജ് ചെയ്യുകയും ചെയ്തു. ആരാധനയ്ക്കിടെ ഉണ്ടായ സംഭവവികാസങ്ങൾ വിശ്വാസികളുടെയും നാട്ടുകാരുടെയും കടുത്ത രോഷത്തിനു കാരണമായിട്ടുണ്ട്.
കോവിഡ് കാരണം കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ മറ പിടിച്ചാണ് ആരാധന പൊലീസ് മുടക്കിയതും കേസ് ചാർജ് ചെയ്തതും. പത്തോളം പേർ മാത്രമാണ് ചടങ്ങിനു എത്തിയത്. സാമൂഹിക അകലവും മറ്റു നിർദ്ദേശങ്ങളും പാലിച്ചാണ് പള്ളിയിൽ കുർബാന നടന്നത്. പിന്നെ എന്തിനു കേസ് എടുത്തു എന്ന ചോദ്യമാണ് ഉയർന്നത്. സംഭവം വ്യാപകമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. മറ്റു പല ആരാധനാലയങ്ങളും ഈ ദിവസം പ്രാർത്ഥനയും ആരാധനയും നടത്തി. നെല്ലിയേടക്കം പ്രദേശത്ത് 40 ആളുകൾ പങ്കെടുത്ത പ്രാർത്ഥനയിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പക്ഷെ അവിടെയൊന്നും പൊലീസ് ഇടപെടുകയോ കേസ് എടുക്കുകയോ ചെയ്തില്ല. പക്ഷെ അൽഫോൻസാ ദേവാലയത്തിനെതിരെ മാത്രമാണ് നടപടികൾ വന്നത്.
കാസർകോടെ പ്രമുഖമായ ആരാധനാലയമാണ് നീലേശ്വരം കരിന്തളത്തിലെ വിശുദ്ധ അൽഫോൻസാ ദേവാലയം. ജൂലായ് മാസം 19 മുതൽ 28 ആം തീയതി വരെ പള്ളിയിൽ അൽഫോൻസാമ്മ ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളാണ്. ഇതിന്നിടയിലാണ് കോവിഡ് കാരണം ഹോസ്ദുർഗ് താലൂക്കിൽ കളക്ടർ 25 മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പക്ഷെ ഇതിന്റെ അറിയിപ്പ് പള്ളി അധികൃതർക്ക് ലഭിച്ചിരുന്നില്ല. ആളുകളെ ഉൾക്കൊള്ളിക്കാതെയാണ് പള്ളിയിൽ കുർബാന നടന്നത്. അതുകൊണ്ട് തന്നെ പൊലീസ് സാന്നിധ്യം പള്ളി അധികൃതർ പ്രതീക്ഷിച്ചിരുന്നില്ല.
ഓൺലൈനിൽ വിശ്വാസികൾ ചടങ്ങുകൾ വീക്ഷിച്ചു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായ പൊലീസ് കടന്നു വരുകയും ചടങ്ങുകൾ തടസപ്പെടുത്തുകയും ചെയ്തത്. എന്തൊക്കെയോ ഫോമുകളിൽ വികാരിയടക്കമുള്ള ആളുകളെക്കൊണ്ട് പൊലീസ് ഒപ്പിടുവിച്ചു. അതിനു ശേഷം സ്റ്റേഷനിൽ എത്തി പൊലീസ് കേസ് ചാർജ് ചെയ്യുകയായിരുന്നു. പൊലീസ് നടപടി അപ്രതീക്ഷിതവും കേസിനെ തുടർന്ന് ഇപ്പോൾ ഉയർന്നു വന്ന കോവിഡ് പരത്താൻ കൂട്ട് നിന്നു എന്ന പ്രചാരണം വേദനാജനകവുമാണെന്ന് ഫാദർ ലൂയി മരിയാദാസ് മറുനാടനോട് പറഞ്ഞു.
കോവിഡ് പരത്തി എന്ന വ്യാജ പ്രചാരണം: ഫാദർ ലൂയി മരിയാദാസ്
കാസർകോട് ജില്ലയിലെ പ്രശസ്തമായ ദേവാലയമാണ് കരിന്തളത്തെ അൽഫോൻസാമ്മ ചർച്ച്. ജൂലായ് 19 മുതൽ 28 ആം തീയതി വരെ അൽഫോൻസാമ്മ ചടങ്ങുകളാണ്. വർഷങ്ങളായി നടത്തുന്ന ചടങ്ങ് ആണിത്. കോവിഡ് ആയത് കാരണം ഓൺ ലൈനിൽ ആയിരങ്ങൾ കാണുന്ന ചടങ്ങു കൂടിയാണിത്. പതിവ് പൊലെ കുർബാനയ്ക്ക് കയറി. പതിനൊന്നു പേർ ഉണ്ടായിരുന്നു, കുർബാനയ്ക്ക് കയറി വന്നാൽ പിന്നെ ആരും പള്ളിയിൽ വരരുത് എന്നൊന്നും പറയാൻ കഴിയില്ല. കോവിഡ് ആയതിനാൽ ആളുകൾ വരരുത് എന്ന് അറിയിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകിയിരുന്നു. കണ്ണടച്ച് നിന്ന എന്നെ സഹായി സ്പർശിച്ചപ്പോൾ ഞാൻ കാണുന്നത് പള്ളിയുടെ വാതിൽക്കൽ പൊലീസുകാർ നിൽക്കുന്നു.
കർമ്മങ്ങൾ നടത്താൻ പാടില്ല. മൈക്ക് എല്ലാം ഓഫ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ കുർബാന നിർത്തി. ഞങ്ങളെ ഫോമിൽ ഒപ്പിടുവിച്ചു. കേസ് എടുക്കാൻ വേണ്ടിയല്ല വന്നത് എന്നാണ് പറഞ്ഞത്. ഞങ്ങൾ ഫോമിൽ ഒപ്പിട്ടു. പൊലീസുകാർ പോയപ്പോൾ ഒരു മണിക്കൂർ കഴിഞ്ഞു വാട്സ് അപ്പ് ഗ്രൂപ്പിൽ വാർത്ത വന്നു. കുർബാനയുടെ പേരിൽ കേസ് എടുത്തു എന്നാണ് വാർത്ത വന്നത്. സാമൂഹിക അകലം പാലിച്ചാണ് ഞങ്ങൾ ചടങ്ങ് നടത്തിത്. സാനിറ്റെയ്സർ ഉപയോഗിച്ചും എല്ലാമാണ് ആരാധന നടത്തിയത്.
കോവിഡ് പരത്തുന്നവർക്ക് നേതൃത്വം നൽകുന്നവർ ആയി എന്ന വാർത്തയാണ് ഇപ്പോൾ പരക്കുന്നത്. ഈ വ്യാജ പ്രചാരണം വേദനാജനകമാണ്. സർക്കാർ നടപടികളോട് സഹകരിക്കുന്നവരാണ് ഞങ്ങൾ. കുർബാനയുടെ പേരിൽ തടവ് ശിക്ഷ അനുഭവിക്കാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ സിസ്റ്റെഴ്സിന്റെ പേരൊക്കെ എഴുതി അവരുടെ പേരിൽ കേസ് എടുക്കുന്നത് വിഷമകരമായ സംഭവമാണ്.
കേസ് എടുക്കുന്നില്ല എന്ന് പറഞ്ഞു പിന്നെ കേസ് എടുക്കുകയാണ് പൊലീസ് ചെയ്തത്. നൂറു പേരെ വെച്ച് കുർബാന നടത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ ഞങ്ങൾ അതുകൂടി പരിമിതപ്പെടുത്തിയിട്ടാണ് കുർബാന ചെയ്തത്. തിരുവസ്ത്രം ഉടുത്ത് പള്ളിയിൽ നിന്ന് ഇറങ്ങി വിചാരണ നേരിടുന്നതും സങ്കടകരമാണ്-ഫാദർ ലൂയി മരിയാദാസ് പറയുന്നു.
പക്ഷെ കലക്ടർ ഹോസ്ദുർഗ് താലൂക്കിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയെ തുടർന്നാണ് കേസ് ചാർജ് ചെയ്തത് എന്നാണ് നീലേശ്വരം എസ്ഐ സതീഷ് മറുനാടനോടു പറഞ്ഞത്. നിരോധനാജ്ഞ സമയത്ത് ആളുകൾ കൂടുന്നതിന് വിലക്കുണ്ട്. അതിനാലാണ് കേസ് ചാർജ് ചെയ്തത്. പള്ളിക്ക് പുറത്താണ് വികാരിയും ആളുകളും നിന്നിരുന്നത്. അതിനാലാണ് കേസ് എടുത്തത്.
പകർച്ചവ്യാധി നിരോധന നിയമപ്രകാരം ലംഘനം പള്ളിയിൽ നടന്നിട്ടുണ്ട്. അതാണ് കേസ് എടുത്തത്. നിരോധനാജ്ഞ ശക്തമായി നിലനിന്ന സമയത്താണ് കേസ് എടുത്തത്. അതിനു ശേഷം ഇളവുകൾ വന്നു. അതാണ് മറ്റു ആരാധനാലയങ്ങൾക്ക് നേരെ നടപടി സ്വീകരിക്കാതിരുന്നത്-എസ്ഐ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍