സഭയുടെ ലേബലിൽ ഫ്രാൻസിസ് ജോർജ്ജിന്റെ നേതാക്കൾ ഇടതു സ്ഥാനാർത്ഥികളായി; മത്സരിപ്പിക്കാൻ സഭ കൊണ്ടു വന്നവർക്ക് സീറ്റ് കിട്ടിയില്ല; ഹൈറേഞ്ച് സംരക്ഷണ സമിതി ഇക്കുറി ഇടതുപക്ഷത്തെ പിന്തുണച്ചേക്കില്ല; റോഷിക്കെതിരെ രംഗത്തിറങ്ങില്ലെന്ന് കത്തോലിക്കാ കോൺഗ്രസ്; സംരക്ഷണ സമിതിയിൽ ഭിന്നത രൂക്ഷം
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിൻബലത്തിൽ ഇടതുസ്ഥാനാർത്ഥിയായി ജയിച്ചു കയാറാമെന്ന എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ മോഹത്തിന് തിരിച്ചടിയായി ഹൈറേഞ്ച് സംരക്ഷണ സമിതിയിൽ കടുത്ത അഭിപ്രായഭിന്നതയും ഭരണപ്രതിസന്ധിയും രൂക്ഷം. ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് ഇടുക്കി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസീസ് ജോർജിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യമില്ലാത്തതിനാൽ ഏതെങ്കിലും ഒരു സ്ഥാനാർത്ഥിക്കോ, മുന്നണിക്കോ പിന്തുണ പ്രഖ്യാപിക്കില്ലെന്നു കത്തോലിക്കാ കോൺഗ്രസ് തീരുമാനിച്ചതും ഇടതുമുന്നണിക്ക് നിരാശയായി.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണ ഫ്രാൻസീസ് ജോർജിനാണെന്നു ഇടുക്കി എം. പി ജോയ്സ് ജോർജ് അറിയിച്ചെങ്കിലും ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയോ, സമിതിയുടെ ഹൈപവർ കമ്മിറ്റിയോ പത്രക്കുറിപ്പ് പോലും പുറപ്പെടുവിക്കാൻ കഴിയാത്ത ആശയക്കുഴപ്പത്തിലാണെന്നാണ് റിപ്പോർട്ട്. ഇടുക്കിയിൽനിന്നു യു. ഡി. എഫിനെ, പ്രത്യേകിച്ച് കോൺഗ്രസിനെ കെട്ടുകെട്ടിക്കണമെന്ന അലിഖിത അജണ്ട നടപ്പാക്കാൻ രൂപീകരിച്ചതെന്നു ആരോപിക്കപ്പെടുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഹൈ പവർ കമ്മിറ്റിയുടെ പ്രമുഖ നേതാവിന് സീറ്റ് ലഭിക്കാത്തതും സമിതി നേതാക്കൾ പലരും ഫ്രാൻസീസ് ജോർജിന്റെ പാർട്ടി ഭാരവാഹികളായി മാറിക്കൊണ്ടിരിക്കുന്നതും സമിതിയെ ഉലയ്ക്കുകയാണ്.
സമിതി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി രാഷ്ട്രീയനിലപാട് പരസ്യമായി പുറപ്പെടുവിക്കാനാകാത്ത അഭിപ്രായ ഭിന്നതയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫിന് ഇടുക്കി രൂപതയും സമിതിയുമായിരുന്നു ഏറ്റവും വലിയ ശക്തികൾ. അതൊരു വികാരമായും രാഷ്ട്രീയ കൊടുങ്കാറ്റായും വിശിയപ്പോൾ ഐക്യജനാധിപത്യ മുന്നണയുടെ കോട്ടയിൽ വിള്ളലുണ്ടാക്കി ജോയ്സ് ജോർജ് മികച്ച വിജയം നേടി. എന്നാൽ ഈ സ്ഥിതി തന്നെ ഇക്കുറിയുമുണ്ടാകുമെന്ന ഇടതുപക്ഷത്തിന്റെ ചിന്ത പ്രചാരണത്തിൽ ആദ്യഘട്ടത്തിൽതന്നെ നഷ്ടമായിരിക്കുകയാണ്.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഏറ്റവും വലിയ ശക്തി സ്രോതസായ കത്തോലിക്കാ കോൺഗ്രസിന്റെ നിലപാട് തന്നെയാണ് പ്രധാനം. വികസന നായകനെന്നു വിശേഷിക്കപ്പെടുന്ന യു. ഡി. എഫിന്റെ റോഷി അഗസ്റ്റിനെതിരെ പരസ്യനിലപാട് പ്രഖ്യാപിക്കാനുള്ള തടസങ്ങളാണ് മറ്റൊന്ന്. കഴിഞ്ഞ 15 വർഷമായി റോഷിയിൽനിന്നും ഇടുക്കി മണ്ഡലത്തിലുണ്ടായ വികസനം എതിരാളികൾ പോലും അംഗീകരിക്കുന്നതാണ്. രൂപതയും, രൂപതയുടെയും പള്ളികളുടെയും കീഴിലുള്ള സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും.
എംഎൽഎ ഫണ്ട് വാങ്ങിയെടുത്തു നടത്തിയ വികസനങ്ങൾ തള്ളിപ്പറയാൻ രൂപതയ്ക്കു കഴിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയ യു. ഡി. എഫ്യു. പി. എ സർക്കാർവിരുദ്ധ സമരങ്ങളിൽ റോഷി പങ്കാളിയായില്ലെങ്കിലും സമിതിയുടെ നിലപാടുകളെ തള്ളിപ്പറഞ്ഞില്ല. ജനകീയപ്രശ്നങ്ങളുടെ പേരിലോ കാർഷിക പ്രശ്നങ്ങൾ സംബന്ധിച്ചോ അല്ല ഇപ്പോൾ ഫ്രാൻസീസ്ജോർജ് ഇടതു പക്ഷത്തേക്കു വന്നതെന്നതും തികച്ചും അധികാര തർക്കവുമായി ബന്ധപ്പെട്ട വിഷയമാണെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു. ഡി. എഫ് സ്ഥാനാർത്ഥിക്കായി നിലപാടുകൾ സ്വീകരിച്ച പ്രമുഖ നേതാവുകൂടിയായ ഫ്രാൻസീസ് ജോർജിനെ അനുകൂലിക്കുന്നതിന് ഉപോത്ബലകമായി ചൂണ്ടിക്കാണിക്കാൻ വിഷയമില്ലാത്ത സ്ഥിതിയിൽ ഹൈറേഞ്ച് സംരക്ഷണ സമിതി പെട്ടുപോയിരിക്കുകയാണ്.
സമിതിയുടെ ഹൈപവർ കമ്മിറ്റിയുടെ ഏകപക്ഷീയ നിലപാടുകൾ അണികളെ നിരാശയിലാക്കുകയും ഒട്ടേറെ പേർ സംഘടന വിട്ടുപോകുന്നതിനും കാരണമാവുകയും ചെയ്തു. ഫാ. സെബാസ്റ്റ്യൻ കെച്ചുപുര, ജോയ്സ് ജോർജ്, ആർ മണിക്കുട്ടൻ, സി. കെ മോഹനൻ, കെ. കെ ദേവസ്യ എന്നിവരടങ്ങിയ കോർ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് സമിതിയിപ്പോൾ. നേരത്തെ ഇവരെ കൂടാതെ ഏതാനും പേർ കൂടി ഉൾപ്പെട്ടിരുന്ന സ്റ്റീയറിങ് കമ്മിറ്റിയാണ് കാര്യങ്ങൾ തീരുമാനിച്ചത്. എന്നാൽ ഫാ. സെബാസ്റ്റ്യന്റെ പല അഭിപ്രായങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചവരെ ഒഴിവാക്കാൻ സ്റ്റീയറിങ് കമ്മിറ്റി ജംബോ കമ്മിറ്റിയാക്കുകയും അനഭിമതരെ ഒഴിവാക്കി അഞ്ചംഗ ഉന്നതാധികാര സമിതി തീരുമാനങ്ങൾ സ്വീകരിക്കുകയുമായിരുന്നു. ഇതിനിടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പ്രതിഷേധവും ശകാരവും ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര അടക്കമുള്ളവർ ഏറ്റുവാങ്ങുകയും ചെയ്തു. യു. ഡി. എഫിനോട് സന്ധിയില്ലാസമരം ചെയ്യുമ്പോഴും അഡ്ജസ്റ്റ്മെന്റിന് തയാറായതും സംഘടനയിൽ വിമതസ്വരമുയരാൻ കാരണമായി.
പട്ടയ വിഷയവുമായി ബന്ധപ്പെട്ടു യു. ഡി. എഫ് സർക്കാരിനെതിരെ നടത്തിയ സമരത്തിൽനിന്നും അടൂർ പ്രകാശിനെതിരെയുള്ള പ്രതിഷേധം ഒഴിവാക്കിയതായിരുന്നു അഡ്ജസ്റ്റ്മെന്റ്. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ധനമന്ത്രിയുടെയും വസതികളിലേക്ക് മാർച്ച് നടത്താൻ ഹൈറേഞ്ച് സംരക്ഷണ സമിതി യോഗത്തിൽ ധാരണയായെങ്കിലും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരത്തും മാണിക്കെതിരെ പാലായിലും സമരം നടത്തിയെങ്കിലും പട്ടയം നൽകേണ്ട അടൂർ പ്രകാശിനെതിരെ സമരം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിൽ ജോയ്സ് ജോർജിന്റെയും അദ്ദേഹത്തിന്റെ ബന്ധുകൂടിയായ മുൻ എംഎൽഎ ഇ. എം ആഗസ്തിയുടെയും താൽപര്യമാണെന്ന് സമിതി നേതാക്കളിൽ പലരും ആക്ഷേപമുന്നയിച്ചു. ഇനി റോഷി അഗസ്റ്റിന്റെ വീട്ടിലേക്കാകാം മാർച്ചെന്നു കോർ കമ്മിറ്റി പറഞ്ഞെങ്കിലും അംഗങ്ങൾ യോജിച്ചിരുന്നില്ല.
റോഷിക്കെതിരെ ഏതെങ്കിലുമൊരു സ്ഥാനാർത്ഥിക്കു പരസ്യമായ പിന്തുണ നൽകുന്നത് രൂപതയിലും പള്ളികളിലും ശക്തമായ വിഭാഗീയതക്ക് ഇടയാക്കുമെന്നും അത്തരമൊരു നീക്കം നടത്തരുതെന്നും കത്തോലിക്കാ സഭയിൽനിന്നും ഫാ. സെബാസ്റ്റ്യനു കർശന നിർദേശമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ ഇടുക്കിയിൽ കോൺഗ്രസിനെയും യു. ഡി. എഫിനെയും ഇല്ലാതാക്കണമെന്നു വാശി പിടിക്കുകയും സമിതിയുടെ ഹിഡൻ അജണ്ടയായി കൊണ്ടുനടക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ, ഹൈ പവർ കമ്മിറ്റിയിലെ മറ്റംഗങ്ങളെ ഉപയോഗിച്ച് എൽ. ഡി. എഫ് ആഭിമുഖ്യം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമിതിയുടെ ഉദ്ദേശ്്യലക്ഷ്യങ്ങളിൽ പലതും പാതിവഴിയിൽ താളം തെറ്റിയതിന്റെ ഇച്ഛാഭംഗവും നേതാക്കൾക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ റോഷിയെ പരാജയപ്പെടുത്താൻ ജോയ്സിനെ സ്ഥാനാർത്ഥിയാക്കാം എന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ.
എന്നാൽ അപ്രതീക്ഷിതമായ ഇടതുനീക്കത്തിൽ ജോയ്സ് സ്ഥാനാർത്ഥിയായതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം പാളി. സമിതി ഉന്നതാധികാര സമിതി അംഗം ആർ മണിക്കുട്ടൻ സീറ്റുമോഹവുമായി നിലയുറപ്പിച്ചെങ്കിലും ഫലിച്ചില്ല. ജില്ലാ പഞ്ചായത്തംഗം നോബിൾ ജോസഫിനെ മുൻനിർത്തി ചില പ്രചാരണങ്ങൾ നടത്തിയെങ്കിലും ഫ്രാൻസീസ് ജോർജിന്റെ അപ്രതീക്ഷിത വരവ് പലതും തകിടം മറിച്ചു. ഇതിനിടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പല പ്രധാനികളെയും ഫ്രാൻസീസ് ജോർജിന്റെ പാർട്ടിയിൽ ഭാരവാഹിത്വം നൽകി അംഗങ്ങളാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനുണ്ടായ ആവേശത്തിന്റെ പകുതിപോലും ആരവമുയർത്താൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമിതിക്ക് കഴിഞ്ഞില്ലെങ്കിലും ഇടതു ബാന്ധവത്തിൽ കുറെ സീറ്റുകൾ നേടാനായി. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം അംഗബലം പാതിയോളമായി കുറഞ്ഞു.
യു. ഡി. എഫ് വിരോധികളായ ഒട്ടേറെ പ്രവർത്തകർ സമിതിയിലൂടെ സി. പി. എമ്മിലെത്തി. അതിനു പിന്നാലെയാണ് പ്രാൻസീസ് ജോർജിന്റെ റിക്രൂട്ട്മെന്റ് സമിതിയെ തളർത്തുന്നത്. ഇടുക്കി രൂപതയിലെ വൈദികരിൽ ഒട്ടേറെപ്പേർ ഇതിൽ പ്രതിഷേധമുള്ളവരാണ്. സമിതി നടത്തിയ കണ്ണീർ യാത്ര ആവേശമാകാതെ പോയതും കത്തോലിക്ക കോൺഗ്രസിന്റെ നിലപാടും എല്ലാം ഫാ. സെബാസ്റ്റ്യനെയും ഉന്നതാധികാര സമിതിയെയും വെട്ടിലാക്കിയിട്ടുണ്ട്. തനി കോൺഗ്രസ് വിരുദ്ധതയാണ് ഫാ. സെബാസ്റ്റ്യനെന്നും ഇടതുതടവറയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും സമിതിയിലെ തന്നെ അംഗങ്ങളായ ചിലർ ആരോപിച്ചിട്ടുണ്ട്. രൂപതയെ ചേർത്തുപിടിച്ചു സഹായിച്ചു നടന്ന റോഷിക്കെതിരെ പ്രതികരിച്ചാൽ കത്തോലിക്കാസഭയിൽ ഫാ. സെബാസ്റ്റ്യൻ ഒറ്റപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Stories you may Like
- രാഷ്ട്രീയ നിലപാടെടുക്കാൻ കർഷക ഉച്ചകോടി തൃശ്ശൂരിൽ
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്
- സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് പിൻവലിച്ചു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്