മുത്തൂറ്റ് ഫിനാൻസിൽ ജോലി ചെയ്യാനെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി; ജോലിക്ക് കയറുന്ന ജീവനക്കാരനെ തടയാൻ സമരക്കാർക്ക് അവകാശമില്ല; കോടതിയുടെ ഇടപെടൽ ജീവനക്കാർ നൽകിയ ഹർജി പരിഗണിക്കെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുത്തൂറ്റ് സമരത്തിൽ കോടതി ഇടപെടുന്നു. ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജോലിക്ക് കയറുന്ന ജീവനക്കാരെ തടയാൻ സമരക്കാർക്ക് അവകാശമില്ല എന്നും കോടതി പറഞ്ഞു. മുത്തൂറ്റ് ജീവനക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ മൂന്ന് വർഷമായി സിഐടിയു മുത്തൂറ്റിൽ സമരരംഗത്താണ്. എന്നാൽ ജോലി ചെയ്യാൻ തയ്യാറായി എത്തുന്ന ജീവനക്കാരെ പോലും ഓഫീസിൽ കയറാൻ സമരക്കാർ അനുവദിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.
ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. ആകെ 26000 ജീവനക്കാരാണുള്ളത്. ഇതിൽ 3500 പേരും കേരളത്തിലാണ്. സിഐടിയു സമരം തുടങ്ങുന്നത് 2016ലാണ്. സർക്കാർ സമവായ ശ്രമങ്ങൾ നടത്തിയില്ല. 3 വർഷത്തെ സമരത്തെ തുടർന്ന് മുത്തൂറ്റിന്റെ ബിസിനസ് കേരളത്തിൽ പകുതിക്ക് മേൽ ഇടിഞ്ഞു. ഇടപാടുകാർ വലിയ തോതിൽ കൊഴിയുന്നുണ്ട്.
കേരളത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി മുത്തൂറ്റ് ശാഖകളിൽ നടന്നുവരുന്ന സിഐടിയു സമരത്തിനെതിരെ പ്രതിഷേധവുമായി മുത്തൂറ്റ് മാനേജ്മെന്റും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം 20 മുതൽ കേരളത്തിൽ നിരവധി ശാഖകൾ അടഞ്ഞ് കിടക്കുന്നതിലൂടെ കോടി കണക്കിന് രൂപയുടെ നഷ്ടമാണ് എന്നും ഇത് കമ്പനിക്ക് ഒപ്പം തന്നെ ജീവനക്കാരെയും ബാധിക്കുന്നതാണ് എന്നാണ് കമ്പനിയുടെ വിശദീകരണം. ഇപ്പോൾ അടഞ്ഞ് കിടക്കുന്ന ശാഖകളിലെ ഭൂരിഭാഗം ജീവനക്കാർക്കും സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ തന്നെയാണ് താൽപര്യം എന്നും എന്നാൽ സിഐടിയു ഇവരെ ഭീഷണിപ്പെടുത്തിയാണ് സമര രംഗത്ത് നിർത്തിയിരിക്കുന്നത് എന്നും മുത്തൂറ്റ് ഫിനാൻസ് മാനേജ്മെന്റ് വിശദീകരണത്തിൽ പറയുന്നു.
1887ൽ മധ്യതിരുവിതാംകൂറിലെ ഒരു കുഗ്രാമമായിരുന്ന കോഴഞ്ചേരിയിൽ നൈനാൻ മത്തായി മുത്തൂറ്റ് തുടങ്ങിയ സ്ഥാപനമാണ് മൂന്നു തലമുറയിലൂടെ പടർന്ന് പന്തലിച്ച് ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ കമ്പനികളിലൊന്നായി മാറിയത്. വൈവിധ്യവത്കരണത്തിന്റെ പുതിയ പാതകളിലൂടെ മുന്നേറുകയായിരുന്നു മുത്തൂറ്റ് ഫിനാൻസ്. ഇതിനിടെയാണ് യൂണിയൻ പ്രവർത്തനം എത്തുന്നതും കമ്പനി പ്രതിസന്ധിയിലാകുന്നതും. ഫോബ്സ് ഏഷ്യമാസികയിലെ സമ്പന്നരുടെ നിരയിൽ പോലും മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് എത്തിയിരുന്നു. 1887 -ൽ മരവ്യവസായവുമായി തുടങ്ങിയ സ്ഥാപനം 1939-ലായിരുന്നു സാമ്പത്തിക ബിസിനസ് മേഖലയിലേക്ക് കടന്നത്. നൈനാൻ മത്തായി മുത്തൂറ്റിന്റെ മക്കളായ എം.ജോർജ് മുത്തൂറ്റും സഹോദരന്മാരും കുടുംബ ബിസിനസിലേക്ക് കടന്നുവരികയും പാർട്ണർഷിപ്പ് വ്യവസ്ഥയിൽ മുത്തൂറ്റ് ബാങ്ക് ആരംഭിക്കുകയുമായിരുന്നു. 'ബാങ്ക്' എന്ന പദം ഉപയോഗിക്കാൻ ഗവണ്മെന്റ് വിലക്ക് വന്നതോടെ 1979-ൽ 'മുത്തൂറ്റ് ബാങ്കേഴ്സ്' ആയി മാറി. 1999-വരെ ഇത് തുടർന്നു. സ്വർണപ്പണയ വായ്പ തന്നെയായിരുന്നു പ്രധാന ബിസിനസ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതാകട്ടെ മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനായ എം.ജോർജ് മുത്തൂറ്റും.
1970-കളിൽ തന്നെ കേരളത്തിനകത്തും പുറത്തും ശാഖകൾ ആരംഭിച്ച് പ്രവർത്തനം വിപുലമാക്കി. പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനും തുടങ്ങി. 2000-ൽ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് എന്നാക്കിമാറ്റി കമ്പനിയുടെ പേര്. പാർട്ണർ ഷിപ്പ് ബിസിനസ് അവസാനിപ്പിച്ച് തൊട്ടടുത്തവർഷം തന്നെ റിസർവ് ബാങ്കിന്റെ രജിസ്ട്രേഷനോടെ ബാങ്കിങ്ങിതര ധനകാര്യസ്ഥാപനമായി മാറി. അന്ന് 200 ബ്രാഞ്ചായിരുന്നു ഉണ്ടായിരുന്നത്. 150 എണ്ണം കേരളത്തിലും 50 എണ്ണം തമിഴ്നാട്, ഡൽഹി തുടങ്ങിയ മറ്റു ഭാഗങ്ങളിലും. 1993-ൽ ആയിരുന്നു എം.ജോർജ് മുത്തൂറ്റ് അന്തരിച്ചത്. എം.ജോർജ് മുത്തൂറ്റിന്റെ ആറുമക്കളിൽ ഇളയ നാലുപേരാണ് ഇന്ന് ബിസിനസ് സാമ്രാജ്യം നോക്കുന്നത്. മൂത്ത രണ്ടുപേർ വിദേശത്ത് താമസമാക്കിയ ഡോക്ടർമാർ. അതിൽ ഒരാൾ അപകടത്തിൽ മരിക്കുകയും ചെയ്തു. അവസാന നാലുപരേിലെ മൂത്തയാളാണ് ചെയർമാനായ എം.ജി.ജോർജ് മുത്തൂറ്റ്. പിന്നീടുള്ള ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് എന്നിവർ ഡയറക്ടർമാരാണ്. ഇതിൽ രണ്ടുപേർ എൻജിനിയറിങ് ബിരുദധാരികളുമാണ്. ഏറ്റവും ഇളയയാളും എം.ഡി.യുമായ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ചാർട്ടേഡ് അക്കൗണ്ടന്റാണ്.
2000 -നു ശേഷമുള്ള ഒരു ദശകത്തിൽ കമ്പനിയുടെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു. 2002 -ൽ മണി ട്രാൻസ്ഫർ, വിദേശനാണ്യ വിനിമയം എന്നിവയും ആരംഭിച്ചു. 2005-ൽ വായ്പ നൽകിയ തുക 500 കോടി രൂപ കടന്നു. 2007 ആകുമ്പോഴേക്കും മുത്തൂറ്റ് ഗ്രൂപ്പിന് 500 ശാഖകളും വായ്പസംഖ്യ 1000 കോടി രൂപയുമായി. അടുത്തവർഷം മുത്തൂറ്റ് ഫിനാൻസ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ലോൺ നൽകുന്ന സംഖ്യ 2000 കോടി രൂപയായി. 2009 ആകുമ്പോഴേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കമ്പനിയുടെ ബ്രാഞ്ചുകൾ 1000 കടന്നു. 2010-ൽ സ്ഥാപനം വായ്പയായി നൽകിയ തുക 7400 കോടി രൂപയായിരുന്നു. ക്രിസിലിന്റെ (ജ1+) റേറ്റിങ്ങും ഐ.സി.ആർ.എ.യുടെ (എ1+) റേറ്റിങ്ങും ലഭിച്ചു. 2001 ൽ 20 ശതമാനം ഓഹരികൾക്ക് ഐ.പി.ഒ. ഇറക്കിക്കൊണ്ട് മുത്തൂറ്റ് ഫിനാൻസ് ക്യാപിറ്റൽ മാർക്കറ്റിലുമെത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍