പൊലീസ് കണ്ണു വെട്ടിച്ച് സെക്രട്ടറിയേറ്റിലേക്ക് ചാടി കയറിയപ്പോൾ ജോർജ് ഈഡന്റെ മകൻ താരമായി; ജയിലിലെ നിരാഹാരവും ചർച്ചയായി; എൻ എസ് യു അധ്യക്ഷനായപ്പോൾ നേതാവ് സമ്മാനിച്ചത് ബ്ലാക് ബെറി ഫോൺ; 2009ൽ ലോക്സഭയിലെത്തിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് തോമസിന്റെ ഡൽഹി മോഹം; പ്രളയകാലത്തെ ഓടി നടക്കലും തണലൊരുക്കലും തുണയായത് പാവങ്ങൾക്ക്; പെരിയയിലെ കണ്ണുനീർ തുടച്ച് പാർട്ടിക്കാരുടെ ഹീറോയായി; ഹൈബി ഈഡൻ ലോക്സഭാ മത്സരത്തിനെത്തുന്നത് രാഹുലിന്റെ സൗഹൃദ കരുത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോൺഗ്രസിന്റെ യുവമുഖമാണ് ഹൈബി ഈഡൻ. പ്രളയം എറണാകുളത്തെ നടുക്കിയപ്പോൾ ഓടി നടന്ന ജനപ്രതിനിധി. പ്രളയാനന്ത കേരള പുനനിർമ്മിതിക്ക് തണൽ മാതൃക അവതരിപ്പിച്ച എംഎൽഎ. കാസർഗോട്ടെ പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ടപ്പോൾ അവിടേയും ഹൈബി ഓടിയെത്തി. ഒറ്റമുറി കുടിലിലെ രക്തസാക്ഷി കുടുംബത്തിന്റെ വേദനയുടെ ഹൈബി ഒപ്പിയെടുത്തു. അവിടേയും വീട്ടിന് തണൽ കൂട്ടായ്മയിലൂടെ അസ്ഥിവാരമിട്ടു. അങ്ങനെ പെരിയയിലെ വേദനയും ഹൈബി ഈഡൻ നെഞ്ചോട് ചേർത്തു. എറണാകുളത്ത് ജയിക്കാൻ പാർട്ടിയുടേയും ലത്തീൻ കത്തോലിക്കരുടേയും പിന്തുണ അനിവാര്യമാണ്. തോമസ് മാഷിന് പാർട്ടിക്കാരുടെ മനസ്സ് എതിരായപ്പോൾ രണ്ടും ഹൈബി ഈഡന് തുണയായി.
മുൻ എംപി ജോർജ്ജ് ഈഡന്റെ മകനായ ഹൈബി തേവര സേക്രഡ് ഹാർട്ട് കോളേജിൽ യൂണിയൻ സെക്രട്ടറിയായാണ് വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. 2007 ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും 2009ൽ എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റായും പ്രവർത്തിച്ച ഈ യുവ നേതാവ് ഈർജ്ജസ്വലനായ സംഘാടകനും മികച്ച പൊതു പ്രവർത്തകനുമാണ്. രാഹുൽ ഗാന്ധിയുടെ ഇടപെടലിലാണ് ഹൈബി എൻ എസ് യുവിന്റെ നേതാവായത്. 2009ലും എറണാകുളത്ത് ഹൈബിയെയാണ് രാഹുൽ സ്ഥാനാർത്ഥിയായി കണ്ടത്. എന്നാൽ സോണിയാ ഗാന്ധിയുടെ പിന്തുണയോടെ കെവി തോമസ് എംഎൽഎ സ്ഥാനം രാജിവച്ച് എംപിയാകാനെത്തി. ഇതോടെ ഹൈബിക്ക് കാത്തിരിക്കേണ്ടി വന്നു. നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. കോൺഗ്രസിന്റെ അധ്യക്ഷനായി രാഹുൽ എത്തുമ്പോൾ തന്റെ വിശ്വസ്തനായ ഹൈബിയെ രാഹുൽ ഡൽഹിക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്.
എറണാകുളത്ത് നിന്നുള്ള എംഎൽഎമാർ കെ വി തോമസിന് ജയസാധ്യത ഇല്ലെന്ന് വാദിക്കുകയായിരുന്നു. കെ വി തോമസിന് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ കത്ത് നൽകുകയും ചെയ്തു. സംസ്ഥാന നേതൃത്വം ഈ കത്ത് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു. ഇതോടെയാണ് കെ വി തോമസിനെ വെട്ടി ഹൈബി ഈഡൻ എറണാകുളത്ത് സ്ഥാനാർത്ഥിയാകുന്നത്. പി രാജീവിനെ നേരിടാൻ എറണാകുളത്ത് ഇടത് മുന്നണി സ്ഥാനാർത്ഥി പി രാജീവ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബഹുദൂരം മുന്നോട്ട് പോയി. മണ്ഡലത്തിൽ ഏറെ സ്വധീനമുള്ള നേതാവാണ് പി രാജീവ്. ഇതോടെയാണ് കൂടുതൽ വിജയസാധ്യതയുള്ള ഹൈബി ഈഡനെ ഇറക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. ഐ ഗ്രൂപ്പാണ് കെ വി തോമസിനെതിരെ ആദ്യം നിലയുറപ്പിച്ചത്. അതിനൊപ്പം എ വിഭാഗവും ചേർന്നതോടെ സാധ്യതകൾ മങ്ങി. ഇതോടെ ഹൈബിയെ ലോക്സഭയിലേക്ക് എത്തിക്കാനുള്ള രാഹുലിന്റെ നീക്കങ്ങൾക്ക് കരുത്ത് കൂടി.
2011, 2016 ലും തുടർച്ചയായി എറണാകുളത്തു നിന്ന് നിയമസഭയിലെത്തിയ ഹൈബി നിയമസഭാ സാമാജികൻ എന്ന നിലയിൽ കേരളത്തിന് എന്നും മാതൃകയായിരുന്നു. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈബി ഈഡൻ ആവിഷ്കരിച്ച തണൽ ഭവന പദ്ധതിക്ക് കേരളത്തിലെ പൊതു സമൂഹത്തിന്റെയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളാണ് ഈ യുവ തുർക്കിയെ തേടിയെത്തിയത്. കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനത്തെ പ്രവർത്തകർ ഏറെ സന്തോഷത്തോടു കൂടിയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലും ഹൈബി തന്നെയാണ് താരം. ജോർജ് ഈഡന്റെ മകനെന്ന പരിഗണനയ്ക്ക് അപ്പുറം കെ എസ് യുവിലെ പ്രവർത്തനങ്ങളിലൂടെയാണ് ഹൈബി താരമായത്.
കെ എസ് യു അധ്യക്ഷനായിരിക്കെ പാഠപുസ്തകത്തിലെ വിവാദ പാഠഭാഗം മതമൈത്രിക്ക് ചേരുന്നതല്ലെന്ന് ഉയർത്തി നടത്തിയ സമരമാണ് ഹൈബിയെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്. അന്ന് ഇടത് സർക്കാരിനെതിരെ സമരം ചെയ്ത ഹൈബി സെക്രട്ടറിയേറ്റിലേക്ക് ചാടി കയറിയിരുന്നു. പൊലീസിന്റെ അടികൊള്ളാൻ മടിച്ച് മാറി നിൽക്കുന്ന പതിവ് കോൺഗ്രസുകാരിൽ നിന്ന് ഭിന്നമായിരുന്നു ഹൈബിയുടെ ഇടപെടൽ. 16 ദിവസം ജയിലിലായി. ഇതിൽ 6 ദിവസം ജയിലിനുള്ളിൽ നിരാഹാരം കിടന്നു. ആരോഗ്യം മോശമായപ്പോൾ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ നിന്ന് ഹൈബി പുറത്തിറങ്ങും മുമ്പ് തന്നെ വിവാദ പാഠഭാഗം സർക്കാർ പിൻവലിച്ചു. ഈ സമരമാണ് ഹൈബിയെ എൻ എസ് യുവിന്റെ ദേശിയ പ്രസിഡന്റാക്കിയത്. അന്ന് വിദ്യാർത്ഥി സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു രാഹുൽ. അന്ന് ഹൈബിക്ക് ബ്ലാക് ബെറിയുടെ ഫോൺ രാഹുൽ വാങ്ങി നൽകിയത് ചർച്ചയായിരുന്നു. ഈ അടുപ്പമാണ് കെവി തോമസിനെ വെട്ടി ഹൈബിക്ക് ലോക്സഭയിലേക്ക് സീറ്റ് നേടി കൊടുക്കുന്നതും.
ജോർജ് ഈഡനും എറണാകുളത്തിന്റെ ലോക്സഭാ അംഗമായിരുന്നു. തേവര എസ് എച്ച് കോളേജിലെ കെ എസ് യു യൂണിറ്റ് സെക്രട്ടറിയായാണ് ഹൈബിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പ്രീഡിഗ്രി റെപ്രസെന്റേറ്റീവ് ആയി തെരഞ്ഞെടുക്കുന്നതാണ് ആദ്യ രാഷ്ട്രീയ വിജയം. 2001 ൽ എംജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2002 ൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി, 2003 ൽ കോളേജ് യൂണിയൻ ചെയർമാനായി. 2004 ൽ കെഎസ് യു എറണാകുളം ജില്ല പ്രസിഡന്റായി നിയമിതനായി. 2007 ൽ കെ എസ് യു സംസ്ഥാന പ്രസിഡന്റായി. ഹൈബി സംസ്ഥാന പ്രസിഡന്റായിരിക്കുന്ന സമയത്താണ് പാഠപുസ്തക സമരവും ബസ് കൺസഷൻ സമരവും കെ എസ് യു നയിച്ചതും വിജയം നേടിയതും. 2008 ൽ ഹൈബി എൻ സ് യു പ്രസിഡന്റായി. 2003 ൽ ആണ് ഹൈബിയുടെ പിതാവും എറണാകുളത്തെ എംഎൽഎയുമായിരുന്ന ജോർജ് ഈഡന്റെ അകാലവിയോഗം.
പാർട്ടിയെ നയിക്കാൻ യുവതലമുറയെ കണ്ടെത്താനുള്ള രാഹുലിന്റെ വിജയിച്ച ശ്രമങ്ങളിൽ ഒന്നു തന്നെയായിരുന്നു ഹൈബി. കിച്ചൻ കാബിനറ്റുകാർക്ക് നിർബന്ധിത റിട്ടയർമെന്റ് വിധിച്ചു തുടങ്ങിയ രാഹുലിന്റെ ലക്ഷ്യബോധങ്ങളെ പ്രതിഫലിക്കുന്ന തീരുമാനമായിരുന്നു ഹൈബി ഈഡനെ എറണാകുളം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാതിലും ഉള്ളത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- മധ്യപൂർവ്വ ഏഷ്യയിലെ സംഘർഷവും റഷ്യ - യുക്രെയിൻ യുദ്ധവും, ചൈന- തായ്വാൻ പിരിമുറുക്കവുമടക്കം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ, ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ ഏതൊക്കെയെന്നറിയുക; ഒൻപത് ആണവ ശക്തികൾ ഉള്ള ലോകത്ത്; താരതമ്യേന സുരക്ഷിതമായ രാജ്യങ്ങൾ ഇവയൊക്കെ
- അൽ അഖ്സ പള്ളിക്ക് മുകളിലൂടെയും ചീറിപ്പാഞ്ഞത് നിരവധി ഇറാൻ റോക്കറ്റുകൾ; എന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത് ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മികവ്; ഇറാൻ തൊടുത്തു വിട്ട 300 മിസൈലുകൾ തകർക്കാൻ ഇസ്രയേലിന് ചെലവായത് 4600 കോടിയോളം രൂപ!
- സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണം തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മതതീവ്രവാദ ചിന്ത ആക്രമണത്തിന് പ്രചോദനമായി; ബിഷപ്പിനെ കുത്തിയ 15 കാരൻ പിടിയിൽ; പരിക്കേറ്റ ബിഷപ്പ് അപകടനില തരണം ചെയ്തു
- അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
- സംഗീത സംവിധായകനും ഗായകനുമായ കെ.ജി ജയൻ അന്തരിച്ചു; അന്ത്യം തൃപ്പൂണുത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തി ഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീത പ്രതിഭ; നടൻ മനോജ് കെ ജയന്റെ പിതാവ്; അയ്യപ്പസ്വാമിക്ക് ഗാനാർച്ചന ഒരുക്കിയ സംഗീതജ്ഞൻ
- അലക്സും കവിതയും സ്കൂൾ വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ; വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ കുടുംബങ്ങളെ ഉപേക്ഷിച്ചു ഒരുമിച്ചു താമസം; ഒടുവിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയതിൽ കൂട്ടുപ്രതികളും; മോഷണത്തിന് എത്തിയത് ഇഎസ്ഐ ജീവനക്കാർ ചമഞ്ഞ്
- മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു; കർത്ത ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി; പരിശോധന എക്സാലോജിക്കുമായി നടത്തിയ ഇടപാടുകൾ; മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ചുവരുത്താനും നീക്കം; തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഇഡിയും കളം നിറയുന്നു
- അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പകുതിയോളം പുറത്തു വന്നു; അടിപ്പാവാട വലിച്ചുകീറി വയറ്റിൽ മുറുക്കിക്കെട്ടി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതർ: എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൺമണി മരിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; അധോലോക കുറ്റവാളി അമീർ സർഫറാസിനെ വെടിവെച്ചു കൊന്നത് രണ്ട് പേർ ചേർന്ന്; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്തു അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു
- 2000 ഓളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള മിന്നൽ ആക്രമണം; പ്രതിരോധ കരുത്തിൽ വമ്പൻ നാശങ്ങൾ ഒഴിവാക്കിയ ഇസ്രയേൽ മികവ്; ഇറാന് തിരിച്ചടി നൽകാൻ നെതന്യാഹൂ സർക്കാർ; പിന്തുണയുമായി അമേരിക്ക; ആശങ്കയിൽ സൗദി; പശ്ചിമേഷ്യയെ 'യുദ്ധഭീതിയിലാക്കി' ഇറാന്റെ ആക്രമണം; യുദ്ധകാല മന്ത്രിസഭയുമായി ഇസ്രയേൽ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍