ഹേമചന്ദ്രൻ പേടിയിൽ ഹൈക്കോടതി തീരുമാനം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി നൽകി; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാതെ നടത്തിയ നീക്കത്തെ നിയമവകുപ്പ് പോലും എതിർത്തിട്ടും മുന്നോട്ട് പോയത് പൊലീസിലെ 'സൂപ്പർ ഡിജിപിയെ' തളയ്ക്കാൻ; നിരീക്ഷണ സമിതിക്കെതിരായ ഹർജിയിൽ അടിയന്തര തീർപ്പ് പ്രതീക്ഷിച്ച് നടത്തിയ നീക്കം പാളുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാർ തന്നെ; ശബരിമലയിലും പൊലീസിലെ ഗ്രൂപ്പ് പോര് ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ അങ്ങനെ പൊളിഞ്ഞു. കേസ് ഉടൻ പരിഗണിക്കില്ലെന്ന സുപ്രീംകോടതി നിലപാടോയെ വേണ്ടത്ര ആലോചനകൾ ഇല്ലാതെയാണ് സർക്കാർ നീക്കമെന്ന വിമർശനവും ശരിയായി. ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തന്നെയുള്ള അവസരം സർക്കാരിന് മുന്നിലുണ്ടായിരുന്നു. പക്ഷെ സർക്കാർ നേരെ സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ് ചെയ്തത്. സർക്കാരിന്റെ ഈ നടപടിയിൽ ഭരണവൃത്തങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. നിയമ സെക്രട്ടറി പോലും ഈ നീക്കത്തെ അനുകൂലിച്ചില്ല. കേസ് ജനുവരി 22നേ പരിഗണിക്കൂവെന്ന സുപ്രീംകോടതി നിലപാടോടെ സർക്കാരിന് മേൽനോട്ട സമിതിയെ അംഗീകരിക്കേണ്ട സാഹചര്യമാണുള്ളത്.
ഡിജിപി റാങ്കുള്ള ഉദ്യോഗസ്ഥാനാണ് ഹേമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി അത്ര അടുപ്പം ഹേമചന്ദ്രന് ഇല്ല. അർഹതപ്പെട്ട വിജിലൻസ് ഡയറക്ടർ സ്ഥാനം പോലും ഹേമചന്ദ്രന് നൽകാതെ സർക്കാർ മൂലയ്ക്കിരുത്തി. പിണറായി അധികാരത്തിലെത്തിയ ശേഷം സോളാർ കേസിൽ തളയ്ക്കാനും ശ്രമിച്ചു. ഇതിനെ പരസ്യമായി തന്നെ ഹേമചന്ദ്രൻ ചോദ്യം ചെയ്തു. ഇതോടെ പൊലീസ് കുപ്പായം ഊരിവാങ്ങി ഹേമചന്ദ്രനെ ഫയർഫോഴ്സിന്റെ മൂലയ്ക്ക് തളച്ചു. ഇത് മനസ്സിലാക്കി കൂടിയാണ് ഹേമചന്ദ്രന് ശബരിമലയിൽ നിർണ്ണായക ഉത്തരവാദിത്തം ഹൈക്കോടതിയും നൽകിയതെന്ന വിലയിരുത്തൽ എത്തി. ഇതോടെയാണ് നിരീക്ഷണ സമിതിക്കെതിരെ സർക്കാർ തിരിഞ്ഞത്. പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയ്ക്കും സന്നിധാനത്ത് ഹേമചന്ദ്രൻ താരമാകുന്നതിനെ അംഗീകരിക്കാനായില്ല. ഇതും സർക്കാരിനെ കൊണ്ട് ഹൈക്കോടതിയുടെ നിരീക്ഷണ സമിതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പ്രേരിപ്പിച്ച ഘടകമാണ്.
ശബരിമലയെ ചൊല്ലിയുള്ള സർക്കാർ അധികാരങ്ങൾ സമിതി കവർന്നെടുക്കുമോ എന്ന കാര്യത്തിലാണ് സർക്കാരിന് ആശങ്ക. പക്ഷെ നിലവിൽ നിരീക്ഷണ സമിതിയുടെ നടപടികൾ സർക്കാർ നിലപാടിനോട് ചേർന്ന് പോകുന്നതാണ്. സുഗമമായ തീർത്ഥാടനത്തിനു തടസങ്ങൾ ഇല്ലെന്നാണ് സമിതി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സർക്കാരിന് വിഘാതമായി ഒരു കാര്യവും സമിതിയുടെ ഭാഗത്ത് നിന്നും വന്നിട്ടുമില്ല. ഈ ഘട്ടത്തിൽ തന്നെയാണ് സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. പൊലീസിനും എക്സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണ് ഈ സമിതി എന്നാണ് സർക്കാർ കരുതുന്നത്. ഇതോടെ ഹൈക്കോടതിയുമായി സർക്കാർ നേരിട്ടൊരു ഏറ്റുമുട്ടലിന് തയ്യാറായി എന്നാണ് വിലയിരുത്തൽ. ഹേമചന്ദ്രൻ പേടിയിലായിരുന്നു സുപ്രീംകോടതിയിലേക്ക് സർക്കാർ നീങ്ങിയത്.
ശബരിമലയിലെ പൊലീസിന്റെ പ്രവർത്തനത്തെ ഇതു ബാധിക്കുന്നുവെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമലയിൽ ഇത്തരമൊരു സമിതി പ്രയോഗികമല്ലെന്നും ഹർജിയിൽ സർക്കാർ പറഞ്ഞിരുന്നു. പക്ഷെ സർക്കാരിലും പൊലീസിലും വിശ്വാസമില്ലാത്തതുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ വെച്ചത് എന്ന വ്യാഖ്യാനം സർക്കാരിന് ക്ഷീണമുണ്ടാക്കി. ഇതിനെല്ലാം കാരണം ശബരിമലയിലെ മേൽനോട്ട സമിതിയിൽ ഡിജിപി റാങ്കിലുള്ള ഹേമചന്ദ്രനെ ഹൈക്കോടതി നിയമിച്ചതിലുള്ള അതൃപ്തി മാത്രമായിരുന്നു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് മുകളിലേക്ക് ഹേമചന്ദ്രൻ പോകുമോ എന്ന ഭയം. ഈ ഭയത്തിലാണ് സുപ്രീംകോടതിയെ സർക്കാർ സമീപിച്ചത്. ബെഹ്റയുടെ ഭീതി മറികടക്കാനാണ് സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്.
ഹൈക്കോടതി സമിതിയോട് നിർദ്ദേശിച്ചത് ഭക്തർക്ക് എന്തെങ്കിലും തടസങ്ങൾ നേരിട്ടാൽ ആ തടസം നീക്കാൻ നിർദ്ദേശം കൊടുക്കുക എന്നത് മാത്രമാണ്. ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകേണ്ട ആവശ്യം സമിതിക്ക് മുന്നിൽ വന്നിട്ടുമില്ല. അതുമാത്രമല്ല ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത് വ്യക്തിക്കല്ല സമിതിക്കാണ്. സമിതി എന്തെങ്കിലും തീരുമാനങ്ങൾ കൈക്കൊണ്ടാൽ അതിനെതിരെ ഹൈക്കോടതിയെ സർക്കാരിന് സമീപിക്കാവുന്നതാണ്.ഇത് സമിതിയെ നിയോഗിച്ച ഉത്തരവിൽ ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ സമിതിക്കെതിരായ ഒരു നീക്കവും ഹൈക്കോടതിക്ക് മുന്നിൽ സർക്കാർ ഉന്നയിച്ചിട്ടില്ല. പകരം നേരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് സർക്കാർ ചെയ്തത്.1992 മുതൽ ശബരിമലയിൽ സ്പെഷ്യൽ കമ്മീഷണർ ഉണ്ട്.
ഈ കമ്മീഷണർ അവിടെ നടപടികൾ എടുക്കുകയും ചെയ്യുന്നുമുണ്ട്. ഇതുപോലെ തന്നെയാണ് നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സമിതിയെ വെച്ചത്. ശബരിമലയിൽ സർക്കാർ അധികാര ദുർവിനിയോഗം നടത്തുന്നു എന്ന് ഒട്ടുവളരെ പരാതികൾ ഹൈക്കോടതിയിലുണ്ട്. ഇതിനാലാണ് ഹൈക്കോടതി സമിതിയെ വെച്ചത്. അല്ലാതെ സർക്കാരിന്റെ അധികാരം കവർന്നെടുക്കൽ അല്ല സമിതിയുടെ ലക്ഷ്യം. ഈ രീതിയിലാണ് നിരീക്ഷണ സമിതി നീങ്ങുന്നതും. ഹൈക്കോടതി സമിതിക്കെതിരെ സർക്കാരിന് നീങ്ങണമെങ്കിൽ സർക്കാർ അതിനു ദേവസ്വം ബോർഡിനെ നിയോഗിക്കുകയായിരുന്നു ഉചിതമെന്നു പ്രമുഖ അഭിഭാഷകൻ ഗോവിന്ദ് ഭരതൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഹൈക്കോടതി കമ്മീഷനുകൾ വെയ്ക്കും. അത് സാധാരണമാണ്. പക്ഷെ ഹൈക്കോടതി നിയോഗിച്ച കമ്മീഷനെതിരെ സുപ്രീംകോടതിയിലേക്ക് നീങ്ങിയ സർക്കാർ നടപടി അസാധാരണമാണെന്ന് അഡ്വ ഗോവിന്ദ് ഭരതൻ ചൂണ്ടിക്കാട്ടിയിരുന്നു.
സാധാരണ ഗതിയിൽ കമ്മീഷൻ അധികാര ദുർവിനിയോഗം നടത്തില്ല. അവർ റിപ്പോർട്ട് ഹൈക്കോടതിയിലേക്കാണ് നൽകുക. ഹൈക്കോടതിയാണ് തീരുമാനങ്ങൾ കൈക്കൊള്ളുക. മണ്ഡലകാലത്ത് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ. രാമൻ,ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ് സിരിജഗൻ, ഡിജിപി എ ഹേമചന്ദ്രൻ എന്നിവരാണ് നിരീക്ഷണ സമിതിയിലെ അംഗങ്ങൾ. ശബരിമലയുടെ പൂർണ നിയന്ത്രണം മൂന്നംഗ സമിതിയിൽ നിക്ഷിപ്തമാകുന്ന വിധത്തിലാണു സമിതിക്കു രൂപം നൽകിയിരിക്കുന്നത്.
മുഴുവൻ സർക്കാർ വകുപ്പുകളിലും ഇടപെടാനും തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും സമിതിക്ക് അവകാശമുണ്ട്. ദേവസ്വം ബോർഡിനും പൊലീസിനും ഉൾപ്പെടെ നിർദ്ദേശങ്ങൾ നൽകാൻ സമിതിക്ക് അധികാരമുണ്ട്. ഇതാണ് സമിതിക്കെതിരെ നീങ്ങാൻ സർക്കാരിന് പ്രേരകമാകുന്നത്. സുപ്രീംകോടതിയിലെ നീക്കം ഫലവത്താകുമോ എന്നാണ് ഇനി അറിയാനുള്ളത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍