Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നേരത്തെ 1.44 കോടി രൂപ മാസ വാടകയ്‌ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ; പുതിയ ഹെലികോപ്റ്റർ വാങ്ങാൻ പോലും 20 കോടിയിൽ താഴെ മാത്രമേ വിലയുള്ളൂ; കേരളം കഴിഞ്ഞ തവണ ചെലവാക്കിയത് 22.21 കോടി; വീണ്ടും ടെൻഡർ തുറക്കുമ്പോൾ

നേരത്തെ 1.44 കോടി രൂപ മാസ വാടകയ്‌ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ; പുതിയ ഹെലികോപ്റ്റർ വാങ്ങാൻ പോലും 20 കോടിയിൽ താഴെ മാത്രമേ വിലയുള്ളൂ; കേരളം കഴിഞ്ഞ തവണ ചെലവാക്കിയത് 22.21 കോടി; വീണ്ടും ടെൻഡർ തുറക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് വിളിച്ച ഹെലികോപ്ടർ ടെൻഡറിലെ സാങ്കേതിക ബിഡ് ഡിസംബർ 4ന് തുറക്കും. പരിശോധന 6ന് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടക്കും. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ ഹെലികോപ്ടർ ആവശ്യമുണ്ടെ എന്ന ചർച്ചയും സജീവമാണ്. ഇത് അവഗണിച്ചാണ് ടെൻഡറിലേക്ക് കടന്നത്.

ഡിജിപി, പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗം എഡിജിപി, സെക്രട്ടേറിയറ്റ് സ്റ്റോർ പർച്ചേസ് വകുപ്പിലെ അഡീഷനൽ സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണു ബിഡ് പരിശോധിക്കുന്നത്. 2020 ഏപ്രിലിലാണു ഡൽഹി പവൻഹംസ് കമ്പനിയിൽ നിന്ന് ഒരു വർഷത്തേക്കു സർക്കാരിനു വേണ്ടി പൊലീസ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക.

ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചതോടെ പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി ശുപാർശ നൽകി. എന്നാൽ ലോക്ഡൗൺ ആയിരുന്നതിനാൽ സർക്കാർ പരിഗണിച്ചില്ല. ഒക്ടോബറിൽ ടെൻഡർ വിളിക്കാൻ അനുവദിച്ചു. 6 പേർക്കു സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ 3 വർഷത്തേക്കാണു വാടകയ്‌ക്കെടുക്കുന്നത്. കൂടുതൽ പഴക്കം പാടില്ല, മാസം 20 മണിക്കൂറിൽ കൂടുതൽ പറക്കേണ്ടി വരും എന്നിവയാണു നിബന്ധനകൾ.

സാമ്പത്തിക പ്രതിസന്ധിക്കിടെ ടെൻഡർ വിളിക്കാതെ പവൻഹംസിന്റെ 10 സീറ്റുള്ള ഹെലികോപ്റ്റർ 1.44 കോടി രൂപയ്ക്ക് വാടകയ്‌ക്കെടുത്തതു വിവാദമായിരുന്നു. ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ ചെലവാക്കിയതു 22.21 കോടി രൂപയാണ്. പാർക്കിങ് ഫീസായി 56.72 ലക്ഷം നൽകി.

1.44 കോടി രൂപ മാസ വാടകയ്‌ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപയായിരുന്നു. പുതിയ ഹെലികോപ്റ്റർ വാങ്ങാൻ പോലും 20 കോടിയിൽ താഴെ മാത്രമേ വിലയുള്ളൂവെന്ന് ആരോപണവും ഉയർന്നിരുന്നു. ഹെലികോപ്ടർ കേരളത്തിന് നൽകിയത് നഷ്ടക്കണക്ക് മാത്രമാണ്. അവയവങ്ങളുമായുള്ള ചില യാത്രകൾക്ക് ഉപയോഗിച്ചതൊഴിച്ചാൽ കാര്യമായ പ്രയോജനം കിട്ടിയതുമില്ല.

ആദ്യ കോവിഡ് പ്രതിസന്ധിക്കിടെ 2020 ഏപ്രിലിലാണു ഡൽഹി പവൻഹാൻസ് കമ്പനിയിൽ നിന്ന് ഒരുവർഷത്തേക്കു സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക നിശ്ചയിച്ചിരുന്നത്. വിവരാവകാശ ചോദ്യത്തിന് പലതിനും ഉത്തവുമില്ലായിരുന്നു സർക്കാരിന്. ഹെലികോപ്റ്റർ വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് വേട്ടയ്ക്കായി ഒരുവട്ടമെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. ഈ മറുപടികൾ ചർച്ചയായാൽ അത് സർക്കാരിന് കൂടുതൽ തിരിച്ചടിയാകും.

ഒരു വർഷത്തെ കരാർ തീർന്ന സാഹചര്യത്തിൽ പ്രതിമാസം 1.7 കോടി രൂപ നിരക്കിൽ കരാർ പുതുക്കേണ്ടെന്നാണു തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പ് കാലത്ത് കെ.സുധാകരൻ എംപിയുടെ 'ചെത്തുതൊഴിലാളി' പ്രയോഗവും മുഖ്യമന്ത്രിയുടെ ധൂർത്തെന്ന ആരോപണവുമെല്ലാം ചേർന്ന് ഹെലികോപ്ടർ വീണ്ടും രാഷ്ട്രീയ വിവാദമായി നിൽക്കുമ്പോഴാണ് പൊലീസിന്റെ പുനരാലോചന എന്ന വണ്ണം കരാർ റദ്ദാക്കിയത്. 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന് ഒരു മാസം 20 മണിക്കൂർ പറക്കാൻ 1.44 കോടിയായിരുന്നു വാടക. ജിഎസ്ടി കൂടി ചേരുമ്പോൾ ഒന്നരക്കോടിയിലധികമാവും. ഇരുപത് മണിക്കൂറിലധികം പറന്നാൽ ഓരോ മണിക്കൂറിനും 67000 രൂപ വീതം അധികം നൽകണമായിരുന്നു.

വനമേഖലയിലെ മാവോയിസ്റ്റ് നിരീക്ഷണം, ശബരിമല സീസണിലെ ആകാശ നിരീക്ഷണം, തീരമേഖലയിലെ സുരക്ഷ പരിശോധന എന്നിവയ്ക്ക് കാര്യമായി ഹെലികോപ്ടർ ഉപയോഗിച്ചെന്നാണ് പൊലീസ് വിശദീകരണം. അടിയന്തരഘട്ടത്തിലായി രണ്ടു തവണ മാത്രമാണ് മുഖ്യമന്ത്രി ഹെലികോപ്ടർ ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP